-
പുറപ്പാട് 25:31-39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 “തനിത്തങ്കംകൊണ്ട് നീ ഒരു തണ്ടുവിളക്ക് ഉണ്ടാക്കണം.+ ചുറ്റികകൊണ്ട് അടിച്ച് വേണം അത് ഉണ്ടാക്കാൻ. അതിന്റെ ചുവടും തണ്ടും ശാഖകളും പുഷ്‌പവൃതികളും* മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരിക്കണം.+ 32 തണ്ടുവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്നു ശാഖയും മറുവശത്തുനിന്ന് മൂന്നു ശാഖയും ആയി അതിന്റെ വശങ്ങളിൽനിന്ന് മൊത്തം ആറു ശാഖ പുറപ്പെടും. 33 അതിന്റെ ഒരു വശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം. അതിന്റെ മറുവശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം. ഇങ്ങനെയായിരിക്കണം തണ്ടുവിളക്കിന്റെ തണ്ടിൽനിന്നുള്ള ശാഖകൾ ആറും പുറപ്പെടേണ്ടത്. 34 തണ്ടുവിളക്കിന്റെ തണ്ടിൽ ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ നാലു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരിക്കണം. 35 തണ്ടിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയുടെയും കാര്യത്തിൽ, ആദ്യത്തെ രണ്ടു ശാഖയ്‌ക്കു കീഴെ ഒരു മുട്ടും അടുത്ത രണ്ടു ശാഖയ്‌ക്കു കീഴെ വേറൊരു മുട്ടും അതിനടുത്ത രണ്ടു ശാഖയ്‌ക്കു കീഴെ മറ്റൊരു മുട്ടും ഉണ്ടായിരിക്കണം. 36 മുട്ടുകളും ശാഖകളും തണ്ടുവിളക്കു മുഴുവനും ചുറ്റികകൊണ്ട് അടിച്ച്+ തനിത്തങ്കത്തിന്റെ ഒറ്റ തകിടിൽ തീർത്തതായിരിക്കണം. 37 നീ അതിന് ഏഴു ദീപം ഉണ്ടാക്കണം. ദീപങ്ങൾ തെളിക്കുമ്പോൾ മുന്നിലുള്ള സ്ഥലത്ത് അവ പ്രകാശം ചൊരിയും.+ 38 അതിന്റെ കൊടിലുകളും കത്തിയ തിരികൾ ഇടാനുള്ള പാത്രങ്ങളും+ തനിത്തങ്കംകൊണ്ടുള്ളതായിരിക്കണം. 39 അതും ഈ ഉപകരണങ്ങളും എല്ലാംകൂടെ ഒരു താലന്തു* തനിത്തങ്കത്തിൽ തീർക്കണം.
-