2 “നീ ഇസ്രായേല്യരോടു പറയുക: ‘ഇസ്രായേല്യരിലോ ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളിലോ ആരെങ്കിലും തന്റെ മകനെയോ മകളെയോ മോലേക്കിനു കൊടുത്താൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ ദേശത്തെ ജനം അവനെ കല്ലെറിഞ്ഞ് കൊല്ലണം.
27 “‘ആത്മാക്കളുടെ ഉപദേശം തേടുകയോ ഭാവി പറയുകയോ* ചെയ്യുന്ന ഏതൊരു പുരുഷനെയും സ്ത്രീയെയും കൊന്നുകളയണം.+ ഒരു കാരണവശാലും അവരെ ജീവനോടെ വെക്കരുത്. ജനം അവരെ കല്ലെറിഞ്ഞ് കൊല്ലണം. അവരുടെ രക്തത്തിന് അവർതന്നെയാണ് ഉത്തരവാദികൾ.’”