21 “ഇതാ, ഞാൻ ലേവിയുടെ വംശജർക്ക് ഇസ്രായേലിലെ എല്ലാത്തിന്റെയും പത്തിലൊന്ന്+ ഒരു അവകാശമായി കൊടുത്തിരിക്കുന്നു. സാന്നിധ്യകൂടാരത്തിൽ അവർ ചെയ്യുന്ന സേവനത്തിനു പകരമായിരിക്കും അത്.
4 പുരോഹിതന്മാർക്കും ലേവ്യർക്കും അവകാശപ്പെട്ട ഓഹരി അവർക്കു കൊടുക്കണമെന്നു രാജാവ് യരുശലേമിൽ താമസിക്കുന്നവരോടു കല്പിക്കുകയും ചെയ്തു.+ അങ്ങനെയാകുമ്പോൾ പുരോഹിതന്മാർക്കും ലേവ്യർക്കും യഹോവയുടെ നിയമം കൃത്യമായി പാലിക്കാൻ കഴിയുമായിരുന്നു.