18 ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+
31 “ചെങ്കടൽമുതൽ ഫെലിസ്ത്യരുടെ കടൽവരെയും വിജനഭൂമിമുതൽ നദിവരെയും* ഞാൻ നിനക്ക് അതിർ നിശ്ചയിക്കും.+ ആ ദേശത്ത് താമസിക്കുന്നവരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയുകയും ചെയ്യും.+
24 നിങ്ങൾ കാൽ കുത്തുന്ന സ്ഥലമൊക്കെയും നിങ്ങളുടേതായിത്തീരും.+ വിജനഭൂമി മുതൽ അങ്ങു ലബാനോൻ വരെയും യൂഫ്രട്ടീസ് നദി മുതൽ പടിഞ്ഞാറേ കടൽ* വരെയും നിങ്ങളുടെ അതിർത്തിയായിരിക്കും.+