സങ്കീർത്തനം
സംഗീതസംഘനായകന്; “ഓർമിപ്പിക്കലിൻലില്ലി”യിൽ ചിട്ടപ്പെടുത്തിയത്. മിക്താം.* പഠിപ്പിക്കുന്നതിനുവേണ്ടിയുള്ളത്. ദാവീദ് അരാം-നഹരേയിമിനോടും അരാം-സോബയോടും പോരാടിക്കൊണ്ടിരുന്നപ്പോൾ യോവാബ് മടങ്ങിപ്പോയി ഉപ്പുതാഴ്വരയിൽവെച്ച് 12,000 ഏദോമ്യരെ കൊന്നുവീഴ്ത്തിയപ്പോൾ ദാവീദ് രചിച്ചത്.+
60 ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞു; അങ്ങ് ഞങ്ങളുടെ പ്രതിരോധനിര തകർത്ത് മുന്നേറി.+
അങ്ങയ്ക്കു ഞങ്ങളോടു ദേഷ്യമായിരുന്നു; എന്നാൽ, ഇപ്പോൾ ഞങ്ങളെ തിരികെ സ്വീകരിക്കേണമേ!
2 അങ്ങ് ഭൂമിയെ വിറപ്പിച്ചു, അതു പിളർന്നുപോയി.
അതിന്റെ വിള്ളലുകൾ അടയ്ക്കേണമേ; അത് ഇപ്പോൾ വീഴും.
3 അങ്ങയുടെ ജനം യാതന അനുഭവിക്കാൻ അങ്ങ് ഇടയാക്കി.
അങ്ങ് ഞങ്ങളെ വീഞ്ഞു കുടിപ്പിച്ചു; ഞങ്ങൾ ആടിയാടിനടക്കുന്നു.+
5 അങ്ങയുടെ വലങ്കൈയാൽ ഞങ്ങളെ രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമേകേണമേ.+
അങ്ങനെ അങ്ങയുടെ പ്രിയപ്പെട്ടവർ വിടുവിക്കപ്പെടട്ടെ.
6 ദൈവം തന്റെ വിശുദ്ധിയിൽ* സംസാരിച്ചിരിക്കുന്നു:
7 ഗിലെയാദ് എന്റേതാണ്, മനശ്ശെയും എനിക്കുള്ളത്;+
എഫ്രയീം എന്റെ പടത്തൊപ്പി;*
യഹൂദ എന്റെ അധികാരദണ്ഡ്.+
8 മോവാബ് എനിക്കു കൈ കഴുകാനുള്ള പാത്രം.+
ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും.+
ഫെലിസ്ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+
9 ഉപരോധിച്ച* നഗരത്തിലേക്ക് ആർ എന്നെ കൊണ്ടുപോകും?
ഏദോമിലേക്ക് ആർ എന്നെ വഴിനയിക്കും?+