സങ്കീർത്തനം
സംഗീതസംഘനായകന്; തന്ത്രിവാദ്യങ്ങളോടെ പാടേണ്ടത്. ആസാഫ്+ രചിച്ച ശ്രുതിമധുരമായ ഗാനം.
5 മനോധൈര്യമുള്ളവർ കൊള്ളയ്ക്കിരയായി.+
അവർ ഉറക്കത്തിലേക്കു വഴുതിവീണു;
യോദ്ധാക്കളെല്ലാം നിസ്സഹായരായിരുന്നു.+
7 അങ്ങ് മാത്രമാണു ഭയാദരവ് ഉണർത്തുന്നവൻ.+
അങ്ങയുടെ ഉഗ്രകോപത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+
8 സ്വർഗത്തിൽനിന്ന് അങ്ങ് വിധി പ്രസ്താവിച്ചു;+
ഭൂമി പേടിച്ച് മിണ്ടാതിരുന്നു.+
9 ഭൂമിയിലെ സൗമ്യരെയെല്ലാം രക്ഷിക്കാൻ
ദൈവം വിധി നടപ്പാക്കാൻ എഴുന്നേറ്റപ്പോഴല്ലേ അതു സംഭവിച്ചത്?+ (സേലാ)
10 മനുഷ്യന്റെ ക്രോധം അങ്ങയുടെ സ്തുതിക്ക് ഉപകരിക്കും;+
അവരുടെ ക്രോധാവശിഷ്ടങ്ങളെ അങ്ങ് അലങ്കാരമാക്കും.