യുദ്ധസജ്ജനായ ഒരു റോമൻ ശതാധിപൻ അഥവാ സൈനികോദ്യോഗസ്ഥൻ
ഒരു സാധാരണ പടയാളിക്കു കിട്ടാവുന്ന ഏറ്റവും ഉയർന്ന സ്ഥാനമായിരുന്നു ശതാധിപന്റേത്. പടയാളികൾക്കു കായികപരിശീലനം നൽകുക, അവരുടെ ആയുധങ്ങളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും പരിശോധിക്കുക, അവർക്കു പെരുമാറ്റച്ചട്ടങ്ങൾ വെക്കുക എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഉത്തരവാദിത്വമായിരുന്നു. റോമൻസൈന്യത്തിന്റെ യുദ്ധസജ്ജതയും ഫലപ്രദത്വവും മറ്റാരെക്കാളും ശതാധിപന്മാരെ ആശ്രയിച്ചാണിരുന്നതെന്നു പറയാം. പൊതുവേ റോമൻ സൈന്യത്തിലെ ഏറ്റവും അനുഭവസമ്പന്നരായിരുന്ന ഇക്കൂട്ടർ സൈന്യത്തിന്റെ അവിഭാജ്യഘടകമായിരുന്നു. ഇക്കാരണങ്ങൾകൊണ്ടുതന്നെയാണു യേശുവിനെ കാണാൻ വന്ന ശതാധിപന്റെ താഴ്മയും വിശ്വാസവും വളരെ ശ്രദ്ധേയമായിരിക്കുന്നത്.
ബന്ധപ്പെട്ട തിരുവെഴുത്ത്: