ചാവുകടൽത്തീരത്തെ ഉപ്പ്
ഇന്ന്, ചാവുകടലിലെ (ഉപ്പുകടൽ) ഉപ്പിന്റെ അളവ് മഹാസമുദ്രങ്ങളെ അപേക്ഷിച്ച് ഏതാണ്ട് ഒൻപത് ഇരട്ടിയാണ്. (ഉൽ 14:3) ചാവുകടലിലെ ജലം ബാഷ്പീകരിച്ചുണ്ടാകുന്ന ഉപ്പ് ഇസ്രായേല്യർ ഉപയോഗിച്ചിരുന്നു. ചാവുകടലിൽനിന്ന് ധാരാളം ഉപ്പ് ലഭിച്ചിരുന്നെങ്കിലും അതിൽ ആവശ്യമില്ലാത്ത പല ധാതുപദാർഥങ്ങളും കലർന്നിരുന്നതുകൊണ്ട് അതു ഗുണനിലവാരം കുറഞ്ഞതായിരുന്നു. ഇസ്രായേല്യർക്കു ഫൊയ്നിക്യക്കാരിൽനിന്നും ഉപ്പ് ലഭിച്ചിരുന്നിരിക്കാം. മെഡിറ്ററേനിയൻ സമുദ്രജലം വറ്റിച്ചാണു ഫൊയ്നിക്യക്കാർ ഉപ്പ് ഉണ്ടാക്കിയിരുന്നത് എന്നു പറയപ്പെടുന്നു. ആഹാരത്തിനു രുചി വർധിപ്പിക്കാൻ ഉപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. (ഇയ്യ 6:6) ആളുകളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ പറയുന്നതിൽ വിദഗ്ധനായിരുന്ന യേശു, പ്രാധാന്യമേറിയ ആത്മീയസത്യങ്ങൾ പഠിപ്പിക്കാൻ ഉപ്പിനെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചതിൽ അതിശയിക്കാനില്ല. ഉദാഹരണത്തിന്, ഗിരിപ്രഭാഷണത്തിനിടെ യേശു ശിഷ്യന്മാരോടു “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്നു പറഞ്ഞു. ആത്മീയമായും ധാർമികമായും ജീർണിച്ചുപോകുന്നതിൽനിന്ന് ആളുകളെ സംരക്ഷിക്കാൻ ശിഷ്യന്മാർക്കു കഴിയുമായിരുന്നതുകൊണ്ടാണ് യേശു അങ്ങനെ പറഞ്ഞത്.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: