കഴുതക്കുട്ടി
കുതിരയുടെ കുടുംബത്തിൽപ്പെട്ട മൃഗമാണു കഴുത. നല്ല കട്ടിയുള്ള കുളമ്പുകളാണ് അതിന്റേത്. കുതിരയിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വലുപ്പക്കുറവും ചെറിയ കുഞ്ചിരോമവും നീണ്ട ചെവികളും താരതമ്യേന നീളം കുറഞ്ഞ വാൽരോമവും ആണ്. വാലിന്റെ താഴത്തെ പകുതിയിൽ മാത്രമേ അൽപ്പമെങ്കിലും നീണ്ട രോമങ്ങൾ കാണുന്നുള്ളൂ. കഴുതയെ ബുദ്ധിയില്ലായ്മയുടെയും മർക്കടമുഷ്ടിയുടെയും ഒരു പര്യായമായി പറയാറുണ്ടെങ്കിലും അതിനു കുതിരയെക്കാൾ ബുദ്ധിയുണ്ടെന്നു പറയപ്പെടുന്നു. ഇവ പൊതുവേ ശാന്തസ്വഭാവികളുമാണ്. സ്ത്രീകളും പുരുഷന്മാരും ഇസ്രായേല്യരിൽപ്പെട്ട പ്രമുഖർപോലും കഴുതപ്പുറത്ത് സഞ്ചരിച്ചിട്ടുണ്ട്. (യോശ 15:18; ന്യായ 5:10; 10:3, 4; 12:14; 1ശമു 25:42) ദാവീദിന്റെ മകനായ ശലോമോൻ അഭിഷേകത്തിന് എത്തിയത് പിതാവിന്റെ കോവർകഴുതപ്പുറത്ത് (ആൺകഴുതയ്ക്കു പെൺകുതിരയിൽ ഉണ്ടാകുന്ന സങ്കരസന്താനം) ആയിരുന്നു. (1രാജ 1:33-40) അതുകൊണ്ടുതന്നെ ശലോമോനെക്കാൾ വലിയവനായ യേശു സെഖ 9:9-ലെ പ്രവചനത്തിന്റെ നിവൃത്തിയായി, കുതിരപ്പുറത്ത് വരാതെ കഴുതക്കുട്ടിയുടെ പുറത്ത് വന്നത് എന്തുകൊണ്ടും ഉചിതമായിരുന്നു.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: