വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g20 നമ്പർ 3 പേ. 6-7
  • സമാനുഭാവം കാണിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമാനുഭാവം കാണിക്കുക
  • ഉണരുക!—2020
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രശ്‌നം
  • ബൈബിൾതത്ത്വം
  • സമാനുഭാവം കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?
  • നിങ്ങൾക്കു ചെയ്യാനാകുന്നത്‌
  • സമാനുഭാവം കരുണയും അനുകമ്പയും പ്രകടമാക്കാൻ സഹായിക്കുന്നു
    2002 വീക്ഷാഗോപുരം
  • സഹാനുഭൂതി കാണിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • ദൈവത്തിന്‌ സഹാനുഭൂതിയുണ്ടോ?
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • കുടുംബം, സൗഹൃദം
    ഉണരുക!—2019
കൂടുതൽ കാണുക
ഉണരുക!—2020
g20 നമ്പർ 3 പേ. 6-7
ഒരു വെള്ളക്കാരനും സിക്കുകാരനും വിമാനത്തിൽ അടുത്തടുത്തിരുന്ന്‌ സന്തോഷത്തോടെ സംസാരിക്കുന്നു.

സമാനുഭാവം കാണിക്കുക

പ്രശ്‌നം

നമ്മുടെയും മറ്റുള്ളവരുടെയും വ്യത്യാസം മാത്രം ശ്രദ്ധിച്ചാൽ, ആ വ്യത്യാസങ്ങളൊക്കെ മറ്റുള്ളവരുടെ കുറവുകളായി വീക്ഷിക്കാൻ തുടങ്ങിയേക്കാം. അതു മറ്റുള്ളവരെ താഴ്‌ന്നവരായി കാണാൻ ഇടയാക്കും. ഈ ചിന്താരീതി നമ്മൾ തുടർന്നാൽ സമാനുഭാവം കാണിക്കാൻ, അതായത്‌ മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന്‌ ചിന്തിക്കാൻ നമ്മൾ പരാജയപ്പെടും. ഇതു മുൻവിധിയുടെ ലക്ഷണമാണ്‌.

ബൈബിൾതത്ത്വം

“സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കുക. കരയുന്നവരുടെകൂടെ കരയുക.”—റോമർ 12:15.

വാക്യം പഠിപ്പിക്കുന്നത്‌: നമ്മൾ സമാനുഭാവം കാണിക്കണം. സമാനുഭാവം എന്നു പറഞ്ഞാൽ മറ്റൊരാളുടെ സ്ഥാനത്തു നമ്മളെ നിറുത്തിക്കൊണ്ട്‌ അദ്ദേഹത്തിനു തോന്നുന്നത്‌ എന്താണ്‌ എന്നു ചിന്തിക്കുന്നതാണ്‌.

സമാനുഭാവം കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

സമാനുഭാവം ഉണ്ടെങ്കിൽ മറ്റൊരാളെ നമ്മുടെ സ്ഥാനത്തുനിന്ന്‌ കാണാൻ നമുക്കു കഴിയും. അപ്പോൾ അവർ ചിന്തിക്കുന്ന രീതിയും അവർ പ്രതികരിക്കുന്ന വിധവും ഒക്കെ നമ്മുടേതുപോലെതന്നെയാണെന്നു നമ്മൾ തിരിച്ചറിഞ്ഞേക്കാം. അങ്ങനെയാകുമ്പോൾ ഏതു പശ്ചാത്തലത്തിലുള്ള ആളുകളെയും ഒരേപോലെ കാണാനാകും. അപ്പോൾ മറ്റുള്ളവരെ വിധിക്കാനുള്ള ചായ്‌വ്‌ കുറയും.

സമാനുഭാവം ഉണ്ടെങ്കിൽ മറ്റുള്ളവരെ ബഹുമാനിക്കാൻ നമുക്ക്‌ എളുപ്പം കഴിയും. സെനഗലിൽനിന്നുള്ള ആൻമേരി തന്റെ സമൂഹത്തിലെ താഴ്‌ന്നവരായ ആളുകളെ തന്റെ നാട്ടുകാർ കാണുന്നതുപോലെതന്നെ താഴ്‌ന്നവരായാണ്‌ കണ്ടിരുന്നത്‌. എന്നാൽ സമാനുഭാവം ആൻമേരിയുടെ ചിന്താഗതിക്കു മാറ്റംവരുത്തിയത്‌ എങ്ങനെയെന്ന്‌ അവർതന്നെ പറയുന്നു: “ആ കൂട്ടത്തിലെ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കണ്ടപ്പോൾ ‘അവരുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കിൽ എനിക്ക്‌ എന്തു തോന്നിയേനേ’ എന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. അപ്പോൾ ഞാൻ അവരെക്കാൾ മികച്ചയാളാണെന്ന എന്റെ ചിന്ത കുറഞ്ഞു.” മറ്റുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ നമ്മൾ അവരെ വിമർശിക്കില്ല.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

നിങ്ങൾ താഴ്‌ന്നവരായി കാണുന്ന ആളുകളുമായി നിങ്ങൾക്കുള്ള വ്യത്യാസങ്ങളിലേക്കു നോക്കാതെ അവരും നിങ്ങളും തമ്മിലുള്ള സമാനതകൾകൂടെ കണ്ടെത്താൻ ശ്രമിക്കുക. ഉദാഹരണത്തിന്‌, പിൻവരുന്ന സാഹചര്യങ്ങളിൽ അവർക്ക്‌ എന്തായിരിക്കും തോന്നുക:

സമാനുഭാവം എല്ലാ ആളുകളെയും ഒരു കുടുംബത്തിലെ അംഗങ്ങളായി വീക്ഷിക്കാൻ നമ്മളെ സഹായിക്കും

  • കുടുംബം ഒത്തൊരുമിച്ച്‌ ഇരുന്ന്‌ ഭക്ഷണം കഴിക്കുമ്പോൾ

  • ഒരു ദിവസത്തെ കഠിനമായ അധ്വാനത്തിനുശേഷം

  • കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ

  • ഇഷ്ടപ്പെട്ട പാട്ട്‌ കേൾക്കുമ്പോൾ

അവരുടെ സാഹചര്യത്തിൽ നിങ്ങളെത്തന്നെ കണ്ടിട്ട്‌ സ്വയം ഇങ്ങനെ ചോദിക്കുക:

  • മറ്റുള്ളവർ എന്നെ ഒന്നിനും കൊള്ളാത്തവനായി കണ്ടാൽ എനിക്ക്‌ എന്തു തോന്നും?

  • എന്നെ ശരിക്കും മനസ്സിലാക്കാൻ ശ്രമിക്കാതെ മോശമായി എന്തെങ്കിലും എന്നെക്കുറിച്ച്‌ ധരിച്ചുവെച്ചാൽ എനിക്ക്‌ എന്തു തോന്നും?

  • മറ്റുള്ളവർ മോശക്കാരായി വീക്ഷിക്കുന്ന ഒരു കൂട്ടത്തിന്റെ ഭാഗമായിരുന്നു ഞാൻ എങ്കിൽ, ആളുകൾ എന്നോട്‌ എങ്ങനെ ഇടപെടാനാണ്‌ ഞാൻ ആഗ്രഹിക്കുക?

 അതേ വെള്ളക്കാരനും സിക്കുകാരനും അവരുടെ കുടുംബത്തിന്റെയും ഇഷ്ടമുള്ള കളികളുടെയും ജോലിയുടെയും ചിത്രങ്ങൾ പരസ്‌പരം കാണിക്കുന്നു.

ജീവിതാനുഭവം: റോബർട്ട്‌ (സിംഗപ്പൂർ)

“മുമ്പൊക്കെ ഞാൻ വിചാരിച്ചിരുന്നതു ബധിരരായ ആളുകൾ ഒരു പ്രത്യേക തരക്കാരാണ്‌ എന്നാണ്‌. അവർക്കു ബുദ്ധി കുറവാണ്‌, അവർക്കു പെട്ടെന്നു വിഷമമാകും എന്നൊക്കെ. അതുകൊണ്ടുതന്നെ ഞാൻ അവരെ ഒഴിവാക്കിയിരുന്നു. അങ്ങനെ ചെയ്യുന്നതിൽ ഒരു മുൻവിധിയും ഇല്ലെന്നാണ്‌ ഞാൻ ചിന്തിച്ചിരുന്നത്‌. കാരണം അതൊന്നും ആർക്കും ദോഷം ചെയ്യുന്നില്ലല്ലോ.

“ബധിരരായ ആളുകളോടു സമാനുഭാവം തോന്നിത്തുടങ്ങിയപ്പോൾ അവരോടുള്ള എന്റെ മുൻവിധി മാറാൻ തുടങ്ങി. ഉദാഹരണത്തിന്‌, ബധിരരായ ആളുകൾക്കു ബുദ്ധി കുറവാണെന്നാണു ഞാൻ ചിന്തിച്ചിരുന്നത്‌, കാരണം ഞാൻ അവരോടു സംസാരിക്കുമ്പോൾ അവരുടെ മുഖത്ത്‌ യാതൊരു ഭാവമാറ്റവും കാണാറില്ലായിരുന്നു. പിന്നെ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘എനിക്ക്‌ ചെവി കേൾക്കാൻ കഴിയുന്നില്ലെങ്കിൽ ആരെങ്കിലും എന്നോടു സംസാരിച്ചാൽ എന്തായിരിക്കും എന്റെ മുഖത്തെ ഭാവം?’ സാധ്യതയനുസരിച്ച്‌ യാതൊരു ഭാവമാറ്റവും കാണില്ല. ഇനിയിപ്പോൾ ഞാൻ കേൾക്കാൻ സഹായിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ചാൽപ്പോലും എന്റെ മുഖഭാവം കാണുമ്പോൾ എനിക്ക്‌ ഒന്നും മനസ്സിലാകുന്നില്ല എന്നായിരിക്കാം മറ്റുള്ളവർ ചിന്തിക്കുക. പക്ഷേ ശരിക്കും എനിക്ക്‌ മനസ്സിലാകാത്തതുകൊണ്ടല്ല, അവർ പറയുന്നത്‌ കേൾക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്‌ അങ്ങനെയൊരു മുഖഭാവം ആയിപ്പോകുന്നത്‌.

“ബധിരരുടെ സ്ഥാനത്തുനിന്ന്‌ ഞാൻ എന്നെത്തന്നെ കണ്ടപ്പോൾ എന്റെ മുൻവിധി അലിഞ്ഞില്ലാതെയായി.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക