വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh അധ്യാ. 19 പേ. 184-193
  • ദൈവസ്‌നേഹത്തിൽ നിലനിൽക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവസ്‌നേഹത്തിൽ നിലനിൽക്കുക
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവസ്‌നേഹം തിരിച്ചറിഞ്ഞ്‌ അതിനോടു പ്രതികരിക്കുക
  • യഹോവയോട്‌ ഏറെ അടുത്തുചെല്ലുക
  • നിങ്ങളുടെ ആരാധനയിൽ സന്തോഷം കണ്ടെത്തുക
  • ‘സാക്ഷാലുള്ള ജീവൻ’ എത്തിപ്പിടിക്കുക
  • യഹോവയോടു പറ്റിനിൽക്കുക
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നിങ്ങളെ സ്‌നേഹിക്കുന്ന ദൈവത്തെ സ്‌നേഹിക്കുക
    2006 വീക്ഷാഗോപുരം
  • ‘നിന്റെ ദൈവമായ യഹോവയെ നീ സ്‌നേഹിക്കണം’
    2014 വീക്ഷാഗോപുരം
  • സ്‌നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh അധ്യാ. 19 പേ. 184-193

അധ്യായം പത്തൊമ്പത്‌

ദൈവസ്‌നേഹത്തിൽ നിലനിൽക്കുക

  • ദൈവത്തെ സ്‌നേഹിക്കുക എന്നതിന്റെ അർഥമെന്ത്‌?

  • ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നമുക്കു കഴിയുന്നത്‌ എങ്ങനെ?

  • യഹോവയോടുള്ള സ്‌നേഹത്തിൽ നിലനിൽക്കുന്നവർക്ക്‌ അവൻ എങ്ങനെ പ്രതിഫലം നൽകും?

കൊടുംങ്കാറ്റിൽ നിന്നും അഭയം തേടുന്ന ഒരാൾ

പ്രക്ഷുബ്ധമായ ഈ നാളുകളിൽ നിങ്ങൾ യഹോവയെ നിങ്ങളുടെ സങ്കേതമാക്കുമോ?

1, 2. ഇക്കാലത്ത്‌ നമുക്ക്‌ എവിടെ സുരക്ഷിതമായ ഒരു അഭയസ്ഥാനം കണ്ടെത്താൻ കഴിയും?

നല്ല കാറ്റും കോളും ഉള്ള ഒരു ദിവസം ഒരു വഴിയിലൂടെ നടന്നുപോകുന്നതിനെക്കുറിച്ചു ചിന്തിക്കുക. മാനത്ത്‌ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ശക്തമായ ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ മഴ കോരിച്ചൊരിയുന്നു. കയറിനിൽക്കാനൊരു ഇടം കിട്ടിയേതീരൂ, നിങ്ങൾ വേഗത്തിൽ മുമ്പോട്ടു നടക്കുന്നു. അപ്പോഴതാ വഴിയരികെ ഒരു കെട്ടിടം. നല്ല ഉറപ്പും ബലവും ഉള്ള ആ കെട്ടിടത്തിലേക്ക്‌ മഴവെള്ളം ഒട്ടും അടിച്ചുകയറിയിട്ടില്ല. അത്തരമൊരു അഭയസ്ഥാനം നിങ്ങൾ എത്രമാത്രം വിലമതിക്കും!

2 കാറ്റും കോളും നിറഞ്ഞ, പ്രക്ഷുബ്ധമായ ഒരു കാലത്താണു നാമിന്നു ജീവിക്കുന്നത്‌. ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുകയാണ്‌. എന്നാൽ നിലനിൽക്കുന്ന ഹാനിയിൽനിന്നു നമുക്കു സംരക്ഷണമേകുന്ന ഒരു അഭയസ്ഥാനം അഥവാ സങ്കേതം ഇക്കാലത്തുണ്ട്‌. ഏതാണ്‌ അത്‌? ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്നു ശ്രദ്ധിക്കുക: “യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു [ഞാൻ] പറയുന്നു.”—സങ്കീർത്തനം 91:2.

3. നമുക്ക്‌ യഹോവയെ നമ്മുടെ സങ്കേതമാക്കാൻ കഴിയുന്നത്‌ എങ്ങനെ?

3 ചിന്തിക്കുക! അഖിലാണ്ഡ പരമാധികാരിയും സ്രഷ്ടാവും ആയ യഹോവയെ നമുക്ക്‌ നമ്മുടെ സങ്കേതമാക്കാനാകും. നമ്മെ സുരക്ഷിതരായി കാക്കാൻ അവനു കഴിയും. കാരണം, നമുക്കെതിരെ വന്നേക്കാവുന്ന ആരെക്കാളും, എന്തിനെക്കാളും വളരെയേറെ ശക്തിയുള്ളവനാണ്‌ അവൻ. നമുക്കു ഹാനി തട്ടിയാൽത്തന്നെ അതിന്റെ ദോഷഫലങ്ങൾ തുടച്ചുനീക്കാൻ അവനു കഴിയും. നമുക്ക്‌ എങ്ങനെയാണ്‌ യഹോവയെ നമ്മുടെ സങ്കേതമാക്കാനാകുക? നാം അവനിൽ ആശ്രയം അർപ്പിക്കേണ്ടതുണ്ട്‌. കൂടാതെ, ദൈവവചനം നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ.” (യൂദാ 21) അതേ, നാം ദൈവസ്‌നേഹത്തിൽ നിലനിൽക്കേണ്ടതുണ്ട്‌, അതായത്‌ നമ്മുടെ സ്വർഗീയ പിതാവുമായി നാം ഒരു ഉറച്ച സ്‌നേഹബന്ധം കാത്തുസൂക്ഷിക്കണം. അപ്പോൾ, അവൻ നമ്മുടെ സങ്കേതമാണെന്ന ഉറപ്പ്‌ നമുക്കുണ്ടായിരിക്കാനാകും. എന്നാൽ, എങ്ങനെയാണ്‌ അത്തരമൊരു ബന്ധം വളർത്തിയെടുക്കാനാകുക?

ദൈവസ്‌നേഹം തിരിച്ചറിഞ്ഞ്‌ അതിനോടു പ്രതികരിക്കുക

4, 5. യഹോവ നമ്മോടു സ്‌നേഹം പ്രകടമാക്കിയിരിക്കുന്ന ഏതാനും വിധങ്ങൾ ഏവ?

4 യഹോവ നമ്മോടു സ്‌നേഹം പ്രദർശിപ്പിച്ചിരിക്കുന്ന വിധം തിരിച്ചറിഞ്ഞാൽ മാത്രമേ നമുക്ക്‌ ദൈവസ്‌നേഹത്തിൽ നിലനിൽക്കാനാകൂ. ഈ പുസ്‌തകത്തിന്റെ സഹായത്തോടെ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ള ചില ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചു ചിന്തിക്കുക. സ്രഷ്ടാവായ യഹോവ മനോഹരമായ ഒരു ഭവനമെന്ന നിലയിൽ ഈ ഭൂമിയെ നമുക്കു തന്നിരിക്കുന്നു. ഇതിൽ ധാരാളം ഭക്ഷ്യവസ്‌തുക്കളും ജലവും പ്രകൃതിവിഭവങ്ങളും വിസ്‌മയം ഉണർത്തുന്ന ജീവജാലങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഉണ്ടെന്ന്‌ അവൻ ഉറപ്പാക്കി. ബൈബിളിന്റെ ഗ്രന്ഥകർത്താവെന്ന നിലയിൽ ദൈവം തന്റെ നാമവും ഗുണങ്ങളും നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. മാത്രമല്ല, അവൻ തന്റെ പ്രിയപ്പെട്ട പുത്രനായ യേശുവിനെ ഭൂമിയിലേക്ക്‌ അയയ്‌ക്കുകയും കഷ്ടപ്പാട്‌ അനുഭവിച്ച്‌ നമുക്കുവേണ്ടി മരണംവരിക്കാൻ അനുവദിക്കുകയും ചെയ്‌തെന്ന്‌ അവന്റെ വചനം വെളിപ്പെടുത്തുന്നു. (യോഹന്നാൻ 3:16) ആ ദാനം നിങ്ങൾക്ക്‌ എന്തർഥമാക്കുന്നു? അതു നമുക്ക്‌ അത്ഭുതകരമായ ഒരു ഭാവിപ്രത്യാശ നൽകുന്നു.

5 നമ്മുടെ ഭാവിപ്രത്യാശ ദൈവം ചെയ്‌തിരിക്കുന്ന മറ്റൊരു കാര്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്‌. യഹോവ ഒരു സ്വർഗീയ ഗവണ്മെന്റ്‌ അഥവാ മിശിഹൈക രാജ്യം സ്ഥാപിച്ചിരിക്കുന്നു. അതു പെട്ടെന്നുതന്നെ സകല കഷ്ടപ്പാടുകൾക്കും അറുതിവരുത്തുകയും ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുകയും ചെയ്യും. ഒന്നു ചിന്തിക്കൂ! നമുക്ക്‌ അവിടെ സന്തോഷത്തോടും സമാധാനത്തോടുംകൂടെ എന്നേക്കും ജീവിക്കാനാകും. (സങ്കീർത്തനം 37:29) അതേസമയം, ഇപ്പോൾത്തന്നെ ഏറ്റവും മെച്ചപ്പെട്ട വിധത്തിൽ ജീവിതം എങ്ങനെ നയിക്കാനാകും എന്നതു സംബന്ധിച്ച മാർഗനിർദേശം ദൈവം നമുക്കു നൽകിയിട്ടുണ്ട്‌. ദൈവവുമായി തുറന്ന ആശയവിനിമയത്തിനുള്ള മാർഗമെന്ന നിലയിൽ പ്രാർഥനയെന്ന ദാനവും അവൻ നമുക്കു തന്നിരിക്കുന്നു. മനുഷ്യവർഗത്തോടു പൊതുവിലും ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളോടും യഹോവ സ്‌നേഹം പ്രകടമാക്കിയിരിക്കുന്ന ചുരുക്കം ചില വിധങ്ങൾ മാത്രമാണ്‌ ഇവ.

6. യഹോവ നിങ്ങളോടു കാണിച്ചിരിക്കുന്ന സ്‌നേഹത്തോടു നിങ്ങൾക്ക്‌ എങ്ങനെ പ്രതികരിക്കാം?

6 ഇപ്പോൾ, ഈ സുപ്രധാന ചോദ്യം പരിചിന്തിക്കുക: യഹോവയുടെ സ്‌നേഹത്തോടു ഞാൻ എങ്ങനെ പ്രതികരിക്കും? “ഞാൻ ദൈവത്തെ തിരിച്ചു സ്‌നേഹിക്കേണ്ടതാണ്‌” എന്ന്‌ അനേകരും മറുപടി പറയും. അതുതന്നെയാണോ നിങ്ങളുടെയും ഉത്തരം? എല്ലാറ്റിലും മുഖ്യമായ കൽപ്പന പിൻവരുന്നതാണെന്ന്‌ യേശു പ്രസ്‌താവിക്കുകയുണ്ടായി: “നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (മത്തായി 22:37) യഹോവയാം ദൈവത്തെ സ്‌നേഹിക്കാൻ നിങ്ങൾക്കു തീർച്ചയായും നിരവധി കാരണങ്ങളുണ്ട്‌. എന്നാൽ യഹോവയെ മേൽപ്പറഞ്ഞവിധം സ്‌നേഹിക്കുന്നതിന്‌ നിങ്ങൾക്ക്‌ അവനോടു സ്‌നേഹം തോന്നിയാൽ മാത്രം മതിയോ?

ഒരു ആപ്പിൾ കുരു

7. ദൈവത്തെ സ്‌നേഹിക്കുന്നതിൽ കേവലം ഒരു തോന്നലിനെക്കാളധികം ഉൾപ്പെട്ടിട്ടുണ്ടോ? വിശദീകരിക്കുക.

7 ബൈബിൾ വ്യക്തമാക്കുന്നപ്രകാരം, ദൈവത്തോടുള്ള സ്‌നേഹം വെറുമൊരു തോന്നൽ ആയിരുന്നാൽപോരാ. യഹോവയോടു സ്‌നേഹം തോന്നുകയെന്നതു പ്രധാനമാണെങ്കിലും അതൊരു തുടക്കം മാത്രമാണ്‌. അവനോട്‌ യഥാർഥ സ്‌നേഹം ഉണ്ടെന്നു പറയാൻ കഴിയണമെങ്കിൽ അതിലുമേറെ ആവശ്യമാണ്‌. ഉദാഹരണത്തിന്‌, ഫലം കായ്‌ക്കുന്ന ഒരു ആപ്പിൾമരം ഉണ്ടാകുന്നതിന്‌ ഒരു ആപ്പിൾവിത്തു കൂടിയേതീരൂ. എന്നാൽ, നിങ്ങൾക്കൊരു ആപ്പിൾ വേണമെന്നു തോന്നുമ്പോൾ ആരെങ്കിലും കേവലം അതിന്റെ വിത്തു തന്നാൽ നിങ്ങൾക്കു തൃപ്‌തിയാകുമോ? തീർച്ചയായും ഇല്ല! സമാനമായി, യഹോവയാം ദൈവത്തോടുള്ള സ്‌നേഹത്തിന്റേതായ തോന്നൽ ഒരു തുടക്കം മാത്രമാണ്‌. ബൈബിൾ ഇപ്രകാരം പഠിപ്പിക്കുന്നു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) ദൈവസ്‌നേഹം യഥാർഥമാണെന്നു പറയാൻ കഴിയണമെങ്കിൽ അത്‌ സത്‌ഫലങ്ങൾ ഉത്‌പാദിപ്പിക്കണം. അത്‌ പ്രവൃത്തികളിലൂടെ പ്രകടമാക്കപ്പെടണം.—മത്തായി 7:16-20.

8, 9. ദൈവത്തോടു നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

8 ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുകയും അവൻ നൽകിയിരിക്കുന്ന തത്ത്വങ്ങൾ ബാധകമാക്കുകയും ചെയ്യുമ്പോൾ നാം അവനോടുള്ള സ്‌നേഹം പ്രകടമാക്കുകയാണു ചെയ്യുന്നത്‌. അത്‌ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. യഹോവയുടെ നിയമങ്ങൾ ഒരു ഭാരമായിരിക്കുന്നതിനു പകരം, ആസ്വാദ്യവും സന്തുഷ്ടവും സംതൃപ്‌തവും ആയ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന വിധത്തിലുള്ളതാണ്‌. (യെശയ്യാവു 48:17,18) സ്വർഗീയ പിതാവ്‌ നമുക്കായി ചെയ്‌തിരിക്കുന്ന സകലത്തിനും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന്‌ അവന്റെ മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ നാം പ്രകടമാക്കുന്നു. എന്നാൽ, ഈ ലോകത്തിൽ വളരെക്കുറച്ചുപേർ മാത്രമേ അങ്ങനെ ചെയ്യുന്നുള്ളുവെന്നതാണ്‌ പരിതാപകരം. യേശുവിന്റെ കാലത്തെ ചിലരെപ്പോലെ നന്ദികെട്ടവരാകാൻ നാം ആഗ്രഹിക്കുന്നില്ല. യേശു പത്തു കുഷ്‌ഠരോഗികളെ സൗഖ്യമാക്കിയെങ്കിലും അതിൽ ഒരാൾ മാത്രമേ തിരികെവന്നു നന്ദി പറഞ്ഞുള്ളൂ. (ലൂക്കൊസ്‌ 17:12-17) അതേ, നന്ദികെട്ട ആ ഒമ്പതുപേരെപ്പോലെയല്ല, മറിച്ച്‌ നന്ദികാണിച്ച ആ ഒരാളെപ്പോലെ ആയിരിക്കാനാണു നാം ആഗ്രഹിക്കുന്നത്‌!

9 എന്നാൽ യഹോവയുടെ ഏതു കൽപ്പനകളാണ്‌ നാം അനുസരിക്കേണ്ടത്‌? അവയിൽ നിരവധിയെണ്ണം ഈ പുസ്‌തകത്തിൽ നാം ചർച്ചചെയ്‌തുകഴിഞ്ഞു. എങ്കിലും നമുക്കിപ്പോൾ അവയിൽ ചിലതു പുനരവലോകനം ചെയ്യാം. ദൈവകൽപ്പനകളോടുള്ള അനുസരണം ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നമ്മെ സഹായിക്കും.

യഹോവയോട്‌ ഏറെ അടുത്തുചെല്ലുക

10. യഹോവയാം ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിൽ തുടരേണ്ടതു പ്രധാനമായിരിക്കുന്നതിന്റെ കാരണം വിശദീകരിക്കുക.

10 യഹോവയോട്‌ അടുത്തുചെല്ലുന്നതിലെ ഒരു സുപ്രധാന പടിയാണ്‌ അവനെക്കുറിച്ചുള്ള പഠനം. ഒരിക്കലും നിറുത്തിക്കളയരുതാത്ത ഒരു പ്രക്രിയയാണത്‌. നല്ല തണുപ്പുള്ള ഒരു രാത്രിയിൽ നിങ്ങൾ പുറത്ത്‌ തീ കായുകയാണെന്നു വിചാരിക്കുക. തീജ്വാല കുറഞ്ഞു കുറഞ്ഞ്‌ ഒടുവിൽ കെട്ടുപോകാൻ നിങ്ങൾ അനുവദിക്കുമോ? ഇല്ല. തീ ആളിക്കത്താനും ചൂടു ലഭിക്കാനും ആയി നിങ്ങൾ വിറകും മറ്റും വെച്ചുകൊടുത്തുകൊണ്ടിരിക്കും. അല്ലെങ്കിൽ നിങ്ങളുടെ ജീവൻതന്നെ അപകടത്തിലായേക്കാം! തീ കത്താൻ വിറകു സഹായിക്കുന്നതുപോലെ, “ദൈവപരിജ്ഞാനം” യഹോവയോടുള്ള നമ്മുടെ സ്‌നേഹം ദൃഢമാക്കി നിറുത്തുന്നു.—സദൃശവാക്യങ്ങൾ 2:1-5.

വിറകുകത്തിച്ച്‌ തീ കായുന്ന ഒരാൾ

തീയുടെ കാര്യത്തിലെന്നപോലെ, യഹോവയോടുളള നിങ്ങളുടെ സ്‌നേഹം ജ്വലിച്ചുനിൽക്കുന്നതിന്‌ ഇന്ധനം ആവശ്യമാണ്‌

11. യേശുവിന്റെ പഠിപ്പിക്കൽ അവന്റെ ശിഷ്യന്മാരുടെമേൽ എന്തു ഫലമുളവാക്കി?

11 തന്റെ അനുഗാമികൾ യഹോവയോടും അമൂല്യമായ അവന്റെ സത്യവചനത്തോടും ഉള്ള സ്‌നേഹം ഉജ്ജ്വലവും ശക്തവും ആക്കി നിറുത്തണമെന്ന്‌ യേശു ആഗ്രഹിച്ചു. പുനരുത്ഥാനത്തെ തുടർന്ന്‌ യേശു തന്നിൽ നിവൃത്തിയായ എബ്രായ തിരുവെഴുത്തുകളിലെ ചില പ്രവചനങ്ങളെക്കുറിച്ച്‌ രണ്ടു ശിഷ്യന്മാരെ പഠിപ്പിക്കുകയുണ്ടായി. എന്തായിരുന്നു ഫലം? അവർ പിന്നീട്‌ ഇപ്രകാരം പറഞ്ഞു: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ?”—ലൂക്കൊസ്‌ 24:32.

12, 13. (എ) ദൈവത്തോടും ബൈബിളിനോടും ഉള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ മനുഷ്യവർഗത്തിലെ ബഹുഭൂരിപക്ഷത്തിനും എന്തു സംഭവിച്ചിരിക്കുന്നു? (ബി) നമ്മുടെ സ്‌നേഹം തണുത്തുപോകാതിരിക്കാൻ എന്തു ചെയ്യാൻ കഴിയും?

12 ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ ആദ്യമായി പഠിച്ചപ്പോൾ, സന്തോഷത്താലും തീക്ഷ്‌ണതയാലും ദൈവത്തോടുള്ള സ്‌നേഹത്താലും നിങ്ങളുടെ ഹൃദയം ജ്വലിച്ചില്ലേ? തീർച്ചയായും പലർക്കും അങ്ങനെയാണു തോന്നിയിട്ടുള്ളത്‌. എന്നാൽ തീവ്രമായ ആ സ്‌നേഹം കെട്ടുപോകാതെ സൂക്ഷിക്കുകയും അതു വളരാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ഇപ്പോഴത്തെ വെല്ലുവിളി. ലോകത്തിന്റെ ഇപ്പോഴത്തെ പ്രവണത അനുകരിക്കാൻ നാം ആഗ്രഹിക്കുന്നില്ല. യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അനേകരുടെ സ്‌നേഹം തണുത്തുപോകും.” (മത്തായി 24:12) യഹോവയോടും ബൈബിൾ സത്യങ്ങളോടും ഉള്ള നിങ്ങളുടെ സ്‌നേഹം തണുത്തുപോകാതിരിക്കാൻ എന്തു ചെയ്യാനാകും?

13 യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നതിൽ തുടരുക. (യോഹന്നാൻ 17:3) ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുക അഥവാ ആഴമായി ചിന്തിക്കുക. നിങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കുക: ‘യഹോവയാം ദൈവത്തെക്കുറിച്ച്‌ ഇത്‌ എന്നെ എന്തു പഠിപ്പിക്കുന്നു? എന്റെ പൂർണ ഹൃദയത്തോടും മനസ്സോടും ആത്മാവോടും കൂടെ അവനെ സ്‌നേഹിക്കാൻ ഇത്‌ എനിക്ക്‌ കൂടുതലായ എന്തു കാരണമാണു നൽകുന്നത്‌?’ (1 തിമൊഥെയൊസ്‌ 4:15, NW) ഇത്തരത്തിൽ ധ്യാനിക്കുന്നത്‌ യഹോവയോടുള്ള നിങ്ങളുടെ സ്‌നേഹത്തെ ജ്വലിപ്പിച്ചുനിറുത്തും.

14. യഹോവയോടുള്ള നമ്മുടെ സ്‌നേഹം ജീവസ്സുറ്റതാക്കി നിലനിറുത്താൻ പ്രാർഥന നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

14 യഹോവയോടുള്ള സ്‌നേഹം ഉജ്ജ്വലമാക്കി നിറുത്താനുള്ള മറ്റൊരു മാർഗം നിരന്തര പ്രാർഥനയാണ്‌. (1 തെസ്സലൊനീക്യർ 5:17) പ്രാർഥന ദൈവത്തിൽനിന്നുള്ള വിലപ്പെട്ട ഒരു ദാനമാണെന്ന്‌ ഈ പുസ്‌തകത്തിന്റെ 17-ാം അധ്യായത്തിൽനിന്നു നാം മനസ്സിലാക്കി. ക്രമമായ, തുറന്ന ആശയവിനിമയത്തിലൂടെ മാനുഷികബന്ധങ്ങൾ ശക്തിപ്പെടുന്നതുപോലെ, യഹോവയോടു നിരന്തരം പ്രാർഥിക്കുന്നത്‌ അവനുമായുള്ള ബന്ധത്തെ ഊഷ്‌മളവും ജീവസ്സുറ്റതും ആക്കി നിറുത്തുന്നു. നമ്മുടെ പ്രാർഥന യാന്ത്രികമായിത്തീരാൻ, അതായത്‌, നിർവികാരമോ അർഥശൂന്യമോ ആയ വെറും ജൽപ്പനമായിത്തീരാൻ നാം ഒരിക്കലും അനുവദിക്കരുത്‌. സ്‌നേഹവാനായ ഒരു പിതാവിനോട്‌ ഒരു കുട്ടി സംസാരിക്കുന്നതുപോലെ ആയിരിക്കണം നാം യഹോവയോടു സംസാരിക്കേണ്ടത്‌. ആദരവോടെ, അതേസമയം തുറന്ന്‌, സത്യസന്ധമായി, ഹൃദയപൂർവം സംസാരിക്കാനാണു നാം ആഗ്രഹിക്കുന്നത്‌. (സങ്കീർത്തനം 62:8) അതേ, വ്യക്തിപരമായ ബൈബിൾ പഠനവും ഹൃദയംഗമമായ പ്രാർഥനയും നമ്മുടെ ആരാധനയുടെ ഒഴിച്ചുകൂടാനാവാത്ത വശങ്ങളാണ്‌. ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ ഇവ നമ്മെ സഹായിക്കുന്നു.

നിങ്ങളുടെ ആരാധനയിൽ സന്തോഷം കണ്ടെത്തുക

15, 16. രാജ്യപ്രസംഗ വേലയെ ഒരു പദവിയായും നിക്ഷേപമായും വീക്ഷിക്കാൻ നമുക്ക്‌ എന്തു കാരണമാണുള്ളത്‌?

15 നമുക്കു സ്വകാര്യമായി ചെയ്യാവുന്ന ആരാധനാക്രിയകളാണ്‌ വ്യക്തിപരമായ ബൈബിൾ പഠനവും പ്രാർഥനയും. എന്നാൽ, നാം പരസ്യമായി ചെയ്യുന്ന ഒരു ആരാധനാക്രിയയെക്കുറിച്ച്‌ നമുക്കിപ്പോൾ പരിചിന്തിക്കാം: നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കൽ. ചില ബൈബിൾ സത്യങ്ങൾ നിങ്ങൾ ഇതിനോടകം മറ്റുള്ളവരുമായി പങ്കുവെച്ചിട്ടുണ്ടോ? എങ്കിൽ, അതിമഹത്തായ ഒരു പദവിയാണു നിങ്ങൾ ആസ്വദിച്ചത്‌. (ലൂക്കൊസ്‌ 1:74, NW) യഹോവയാം ദൈവത്തെക്കുറിച്ചു പഠിച്ച സത്യങ്ങൾ മറ്റുള്ളവരോടു പറയുമ്പോൾ, സത്യക്രിസ്‌ത്യാനികളായ സകലർക്കും ലഭിച്ചിരിക്കുന്ന, രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയെന്ന സുപ്രധാനമായ ഒരു നിയമനത്തിൽ പങ്കെടുക്കുകയാണു നാം ചെയ്യുന്നത്‌.—മത്തായി 24:14; 28:19, 20.

16 അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ ശുശ്രൂഷയെ വിലപ്പെട്ട ഒന്നായി വീക്ഷിക്കുകയും അതിനെ ഒരു നിക്ഷേപമെന്നു വിളിക്കുകയും ചെയ്‌തു. (2 കൊരിന്ത്യർ 4:7) യഹോവയാം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ ആളുകളോടു സംസാരിക്കുക എന്നതാണ്‌ നിങ്ങൾക്കു ചെയ്യാനാകുന്ന ഏറ്റവും നല്ല വേല. ഏറ്റവും നല്ല യജമാനനുവേണ്ടിയുള്ള സേവനമാണ്‌ അത്‌, ലഭിക്കുന്ന പ്രയോജനങ്ങളാണെങ്കിൽ ഏറ്റവും മികച്ചവയും. ഈ വേലയിൽ ഏർപ്പെടുന്നതു മുഖാന്തരം, നമ്മുടെ സ്വർഗീയ പിതാവിനോട്‌ അടുത്തുചെല്ലാനും നിത്യജീവനിലേക്കുള്ള പാതയിൽ സഞ്ചരിച്ചുതുടങ്ങാനും ആത്മാർഥഹൃദയരെ നിങ്ങൾ സഹായിക്കുകയാണു ചെയ്യുന്നത്‌! ഇതിനെക്കാൾ സംതൃപ്‌തികരമായ ഏതു വേലയാണുള്ളത്‌? കൂടാതെ, യഹോവയെയും അവന്റെ വചനത്തെയും കുറിച്ചു സാക്ഷീകരിക്കുന്നത്‌ നിങ്ങളുടെ വിശ്വാസം വർധിപ്പിക്കുകയും അവനോടുള്ള സ്‌നേഹം ബലിഷ്‌ഠമാക്കുകയും ചെയ്യുന്നു. യഹോവ നിങ്ങളുടെ പ്രയത്‌നം അങ്ങേയറ്റം വിലമതിക്കുന്നു. (എബ്രായർ 6:10) ഈ വേലയിൽ തിരക്കുള്ളവരായിരിക്കുന്നത്‌ ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നിങ്ങളെ സഹായിക്കും.—1 കൊരിന്ത്യർ 15:58.

17. ഇക്കാലത്ത്‌ ക്രിസ്‌തീയ ശുശ്രൂഷ അടിയന്തിരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 രാജ്യപ്രസംഗവേല അടിയന്തിരമാണെന്ന്‌ നാം ഓർക്കേണ്ടതു പ്രധാനമാണ്‌. ബൈബിൾ ഇങ്ങനെ പറയുന്നു: ‘വചനം പ്രസംഗിക്കുക, അത്‌ അടിയന്തിരതയോടെ ചെയ്യുക.’ (2 തിമൊഥെയൊസ്‌ 4:2, NW) അതു ചെയ്യേണ്ടത്‌ ഇപ്പോൾ വളരെ അടിയന്തിരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ദൈവവചനം നമ്മോട്‌ ഇപ്രകാരം പറയുന്നു: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” (സെഫന്യാവു 1:14) അതേ, ഈ മുഴു വ്യവസ്ഥിതിക്കും യഹോവ അറുതിവരുത്താൻ പോകുന്ന സമയം വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണ്‌. ആളുകൾക്കു മുന്നറിയിപ്പു ലഭിക്കണം! യഹോവയെ തങ്ങളുടെ ഭരണാധികാരിയായി തിരഞ്ഞെടുക്കാനുള്ള സമയം ഇപ്പോഴാണെന്ന്‌ അവർ അറിയേണ്ടതുണ്ട്‌. അന്ത്യം ‘താമസിക്കുകയില്ല.’—ഹബക്കൂക്‌ 2:3.

18. സത്യക്രിസ്‌ത്യാനികളോടു ചേർന്ന്‌ നാം യഹോവയെ പരസ്യമായി ആരാധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

18 സത്യക്രിസ്‌ത്യാനികളോടു ചേർന്നുകൊണ്ട്‌ നാം യഹോവയെ പരസ്യമായി ആരാധിക്കണമെന്ന്‌ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്‌ അവന്റെ വചനം ഇപ്രകാരം പറയുന്നത്‌: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) സഹവിശ്വാസികളോടൊപ്പം ക്രിസ്‌തീയ യോഗങ്ങൾക്കു നാം കൂടിവരുമ്പോൾ നമ്മുടെ പ്രിയങ്കരനായ ദൈവത്തെ സ്‌തുതിക്കാനും ആരാധിക്കാനും ഉള്ള മഹത്തായ അവസരമാണു നമുക്കു ലഭിക്കുന്നത്‌. മാത്രമല്ല, അന്യോന്യം പ്രോത്സാഹിപ്പിക്കാനും കെട്ടുപണിചെയ്യാനും നമുക്കു കഴിയുന്നു.

19. ക്രിസ്‌തീയ സഭയിലെ സ്‌നേഹബന്ധം ശക്തിപ്പെടുത്താനായി നമുക്ക്‌ എന്തു ചെയ്യാനാകും?

19 യഹോവയെ ആരാധിക്കുന്ന മറ്റുള്ളവരുമായി സഹവസിക്കുമ്പോൾ നാം സഭയിലെ സ്‌നേഹബന്ധവും സൗഹൃദവും ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്‌. യഹോവ നമ്മിലെ നന്മയ്‌ക്കായി നോക്കുന്നതുപോലെ നാം മറ്റുള്ളവരിലെ നന്മയ്‌ക്കായി നോക്കേണ്ടതു പ്രധാനമാണ്‌. നിങ്ങളുടെ സഹവിശ്വാസികളിൽനിന്നു പൂർണത പ്രതീക്ഷിക്കരുത്‌. പലരും ആത്മീയ വളർച്ചയുടെ വ്യത്യസ്‌ത ഘട്ടങ്ങളിലാണെന്നും തെറ്റു വരുത്താത്ത ആരും നമ്മുടെ ഇടയിൽ ഇല്ലെന്നും ഓർക്കുക. (കൊലൊസ്സ്യർ 3:13) യഹോവയോടു ശക്തമായ സ്‌നേഹബന്ധം ഉള്ളവരുമായി ഉറ്റ സുഹൃദ്‌ബന്ധങ്ങൾ വളർത്തിയെടുക്കുക. അപ്പോൾ നിങ്ങൾ ആത്മീയമായി വളർച്ച പ്രാപിക്കും. അതേ, ആത്മീയ സഹോദരീസഹോദരന്മാരോടൊത്ത്‌ യഹോവയെ ആരാധിക്കുന്നത്‌ ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നിങ്ങളെ സഹായിക്കും. തന്നെ വിശ്വസ്‌തതയോടെ ആരാധിച്ചുകൊണ്ട്‌ തന്റെ സ്‌നേഹത്തിൽ നിലനിൽക്കുന്നവർക്ക്‌ യഹോവ പ്രതിഫലം നൽകുന്നത്‌ എങ്ങനെയാണ്‌?

‘സാക്ഷാലുള്ള ജീവൻ’ എത്തിപ്പിടിക്കുക

20, 21. എന്താണ്‌ ‘സാക്ഷാലുള്ള ജീവൻ,’ അത്‌ മഹത്തായ ഒരു പ്രത്യാശ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

20 യഹോവ തന്റെ വിശ്വസ്‌തദാസന്മാർക്കു പ്രതിഫലമായി നൽകുന്നത്‌ ജീവനാണ്‌. എന്നാൽ ഏതുതരം ജീവൻ? ശരി, ഇന്നു നാം യഥാർഥത്തിൽ ജീവിക്കുന്നുണ്ടെന്നു പറയാനാകുമോ? ഇത്‌ എന്തൊരു ചോദ്യമാണെന്നു തോന്നിയേക്കാം. നാം ശ്വസിക്കുകയും തിന്നുകയും കുടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്‌. തീർച്ചയായും നാം ജീവിക്കുന്നുവെന്നതിന്റെ തെളിവുകളാണല്ലോ ഇവയൊക്കെ. ഏറെ സന്തോഷകരമായ നിമിഷങ്ങളിൽ “ഇതാണ്‌ യഥാർഥ ജീവിതം” എന്നുപോലും നാം പറഞ്ഞേക്കാം. എന്നാൽ, സുപ്രധാനമായ ഒരർഥത്തിൽ ഇന്ന്‌ യാതൊരു മനുഷ്യനും യഥാർഥ ജീവിതം ആസ്വദിക്കുന്നില്ലെന്നു ബൈബിൾ സൂചിപ്പിക്കുന്നു.

പറുദീസയിൽ ജീവിതം ആസ്വദിക്കുന്ന ഒരു സന്തുഷ്ട കുടുംബം

നിങ്ങൾ ‘സാക്ഷാലുള്ള ജീവൻ’ ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നിങ്ങൾക്ക്‌ അതിനാകുമോ?

21 ‘സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളാൻ’ ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 6:19) യഥാർഥ ജീവൻ അഥവാ ‘സാക്ഷാലുള്ള ജീവൻ’ നമുക്കു ഭാവിയിൽ ലഭിക്കാനിരിക്കുന്ന ഒന്നാണെന്നാണ്‌ ഈ വാക്കുകൾ സൂചിപ്പിക്കുന്നത്‌. അതേ, പൂർണരായിത്തീരുമ്പോൾ നാം സമ്പൂർണമായ അർഥത്തിൽ ജീവിതം ആസ്വദിക്കും. കാരണം, ദൈവത്തിന്റെ ആദിമ ഉദ്ദേശ്യപ്രകാരമുള്ള ജീവിതമായിരിക്കും അത്‌. പൂർണ ആരോഗ്യത്തോടും സമാധാനത്തോടും സന്തോഷത്തോടും കൂടെ പറുദീസാഭൂമിയിൽ ജീവിക്കുമ്പോൾ, ഒടുവിൽ ‘സാക്ഷാലുള്ള ജീവൻ’ അഥവാ നിത്യജീവൻ നാം ആസ്വദിക്കും. (1 തിമൊഥെയൊസ്‌ 6:12) അതു മഹത്തായ ഒരു പ്രത്യാശയല്ലേ?

22. ‘സാക്ഷാലുള്ള ജീവൻ പിടിച്ചുകൊള്ളാൻ’ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

22 ‘സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളാൻ’ നമുക്ക്‌ എങ്ങനെ കഴിയും? ‘സാക്ഷാലുള്ള ജീവനെ’ക്കുറിച്ചു പറഞ്ഞ അതേ സന്ദർഭത്തിൽത്തന്നെ “നന്മ ചെയ്‌വാനും” ‘സൽപ്രവൃത്തികളിൽ സമ്പന്നരാകാനും’ അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. (1 തിമൊഥെയൊസ്‌ 6:18) അതിനാൽ, ബൈബിളിൽനിന്നു പഠിച്ചിരിക്കുന്ന സത്യങ്ങൾ നാം എങ്ങനെ ബാധകമാക്കുന്നു എന്നതിനെയാണ്‌ അത്‌ ഏറെയും ആശ്രയിച്ചിരിക്കുന്നതെന്നു വ്യക്തം. എന്നാൽ, സത്‌പ്രവൃത്തികൾ ചെയ്‌തുകൊണ്ട്‌ ‘സാക്ഷാലുള്ള ജീവൻ’ നേടിയെടുക്കാമെന്ന്‌ പൗലൊസ്‌ അർഥമാക്കിയോ? ഇല്ല. കാരണം ഇത്തരം മഹത്തായ ഭാവിപ്രത്യാശകൾ യഥാർഥത്തിൽ നമ്മോടുള്ള “ദൈവകൃപ”യെ അഥവാ ദൈവത്തിന്റെ അനർഹദയയെ ആശ്രയിച്ചാണിരിക്കുന്നത്‌. (റോമർ 5:15) എന്നാൽ വിശ്വസ്‌തതയോടെ തന്നെ സേവിക്കുന്നവർക്കു പ്രതിഫലം നൽകുന്നതിൽ സന്തോഷിക്കുന്നവനാണ്‌ യഹോവ. നിങ്ങൾ ‘സാക്ഷാലുള്ള ജീവൻ’ ആസ്വദിക്കുന്നതു കാണാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങേയറ്റം സന്തുഷ്ടവും സമാധാനപൂർണവും ആയ ശാശ്വത ജീവിതമാണ്‌ ദൈവസ്‌നേഹത്തിൽ നിലനിൽക്കുന്നവരെ കാത്തിരിക്കുന്നത്‌.

23. ദൈവസ്‌നേഹത്തിൽ നിലനിൽക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

23 നാം ഓരോരുത്തരും സ്വയം ഇപ്രകാരം ചോദിക്കേണ്ടതുണ്ട്‌: ‘ബൈബിളിൽ ദൈവം വ്യക്തമാക്കിയിരിക്കുന്ന വിധമാണോ ഞാൻ അവനെ ആരാധിക്കുന്നത്‌?’ അതിന്റെ ഉത്തരം ‘അതേ’ എന്നാണെന്ന്‌ ഓരോ ദിവസവും നാം ഉറപ്പുവരുത്തുന്നെങ്കിൽ നാം സഞ്ചരിക്കുന്നതു ശരിയായ പാതയിലായിരിക്കും. യഹോവ നമ്മുടെ സങ്കേതമാണെന്ന ഉത്തമ ബോധ്യവും നമുക്ക്‌ ഉണ്ടായിരിക്കാനാകും. ഈ പഴയ വ്യവസ്ഥിതിയുടെ പ്രശ്‌നപൂരിതമായ അന്ത്യനാളുകളിൽ യഹോവ തന്റെ വിശ്വസ്‌തരെ സുരക്ഷിതരായി കാക്കും. അടുത്തെത്തിയിരിക്കുന്ന അതിമഹത്തായ പുതിയ വ്യവസ്ഥിതിയിലേക്ക്‌ അവൻ നമ്മെ ആനയിക്കുകയും ചെയ്യും. ആ സമയം എത്ര പുളകപ്രദമായിരിക്കും! ഈ അന്ത്യനാളുകളിൽ ശരിയായ തീരുമാനങ്ങൾ എടുത്തതിൽ നമുക്കപ്പോൾ എത്രമാത്രം സന്തോഷമായിരിക്കും തോന്നുക! ഇപ്പോൾ ശരിയായ തീരുമാനങ്ങൾ എടുക്കുന്നെങ്കിൽ യഹോവയാം ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തോടു ചേർച്ചയിലുള്ള ‘സാക്ഷാലുള്ള ജീവൻ’ നിത്യതയിലെങ്ങും നിങ്ങൾ ആസ്വദിക്കും!

ബൈബിൾ പഠിപ്പിക്കുന്നത്‌

  • ദൈവകൽപ്പനകൾ പാലിച്ചുകൊണ്ടും അവന്റെ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ടും നാം ദൈവത്തോട്‌ യഥാർഥ സ്‌നേഹം പ്രകടമാക്കുന്നു.—1 യോഹന്നാൻ 5:3.

  • ദൈവവചനത്തിന്റെ പഠനവും യഹോവയോടുള്ള ഹൃദയംഗമമായ പ്രാർഥനയും ദൈവത്തെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കുന്നതും ക്രിസ്‌തീയ യോഗങ്ങളിൽ അവനെ ആരാധിക്കുന്നതും ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നമ്മെ സഹായിക്കും.—മത്തായി 24:14; 28:19, 20; യോഹന്നാൻ 17:3; 1 തെസ്സലൊനീക്യർ 5:17; എബ്രായർ 10:24, 25.

  • ദൈവസ്‌നേഹത്തിൽ നിലനിൽക്കുന്നവരെ ‘സാക്ഷാലുള്ള ജീവൻ’ കാത്തിരിക്കുന്നു.—1 തിമൊഥെയൊസ്‌ 6:12, 19; യൂദാ 21.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക