അടിക്കുറിപ്പ്
a യേശു ഒരു യഹൂദനായിരിക്കെ ശമര്യക്കാരിയായ തന്നോടു സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിക്കുകവഴി അവൾ സൂചിപ്പിച്ചത്, നൂറ്റാണ്ടുകളായി രണ്ടുകൂട്ടർക്കുമിടയിൽ നിലനിന്നിരുന്ന വിദ്വേഷത്തെയായിരുന്നു. (യോഹന്നാൻ 4:9) തന്റെ ജനം യാക്കോബിന്റെ പിൻഗാമികളാണെന്നും അവൾ അവകാശപ്പെടുന്നു. ഇതാകട്ടെ യഹൂദന്മാർ ശക്തമായി എതിർത്തിരുന്ന ഒരു വാദഗതിയാണ്. (യോഹന്നാൻ 4:12) യഹൂദന്മാർ ശമര്യക്കാരെ “കട്ടേയർ” എന്നാണു വിളിച്ചിരുന്നത്. അവർ പേർഷ്യയിലെ കട്ടാഹ് എന്ന സ്ഥലത്തുനിന്ന് ഇസ്രായേലിൽ വന്നുപാർക്കാനിടയായവരുടെ പിൻമുറക്കാരാണെന്ന് വിളിച്ചറിയിക്കാനായിരുന്നു അത്.