അടിക്കുറിപ്പ്
c യരുശലേമിനെതിരെയുള്ള റോമൻ സൈന്യത്തിന്റെ ആദ്യത്തെ ആക്രമണത്തിനും (പൊ.യു. 66) അതിന്റെ നാശത്തിനുമിടയ്ക്കുള്ള സംഭവവികാസങ്ങളെക്കുറിച്ചു ജോസീഫസ് ഇങ്ങനെ എഴുതുന്നു: “രാത്രിയിൽ ശൂന്യമാക്കുന്ന ഒരു കൊടുങ്കാററു വീശി, ഒരു ചുഴലിക്കാററ് ആഞ്ഞടിച്ചു, മഴ കോരിച്ചൊരിഞ്ഞു, മിന്നൽ തുടർച്ചയായി വെളിച്ചം വിതറി, ഇടിമുഴക്കം ഭീതിപ്പെടുത്തുന്നതായിരുന്നു, കാതടപ്പിക്കുന്ന അലർച്ചയോടെ ഭൂമിക്കു കമ്പനമുണ്ടായി. ഈ മുഴു അടിസ്ഥാന സംഗതികളുടെയും പതനം മനുഷ്യവർഗത്തിന്റെ നാശത്തെ വളരെ വ്യക്തമായി മുൻനിഴലാക്കി. ഈ ദുർലക്ഷണങ്ങൾ അസമാന്തരമായ ഒരു വിനാശത്തിന്റെ ദുസ്സൂചന നൽകുന്നത് അകാരണമായിട്ടാണെന്ന് ആർക്കും സംശയിക്കാനാകില്ലായിരുന്നു.”