അടിക്കുറിപ്പ്
a “[യേശുവും പരീശന്മാരും തമ്മിലുള്ള] വ്യത്യാസത്തിന്റെ സ്വഭാവം ദൈവത്തെ കുറിച്ചുള്ള രണ്ടു ഭിന്നമായ ധാരണകളുടെ വെളിച്ചത്തിൽ വ്യക്തമാകുന്നു. പരീശന്മാരെ സംബന്ധിച്ചിടത്തോളം, ദൈവം മുഖ്യമായും വ്യവസ്ഥകൾ വെക്കുന്ന ഒരുവനാണ്; യേശുവിനാകട്ടെ, അവൻ ആർദ്രതയും അനുകമ്പയും ഉള്ളവനാണ്. പരീശൻ തീർച്ചയായും ദൈവത്തിന്റെ നന്മയെയും സ്‌നേഹത്തെയും തള്ളിക്കളയുന്നില്ല; എന്നാൽ അയാളെ സംബന്ധിച്ചിടത്തോളം ആ ഗുണങ്ങൾ പ്രകടമായിരിക്കുന്നത് തോറ [ന്യായപ്രമാണം] എന്ന ദാനത്തിലും അതിൽ ദൈവം ആവശ്യപ്പെട്ടിരിക്കുന്നത് നിവർത്തിക്കാനുള്ള സാധ്യതയിലുമാണ്. . . . ന്യായപ്രമാണത്തെ വ്യാഖ്യാനിക്കാനുള്ള നിയമങ്ങൾ അടങ്ങിയ അലിഖിത പാരമ്പര്യത്തോടു പറ്റിനിൽക്കുന്നത് തോറ നിവർത്തിക്കുന്നതിനുള്ള ഒരു മാർഗമായി പരീശന്മാർ കണ്ടിരുന്നു. . . . യേശു സ്‌നേഹത്തിന്റെ ഇരട്ടനിയമത്തെ (മത്തായി 22:34-40) സ്വീകാര്യമായ ഒരു വ്യാഖ്യാന തലത്തിലേക്ക് ഉയർത്തിയതും അലിഖിത പാരമ്പര്യത്തിന്റെ സ്വഭാവത്തെ തള്ളിക്കളഞ്ഞതും . . . പരീശന്മാരുടെ ധാർമിക സിദ്ധാന്തവുമായുള്ള ഏറ്റുമുട്ടലിലേക്ക് അവനെ നയിച്ചു.”—പുതിയനിയമ ദൈവശാസ്‌ത്രത്തിന്റെ പുതിയ അന്താരാഷ്‌ട്ര നിഘണ്ടു, (ഇംഗ്ലീഷ്).