അടിക്കുറിപ്പ്
a ‘ലോകസ്ഥാപനം’ എന്ന പദപ്രയോഗത്തിൽ അന്തർലീനമായിരിക്കുന്നത് വിത്ത് എറിയുക എന്ന ആശയമാണ്. അതുകൊണ്ടുതന്നെ അത് പ്രത്യുത്‌പാദനത്തെ, ആദ്യമനുഷ്യസന്താനത്തെ ഉളവാക്കിയതിനെ കുറിക്കുന്നു. മനുഷ്യകുലത്തിലെ ആദ്യസന്താനം കയീൻ ആയിരുന്നല്ലോ? എങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് ഹാബേലിനെ യേശു ‘ലോകസ്ഥാപനവുമായി’ ബന്ധപ്പെടുത്തിയത്? യഹോവയാംദൈവത്തിന് എതിരെയുള്ള മനഃപൂർവമത്സരമായിരുന്നു കയീന്റെ തീരുമാനങ്ങളിലും പ്രവൃത്തികളിലും വെളിവായത്. അതുകൊണ്ട് അവന്റെ മാതാപിതാക്കളെപ്പോലെ അവനും പുനരുത്ഥാനത്തിനും വീണ്ടെടുപ്പിനും യോഗ്യനല്ല എന്ന് ന്യായമായും നമുക്കു നിഗമനം ചെയ്യാം.