യശയ്യ
23 സോരിനെക്കുറിച്ചുള്ള പ്രഖ്യാപനം:+
തർശീശുകപ്പലുകളേ,+ ദുഃഖിച്ചുകരയുക!
തുറമുഖം നശിച്ചുപോയിരിക്കുന്നു; ഇനി അവിടെ കടക്കാനാകില്ല.
കിത്തീം ദേശത്തുവെച്ച്+ അവർ ഈ വാർത്ത കേട്ടിരിക്കുന്നു.
2 തീരദേശവാസികളേ, മിണ്ടാതിരിക്കൂ.
സമുദ്രസഞ്ചാരികളായ സീദോനിലെ വ്യാപാരികൾ+ നിങ്ങളെ സമ്പന്നരാക്കിയിരിക്കുന്നു.
3 അവളുടെ വരുമാനമാർഗമായ നൈലിന്റെ വിളവും,
ശീഹോരിന്റെ* ധാന്യവും*+ കടലുകൾ താണ്ടിച്ചെന്നിരിക്കുന്നു.
അങ്ങനെ അവൾ ജനതകളിൽനിന്ന് ലാഭം കൊയ്തു.+
4 സമുദ്രത്തിലെ കോട്ടയേ, സീദോനേ, ലജ്ജിതയാകൂ;
സമുദ്രം ഇങ്ങനെ വിലപിക്കുന്നല്ലോ:
“ഞാൻ പ്രസവവേദന അറിഞ്ഞിട്ടില്ല, പ്രസവിച്ചിട്ടില്ല,
5 ഈജിപ്തിനെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ വേദനിച്ചതുപോലെ,+
സോരിനെക്കുറിച്ച് കേൾക്കുമ്പോഴും ജനം വേദനിക്കും.+
6 കടൽ കടന്ന് തർശീശിലേക്കു പോകുവിൻ!
തീരദേശവാസികളേ, അലമുറയിട്ട് കരയുവിൻ!
7 പണ്ടുമുതൽതന്നെ, തന്റെ ആരംഭംമുതൽതന്നെ, ആർത്തുല്ലസിച്ചിരുന്ന നിങ്ങളുടെ ആ നഗരമാണോ ഇത്?
അവൾ ദൂരദേശങ്ങളിലേക്കു നടന്നുചെന്ന് അവിടെ താമസിക്കാറുണ്ടായിരുന്നു.
8 ആ സോരിന് എതിരെ ആരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്?
അവൾ പലരെയും കിരീടം അണിയിച്ചിരുന്നു,
അവളുടെ വ്യാപാരികൾ പ്രഭുക്കന്മാരായിരുന്നു,
അവളുടെ കച്ചവടക്കാരെ ലോകം ആദരിച്ചുപോന്നു.+
9 അവളുടെ സൗന്ദര്യത്തെയും അഹങ്കാരത്തെയും അവഹേളിക്കാനായി,
മാലോകരെല്ലാം ആദരിച്ചിരുന്നവരെ അപമാനിക്കാനായി,
സൈന്യങ്ങളുടെ അധിപനായ യഹോവയാണ് ഇതു തീരുമാനിച്ചത്.+
10 തർശീശ് പുത്രിയേ, നൈൽ നദിയെപ്പോലെ നീ നിന്റെ ദേശം കവിഞ്ഞൊഴുകുക,
കപ്പൽശാലകളൊന്നും* ഇനി ബാക്കിയില്ല.+
11 ദൈവം സമുദ്രത്തിനു മീതെ കൈ നീട്ടിയിരിക്കുന്നു;
രാജ്യങ്ങളെ വിറപ്പിച്ചിരിക്കുന്നു.
ഫൊയ്നിക്യയുടെ കോട്ടകളെ തകർത്തെറിയാൻ യഹോവ ഉത്തരവിട്ടിരിക്കുന്നു.+
12 ദൈവം പറയുന്നു: “നീ ഇനി ആനന്ദംകൊണ്ട് തുള്ളിച്ചാടില്ല,+
അടിച്ചമർത്തപ്പെട്ടവളേ, കന്യകയായ സീദോൻപുത്രീ,
എഴുന്നേറ്റ് കടൽ കടന്ന് കിത്തീമിലേക്കു പോകുക,+
എന്നാൽ അവിടെയും നിനക്കു സ്വസ്ഥത കിട്ടില്ല.”
അസീറിയയല്ല,+ ഈ ജനമാണ്
അവളെ മരുമൃഗങ്ങളുടെ താവളമാക്കി മാറ്റിയത്.
അവർ ഉപരോധഗോപുരങ്ങൾ തീർത്തു,
അവർ അവളുടെ ഉറപ്പുള്ള കോട്ടകൾ തകർത്തുനശിപ്പിച്ചു.+
അവൾ ഇതാ, പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്നു!
15 ഒരു രാജാവിന്റെ ജീവിതകാലമായ 70 വർഷത്തേക്കു+ സോരിനെ ആരും ഓർക്കില്ല. എന്നാൽ 70 വർഷം കഴിയുമ്പോൾ വേശ്യയെക്കുറിച്ചുള്ള പാട്ടിലെ വരികൾ സോരിന്റെ കാര്യത്തിൽ സത്യമാകും:
16 “വിസ്മരിക്കപ്പെട്ട വേശ്യയേ, കിന്നരമെടുത്ത് നഗരവീഥികളിലൂടെ നടക്കുക,
നിന്റെ കിന്നരം ഈണത്തിൽ മീട്ടുക,
പാട്ടുകൾ പലതും പാടുക,
നിന്നെ അവർ ഓർക്കട്ടെ!”
17 70 വർഷം കഴിയുമ്പോൾ യഹോവ സോരിലേക്കു ശ്രദ്ധ തിരിക്കും. ഭൂമുഖത്തുള്ള സകല രാജ്യങ്ങളുമായും അവൾ വേശ്യാവൃത്തി ചെയ്യും. അങ്ങനെ അവൾക്കു വീണ്ടും വരുമാനം കിട്ടിത്തുടങ്ങും. 18 എന്നാൽ അവളുടെ വരുമാനവും ആദായവും യഹോവയ്ക്കു വിശുദ്ധമായിത്തീരും. അതു ഭാവിയിലേക്കു സൂക്ഷിച്ചുവെക്കില്ല; യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർ അത് ഉപയോഗിക്കും; അവർ മതിവരുവോളം ഭക്ഷിക്കുകയും മോടിയേറിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും.+