-
“ഞാൻ വീണ്ടും ജീവിക്കുന്നതുപോലെ എനിക്കു തോന്നുന്നു!”ഉണരുക!—1988 | നവംബർ 8
-
-
“ഞാൻ വീണ്ടും ജീവിക്കുന്നതുപോലെ എനിക്കു തോന്നുന്നു!”
ഒരു ‘ഇരുണ്ട മേഘം’ സാറായുടെ മനസ്സിൽ നിറഞ്ഞപ്പോൾ അവൾക്ക് എല്ലാറ്റിലും താത്പര്യം നഷ്ടപ്പെട്ടു. “ഞാൻ ഉള്ളിൽ മരിച്ചതുപോലെ തോന്നി, ഇപ്പോൾ ഞാൻ വീണ്ടും ജീവിക്കുന്നതുപോലെ എനിക്കു തോന്നുന്നു!” അവൾ പറഞ്ഞു.
എല്ലാത്തരം ആളുകളെയും—ചെറുപ്പക്കാരെയും പ്രായമുള്ളവരെയും സമ്പന്നരെയും ദരിദ്രരെയും അവിവാഹിതരെയും വിവാഹിതരെയും പുരുഷൻമാരെയും സ്ത്രീകളെയും—ആക്രമിച്ചിട്ടുള്ള ഒരു നിർദ്ദയ ശത്രുവിനെതിരെ പൊരുതുന്ന ദശലക്ഷങ്ങളിലൊരുവളാണവൾ. അത് ഒരു കൊലയാളിയാണ്, എന്തുകൊണ്ടെന്നാൽ ആത്മഹത്യയുടെയെല്ലാം 70 ശതമാനം വിഷാദരോഗം നിമിത്തമാണെന്നു കണ്ടുപിടിക്കാൻ കഴിയും. ഈ ശത്രു ജീവിതവൃത്തികളെ നശിപ്പിക്കുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നു.
സാറായും മറ്റു ചിലരും പോരാട്ടത്തിൽ ജയിച്ചതെങ്ങനെയെന്നു വായിക്കുക.
-
-
ഒരു നിർദ്ദയ ശത്രുവിനോട് പൊരുതുന്നുഉണരുക!—1988 | നവംബർ 8
-
-
ഒരു നിർദ്ദയ ശത്രുവിനോട് പൊരുതുന്നു
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരിശോധനയായിരുന്നു ഇത്. വീണ്ടും ഞാൻ കാലൂന്നിനിൽക്കുന്നത് അത്ഭുതകരമാണ്. എനിക്ക് ഒരു പുതുജീവിതകാലാവധി കിട്ടിയതുപോലെ തോന്നുന്നു. എനിക്കിപ്പോൾ റോസാപുഷ്പങ്ങൾ മണക്കാൻ കഴിയും!” ഈ 42-കാരി മറ്റേതൊരു മാനസിക ക്രമക്കേടിനെക്കാളും കൂടുതൽ കഷ്ടപ്പാടിനിടയാക്കുന്ന ഒരു ശത്രുവിനെ—വിഷാദരോഗത്തെ— കീഴടക്കിയിരുന്നു.
അലക്സാണ്ടർ അത്രതന്നെ അനുഗ്രഹീതനല്ലായിരുന്നു. ഈ 33-കാരൻ വളരെ വിഷാദമഗ്നനായി, അയാൾക്കു വിശപ്പു നഷ്ടപ്പെട്ടു. ഒറ്റക്കിരിക്കാനാഗ്രഹിച്ചു. “മുഴുലോകവും താഴെ വന്നുവെന്നും മേലാൽ ജീവിതം ജീവിക്കാൻ മൂല്യവത്തല്ല എന്നും അദ്ദേഹത്തിനു തോന്നി”യെന്നു അയാളുടെ ഭാര്യയായ എസ്ഥേർ വിശദീകരിച്ചു. “താൻ ഒന്നിനുംകൊള്ളാത്തവനാണെന്ന് അദ്ദേഹം വിശ്വസിച്ചു.” തനിക്ക് ഒരിക്കലും ഭേദമാകുകയില്ലെന്നുള്ള ബോദ്ധ്യത്തോടെ അലക്സാണ്ടർ ആത്മഹത്യയിലേക്കു മുങ്ങി.
റിപ്പോർട്ടനുസരിച്ച് ഓരോ വർഷവും ചികിൽസാപരമായി തിരിച്ചറിയാൻകഴിയുന്ന വിഷാദരോഗം ബാധിക്കുന്ന 10,00,00,000-യിൽ പെട്ടവരായിരുന്നു എലിസബത്തും അലക്സാണ്ടറും. നാല് അമേരിക്കക്കാരിലൊരാളും അഞ്ച് കാനഡാക്കാരിൽ ഒരാളും തങ്ങളുടെ ആയുഷ്ക്കാലത്ത് ഒരു ഗുരുതരമായ വിഷാദരോഗം അനുഭവിക്കുന്നു. വിഷാദരോഗം ആഫ്രിക്കയിലും ഒരു പൊതു രോഗമാണെന്ന് റിപ്പോർട്ടുചെയ്യപ്പെടുന്നു, ജർമ്മനിയിലെ ഫെഡറൽ റിപ്പബ്ലിക്കിൽ അതു വർദ്ധിച്ചുവരുകയാണ്. അതുകൊണ്ട് നിങ്ങളുടെ ഒരു ബന്ധുവോ ഒരു സുഹൃത്തോ ഇതിനിരയായിരിക്കാൻ അല്ലെങ്കിൽ ആയിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്.
തന്റെ ഭർത്താവിനെ സഹായിക്കാൻ തന്നാലാവതെല്ലാം ചെയ്ത അയാളുടെ ഭാര്യ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വിഷാദമുള്ളതായിട്ടോ വിലകെട്ടെന്നു തോന്നുന്നതായിട്ടോ ആരെങ്കിലും പറയുമ്പോൾ അതു ഗൗരവമായി എടുക്കുക.” അങ്ങനെ ഗുരുതരമായ വിഷാദരോഗം ഒരു താൽക്കാലിക ഭാവമാറ്റമോ സങ്കടഭാവമോ അല്ല, അതിലുപരിയാണ്. അതിന് ഒരു കൊലയാളിയായിരിക്കാൻ കഴിയും, വികലരാക്കാനും അംഗഭംഗപ്പെടുത്താനും കഴിയും. അതു തിരിച്ചറിയുന്നതു ജീവനെ അർത്ഥമാക്കിയേക്കാം, അല്ലെങ്കിൽ ഫലം മരണമായിരിക്കാം.
“എന്റെ തലച്ചോറിൽ ഒരു ബാധ”
നമ്മളെല്ലാം വേദനാകരമായ നഷ്ടങ്ങൾക്കും മടുപ്പിനും നൈരാശ്യത്തിനും വിധേയരാണ്. സങ്കടം ഒരു സ്വാഭാവിക പ്രതികരണമാണ്. നിങ്ങൾ വൈകാരികമായി ശാന്തരാകുന്നു, സൗഖ്യംനേടാൻ ശ്രമിക്കുന്നു, ഒടുവിൽ മാറ്റം ഭവിച്ച സാഹചര്യത്തിന്റെ യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുന്നു. നിങ്ങൾ ഒരു മെച്ചപ്പെട്ട നാളേയ്ക്കുവേണ്ടി ആശിക്കുന്നു, പെട്ടെന്നു ജീവിതം വീണ്ടും ആസ്വദിച്ചുതുടങ്ങുകയുംചെയ്യുന്നു. എന്നാൽ ഗുരുതരമായ വിഷാദരോഗത്തിന്റെ സംഗതിയിൽ അതു വ്യത്യസ്തമാണ്.
“എട്ടുമാസക്കാലം ഞാൻ ഷോപ്പിംഗിന് പോയില്ല, യാതൊന്നും ചെയ്തില്ല, അത് എനിക്കു ഗുണംചെയ്തു” എന്ന് എലിസബത്ത് പറഞ്ഞു. മറ്റൊരു രോഗി, കരോൾ, ഇങ്ങനെ കൂട്ടിച്ചേർത്തു: “അത് എന്റെ തലച്ചോറിലെ ഒരു ബാധപോലെയായിരുന്നു, എന്റെമേൽ തൂങ്ങിനിന്ന ഒരു ഭയങ്കരമേഘംപോലെ. നിങ്ങൾ എനിക്കൊരു പത്തുലക്ഷം ഡോളർ തന്നാലും അത് എന്റെ ഭയങ്കരതോന്നലുകൾക്കറുതിവരുത്തുകയില്ല.” ‘ഒരു പുകനിറമുള്ള കണ്ണാടി വെച്ചിരിക്കുന്നതുപോലെ തോന്നും, സകലവും അനാകർഷകമായി കാണപ്പെടും’ എന്ന് ഒരു മനുഷ്യൻ പറഞ്ഞു. കൂടാതെ, കണ്ണാടിക്ക് വലിപ്പത്തിൽ കാണുന്ന ചില്ലുകളാണുള്ളത്, തന്നിമിത്തം ഓരോ പ്രശ്നവും ബൃഹത്താണെന്നു തോന്നുന്നു.
വിഷാദരോഗം വികാരങ്ങളുടെ ഒരു വർണ്ണരാജിയാണ്, സങ്കടവികാരം മുതൽ ആശയറ്റ് ആത്മഹത്യ ചെയ്യുന്നതിനുവരെയുള്ള വികാരങ്ങൾ. (12-ാം പേജിലെ ചതുരം കാണുക.) ലക്ഷണങ്ങളുടെ എണ്ണം, അവയുടെ തീവ്രത, ദൈർഘ്യം എന്നിവയെല്ലാം സങ്കടഭാവങ്ങൾ വലിയ വിഷാദരോഗമായിത്തീരുന്നത് എപ്പോഴെന്നു നിർണ്ണയിക്കുന്നതിനുള്ള ഘടകങ്ങളാണ്.
തിരിച്ചറിയുക എപ്പോഴും എളുപ്പമല്ല
രോഗിക്കു ശാരീരിക രോഗലക്ഷണങ്ങളുമുണ്ടായിരിക്കാമെന്നുള്ളതുകൊണ്ട് വിഷാദരോഗം മിക്കപ്പോഴും തിരിച്ചറിയുക പ്രയാസമാണ്. “എന്റെ കാലിനു വേദനയുണ്ടായി, ചിലപ്പോൾ എനിക്കു ദേഹമാസകലം വേദനയായിരുന്നു. ഞാൻ പല ഡോക്ടർമാരെയും സമീപിച്ചു. അവർ ശാരീരിക രോഗത്തെ അവഗണിക്കുകയാണെന്നും ഞാൻ മരിക്കാൻ പോകുകയാണെന്നും എനിക്കു ബോദ്ധ്യമായി” എന്ന് എലിസബത്ത് പറഞ്ഞു. എലിസബത്തിനെപ്പോലെ വൈദ്യസഹായം തേടുന്ന വിഷാദരോഗികളുടെ 50 ശതമാനവും വൈകാരികലക്ഷണങ്ങളെക്കുറിച്ചല്ല, ശാരീരികലക്ഷണങ്ങളെക്കുറിച്ചാണ് പരാതി പറയുന്നത്.
“സാധാരണയായി അവർ തലവേദനയെയും ഉറക്കമില്ലായ്മയെയും വിശപ്പില്ലായ്മയെയും, മലബന്ധം, വിട്ടുമാറാത്ത ക്ഷീണം എന്നിവയെയുംകുറിച്ചും പരാതിപറയും, എന്നാൽ സങ്കടമോ നിരാശയോ നിരുൽസാഹമോ തോന്നുന്നതിനെക്കുറിച്ചു യാതൊന്നും പറയുകയില്ല. . . .ചില വിഷാദരോഗികൾ തങ്ങളുടെ വിഷാദരോഗത്തെക്കുറിച്ചു അറിവില്ലാത്തവരാണെന്നു തോന്നുന്നു” എന്ന് സെൻറ്ലൂയിയിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി മനോരോഗവകുപ്പിന്റെ തലവനായ ഡോ. സാമുവെൽ ഗൂസേ എഴുതുന്നു. പഴകിയ വേദന, തൂക്കനഷ്ടം അല്ലെങ്കിൽ തൂക്ക വർദ്ധനവ് എന്നിവയും വ്യക്തമായ ലക്ഷണങ്ങളാണ്.
സൗത്താഫ്രിക്കാ ട്രാൻസ്ക്കിയിൽ ഉംസുംകുളു ആശുപത്രിയിലെ ഡോ. ഈ. ബി. എൽ. ഓവുഗാ വിഷാദരോഗമുള്ള ആഫ്രിക്കക്കാർ കുറ്റബോധത്തെക്കുറിച്ചോ വിലയില്ലായ്മയെക്കുറിച്ചോ അപൂർവമായേ പരാതിപറയുന്നുള്ളുവെങ്കിലും അവർ അമിത പ്രവർത്തനത്തെക്കുറിച്ചും പിൻവാങ്ങലിനെക്കുറിച്ചും ദേഹവേദനയെക്കുറിച്ചും പരാതി പറയുകതന്നെ ചെയ്യുന്നുവെന്ന് റിപ്പോർട്ടുചെയ്യുന്നു. സ്വിറ്റ്സർലണ്ടിലും ഇറാനിലും കാനഡായിലും ജപ്പാനിലും നിരീക്ഷിക്കപ്പെട്ട ബഹുഭൂരിപക്ഷം വിഷാദരോഗികൾക്കും ഒരേ അടിസ്ഥാനലക്ഷണങ്ങളായ സന്തോഷമില്ലായ്മയും ഉൽക്കണ്ഠയും ഊർജ്ജിതക്കുറവും അപര്യാപ്തതയുടെ ആശയങ്ങളും ഉണ്ടായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ 1983-ലെ ഒരു റിപ്പോർട്ട് കണ്ടെത്തുകയുണ്ടായി.
മദ്യവും മയക്കുമരുന്നുദുരുപയോഗവും അതുപോലെ ലൈംഗികവിവേചനയില്ലായ്മയും ചിലർ വിഷാദവികാരങ്ങൾ മൂടിവെക്കുന്നതിനു ശ്രമിക്കുന്ന ചില മാർഗ്ഗങ്ങളാണ്. അതെ, “ചിരിക്കുമ്പോൾപോലും ഹൃദയം വേദനിക്കുകയായിരിക്കാം.” (സദൃശവാക്യങ്ങൾ 14:13) ഇത് യുവാക്കളെസംബന്ധിച്ച് വിശേഷാൽ സത്യമാണ്. “പ്രായമുള്ളവർ വിഷാദമുള്ളവരായി കാണപ്പെടുന്നു, എന്നാൽ ഒരു വിഷാദരോഗമുള്ള കുട്ടി മുറിയിലേക്കു കയറിവന്നാൽ നിങ്ങൾ യാതൊന്നും ശ്രദ്ധിക്കുകയില്ല” എന്ന് അമേരിക്കയിലെ മാനസികാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഡോണാൾഡ് മക്ന്യൂ ഉണരുക!യുമായുള്ള ഒരു അഭിമുഖത്തിൽ വിശദീകരിക്കുകയുണ്ടായി. “അതുകൊണ്ടാണ് ബാല്യകാല വിഷാദം ദീർഘമായി തിരിച്ചറിയപ്പെടാത്തത്. എന്നാൽ നിങ്ങൾ അവരോട് അതിനെക്കുറിച്ചു സംസാരിക്കുന്ന ഉടനെ അവർ തങ്ങളുടെ വിഷാദം കോരിച്ചൊരിയും.”
എന്നിരുന്നാലും 1980-കൾ വിഷാദരോഗത്തെ മനസ്സിലാക്കുന്നതിലും ചികിൽസിക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മസ്തിഷ്ക രസതന്ത്രത്തിന്റെ മർമ്മങ്ങൾ ചുരുളഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിലതരം വിഷാദങ്ങളെ തിരിച്ചറിയാൻ പരിശോധനകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിഷാദശമക ഔഷധങ്ങളുടെയും ചില അമിനോആസിഡുകൾ പോലെയുള്ള പോഷകങ്ങളുടെയും ഉപയോഗത്താൽ പോരാട്ടം ശക്തമാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഹ്രസ്വ സംസാരചികിൽസകൾ ഫലകരമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ദേശീയാരോഗ്യസ്ഥാപനത്തിലെ ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച് ഉചിതമായ ചികിൽസയാൽ 80 മുതൽ 90 ശതമാനം വരെ രോഗികളെ ഗണ്യമായി സഹായിക്കാൻകഴിയും.
എന്നാൽ ഈ തളർത്തുന്ന വൈകാരികക്രമക്കേടിനു കാരണമെന്താണ്? (g87 10/22)
[12-ാം പേജിലെ ചാർട്ട്]
വിഷാദത്തിന്റെ വർണ്ണരാജി
നിസ്സാര സങ്കടങ്ങൾ ഗുരുതരമായ വിഷാദം
ഭാവം
സങ്കടം, സാധാരണദുഃഖം, സ്വാനുതാപം, അതിയായ നിരാശ, വിലയില്ലായ്മയുടെ
നിരുൽസാഹം, സ്വയംകുറ്റപ്പെടുത്തലും തോന്നൽ, വിനാശകരമായ കുറ്റബോധവും
കുറ്റവും, കുറെ ഉല്ലാസം കണ്ടെത്താനുള്ള സ്വയംകുറ്റപ്പെടുത്തലും, ഉല്ലാസമില്ല,
പ്രാപ്തി ഒട്ടും ശ്രദ്ധയില്ല
ചിന്ത
പശ്ചാത്താപം അഥവാ ദുഃഖം ആത്മഹത്യാചിന്തകൾ, ശ്രദ്ധാകേന്ദ്രീകരണം
പ്രയാസം
ദൈർഘ്യം
ഹ്രസ്വദൈർഘ്യം (ഏതാനും ദിവസം) നീണ്ട ദൈർഘ്യം (രണ്ടു വാരമോ അധികമോ)
ശാരീരിക ലക്ഷണങ്ങൾ
സാധാരണഗതിയിലുള്ള പ്രവർത്തനം നിരന്തരക്ഷീണം; അപ്രതീക്ഷിത വേദനകൾ,
അൽപ്പമായ ശാരീരികപ്രശ്നങ്ങൾ ആഹാര, നിദ്രാശീലങ്ങളിലുള്ള മാറ്റങ്ങൾ,
(താൽക്കാലികം) ശാന്തമായി ഇരിക്കുന്നതിനുള്ള അപ്രാപ്തി, നടപ്പ്, കൈഞെരിക്കൽ,
സാവധാനത്തിലുള്ള സംസാരവും ശാരീരികചലനങ്ങളും
-
-
വിഷാദം: എല്ലാം ഒരുവന്റെ തലയിലോ?ഉണരുക!—1988 | നവംബർ 8
-
-
വിഷാദം: എല്ലാം ഒരുവന്റെ തലയിലോ?
ഇരുനൂറു വർഷം പഴക്കമുള്ള തന്റെ വീടു പുനഃസ്ഥിതീകരിക്കാൻ തുടങ്ങിയ ഉടനെ ആ മനുഷ്യൻ വിഷാദമഗ്നനായി. അയാൾക്ക് ഉറക്കം പ്രയാസമായി. തുടർച്ചയായ മാനസികാദ്ധ്വാനം അസാധാരണമാം വിധം പ്രയാസമാണെന്ന് അയാൾ കണ്ടെത്തി. ആ വീട്ടിൽ ഭൂതബാധയുണ്ടോയെന്ന് അയാളുടെ കുടുംബം ഭയപ്പെട്ടു! അയാളുടെ ഏറ്റവും ഗുരുതരമായ ലക്ഷണങ്ങൾ—വയറ്റുവേദന ഉൾപ്പെടെയുള്ളവ—അകത്തെ മരപ്പണിയിൽനിന്നു പഴയ പെയിൻറ് നീക്കം ചെയ്യുന്നതിനു ചെലവഴിച്ച സമയങ്ങളെ തുടർന്നാണുണ്ടായതെന്ന് അയാൾ കണ്ടെത്തി. അയാൾ ചുരണ്ടിക്കൊണ്ടിരുന്ന പഴയ പെയിൻറിന്റെ അടുക്കുകളിലെ ഈയത്തിൽനിന്നുള്ള വിഷമാണ് അയാളുടെ വിഷാദത്തിനു കാരണമെന്നു ഒരു ഡോക്ടർ കണ്ടെത്തി.
അതെ, ചില സമയങ്ങളിൽ വിഷമയമായ വസ്തുക്കൾ പോലും വിഷാദത്തിനു കാരണമാണ്. യഥാർത്ഥത്തിൽ നിരവധി ശാരീരിക കാരണങ്ങൾ വിഷാദത്തിനു വഴിമരുന്നിട്ടേക്കാമെന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം.
പല വർഷങ്ങൾക്കു മുൻപ് വിഷാദമുൾപ്പെടെയുള്ള മാനസികരോഗപ്രശ്നങ്ങൾസഹിതം ഒരു സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 100 പേരെ ഗവേഷകൻമാർ സസൂക്ത്മം പരിശോധിച്ചു. ഈ കേസുകളിൽ 46 എണ്ണത്തിലും വൈകാരിക ലക്ഷണങ്ങൾ ശാരീരിക രോഗങ്ങളോടു നേരിട്ടു ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തപ്പെട്ടു. അമേരിക്കൻ ജേണൽ ഓഫ് സൈക്യാട്രിയിലെ ഒരു റിപ്പോർട്ടനുസരിച്ച് ഈ രോഗങ്ങൾക്കു ചികിൽസിച്ചപ്പോൾ 28 പേർക്ക് “തങ്ങളുടെ മാനസികരോഗലക്ഷണങ്ങൾ നാടകീയമായും പെട്ടെന്നും കുറഞ്ഞതായി തെളിഞ്ഞു, 18 പേർക്ക് “കാര്യമായ മെച്ചമുണ്ടായി.”
വിഷാദരോഗത്തിൽ ശാരീരികരോഗത്തിന്റെ പങ്ക് ഏതായാലും സങ്കീർണ്ണമാണ്. ഒരു വിഷാദരോഗിക്ക് അയാളുടെ വിഷാദത്തിനു കാരണമല്ലാത്ത ഒരു ശാരീരികരോഗവും ഉണ്ടായിരിക്കാമെന്നുള്ളതാണ് അനേകം ഡോക്ടർമാരുടെ അനുഭവം, ആ രോഗം അയാളുടെ മനസ്സിൽ മുഖ്യസംഗതിയായിത്തീരുന്നു. ഏതായാലും അന്തർഭവിച്ചിരിക്കുന്ന വിഷാദരോഗത്തിൽ ശ്രദ്ധിക്കുകയും അതിനു ചികിൽസിക്കുകയും വേണം.
ചില ശാരീരികരോഗങ്ങൾക്ക് വൈകാരിക ക്രമക്കേടുകൾക്കു കാരണമാകാനും അവയെ പെരുപ്പിക്കാനും കഴിയുമെങ്കിലും നേരത്തെയുള്ള ഒരു രോഗത്തോടുള്ള ഒരു പ്രതികരണമെന്നനിലയിൽ മാനസികരോഗലക്ഷണങ്ങളും വികസിച്ചുവരാം. ഉദാഹരണത്തിന്, വിശേഷിച്ച് ഹൃദയത്തിന്റെ മേജർ ശസ്ത്രക്രിയക്കുശേഷം സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്ന രോഗികൾക്ക് ഒട്ടുമിക്കപ്പോഴും വിഷാദരോഗം പിടിപെടുന്നു. അവർ സുഖം പ്രാപിക്കുമ്പോൾ സാധാരണയായി വിഷാദം മാറുന്നു. ഒരു ഗുരുതരമായ രോഗത്തിനു ശരീരത്തിൻമേലുള്ള സമ്മർദ്ദവും ക്രമക്കേടിനിടയാക്കിയേക്കാം. അതിനു പുറമേ, ചില ആഹാരപദാർത്ഥങ്ങളോടോ മറ്റു വസ്തുക്കളോടോ ഉള്ള അലർജിയും ചില ആളുകളിൽ കഠിനമായ വിഷാദം വരുത്തിക്കൂട്ടിയേക്കാം.
ഒരുവന് ചിലതരം വിഷാദരോഗം പിടിപെടുന്നുവോയെന്നതിൽ പാരമ്പര്യവും ഒരു ഘടകമായിരിക്കാം. ഈ വർഷാരംഭത്തിൽ ചിലയാളുകളെ മാനിക്ക് ഡിപ്രഷന് ചായ്വുള്ളവരാക്കുമെന്നു വിശ്വസിക്കപ്പെടുന്ന ഒരു ജനിതക വൈകല്യത്തിന്റെ കണ്ടുപിടുത്തം ഗവേഷകൻമാർ പ്രഖ്യാപിച്ചു.
കൂടാതെ, നവമാതാക്കളുടെ 10 മുതൽ 20 വരെ ശതമാനത്തിനു ചികിൽസാപരമായ പൂർണ്ണവികസിത വിഷാദം അനുഭവപ്പെടുന്നുവെന്ന് ചില വൈദ്യശാസ്ത്രവിദഗ്ദ്ധർ പറയുന്നു. എന്നിരുന്നാലും പ്രസവത്തോടു ബന്ധപ്പെട്ട ഹോർമോൺ മാറ്റങ്ങളാണോ അതോ മാതൃത്വത്തിന്റെ വൈകാരിക സമ്മർദ്ദങ്ങളാണോ ക്രമക്കേട് വരുത്തിക്കൂട്ടുന്നതെന്നതിൽ ഗവേഷകർ യോജിക്കുന്നില്ല. ആർത്തവപൂർവലക്ഷണങ്ങളും ഗർഭനിരോധനഗുളികകളുടെ ഉപയോഗവും ചില സ്ത്രീകളിൽ വിഷാദരോഗം വരുത്തിക്കൂട്ടുന്നുവെന്നും അടുത്ത കാലത്തെ കണ്ടുപിടുത്തങ്ങൾ സൂചിപ്പിക്കുന്നു.
കാലികക്രമരാഹിത്യബാധ എന്നു പരാമർശിക്കപ്പെടുന്ന കാലികമായ ഭാവമാറ്റചക്രങ്ങൾ ചിലയാളുകൾക്കുള്ളതായും ആധുനിക ഗവേഷണം വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ളവർ ശരൽക്കാലത്തും ശീതകാലത്തും വളരെ വിഷാദമഗ്നരായിത്തീരുന്നു. അവർ മന്ദഗതിയിലാവുകയും സാധാരണയായി കൂടുതലുറങ്ങുകയും സുഹൃത്തുക്കളിൽനിന്നും കുടുംബത്തിൽനിന്നും അകന്നുമാറുകയും വിശപ്പിലും ഭക്ത്യ ഇഷ്ടത്തിലും മാറ്റങ്ങൾക്കു വിധേയരായിത്തീരുകയും ചെയ്യുന്നു. എന്നാൽ വസന്തവും വേനലും വരട്ടെ, അവർ ആവേശഭരിതരും പ്രവർത്തനനിരതരും ഊർജ്ജസ്വലരും ആയിത്തീരുന്നു. സാധാരണയായി അവർ നന്നായി പെരുമാറുന്നു. കൃത്രിമ വെളിച്ചത്തിന്റെ നിയന്ത്രിത ഉപയോഗത്താൽ ചിലരെ വിജയകരമായി ചികിൽസിച്ചിട്ടുണ്ട്.
അതുകൊണ്ട് വിഷാദം എല്ലായ്പ്പോഴും ‘തലയിലല്ല.’ തന്നിമിത്തം ഒരു വിഷാദഭാവം തങ്ങിനിൽക്കുന്നുവെങ്കിൽ ഒരു പൂർണ്ണ വൈദ്യപരിശോധന ജീവൽപ്രധാനമാണ്. എന്നാൽ ശാരീരികകാരണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ? (g87 10/22)
[14-ാം പേജിലെ ചതുരം]
വിഷാദരോഗത്തിന്റെ ചില ശാരീരിക കാരണങ്ങൾ
മെഡിക്കൽഗവേഷണം ചിലയാളുകളിലെ വിഷാദത്തിന്റെ വളർച്ചയോട് ചുവടെ ചേർക്കുന്നവയെ ബന്ധിപ്പിച്ചിരിക്കുന്നു:
വിഷലോഹങ്ങളും രാസവസ്തുക്കളും: ഈയം, രസം, അലൂമിനിയം, കാർബൺമോണൊക്സൈഡ്, ചില കീടനാശിനികൾ
പോഷകക്കുറവുകൾ: ചില വിറ്റമിനുകളും ചില അവശ്യലവണങ്ങളും
സാംക്രമികരോഗങ്ങൾ: ക്ഷയം, മോണോന്യൂക്ലിയോസിസ്, വൈറൽ ന്യൂമോണിയാ, കരൾവീക്കം, ഇൻഫ്ളുവൻസാ
അന്തഃസ്രവവ്യൂഹരോഗങ്ങൾ: തൈറോയിഡ് രോഗം, കുഷിംഗ്സ്രോഗം, ഗ്ലൂക്കോസ് കുറവ്, പ്രമേഹം
കേന്ദ്രനാഡീവ്യൂഹ രോഗങ്ങൾ: മൾട്ടിപ്പിൾ സ്ക്ലെറോസിസ്, പാർക്കിൻസൺസ് ഡിസീസ്
“വിനോദ”മയക്കുമരുന്നുകൾ: പിസിപി, കഞ്ചാവ്, ആംഫിറ്റാമൈൻസ്,കോക്കേയിൻ, ഹെറോയിൻ, മെതഡോൺ
കുറിച്ചുകൊടുക്കുന്ന മരുന്നുകൾ: ബാർബിറ്റുറ്റേറ്സ്, ആൻറി കൺവൽഷൻറ്സ്, കോർട്ടിക്കോസ്റ്റിറോയിഡ്സ്, ഹോർമോൺസ്, ഉന്നതരക്തസമ്മർദ്ദത്തിനു ചികിൽസിക്കുന്നതിനുള്ള ചില മരുന്നുകൾ, സന്ധിവാതം, ഹൃദയസംവഹനപ്രശ്നങ്ങൾ, ചില മാനസിക ക്രമക്കേടുകൾ,
(തീർച്ചയായും അത്തരം എല്ലാ മരുന്നുകളും വിഷാദരോഗം വരുത്തുകയില്ല. അപകടമുള്ളപ്പോൾപോലും ശരിയായ വൈദ്യമേൽനോട്ടത്തിൽ മരുന്നുപയോഗിക്കുന്നവരുടെ ഒരു ചെറിയ ശതമാനം മാത്രമേ സാധാരണയായി ഉൾപ്പെട്ടിരിക്കുന്നുള്ളു.)
-
-
മനഃശാസ്ത്രപരമായ വേരുകൾഉണരുക!—1988 | നവംബർ 8
-
-
മനഃശാസ്ത്രപരമായ വേരുകൾ
“ഞാൻ സകല പരിശോധനയും നടത്തി, യാതൊന്നും കാണുന്നില്ല,” ദയാലുവായ ഡോക്ടർ എലിസബത്തിനോടു പറഞ്ഞു. “നിങ്ങൾക്കു ഗുരുതരമായ വിഷാദമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനു നല്ല കാരണവുമുണ്ട്.”
തന്റെ പ്രശ്നം ഒരു ശാരീരികരോഗമാണെന്ന് വിചാരിച്ച എലിസബത്ത് ഡോക്ടർ പറഞ്ഞത് ശരിയാണോയെന്നു സംശയിച്ചുതുടങ്ങി. അവളുടെ മെരുക്കമില്ലാത്തവനും മിക്കപ്പോഴും അനിയന്ത്രിതനുമായിരുന്ന ആറുവയസ്സുകാരൻ പുത്രനുമായി കഴിഞ്ഞ ചില വർഷങ്ങളിൽ നടത്തുന്ന അനുദിന പോരാട്ടത്തെക്കുറിച്ച് അവൾ വിചിന്തനംചെയ്തു. അവനു ശ്രദ്ധക്കുറവിനാലുള്ള ഒരു ക്രമക്കേടുണ്ടെന്നു പിന്നീടു നിർണ്ണയിക്കപ്പെട്ടു. “അറുതിയില്ലാതെ അഹോരാത്രം അനുഭവപ്പെട്ട സമ്മർദ്ദവും ഉൽക്കൺഠയും എന്റെ വികാരങ്ങളെ വല്ലാതെ ബാധിച്ചു. ഞാൻ ആശയറ്റ് ആത്മഹത്യ ചെയ്യണമെന്നു വിചാരിച്ച ഘട്ടത്തിലെത്തി”യെന്നു എലിസബത്ത് ഏറ്റുപറഞ്ഞു.
എലിസബത്തിനെപ്പോലെ അനേകം വിഷാദരോഗികൾ അസാധാരണമായ അളവിൽ സമ്മർദ്ദത്തെ നേരിട്ടിട്ടുണ്ട്. വിഷാദരോഗമുള്ള സ്ത്രീകൾക്ക് മോശമായ വീട്, അല്ലെങ്കിൽ തകർന്ന കുടുംബബന്ധം എന്നിങ്ങനെ വിഷാദമില്ലാത്ത സ്ത്രീകളുടെ മൂന്നിലധികം ഇരട്ടി “വൻ പ്രശ്നങ്ങൾ” ഉണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഗവേഷകരായ ജോർജ്ജ് ബ്രൗണും റ്റിറിൽ ഹാരിസും നടത്തിയ ഒരു സുപ്രധാന പഠനം കണ്ടെത്തി. ഈ പ്രയാസങ്ങൾ കുറഞ്ഞപക്ഷം രണ്ടു വർഷക്കാലം “ഗണ്യവും മിക്കപ്പോഴും കുറവാകാത്തതുമായ അരിഷ്ടതയ്ക്കിടയാക്കി”യിരുന്നു. ഒരു അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മരണം, കഠിനരോഗം അല്ലെങ്കിൽ അപകടം, ഞെട്ടിക്കുന്ന ദുർവാർത്തകൾ, അല്ലെങ്കിൽ ഒരു ജോലിനഷ്ടം, എന്നിങ്ങനെയുള്ള കഠിനജീവിതാനുഭവങ്ങളും വിഷാദരോഗികളായ സ്ത്രീകളുടെ ഇടയിൽ നാലിരട്ടി സാധാരണമായിരുന്നു.
എന്നിരുന്നാലും, പ്രാതികൂല്യങ്ങൾ മാത്രം വിഷാദം വരുത്തിക്കൂട്ടുന്നില്ലെന്ന് ബ്രൗണും ഹാരിസും കണ്ടെത്തി. അധികവും ആശ്രയിച്ചിരിക്കുന്നത് വ്യക്തിയുടെ മാനസിക പ്രതിബദ്ധതയേയും വൈകാരികാഘാതവിധേയത്വത്തേയുമായിരുന്നു.
“സകലവും ആശയറ്റതായി തോന്നി”
ഉദാഹരണത്തിന്, കഠിനാദ്ധ്വാനിയും മൂന്നു കൊച്ചുകുട്ടികളുടെ തള്ളയുമായിരുന്ന സാറാ ജോലിയോടു ബന്ധപ്പെട്ട ഒരു അപകടത്തിൽ തന്റെ നടു തകർത്തു. കശേരു പൊട്ടിയതുകൊണ്ട് തന്റെ ശാരീരികപ്രവർത്തനത്തിലധികവും കുറയ്ക്കണമെന്ന് അവളുടെ ഡോക്ടർ പറഞ്ഞു. “എന്റെ മുഴു ലോകവും അവസാനിച്ചുവെന്ന് ഞാൻ വിചാരിച്ചു. ഞാൻ എന്റെ കുട്ടികളോടൊത്ത് കളിച്ചിരുന്ന കായികമായി പ്രവർത്തനനിരതയായിരുന്ന ഒരു വ്യക്തിയായിരുന്നു. ഞാൻ ഈ നഷ്ടത്തെക്കുറിച്ചു ചിന്തിക്കുകയും കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടുകയില്ലെന്ന് വിചാരിക്കുകയും ചെയ്തു. പെട്ടെന്ന് എന്റെ ജീവിതസന്തോഷമെല്ലാം നഷ്ടപ്പെട്ടു. സകലവും ആശയറ്റതായി തോന്നി”യെന്ന് സാറാ സമ്മതിച്ചുപറഞ്ഞു.
അപകടത്തോടുള്ള അവളുടെ പ്രതികരണം അവളുടെ മുഴുജീവിതവും സംബന്ധിച്ച നിരാശാചിന്തകളിലേക്കു നയിച്ചു. ഇത് വിഷാദം ജനിപ്പിച്ചു. ബ്രൗണും ഹാരിസും സോഷ്യൽ ഒറിജിൻസ് ഓഫ് ഡിപ്രഷൻ എന്ന തങ്ങളുടെ പുസ്തകത്തിൽ പ്രസ്താവിക്കുന്ന പ്രകാരം “അത് [സാറായുടെ അപകടം പോലുള്ള പ്രകോപനപരമായ സംഭവം] പൊതുവേ ഒരുവന്റെ ജീവിതത്തിലെ ആശയില്ലായ്മയെക്കുറിച്ചുള്ള ചിന്തകളിലേക്കു നയിച്ചേക്കാം. നിരാശയുടെ അത്തരം സാമാന്യവൽക്കരണം വിഷാദരോഗ ക്രമക്കേടിന്റെ കാതലായിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
എന്നാൽ വലിയ വിഷാദരോഗത്തിലേക്കു വീണുപോകാനിടയാക്കിക്കൊണ്ട് തങ്ങളുടെ വേദനാകരമായ നഷ്ടത്തിനു പരിഹാരംകാണാൻ അനേകരെയും അപ്രാപ്തരാക്കുന്നതെന്താണ്? ദൃഷ്ടാന്തത്തിന്, സാറാ അത്തരം നിഷേധാത്മക ചിന്താപരമ്പരക്കു വിധേയയായതെന്തുകൊണ്ട്?
‘ഞാൻ വിലകെട്ടവൾ’
“എനിക്ക് ഒരിക്കലും ആത്മവിശ്വാസമില്ലായിരുന്നു, എന്റെ ആത്മാഭിമാനം വളരെ കുറവായിരുന്നു, ഞാൻ യാതൊരു ശ്രദ്ധക്കും അർഹതയില്ലാത്തവളാണെന്ന് എനിക്കു തോന്നി”യെന്ന് സാറാ വിശദീകരിച്ചു. സ്വന്തം വിലയില്ലായ്മയോടു ബന്ധപ്പെട്ട വേദനാകരമായ വികാരങ്ങളാണ് മിക്കപ്പോഴും നിർണ്ണായക ഘടകം. “ഹൃദയവേദന നിമിത്തം ഒരു ക്ലേശിതമായ ആത്മാവുണ്ട്” എന്ന് സദൃശവാക്യം പ്രസ്താവിക്കുന്നു. ഒരു വിഷാദാത്മാവ് ബാഹ്യസമ്മർദ്ദങ്ങളുടെ മാത്രമല്ല, ആന്തരികഭീതികളുടെയും ഫലമായിരിക്കാമെന്ന് ബൈബിൾ തിരിച്ചറിയുന്നുണ്ട്. കുറഞ്ഞ ആത്മാഭിമാനത്തിനു എന്തായിരിക്കാം കാരണം?
നമ്മുടെ വളർത്തലാണ് നമ്മുടെ ചിന്താമാതൃകകളിൽ ചിലതിനു രൂപംകൊടുക്കുന്നത്. “ഒരു കുട്ടിയായിരുന്നപ്പോൾ എന്റെ മാതാപിതാക്കൻമാർ എന്നെ ഒരിക്കലും പ്രശംസിച്ചിരുന്നില്ല. ഞാൻ വിവാഹിതയാകുന്നതുവരെ ഒരു അനുമോദനം കേട്ടതായി എനിക്ക് ഓർക്കാൻ കഴിയുന്നില്ല. തൽഫലമായി ഞാൻ മറ്റുള്ളവരിൽനിന്ന് അംഗീകാരം തേടി. ആളുകളുടെ അംഗീകാരമില്ലായ്മയെക്കുറിച്ചുള്ള ഭയങ്കര ഭയം എനിക്കുണ്ട്” എന്ന് സാറാ ഏറ്റുപറഞ്ഞു.
ഗുരുതരമായ വിഷാദത്തിനിരയാകുന്ന അനേകർക്കും പൊതുവായുള്ള ഒരു ഘടകമാണ് സാറായിക്ക് അനുഭവപ്പെട്ട അംഗീകാരത്തിന്റെ ആവശ്യം. അങ്ങനെയുള്ള ആളുകൾ തങ്ങളുടെ സ്വന്തം നേട്ടങ്ങളെക്കാളുപരി മറ്റുള്ളവരുടെ അംഗീകാരത്തിൻമേലും സ്നേഹത്തിൻമേലും തങ്ങളുടെ ആത്മാഭിമാനം കെട്ടുപണിചെയ്യാൻ ചായ്വു കാണിക്കുന്നുവെന്ന് ഗവേഷണം വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റാർക്കെങ്കിലും ഇഷ്ടപ്പെടുകയോ പ്രാധാന്യമുള്ളവരായിരിക്കുകയോ ചെയ്യുന്ന അളവോളമായിരിക്കാം അവർ സ്വന്തം മൂല്യത്തെ വിലയിരുത്തുന്നത്. “അങ്ങനെയുള്ള പിന്തുണയുടെ നഷ്ടം ആത്മാഭിമാനത്തകർച്ചയിലേക്കു നയിക്കും, ഇത് വിഷാദരോഗത്തിന്റെ തുടക്കത്തിനു ഗണ്യമായി സംഭാവന ചെയ്യുന്നു.”
പൂർണ്ണതാവാദം
മറ്റുള്ളവരുടെ അംഗീകാരം തേടുന്നതുസംബന്ധിച്ച ഊതിവീർപ്പിച്ച താൽപര്യം മിക്കപ്പോഴും ഒരു അസാധാരണവിധത്തിൽ പ്രകടമാകുന്നു. സാറാ വിശദീകരിക്കുന്നു: “ഒരു കുട്ടിയെന്ന നിലയിൽ എനിക്കു കിട്ടാഞ്ഞ അംഗീകാരം ലഭിക്കുന്നതിന് എല്ലാം ശരിയായി ചെയ്യാൻ ഞാൻ കഠിനശ്രമംചെയ്തു. എന്റെ ലൗകിക ജോലിയിലും ഞാൻ എല്ലാം അങ്ങനെതന്നെ ചെയ്തു. എനിക്ക് ‘പൂർണ്ണതയുള്ള’ കുടുംബം വേണമായിരുന്നു. ഈ പ്രതിച്ഛായക്കൊപ്പം ഞാൻ ജീവിക്കേണ്ടിയിരുന്നു.” എന്നാൽ അവൾക്ക് അപകടമുണ്ടായപ്പോൾ എല്ലാം ആശയറ്റതായി തോന്നി. അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞാൻ കുടുംബത്തെ നയിക്കുന്നുണ്ടെന്നു ഞാൻ വിശ്വസിച്ചു, എനിക്കു പ്രവർത്തിക്കാൻ കഴിയാതെവന്നാൽ അവർ പരാജയപ്പെടുമെന്നും അപ്പോൾ ആളുകൾ ‘അവൾ കഴിവില്ലാത്ത ഒരു അമ്മയും ഭാര്യയുമാണെന്നു’ പറയുമെന്നും ഭയപ്പെടുകയും ചെയ്തു.”
സാറായുടെ ചിന്ത വലിയ വിഷാദരോഗത്തിലേക്കു നയിച്ചു. അവളുടെ കേസ് അസാധാരണമല്ലെന്ന് വിഷാദരോഗികളുടെ വ്യക്തിത്വങ്ങളെസംബന്ധിച്ച ഗവേഷണം വെളിപ്പെടുത്തുന്നു. കഠിനവിഷാദമനുഭവിച്ച മാർഗറ്ററും ഇങ്ങനെ സമ്മതിച്ചു: “മറ്റുള്ളവർ എന്നേക്കുറിച്ചു വിചാരിച്ചതിനെക്കുറിച്ച് ഞാൻ വ്യാകുലപ്പെട്ടു. ഞാൻ ഒരു പൂർണ്ണതാവാദിയും മണിനോക്കി ക്രമീകൃതമായി വ്യാകുലപ്പെടുന്നവളുമായിരുന്നു.” അയാഥാർത്ഥമായി ഉയർന്ന ലാക്കുകൾ വെക്കുന്നത് അല്ലെങ്കിൽ അമിതമനഃസാക്ഷിബോധത്തോടെയെങ്കിലും പ്രതീക്ഷക്കൊത്തു ജീവിക്കുന്നതിൽ പരാജയപ്പെടുന്നത് അനേകം വിഷാദരോഗങ്ങളുടെയും മൂലകാരണമാണ്. സഭാപ്രസംഗി 7:16 മുന്നറിയിപ്പു നൽകുന്നു: “അതിനീതിമാനാകരുത്, നിന്നെത്തന്നെ അതിജ്ഞാനിയെന്നു പ്രകടമാക്കുകയുമരുത്. നീ നിനക്കുതന്നെ എന്തിനു ശൂന്യത വരുത്തുന്നു?” മിക്കവാറും പൂർണ്ണനെന്നു നിങ്ങളെത്തന്നെ കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്നത് വൈകാരികവും ശാരീരികവുമായ വിനാശത്തിലേക്കു നയിച്ചേക്കാം. വൈഫല്യങ്ങൾക്കും വിനാശകരമായ സ്വയംകുറ്റപ്പെടുത്തലിലേക്കു നയിക്കാൻ കഴിയും.
“എനിക്ക് യാതൊന്നും ശരിയായി ചെയ്യാൻ കഴികയില്ല”
സ്വയം കുറ്റപ്പെടുത്തൽ ഒരു ക്രിയാത്മക പ്രതികരണമായിരിക്കാൻകഴിയും. ഉദാഹരണത്തിന്, ഒരു അപകടകരമായ പരിസരത്തുകൂടെ ഒറ്റക്ക് നടന്നതു നിമിത്തം ഒരാൾ കവർച്ചചെയ്യപ്പെട്ടേക്കാം. അയാൾ മാറ്റം വരുത്താനും അങ്ങനെ പിന്നീട് സമാനപ്രശ്നത്തെ ഒഴിവാക്കാനും തീരുമാനിച്ചുകൊണ്ട് ആ സാഹചര്യത്തിലെത്തിച്ചേർന്നതിനു സ്വയം കുറ്റപ്പെടുത്തിയേക്കാം. എന്നാൽ ‘ഞാൻ കുഴപ്പത്തിൽനിന്നു മാറിനിൽക്കാൻ കഴിയാത്ത ഒരു അശ്രദ്ധൻമാത്രമാണ്’ എന്നു പറഞ്ഞുകൊണ്ട് ഒരാൾ തുടർന്നും സ്വയം കുറ്റപ്പെടുത്തിയേക്കാം. ഇത്തരം സ്വയം കുറ്റപ്പെടുത്തൽ ഒരുവന്റെ സ്വഭാവത്തെത പഴിക്കുകയും ആത്മാഭിമാനത്തിനു തുരങ്കംവെക്കുകയും ചെയ്യുന്നു.
വിനാശകരമായ അത്തരം സ്വയംകുറ്റപ്പെടുത്തലിന്റെ ഒരു ദൃഷ്ടാന്തം 32 വയസ്സുകാരി മരിയായുടെ കാര്യത്തിൽ സംഭവിച്ചു. അവൾ ഒരു തെറ്റിദ്ധാരണനിമിത്തം തന്റെ മൂത്ത സഹോദരിയോട് ആറുമാസം നീരസം വെച്ചുപുലർത്തി. ഒരു വൈകുന്നേരം അവൾ ഫോണിലൂടെ തന്റെ സഹോദരിയെ അധിക്ഷേപിച്ചു. മേരിയാ ചെയ്തതു മനസ്സിലാക്കിക്കൊണ്ട് അവരുടെ അമ്മ അവളെ വിളിച്ചു ശക്തമായി ശകാരിച്ചു.
“ഞാൻ എന്റെ അമ്മയോടു കോപിച്ചു. എന്നാൽ ഞാൻ എന്നോടുതന്നെ കൂടുതൽ അസ്വസ്ഥയായി. കാരണം ഞാൻ എന്റെ സഹോദരിയെ എത്രമാത്രം ദ്രോഹിച്ചിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി”യെന്ന് മേരിയാ വിശദീകരിച്ചു. അൽപ്പംകഴിഞ്ഞ് അവൾ തന്റെ ഒൻപതുവയസ്സുള്ള പുത്രന്റെ നേരെ അട്ടഹസിച്ചു, അവന്റെ കുസൃതിനിമിത്തം. വളരെ അന്ധാളിച്ചുപോയ കുട്ടി പിന്നീട് തള്ളയോട് “മമ്മീ, മമ്മി എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നതുപോലെ തോന്നി!”യെന്നു പറഞ്ഞു.
മേരിയാ ആകെ തകർന്നുപോയി. അവൾ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഞാൻ ഒരു ഭയങ്കര ആളാണെന്ന് എനിക്കു തോന്നി. ‘എനിക്കു യാതൊന്നും ശരിയായി ചെയ്യാൻ കഴികയില്ലെന്ന് എനിക്കുതോന്നി!’ അതുമാത്രമേ എനിക്കു ചിന്തിക്കാൻ കഴിഞ്ഞുള്ളു. യഥാർത്ഥത്തിൽ കടുത്ത വിഷാദം അപ്പോൾ തുടങ്ങി.” അവളുടെ സ്വയംകുറ്റപ്പെടുത്തൽ വിനാശകമെന്നു തെളിഞ്ഞു.
വലിയ വിഷാദരോഗമുള്ള എല്ലാവർക്കും താണ ആത്മാഭിമാനമേയുള്ളുവെന്നാണോ അതിന്റെ അർത്ഥം? തീർച്ചയായുമല്ല. കാരണങ്ങൾ സങ്കീർണ്ണവും വിവിധവുമാണ്. ഫലം ബൈബിൾ പറയുന്ന ‘ഹൃദയ വേദന’യായിരിക്കുമ്പോൾപോലും അതു വരുത്തിക്കൂട്ടുന്ന അനേകം വികാരങ്ങളുണ്ട്, അവയിൽ പരിഹാരമില്ലാത്ത കോപം, നീരസം, യഥാർത്ഥമോ ഊതിവീർപ്പിച്ചതോ ആയ കുറ്റബോധം, മറ്റുള്ളവരുമായിട്ടുള്ള തീരാത്ത വഴക്കുകൾ എന്നിവ ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 15:13) ഇതിനെല്ലാം തകർന്ന ആത്മാവിലേക്ക് അല്ലെങ്കിൽ വിഷാദത്തിലേക്ക് നയിക്കാൻ കഴിയും.
തന്റെ വിഷാദത്തിലധികത്തിന്റെയും മൂലകാരണം തന്റെ ചിന്തയാണെന്ന് സാറാ മനസ്സിലാക്കിയപ്പോൾ ആദ്യം അവൾ തകർന്നുപോയി. “എന്നാൽ പിന്നീട് എനിക്ക് ഒരളവിൽ ആശ്വാസംതോന്നി, എന്തുകൊണ്ടെന്നാൽ എന്റെ ചിന്തയാണിതിനു കാരണമെങ്കിൽ എന്റെ ചിന്തക്ക് അതിനെ നേരെയാക്കാനും കഴിയും” എന്ന് സാറാ വിശ്വസിച്ചു. ഈ ചിന്ത തനിക്ക് ആവേശകരമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് അവൾ വിശദീകരിച്ചു: “ചില കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ചിന്തക്കു മാറ്റം വരുത്തിയപ്പോൾ അതിനു ഇനിയങ്ങോട്ട് ഗുണകരമായി ബാധിക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു.”
സാറാ ആവശ്യമായ മാറ്റങ്ങൾ വരുത്തി, അവളുടെ വിഷാദവും മാറി. മേരിയായും മാർഗരറ്റും എലിസബത്തും തങ്ങളുടെ പോരാട്ടത്തിൽ വിജയിച്ചു. അവർ എന്തു മാറ്റങ്ങൾ വരുത്തി? (g87 10/22)
[18-ാം പേജിലെ ആകർഷകവാക്യം]
‘എന്റെ ചിന്തയാണ് എന്റെ വിഷാദത്തിനു കാരണമെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ അത് എനിക്ക് കുറേ ആശ്വാസവും സുഖവും തന്നു, എന്തുകൊണ്ടെന്നാൽ അപ്പോൾ എനിക്കതു ശരിയാക്കാനും കഴിയുമെന്ന് ഞാൻ വിശ്വസിച്ചു.’
[16, 17 പേജുകളിലെ ചതുരം]
കുട്ടിക്കാല വിഷാദം: “എനിക്കു ചാകണം”
അമേരിക്കൻ ദേശീയാരോഗ്യസ്ഥാപനത്തിലെ ഡോ. ഡോണാൾഡ് മക്ന്യൂവുമായുള്ള ഒരു കൂടിക്കാഴ്ച. അദ്ദേഹം 20 വർഷമായി ഈ വിഷയം ഗവേഷണം ചെയ്തിരിക്കുന്നു.
ഉണരുക! ഈ പ്രശ്നം എത്ര വ്യാപകമാണെന്ന് നിങ്ങൾ കരുതുന്നു?
മക്ന്യൂ: അടുത്തകാലത്ത് ന്യൂസിലാൻഡിൽ നടത്തിയ ആയിരം കുട്ടികളുടെ ഒരു പഠനം ഒൻപതു വയസ്സാകുന്നതോടെ കുട്ടികളുടെ 10 ശതമാനം ഒരു വിഷാദാനുഭവത്തിനു വിധേയരാകുന്നുവെന്ന് കണ്ടെത്തി. സ്കൂൾകുട്ടികളിൽ 10 മുതൽ 15 വരെ ശതമാനത്തിനു ഭാവസംബന്ധമായ ക്രമക്കേടുകളുണ്ടെന്നുള്ള ധാരണയാണ് ഞങ്ങൾക്കുള്ളത്. ഒരു ചുരുങ്ങിയ സംഖ്യ ഗുരുതരമായ വിഷാദമനുഭവിക്കുന്നു.
ഉണരുക!: കുട്ടികൾക്ക് ഗുരുതരമായ വിഷാദമുണ്ടോയെന്ന്എങ്ങനെ അറിയാം?
മക്ന്യൂ: മുഖ്യലക്ഷണങ്ങളിലൊന്ന് അവർക്കു യാതൊന്നിലും രസമില്ലെന്നുള്ളതാണ്. അവർ പുറത്തുപോയി കളിക്കാനോ കൂട്ടുകാരോടുകൂടെയായിരിക്കാനോ ആഗ്രഹിക്കുന്നില്ല. അവർക്കു കുടുംബത്തിൽ താത്പര്യമില്ല. നിങ്ങൾ ശ്രദ്ധാനഷ്ടം കാണുന്നു; അവർക്ക് റ്റെലിവിഷൻപരിപാടികളിൽ പോലും മനസ്സു പതിപ്പിക്കാൻ കഴിയുന്നില്ല, ഗൃഹപാഠത്തിൽ അത്രയുംകൂടെ കഴിയുന്നില്ല. നിങ്ങൾ വിലയില്ലായ്മയുടെ ഒരു തോന്നൽ കാണുന്നു, വ്യക്തിപരമായ ഒരു കുറ്റബോധം. തങ്ങൾ മിടുക്കരല്ല, അല്ലെങ്കിൽ ആർക്കും തങ്ങളെ ഇഷ്ടമില്ല എന്ന് അവർ പറഞ്ഞുനടക്കും. ഒന്നുകിൽ അവർക്കു ഉറങ്ങാൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ കൂടുതലുറങ്ങുന്നു; അവർക്കു വിശപ്പു നഷ്ടപ്പെടുന്നു അല്ലെങ്കിൽ അവർ അമിതമായി തിന്നുന്നു. കൂടാതെ “എനിക്ക് ചാകണം” എന്നതുപോലെയുള്ള ആത്മഹത്യാപരമായ ആശയങ്ങൾ നിങ്ങൾ കേൾക്കുന്നു. ഈ ലക്ഷണങ്ങളുടെ ഒരു സമൂഹം നിങ്ങൾ കാണുന്നുവെങ്കിൽ, അത് ഒന്നോ രണ്ടോ ആഴ്ച നില്ക്കുകയുമാണെങ്കിൽ അപ്പോൾ നിങ്ങൾ ഗുരുതരമായ വിഷാദമുള്ള ഒരു കുട്ടിയെക്കുറിച്ചാണു സംസാരിക്കുന്നത്.
ഉണരുക!: കുട്ടിക്കാല വിഷാദത്തിന് വഴിമരുന്നിടുന്ന മുഖ്യകാര്യങ്ങളെന്തൊക്കെയാണ്?
മക്ന്യൂ: ഏതു കുട്ടിയുടെയും ജീവിതത്തിലെ പ്രത്യേക ഘടകങ്ങൾ പരിചിന്തിക്കുമ്പോൾ മുഖ്യസംഗതി ഒരു മരണനഷ്ടമാണ്. സാധാരണയായി ഇത് മാതാപിതാക്കളിലൊരാളുടെ നഷ്ടമായിരിക്കാമെങ്കിലും അതിൽ സുഹൃത്തുക്കളുടെയൊ അടുത്ത ബന്ധുക്കളുടെയോ ഒരു വൽസലമൃഗത്തിന്റെ പോലുമോ നഷ്ടം ഉൾപ്പെട്ടിരിക്കാം. നഷ്ടത്തിനടുത്തതായി ഞാൻ താഴ്ത്തിപ്പറയലിനെയും പരിത്യജനത്തെയും ഉൾപ്പെടുത്തും. മാതാപിതാക്കൾ കുറ്റംപറയുകയോ കൊച്ചാക്കുകയോ ചെയ്യുന്ന ഒട്ടേറെ കുട്ടികളെ നാം കാണുന്നുണ്ട്. ചിലപ്പോൾ ഒരു കുട്ടി ബലിയാടാക്കപ്പെടുന്നു. കുറ്റം അവന്റേതാണെങ്കിലും അല്ലെങ്കിലും കുടുംബത്തിലെ എല്ലാ കുഴപ്പങ്ങൾക്കും അവനെ കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് താൻ വിലകെട്ടവനാണെന്ന് അവൻ വിചാരിക്കുന്നു. മറ്റൊരു ഘടകം മാതാപിതാക്കളിലൊരാളുടെ പ്രകൃതത്തിലുള്ള ഒരു ക്രമക്കേടാണ്.
ഉണരുക! വിഷാദമുള്ള ചില കുട്ടികൾ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗത്തിലും ദുഷ്പെരുമാറ്റത്തിൽപോലും ഏർപ്പെടുന്നുവെന്ന് താങ്കളുംകൂടെ കൂടി രചിച്ച ജോണി കരയാത്തതെന്തുകൊണ്ട്? എന്ന പുസ്തകത്തിൽ പറയുന്നു. എന്തുകൊണ്ടാണത്?
മക്ന്യൂ: അവർ തങ്ങളിൽനിന്നുപോലും വിഷാദത്തെ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കാറുകൾ മോഷ്ടിക്കുക, മയക്കുമരുന്നുപയോഗിക്കുക അല്ലെങ്കിൽ മദ്യപിക്കുക എന്നിങ്ങനെ മറ്റു കാര്യങ്ങളിൽ ഏർപ്പെടുകയാണ് അതിനുള്ള അവരുടെ മാർഗ്ഗം. അവരുടെ വൈഷമ്യത്തെ മറയ്ക്കാനുള്ള അവരുടെ മാർഗ്ഗങ്ങളാണിവ. യഥാർത്ഥത്തിൽ തങ്ങളുടെ വിഷാദത്തെ മറയ്ക്കാൻ ശ്രമിക്കുന്നത് പ്രായമുള്ളവരിൽനിന്ന് കുട്ടികൾ വ്യത്യസ്തരായിരിക്കുന്ന ഏറ്റവും വ്യക്തമായ മാർഗ്ഗങ്ങളിലൊന്നാണ്.
ഉണരുക!: കുട്ടികളുടെ വെറും ദുഷ്പെരുമാറ്റമായിരിക്കാതെ വിഷാദരോഗമായിരിക്കുമ്പോൾ അതെങ്ങനെ അറിയാൻ കഴിയും?
മക്ന്യൂ: ഈ കുട്ടികളോടു സംസാരിക്കുന്നതിനാലും അവരെക്കൊണ്ട് തുറന്നു സംസാരിപ്പിക്കുന്നതിനാലും മിക്കപ്പോഴും നിങ്ങൾക്ക് വിഷാദരോഗം മനസ്സിലാക്കാൻ കഴിയും. ശരിയായി ചികിൽസിക്കുകയാണെങ്കിൽ അവരുടെ പെരുമാറ്റം മെച്ചപ്പെടുന്നു. പുറമേ മറ്റെന്തെങ്കിലുമാണ് കാണപ്പെട്ടിരുന്നതെങ്കിലും എല്ലായ്പ്പോഴും വിഷാദം അടിയിൽ സ്ഥിതിചെയ്തിരുന്നു.
ഉണരുക!: വിഷാദമുള്ള ഒരു കുട്ടിയെക്കൊണ്ട് നിങ്ങൾക്ക് എങ്ങനെ തുറന്നു സംസാരിപ്പിക്കാൻ കഴിയും?
മക്ന്യൂ: ഒന്നാമതായി ഒരു പ്രശാന്തസമയവും സ്ഥലവും തെരഞ്ഞെടുക്കുക. പിന്നീട് ‘നിന്നെ എന്തെങ്കിലും അലട്ടുന്നുണ്ടോ?’ ‘നിനക്കു പരിഭ്രമമുണ്ടോ?’ ‘നിനക്കു സങ്കടം തോന്നുന്നുണ്ടായിരുന്നോ?’ എന്നിങ്ങനെയുള്ള പ്രത്യേകചോദ്യങ്ങൾ ചോദിക്കുക. ഒരു മരണം നടന്നിരുന്നുവെങ്കിൽ സാഹചര്യങ്ങളെ ആശ്രയിച്ച് ‘എന്നേപ്പോലെ വല്യമ്മയുടെ മരണനഷ്ടം നിനക്കും അനുഭവപ്പെടുന്നുണ്ടോ?’ എന്നു ചോദിക്കാം. തന്റെ വിചാരങ്ങൾ തുറന്നു പറയാൻ കുട്ടിക്ക് ഒരു അവസരം കൊടുക്കുക.
ഉണരുക!: ഗുരുതരമായ വിഷാദമുള്ള കുട്ടികളോട് എന്തു ചെയ്യാൻ നിങ്ങൾ പറയും?
മക്ന്യൂ: അവരുടെ മാതാപിതാക്കളോട് അതിനെക്കുറിച്ചു പറയുക. സാധാരണയായി കുട്ടികൾക്കു മാത്രമേ തങ്ങൾക്കു വിഷാദമുണ്ടെന്ന് അറിയാവൂ എന്നതുകൊണ്ട് അതു കണ്ടുപിടിക്കുക ഗൗരവമുള്ള സംഗതിയാണ്. സാധാരണയായി മാതാപിതാക്കളും അദ്ധ്യാപകരും അതു കാണുന്നില്ല. തങ്ങളുടെ മാതാപിതാക്കളുടെ അടുക്കൽ പോയി “എനിക്ക് വിഷാദമുണ്ട്, എനിക്ക് സഹായമാവശ്യമാണ്” എന്നു പറഞ്ഞിട്ടുള്ള യുവാക്കളെ ഞാൻ കണ്ടിട്ടുണ്ട്, അവർക്ക് സഹായം കിട്ടിയിട്ടുമുണ്ട്.
ഉണരുക!: മാതാപിതാക്കൾക്ക് വിഷാദമുള്ള ഒരു കുട്ടിയെ എങ്ങനെ സഹായിക്കാൻ കഴിയും?
മക്ന്യൂ: വിഷാദം ദുർബ്ബലനാക്കുന്നതായി തോന്നുന്നുവെങ്കിൽ അപ്പോൾ അത് ന്യുമോണിയായുടെ കാര്യത്തിലെന്നപോലെ വീട്ടിൽ കൈകാര്യം ചെയ്യാവുന്നതല്ല. ദുർബ്ബലീകരിക്കുന്ന വിഷാദം ഒരു ഡോക്ടറെ കാണിക്കേണ്ടതാണ്, കാരണം ചികിൽസയുടെ ആവശ്യമുണ്ടായിരിക്കാം. അഞ്ചുവയസ്സുവരെയുള്ള കുട്ടികളിൽ പോലും പകുതിയിലേറെ കേസുകളിൽ ഞങ്ങൾ ചികിൽസ നടത്തുന്നു. കുട്ടിയുടെ ചിന്തയെ പുനഃക്രമീകരിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. ഈ വിധങ്ങളിൽ വിഷാദത്തെ ഗണ്യമായി ചികിൽസിക്കാവുന്നതാണ്.
ഉണരുക! അത് ദുർബ്ബലീകരിക്കുന്ന ഒരു രോഗമല്ലെങ്കിൽ മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും?
മക്ന്യൂ: നിങ്ങളെയും കുടുംബത്തെയും സത്യസന്ധമായി ഒന്നു പരിശോധിക്കുക. കൈകാര്യംചെയ്യുകയും സംസാരിക്കുകയും ചെയ്യേണ്ട ഗുരുതരമായ ഒരു നഷ്ടം ഉണ്ടായിട്ടുണ്ടോ? നഷ്ടങ്ങൾ സംഭവിക്കുമ്പോൾ ഒരു കുട്ടിയുടെ ദുഃഖത്തെ നിസ്സാരീകരിക്കരുത്. അവന്റെ സങ്കടം പരിഹരിക്കുന്നതിനുള്ള സ്വാതന്ത്ര്യം അവനു കൊടുക്കുക. വിഷാദമുള്ള കുട്ടിക്ക് പ്രത്യേക അളവിൽ ശ്രദ്ധയും പ്രശംസയും വൈകാരിക പിന്തുണയും കൊടുക്കുക. അവനുമായി ഒറ്റക്ക് കൂടുതൽ സമയം ചെലവഴിക്കുക. നിങ്ങളുടെ ഊഷ്മളമായ ഉൾപ്പെടലാണ് ഏറ്റം നല്ല ചികിൽസ.
-
-
വിഷാദരോഗത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുകഉണരുക!—1988 | നവംബർ 8
-
-
വിഷാദരോഗത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുക
“വിദഗ്ദ്ധമാർഗ്ഗനിർദ്ദേശത്താൽ നീ നിന്റെ യുദ്ധം നടത്തിക്കൊണ്ടിരിക്കും” എന്ന് സദൃശവാക്യങ്ങൾ 24:6 പ്രസ്താവിക്കുന്നു. ഒരു യുദ്ധം ജയിക്കുന്നതിന് വെറും സദുദ്ദേശ്യങ്ങളല്ല, വൈദഗ്ദ്ധ്യമാണാവശ്യമായിരിക്കുന്നത്. തീർച്ചയായും വിഷാദമുണ്ടെങ്കിൽ അറിയാതെ കൂടുതൽ വഷളാകാൻ നിങ്ങളാഗ്രഹിക്കുന്നില്ല. ഉദാഹരണത്തിന്, 1984-ൽ വിഷാദരോഗമുള്ളവരിൽ നടത്തിയ ഒരു പഠനത്തിൽ ‘മറ്റുള്ളവരോടു കോപിച്ചുകൊണ്ടും ഏറെ കുടിച്ചുകൊണ്ടും തിന്നുകൊണ്ടും കൂടുതൽ ശമകൗഷധങ്ങൾ ഉപയോഗിച്ചുകൊണ്ടും പിരിമുറുക്കം കുറച്ചുകൊണ്ടും ചിലർ വിഷാദത്തെ നേരിടാൻ ശ്രമിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഫലമോ: “കൂടുതൽ വിഷാദവും ശാരീരിക ലക്ഷണങ്ങളും.”
വിഷാദരോഗമുള്ള ചിലയാളുകൾ മാനസികദുർബലരെന്നു വീക്ഷിക്കപ്പെടുന്നതിനെ ഭയന്ന് വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം തേടുന്നതിൽ പരാജയപ്പെടുന്നു. എന്നിരുന്നാലും, ഗുരുതരമായ വിഷാദരോഗം മാനസികദൗർബല്യത്തിന്റെയോ ആത്മീയ പരാജയത്തിന്റെയോ ഒരു ലക്ഷണമല്ല. തലച്ചോറിൽ ഒരു രാസപരമായ വികലപ്രവർത്തനമുള്ളപ്പോൾ ഈ ഗുരുതരമായ ക്രമക്കേട് സ്ഥിതിചെയ്യാമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഒരു ശാരീരികരോഗം ഇതിനിടയാക്കാമെന്നുള്ളതുകൊണ്ട് രണ്ടാഴ്ചയിലധികം ഗുരുതരമായ വിഷാദം കാണുമ്പോൾ ഒരു മെഡിക്കൽ പരിശോധന നല്ലതായിരിക്കാം. യാതൊരു ശാരീരികരോഗവും പ്രശ്നത്തിനു സംഭാവന ചെയ്യുന്നില്ലെന്ന് കണ്ടെത്തുന്നുവെങ്കിൽ ഉചിതമായ മരുന്നുകളുടെയോ പോഷകങ്ങളുടെയോ കുറെ സഹായത്തോടെ ചിന്താരീതിക്കു ക്രമീകരണം വരുത്തുന്നതിനാൽ മിക്കപ്പോഴും ക്രമക്കേടിന് പരിഹാരം വരുത്താൻ കഴിയും. aവിഷാദത്തിനെതിരായ പോരാട്ടത്തിൽ ജയിക്കുകയെന്നതിന് ഒരിക്കലും നിങ്ങൾക്ക് ഒരു വിഷാദഭാവം വീണ്ടും ഉണ്ടാകുകയില്ലെന്ന് അർത്ഥമില്ല. സങ്കടം ജീവിതത്തിന്റെ ഒരു ഭാഗമാണ്. വിദഗ്ദ്ധമാർഗ്ഗനിർദ്ദേശത്തോടുകൂടിയ പോരാട്ടം വിഷാദത്തെ മെച്ചമായി കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും.
ഒരു ഡോക്ടർ മിക്കപ്പോഴും വിഷാദവിരുദ്ധ ഔഷധങ്ങൾ കുറിച്ചുതന്നേക്കാം. ഇവ രാസപരമായ അസന്തുലനത്തെ പരിഹരിക്കാൻവേണ്ടിയാണ്. നേരത്തെ പറഞ്ഞ എലിസബത്ത് ഇവ ഉപയോഗിച്ചു. വാരങ്ങൾക്കുള്ളിൽ അവളുടെ ഭാവം മെച്ചപ്പെട്ടുതുടങ്ങി. “അപ്പോഴും മരുന്നുകളോടൊപ്പം പ്രവർത്തിക്കുന്നതിന് ഞാൻ ഒരു ക്രിയാത്മക മനോഭാവം നട്ടുവളർത്തണമായിരുന്നു. മരുന്നിന്റെ ‘തള്ളലോടെ’ സുഖം പ്രാപിക്കാൻ ഞാൻ ദൃഢനിശ്ചയവും ചെയ്തു. ഞാൻ ഒരു അനുദിന വ്യായാമ പരിപാടിയും പിന്തുടർന്നു”വെന്ന് അവൾ പറഞ്ഞു.
എന്നിരുന്നാലും വിഷാദവിരുദ്ധ ഔഷധങ്ങളുടെ ഉപയോഗം എല്ലായ്പ്പോഴും വിജയപ്രദമല്ല. ചിലതിനു ഹാനികരമായ പാർശ്വഫലങ്ങളുമുണ്ട്. രാസപരമായ ക്രമക്കേട് പരിഹരിച്ചാൽപോലും ഒരുവന്റെ ചിന്തയെ ശരിപ്പെടുത്തിയില്ലെങ്കിൽ വിഷാദം മടങ്ങിവന്നേക്കാം. എന്നിരുന്നാലും താഴെ പറയുന്നതു ചെയ്യാൻ മനസ്സുണ്ടെങ്കിൽ വളരെയധികം ആശ്വാസം കിട്ടും.
നിങ്ങളുടെ വിചാരങ്ങൾ തുറന്നുപറയുക
സാറാ വഹിച്ചിരുന്ന ഏകപക്ഷീയ കുടുംബ ഉത്തരവാദിത്തങ്ങളിലും ലൗകികജോലിയുടെ സമ്മർദ്ദങ്ങളിലും സാറാ നീരസപ്പെട്ടിരുന്നു. (പേജ് 15 കാണുക.) എന്നാൽ ഞാൻ എന്റെ ഉള്ളിൽ എന്റെ വിചാരങ്ങൾ കുത്തിനിറയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ തീരെ ആശയറ്റതായി തോന്നിയപ്പോൾ എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ എന്റെ ഇളയ സഹോദരിയെ ഫോൺ ചെയ്തു വരുത്തി. ഞാൻ എന്റെ വിചാരങ്ങൾ തുറന്നുപറയാൻതുടങ്ങി. ഇത് ഒരു വഴിത്തിരിവായിരുന്നു, എന്തുകൊണ്ടെന്നാൽ ആ വിളി വളരെ ആശ്വാസം കൈവരുത്തി”യെന്ന് സാറാ വിശദീകരിച്ചു.
അതുകൊണ്ട്, വിഷാദമുണ്ടെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന സമാനുഭൂതിയുള്ള ഒരാളെ തേടുക. ഇത് ഒരു വിവാഹ ഇണയോ അടുത്ത സുഹൃത്തോ ബന്ധുവോ ശുശ്രൂഷകനോ ഡോക്ടറോ പരിശീലനം സിദ്ധിച്ച ഒരു ഉപദേശകനോ ആയിരിക്കാം. ജേണൽ ഓഫ് മാരിയേജ് ആൻഡ് ഫാമിലിയിൽ റിപ്പോർട്ടു ചെയ്തിരുന്ന ഒരു പഠനം അനുസരിച്ച് വിഷാദത്തെ കീഴടക്കുന്നതിന് അത്യന്താപേക്ഷിതമായ ഒരു സംഗതി “ജീവിതപ്രാരാബ്ധങ്ങളെ പങ്കുവെക്കാൻ ലഭ്യമായ ഒരു പങ്കാളി ഉണ്ടായിരിക്കുകയാണ്.”
നിങ്ങളുടെ വിചാരങ്ങൾ വാക്കുകളാൽ പ്രകടമാക്കുന്നത് ഒരു സൗഖ്യമാക്കൽ പ്രക്രിയയാണ്. അത് പരിഹാരംവരാതെ പ്രശ്നത്തിന്റെ അല്ലെങ്കിൽ നഷ്ടത്തിന്റെ യാഥാർത്ഥ്യത്തെ നിഷേധിക്കാൻ ശ്രമിക്കുന്നതിൽനിന്ന് മനസ്സിനെ തടയുന്നു. എന്നാൽ നിങ്ങളുടെ യഥാർത്ഥവിചാരങ്ങൾ തുറന്നുപറയുക. പ്രാതികൂല്യങ്ങളാൽ ഭയചകിതനാകാത്ത ഭാവമുണ്ടായിരിക്കാനാഗ്രഹിച്ചുകൊണ്ട് ഒരു ദുരഹങ്കാരബോധം നിങ്ങളെ വിലക്കാനനുവദിക്കരുത്. “ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആശങ്കയാണ് അതിനെ കുനിയിക്കുന്നത്, എന്നാൽ നല്ല വാക്കാണ് അതിനെ സന്തോഷിപ്പിക്കുന്നത്” എന്ന് സദൃശവാക്യങ്ങൾ 12:25 പ്രസ്താവിക്കുന്നു. എന്നാൽ തുറന്നുപറയുന്നതിനാൽമാത്രമേ നിങ്ങളുടെ ആശങ്ക മറ്റുള്ളവർക്കു മനസ്സിലാക്കിത്തുടങ്ങാനും ആ പ്രോത്സാഹനത്തിന്റെ “നല്ലവാക്ക്” പറയാനും കഴിയൂ.
“ഞാൻ എന്റെ സഹോദരിയെ വിളിച്ചപ്പോൾ സഹതാപം മാത്രമെ ആഗ്രഹിച്ചുള്ളു, എന്നാൽ എനിക്ക് വളരെയധികം കിട്ടി” എന്ന് സാറാ അനുസ്മരിച്ചു. “എന്റെ ചിന്ത തെറ്റിയതെവിടെയാണെന്നു കാണാൻ അവൾ എന്നെ സഹായിച്ചു. ഞാൻ വളരെയധികം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് അവൾ എന്നോട് പറഞ്ഞു. ഇതു കേൾക്കാൻ ഞാൻ ആദ്യം ആഗ്രഹിച്ചില്ലെങ്കിലും അവളുടെ ബുദ്ധിയുപദേശം ബാധകമാക്കിത്തുടങ്ങിയപ്പോൾ ഒരു വലിയ ഭാരം നീങ്ങിയെന്ന് എനിക്കറിയാൻ കഴിഞ്ഞു.” സദൃശവാക്യം 27:9-ലെ വാക്കുകൾ എത്ര സത്യം: “എണ്ണയും സുഗന്ധധൂപവുമാണ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നത്, കൂടാതെ ബുദ്ധിയുപദേശം നിമിത്തം ഒരുവന്റെ കൂട്ടുകാരന്റെ മാധുര്യവും.”
തുറന്നുസംസാരിക്കുകയും കാര്യങ്ങളെ ശരിയായ കാഴ്ചപ്പാടിൽ നിർത്താൻ നിങ്ങളെ സഹായിക്കുകയുംചെയ്യുന്ന ഒരു സുഹൃത്തോ ഇണയോ ഉണ്ടായിരിക്കുന്നതിൽ മാധുര്യമുണ്ട്. ഇത് ഒരു സമയത്ത് ഒരു പ്രശ്നത്തിൽമാത്രം കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. അതുകൊണ്ട് പ്രതിവാദിക്കുന്നതിനു പകരം അങ്ങനെയുള്ള “വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശ”ത്തെ വിലമതിക്കുക. പല സംഭാഷണങ്ങൾക്കുശേഷം ചില ഹ്രസ്വകാല ലക്ഷ്യങ്ങൾ നൽകാൻകഴിയുന്ന ഒരാളെ നിങ്ങൾക്കാവശ്യമായിരിക്കാം, അവ വൈകാരിക സമ്മർദ്ദത്തിന്റെ ഉറവിനെ കുറയ്ക്കാൻ അല്ലെങ്കിൽ നീക്കംചെയ്യാൻ തക്കവണ്ണം നിങ്ങളുടെ സാഹചര്യത്തിന് മാറ്റം വരുത്താൻ അഥവാ പരിഷ്ക്കാരംവരുത്താൻ നിങ്ങൾക്കു സ്വീകരിക്കാൻകഴിയുന്ന നടപടികൾ സൂചിപ്പിച്ചേക്കാം.b
വിഷാദത്തോടുള്ള പോരാട്ടം മിക്കപ്പോഴും കുറഞ്ഞ ആത്മാഭിമാനവിചാരങ്ങളോട് പോരാടേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ഇവയെ എങ്ങനെ വിദഗ്ദ്ധമായി ചെറുത്തുനിൽക്കാൻ കഴിയും?
കുറഞ്ഞ ആത്മാഭിമാനത്തോടു പോരാടൽ
ഉദാഹരണത്തിന് മുൻലേഖനം പ്രകടമാക്കുന്നതുപോലെ മേരിയാ അവളുടെ കുടുംബത്തിനുള്ളിലെ വഴക്കുകൾക്കുശേഷമാണ് വിഷാദമഗ്നയായത്. അവൾ ഇങ്ങനെ നിഗമനംചെയ്തു: ‘ഞാൻ ഒരു ഭയങ്കരിയാണ്, യാതൊന്നും ശരിയായി ചെയ്യാൻ കഴിയുന്നില്ല.’ ഇതു തെറ്റായിരുന്നു. അവൾ തന്റെ നിഗമനങ്ങളെ വിശകലനം ചെയ്തിരുന്നെങ്കിൽ അവൾക്ക് അവയെ വെല്ലുവിളിച്ചുകൊണ്ട് ന്യായവാദം ചെയ്യാൻ കഴിയുമായിരുന്നു: ‘ഞാൻ മറ്റുള്ളവരെപ്പോലെതന്നെ ചിലതു ശരിയായും ചിലതു തെറ്റായും ചെയ്യുന്നു. ഞാൻ രണ്ടുമൂന്നു തെറ്റു ചെയ്തു. കൂടുതൽ ചിന്താപൂർവം പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കേണ്ടതുണ്ട്, എന്നാൽ നമുക്ക് ഇത് കണക്കിലധികം ഊതിവീർപ്പിക്കാതിരിക്കാം.’ അങ്ങനെയുള്ള ന്യായവാദം അവളുടെ ആത്മാഭിമാനത്തിനു കേടു വരുത്താതിരിക്കുമായിരുന്നു.
അതുകൊണ്ട്, മിക്കപ്പോഴും നമ്മെ കുറ്റംവിധിക്കുന്ന അമിത വിമർശനത്തിന്റെ ആ ആന്തരികശബ്ദം തെറ്റാണ്! വിഷാദം ജനിപ്പിക്കുന്ന ചില വികല ചിന്തകളുടെ മാതൃകകൾ അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടികയിലുണ്ട്. അങ്ങനെയുള്ള തെറ്റായ ചിന്തകളെ തിരിച്ചറിയാൻ പഠിക്കുകയും അവയുടെ സാധുതയെ മാനസികമായി ചോദ്യം ചെയ്യുകയും ചെയ്യുക.
കുറഞ്ഞ ആത്മാഭിമാനത്തിന്റെ മറ്റൊരു ഇര 37 വയസ്സുണ്ടായിരുന്ന, ഭർത്താവു മരിച്ച ഒരു സ്ത്രീ ആയിരുന്നു. “രണ്ട് ആൺമക്കളെ വളർത്താൻ ശ്രമിച്ചതിൽ ഞാൻ സമ്മർദ്ദമനുഭവിച്ചു. എന്നാൽ മറ്റു ഏകാകികളായ മാതാക്കൾ വിവാഹിതരാകുന്നതു ഞാൻ കണ്ടപ്പോൾ ‘എനിക്ക് എന്തോ കുഴപ്പമുണ്ടെന്നു ഞാൻ വിചാരിച്ചു’ എന്ന് അവൾ വിശദീകരിച്ചു. “നിഷേധാത്മക ചിന്തകളിൽമാത്രം മുഴുകിയതുകൊണ്ട് അവ ഉരുണ്ടുകൂടി, ഞാൻ വിഷാദരോഗം നിമിത്തം ആശുപത്രിയിലാക്കപ്പെടുകയും ചെയ്തു.”
“ആശുപത്രി വിട്ടശേഷം ‘ഒരുവനിൽ വിഷാദചായ്വുണ്ടാക്കാൻ കഴിയുന്ന ചിന്തകളുടെ’ ഒരു ലിസ്റ്റ് ഞാൻ 1981 സെപ്റ്റംബർ 8-ലെ എവേക്കിൽ വായിച്ചു. ഓരോ രാത്രിയിലും ഞാൻ ആ ലിസ്റ്റ് വായിച്ചു. ചില തെറ്റായ ചിന്തകൾ ‘ഒരു വ്യക്തിയെന്ന നിലയിലുള്ള എന്റെ മൂല്യം മറ്റുള്ളവർ എന്നേക്കുറിച്ചു ചിന്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു,’ ‘എനിക്ക് ഒരിക്കലും ഇടർച്ച തോന്നരുത്, ഞാൻ എപ്പോഴും സന്തുഷ്ടയും പ്രശാന്തയുമായിരിക്കണം,’ ‘ഞാൻ പൂർണ്ണതയുള്ള മാതാവായിരിക്കണം’ എന്നിവയായിരുന്നു. ഞാൻ ഒരു പൂർണ്ണതാവാദിയായിരിക്കാൻ ചായ്വു കാണിച്ചു. തന്നിമിത്തം ഞാൻ ആ വിധത്തിൽ ചിന്തിച്ചാലുടനെ ആ ചിന്ത നിർത്താൻ എന്നെ സഹായിക്കുന്നതിന് ഞാൻ യഹോവയോടു പ്രാർത്ഥിക്കുമായിരുന്നു. നിഷേധാത്മകചിന്ത താണ ആത്മാഭിമാനത്തിലേക്കു നയിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി. കാരണം നിങ്ങൾ കാണുന്നത് നിങ്ങളുടെ ജീവിതത്തിലെ കുഴപ്പത്തെ മാത്രമാണ്, ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്ന നൻമയെ അല്ല. ചില തെറ്റായ ചിന്തകൾ ഒഴിവാക്കാൻ എന്നേത്തന്നെ നിർബ്ബന്ധിച്ചുകൊണ്ട് ഞാൻ എന്റെ വിഷാദത്തെ കീഴടക്കി.” നിങ്ങളുടെ ചിന്തകളിൽ ചിലതിനെ വെല്ലുവിളിക്കുകയോ ത്യജിക്കുകയോ ചെയ്യേണ്ടതുണ്ടോ?
അത് എന്റെ തെറ്റാണോ?
അലക്സാണ്ടർ വളരെ വിഷാദമഗ്നനായിരുന്നെങ്കിലും അയാൾക്ക് ഒരു സ്കൂൾ ക്ലാസ്സിൽ പഠിപ്പിക്കാൻ കഴിഞ്ഞിരുന്നു. (പേജ് 11 കാണുക) അയാളുടെ കുട്ടികളിൽ ചിലർ ഒരു സുപ്രധാന വായനാപരീക്ഷയിൽ തോറ്റപ്പോൾ അയാൾക്കു ആത്മഹത്യ ചെയ്യാൻ തോന്നി. “താൻ തോറ്റു എന്ന് അദ്ദേഹത്തിനു തോന്നി. അത് അദ്ദേഹത്തിന്റെ തെറ്റല്ലെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു”വെന്ന് അദ്ദേഹത്തിന്റെ ഭാര്യ റിപ്പോർട്ടുചെയ്തു. “നിങ്ങൾക്ക് 100 ശതമാനം വിജയം ലഭിക്കുക സാദ്ധ്യമല്ല.” എന്നിട്ടും അയാളുടെ ആകുലീകരിക്കുന്ന കുറ്റബോധം അയാളുടെ മനസ്സടയ്ക്കുകയും ആത്മഹത്യ ചെയ്യുന്നതിലേക്ക് അയാളെ നയിക്കുകയും ചെയ്തു. മിക്കപ്പോഴും മറ്റുള്ളവരുടെ പെരുമാറ്റത്തിന്റെ ഒരു അവാസ്തവികമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽനിന്നാണ് ഊതിവീർപ്പിക്കപ്പെട്ട കുറ്റബോധമുണ്ടാകുന്നത്.
ഒരു കുട്ടിയുടെ കാര്യത്തിൽപോലും മാതാപിതാക്കളിലൊരാൾക്ക് അവന്റെ ജീവിതത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയും, എന്നാൽ പൂർണ്ണമായി നിയന്ത്രിക്കാൻ കഴികയില്ല. നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ എന്തെങ്കിലും നന്നായി നടക്കുന്നില്ലെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: എന്റെ നിയന്ത്രണത്തിനതീതമായ അപ്രതീക്ഷിത സംഭവങ്ങളെ ഞാൻ അഭിമുഖീകരിച്ചോ? (സഭാപ്രസംഗി 9:11) എന്റെ ശാരീരികവും മാനസികവും വൈകാരികവുമായ കഴിവുകളുടെ പരിധിയോളം ന്യായമായി കഴിയുന്നതെല്ലാം ഞാൻ ചെയ്തോ? എന്റെ പ്രതീക്ഷകൾ കേവലം വളരെ ഉയർന്നതായിരുന്നോ? കൂടുതൽ ന്യായബോധവും എളിമയും ഉള്ളവനായിരിക്കാൻ ഞാൻ പഠിക്കേണ്ടതുണ്ടോ?—ഫിലിപ്യർ 4:5.
എന്നാൽ നിങ്ങൾ ഗുരുതരമായ ഒരു തെറ്റു ചെയ്യുകയും അതു നിങ്ങളുടെ കുറ്റമായിരിക്കുകയും ചെയ്യുന്നുവെങ്കിലോ? നിങ്ങളെത്തന്നെ മാനസികമായി തുടർന്നു പ്രഹരിച്ചുകൊണ്ടിരിക്കുന്നത് തെറ്റിന് മാറ്റം വരുത്തുമോ? നിങ്ങൾക്ക് യഥാർത്ഥമായ അനുതാപമുണ്ടെങ്കിൽ “ഒരു ബൃഹത്തായ വിധത്തിൽ”പോലും നിങ്ങളോടു ക്ഷമിക്കാൻ ദൈവം മനസ്സുള്ളവനല്ലേ? (യെശയ്യാവ് 55:7) ദൈവം എല്ലാ കാലത്തും “കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കുകയില്ലെ”ങ്കിൽ നിങ്ങൾ അത്തരം ദുഷ്പ്രവൃത്തിസംബന്ധിച്ച് നിങ്ങളേത്തന്നെ ആയുഷ്ക്കാല മാനസികദുരിതത്തിനു വിധിക്കണമോ? (സങ്കീർത്തനം 103:8-14) നിരന്തരദുഃഖമല്ല, പിന്നെയോ ‘തെറ്റു തിരുത്താൻ’ ക്രിയാത്മകനടപടികൾ സ്വീകരിക്കുന്നതാണ് യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുന്നതും നിങ്ങളുടെ വിഷാദത്തെ കുറയ്ക്കുന്നതും.—2 കൊരിന്ത്യർ 7:8-11.
‘പിമ്പിലുള്ളവ മറക്കുക’
നമ്മുടെ വൈകാരികപ്രശ്നങ്ങളിൽ ചിലതിന് കഴിഞ്ഞകാലത്തായിരിക്കാം വേരുള്ളത്, വിശേഷിച്ച് നാം അന്യായമായ പെരുമാറ്റത്തിന് ഇരകളായിരുന്നെങ്കിൽ. ക്ഷമിക്കാനും മറക്കാനും സന്നദ്ധരായിരിക്കുക. ‘ക്ഷമിക്കുക എളുപ്പമല്ല’ എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. സത്യം തന്നെ. എന്നാൽ മാറ്റം വരുത്താൻ കഴിയാത്തതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങളുടെ ജീവിതത്തിന്റെ ശേഷിച്ച കാലത്തെ നശിപ്പിക്കുന്നതിനെക്കാൾ നല്ലതാണത്.
“പിമ്പിലുള്ളവ മറന്നുകൊണ്ടും മുമ്പിലുള്ളവക്കുവേണ്ടി ആഞ്ഞുകൊണ്ടും ഞാൻ സമ്മാനത്തിനുവേണ്ടി ലക്ഷ്യത്തിലേക്ക് ഓടുകയാണ്” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (ഫിലിപ്യർ 3:13, 14) കൊലയ്ക്കു സമ്മതംമൂളിയതുൾപ്പെടെ താൻ യഹൂദമതത്തിൽ പിന്തുടർന്ന തെറ്റായ ഗതിയെക്കുറിച്ച് പൗലോസ് ചിന്തിച്ചുകൊണ്ടിരുന്നില്ല. (പ്രവൃത്തികൾ 8:1) ഇല്ല, അവൻ നിത്യജീവന്റെ ഭാവിസമ്മാനത്തിന് യോഗ്യതപ്രാപിക്കാൻ തന്റെ ശക്തികളെ കേന്ദ്രീകരിച്ചു. മേരിയായും കഴിഞ്ഞകാലത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ പഠിച്ചു. ഒരു സമയത്ത് തന്നെ വളർത്തിയ വിധത്തിന് അവൾ അമ്മയെ കുറ്റം പറഞ്ഞു. അവളുടെ അമ്മ ഗുണമേൻമയെയും ശാരീരികസൗന്ദര്യത്തെയും ഊന്നിപ്പറഞ്ഞിരുന്നു; അതുകൊണ്ട് മേരിയാ ഒരു പൂർണ്ണതാവാദിയായി, അവളുടെ സുമുഖിയായ സഹോദരിയോട് അസൂയപ്പെടാൻ പ്രവണതകാട്ടുകയും ചെയ്തു.
“പോരാട്ടങ്ങളുടെ മൂലകാരണം അന്തർല്ലീനമായിരുന്ന ഈ അസൂയ ആയിരുന്നു, എന്നാൽ ഞാൻ പ്രവർത്തിച്ച വിധത്തിന് ഞാൻ കുടുംബത്തെ കുറ്റം പറയുകയായിരുന്നു. പിന്നീട് ‘യഥാർത്ഥത്തിൽ അത് ആരുടെ കുറ്റമായാലെന്ത്?’ എന്ന ചിന്തയിലേക്കു ഞാൻ വന്നു. ഒരുപക്ഷേ അമ്മ എന്നെ വളർത്തിയ വിധംനിമിത്തം എനിക്ക് ചില സ്വഭാവദൂഷ്യങ്ങൾ ഉണ്ടായിരിക്കാം, എന്നാൽ അതുസംബന്ധിച്ച് എന്തെങ്കിലും ചെയ്യുക! എന്നതാണാശയം. ആ വിധത്തിൽ തുടർന്നു പ്രവർത്തിക്കരുത്.” ഈ തിരിച്ചറിവ് വിഷാദരോഗത്തിനെതിരായ തന്റെ പോരാട്ടത്തിൽ വിജയിക്കുന്നതിന് ആവശ്യമായ മാനസിക ക്രമീകരണങ്ങൾ വരുത്താൻ മേരിയായെ സഹായിച്ചു.—സദൃശവാക്യങ്ങൾ 14: 30.
നിങ്ങളുടെ യഥാർത്ഥ മൂല്യം
എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോൾ വിജയപ്രദമായി വിഷാദരോഗത്തോടു പോരാടുന്നതിന് നിങ്ങളുടെതന്നെ മൂല്യത്തെക്കുറിച്ച് ഒരു സന്തുലിത വീക്ഷണമുണ്ടായിരിക്കേണ്ടതാവശ്യമാണ്. “തന്റെ യഥാർത്ഥമൂല്യത്തിനുപരിയായി തന്നെക്കുറിച്ചുതന്നെ ഭാവിക്കാതിരിക്കാൻ, എന്നാൽ തന്നേക്കുറിച്ചുതന്നെ ഉചിതമായി വിലയിരുത്താൻ ഞാൻ നിങ്ങളിലോരോരുത്തരോടും പറയും” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (റോമർ 12:3, ചാൾസ് ബി. വില്യംസ്) മിഥ്യാഹങ്കാരം, നമ്മുടെ പരിമിതികളെ അവഗണിക്കൽ, പൂർണ്ണതാവാദം, എന്നിവയെല്ലാം നമ്മുടെ അമിതവിലയിരുത്തലാണ്. ഈ പ്രവണതകളെ ചെറുത്തുനിൽക്കണം. എന്നിരുന്നാലും അങ്ങേയറ്റത്തെ എതിർചിന്ത ഒഴിവാക്കുക.
“നിസ്സാരവിലയുള്ള രണ്ടു നാണയങ്ങൾക്ക് അഞ്ചു കുരുവികളെ വിൽക്കുന്നില്ലയോ? എന്നിരുന്നാലും അവയിലൊന്നുപോലും ദൈവമുമ്പാകെ വിസ്മരിക്കപ്പെട്ടുപോകുന്നില്ല. എന്നാൽ നിങ്ങളുടെ തലയിലെ മുടികൾപോലും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടരുത്; നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാകുന്നു” എന്ന് പറഞ്ഞുകൊണ്ട് യേശുക്രിസ്തു തന്റെ ശിഷ്യൻമാരിൽ ഓരോരുത്തരുടെയും വ്യക്തിഗതമായ മൂല്യം ഊന്നിപ്പറഞ്ഞു. (ലൂക്കോസ് 12:6,7) നമ്മെസംബന്ധിച്ച അതിസൂക്ഷ്മവിശദാംശംപോലും ദൈവം ശ്രദ്ധിക്കത്തക്കവണ്ണം നാം അവന് അത്ര വിലയുള്ളവരാണ്. അവൻ നമ്മിലോരോരുത്തരേയും ആഴമായി കരുതുന്നതുകൊണ്ട് നമുക്കുതന്നെ അറിയാൻപാടില്ലാത്ത കാര്യങ്ങൾ അവനു നമ്മെസംബന്ധിച്ചറിയാം.—1 പത്രോസ് 5:7.
ദൈവത്തിനു തന്നിലുണ്ടായിരുന്ന വ്യക്തിപരമായ താത്പര്യം തിരിച്ചറിഞ്ഞത് സ്വമൂല്യത്തെക്കുറിച്ചുള്ള തന്റെ വിചാരങ്ങളെ മെച്ചപ്പെടുത്താൻ സാറായെ സഹായിച്ചു. “എനിക്ക് സ്രഷ്ടാവിനോട് എപ്പോഴും ഭയം തോന്നിയിരുന്നു, എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ അവൻ എന്നേക്കുറിച്ചു കരുതുന്നുണ്ടെന്ന് ഞാൻ പിന്നീട് തിരിച്ചറിയാനിടയായി. എന്റെ മക്കൾ എന്തുചെയ്താലും, എന്റെ ഭർത്താവ് എന്തു ചെയ്താലും, എന്റെ അമ്മ എന്നെ എങ്ങനെ വളർത്തിയിരുന്നാലും, എനിക്ക് യഹോവയോട് ഒരു വ്യക്തിപരമായ സഖിത്വമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ എന്റെ ആത്മാഭിമാനം യഥാർത്ഥത്തിൽ വളരാൻ തുടങ്ങി.”
ദൈവം തന്റെ ദാസൻമാരെ വിലപ്പെട്ടവരായി കരുതുന്നതുകൊണ്ട് നമ്മുടെ മൂല്യം മറ്റൊരു മനുഷ്യന്റെ അംഗീകാരത്തെ ആശ്രയിച്ചിരിക്കുന്നില്ല. തീർച്ചയായും പരിത്യജനം അസുഖകരമാണ്. എന്നാൽ നമ്മുടെ സ്വന്തം മൂല്യത്തെ അളക്കാനുള്ള മാനദണ്ഡമായി മറ്റൊരാളുടെ അംഗീകാരത്തെയൊ അംഗീകാരമില്ലായ്മയെയോ ഉപയോഗിക്കുമ്പോൾ നാം നമ്മേത്തന്നെ വിഷാദത്തിനു വിധേയരാക്കുകയാണ്. ദൈവത്തിന്റെ സ്വന്തഹൃദയപ്രകാരമുള്ള ദാവീദുരാജാവ് ഒരു സന്ദർഭത്തിൽ “ഒന്നിനുംകൊള്ളാത്ത ഒരു മനുഷ്യൻ” എന്നു വിളിക്കപ്പെട്ടു, അക്ഷരാർത്ഥത്തിൽ “വിലയില്ലാത്ത ഒരു മനുഷ്യൻ.” എന്നിരുന്നാലും, ചീത്ത വിളിച്ച ആളിന് ഒരു പ്രശ്നമുണ്ടായിരുന്നുവെന്ന് ദാവീദ് തിരിച്ചറിഞ്ഞു. അവൻ ആ പ്രസ്താവനയെ തന്റെ മൂല്യത്തെക്കുറിച്ചുള്ള അന്തിമ ന്യായവിധിയായി വീക്ഷിച്ചില്ല. യഥാർത്ഥത്തിൽ ആളുകൾ മിക്കപ്പോഴും ചെയ്യുന്നതുപോലെ ശിമെയി പിന്നീട് ക്ഷമായാചനംചെയ്തു. ആരെങ്കിലും നിങ്ങളെ ന്യായമായി വിമർശിക്കുന്നുവെങ്കിൽ പോലും നിങ്ങളുടെ വ്യക്തിഗതമൂല്യത്തിനെതിരായിട്ടല്ല, നിങ്ങൾ ചെയ്ത ഒരു പ്രത്യേക കാര്യത്തിനെതിരായിട്ടാണ് അത് എന്ന് തിരിച്ചറിയുക.—2 ശമുവേൽ 16:7; 19:18, 19.
ബൈബിളിന്റെയും ബൈബിളധിഷ്ഠിത സാഹിത്യത്തിന്റെയും വ്യക്തിപരമായ പഠനവും യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിലെ ഹാജരാകലും ദൈവത്തോടുള്ള ഒരു ബന്ധത്തിനടിസ്ഥാനമിടുന്നതിന് സാറായെ സഹായിച്ചു. “എന്നാൽ പ്രാർത്ഥനയെക്കുറിച്ചുള്ള എന്റെ മാറ്റംഭവിച്ച മനോഭാവമായിരുന്നു ഏറ്റവും വലിയ സഹായം” എന്നു സാറാ അനുസ്മരിച്ചു. “വലിയ കാര്യങ്ങളേക്കുറിച്ചു മാത്രമേ നാം ദൈവത്തോടു പ്രാർത്ഥിക്കുന്നുള്ളുവെന്നും അപ്രധാന പ്രശ്നങ്ങളെക്കൊണ്ട് അവനെ അലട്ടരുതെന്നും ഞാൻ ചിന്തിച്ചിരുന്നു. അവനോട് എന്തിനെക്കുറിച്ചും എനിക്ക് സംസാരിക്കാൻ കഴിയുമെന്ന് എനിക്കിപ്പോൾ തോന്നുന്നു. ഒരു തീരുമാനമെടുക്കുന്നതിന് എനിക്ക് ഭയമുണ്ടെങ്കിൽ ശാന്തതയോടെ ന്യായബോധമുണ്ടായിരിക്കാൻ എന്നെ സഹായിക്കാൻ ഞാൻ അവനോടപേക്ഷിക്കുന്നു. എന്റെ പ്രാർത്ഥനകൾക്കുത്തരമരുളുകയും ഓരോ ദിവസത്തെയും പരിശോധനാകരമായ ഓരോ സാഹചര്യത്തെയും തരണംചെയ്യാൻ എന്നെ സഹായിക്കുകയും ചെയ്യുന്നതു ഞാൻ കാണുമ്പോൾ ഞാൻ കുറേക്കൂടെ അടുക്കുന്നു.”—1 യോഹന്നാൻ 5: 14; ഫിലിപ്യർ 4:7.
തീർച്ചയായും, ദൈവത്തിന് നിങ്ങളിൽ വ്യക്തിപരമായ താൽപര്യമുണ്ടെന്നും നിങ്ങളുടെ പരിമിതികൾ അവൻ അറിയുന്നുവെന്നും ഓരോ ദിവസത്തെയും കൈകാര്യം ചെയ്യുന്നതിനുള്ള ശക്തി അവൻ നൽകുമെന്നുമുള്ള ഉറപ്പാണ് വിഷാദരോഗത്തിനെതിരായ പോരാട്ടത്തിന്റെ താക്കോൽ. എന്നിരുന്നാലും നിങ്ങൾ എന്തുതന്നെ ചെയ്താലും ചിലപ്പോൾ വിഷാദം തങ്ങിനിൽക്കുന്നു.
‘നാഴികതോറുമുള്ള’ സഹനം
വർഷങ്ങളായി വലിയ വിഷാദരോഗത്തോടു മല്ലടിച്ചിരിക്കുന്ന 47 വയസ്സുകാരിയായ ഒരു മാതാവ്, എയ്ലീൻ “ഞാൻ പോഷകവർദ്ധകങ്ങളും വിഷാദശമക ഔഷധങ്ങളും ഉൾപ്പെടെ സകലവും പരീക്ഷിച്ചുനോക്കിയിരിക്കുന്നു,” എന്ന് വിലപിക്കുന്നു. “ഞാൻ നിഷേധാത്മകചിന്തയെ ശരിയാക്കാൻ പഠിച്ചിരിക്കുന്നു, കൂടുതൽ ന്യായബോധമുള്ള ഒരു ആളായിരിക്കാൻ ഇത് എന്നെ സഹായിച്ചിരിക്കുന്നു. എന്നാൽ വിഷാദം പിന്നെയും തങ്ങിനിൽക്കുകയാണ്.”
വിഷാദം തുടരുന്നതുകൊണ്ട് നിങ്ങൾ അതിനോടു വിദഗ്ദ്ധമായി പോരാടുന്നില്ലെന്ന് അർത്ഥമില്ല. ഈ ക്രമക്കേടിനു ചികിൽസിക്കുന്നതിൽ എല്ലാ പരിഹാരമാർഗ്ഗങ്ങളും ഡോക്ടർമാർക്കറിയില്ല. ചില സന്ദർഭങ്ങളിൽ വിഷാദം ഗുരുതരമായ ഒരു രോഗത്തിനു ചികിൽസിക്കാൻ ഉപയോഗിച്ച ഏതോ മരുന്നിന്റെ പാർശ്വഫലമാണ്. അങ്ങനെ, അത്തരം മരുന്നുകളുടെ ഉപയോഗം മറ്റേതെങ്കിലും മെഡിക്കൽപ്രശ്നത്തിന് ചികിൽസിക്കുന്നതിൽ ലഭിക്കുന്ന പ്രയോജനം നിമിത്തമുള്ള കച്ചവടമായിരിക്കും.
തീർച്ചയായും ഗ്രാഹ്യമുള്ള മറ്റൊരാളോട് നിങ്ങളുടെ വിചാരങ്ങൾ തുറന്നുപറയുന്നത് സഹായകമാണ്. എന്നിരുന്നാലും മറ്റൊരു മനുഷ്യനും നിങ്ങളുടെ വേദനയുടെ ആഴം യഥാർത്ഥമായി അറിയാൻപാടില്ല. എന്നിരുന്നാലും ദൈവം അറിയുന്നു, സഹായിക്കുകയും ചെയ്യും. “ശ്രമിച്ചുകൊണ്ടിരിക്കാനുള്ള ശക്തി യഹോവ നൽകിയിട്ടുണ്ട്, മടുത്തുപിരിയാൻ അവൻ എന്നെ അനുവദിച്ചിട്ടില്ല. അവൻ എനിക്ക് പ്രത്യാശ നൽകിയിരിക്കുന്നു” എന്ന് എയ്ലീൻ വെളിപ്പെടുത്തി.
ദൈവസഹായവും മറ്റുള്ളവരിൽനിന്നുള്ള വൈകാരിക പിന്തുണയും നിങ്ങളുടെ സ്വന്തം ശ്രമങ്ങളുമുള്ളപ്പോൾ മടുത്തുപോകാൻതക്കവണ്ണം നിങ്ങൾ ആകുലപ്പെടുകയില്ല. കാലക്രമത്തിൽ ഏതു പഴകിയ രോഗത്തോടുമെന്നപോലെ നിങ്ങൾക്ക് വിഷാദരോഗത്തോട് യോജിച്ചുപോകാൻ കഴിയും. സഹനം എളുപ്പമല്ല. എന്നാൽ അത് സാദ്ധ്യമാണ്! വിട്ടുമാറാത്ത ഗുരുതരമായ വിഷാദമുണ്ടായിരുന്ന ജീൻ പറഞ്ഞു: “ഞങ്ങൾ അത് ദിനന്തോറുമല്ല, നാഴികതോറും സഹിച്ചു” എയ്ലീനിന്റെയും ജീനിന്റെയും കാര്യത്തിൽ ബൈബിളിൽ വാഗ്ദത്തം ചെയ്തിരുന്ന പ്രത്യാശ അവരെ പുലർത്തി. ആ പ്രത്യാശ എന്താണ്?
ഒരു വിലയേറിയ പ്രത്യാശ
സമീപഭാവിയിൽ “ദൈവം [മനുഷ്യവർഗ്ഗത്തിന്റെ] കണ്ണിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. മുൻകാര്യങ്ങൾ നീങ്ങിപ്പോയി.” ഇതു സംഭവിക്കുന്ന കാലത്തെക്കുറിച്ച് ബൈബിൾ പറയുന്നു. (വെളിപ്പാട് 21:3,4) അന്ന് ദൈവരാജ്യം അതിന്റെ സകല ഭൗമിക പ്രജകളുടെയും ശാരീരികവും മാനസികവുമായ സമ്പൂർണ്ണസൗഖ്യമാക്കൽ കൈവരുത്തും.—സങ്കീർത്തനം 37:10, 11, 29.
ശാരീരികവേദന നീക്കപ്പെടുമെന്നു മാത്രമല്ല, ഹൃദയത്തിന്റെ അരിഷ്ടതയും പീഡയുംകൂടെ അപ്രത്യക്ഷമാകും. യഹോവ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “മുൻകാര്യങ്ങൾ മനസ്സിലേക്കു വരുത്തപ്പെടുകയില്ല, അവ ഹൃദയത്തിലേക്കു വരുകയുമില്ല. എന്നാൽ ജനങ്ങളേ, ഞാൻ സൃഷ്ടിക്കുന്നതിൽ ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യുക.” (യെശയ്യാവ് 65:17, 18) കഴിഞ്ഞകാലത്തെ ഭാരങ്ങളിൽനിന്നു വിമുക്തരാകുന്നതും അന്നന്നത്തെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ആകാംക്ഷയോടെ പളുങ്കുപോലെ തെളിഞ്ഞ മനസ്സോടെ ഓരോ ദിവസവും ഉണരുന്നതും മനുഷ്യവർഗ്ഗത്തിന് എന്തോരാശ്വാസമായിരിക്കും! മനുഷ്യർ മേലാൽ ഒരു വിഷാദഭാവത്തിന്റെ അവ്യക്തതയാൽ പ്രതിബന്ധമനുഭവിക്കുകയില്ല.
‘മരണമോ വിലാപമോ മുറവിളിയോ മേലാൽ ഇല്ലാ’ത്തതിനാൽ ഇപ്പോൾ വിഷാദരോഗത്തിലേക്കു നയിക്കുന്ന ദാരുണ നഷ്ടബോധമോ അനുദിനവൈകാരിക സംഘർഷങ്ങളോ പൊയ്പോയിരിക്കും. സ്നേഹദയയും സത്യതയും സമാധാനവും ആളുകൾക്കന്യോന്യമുള്ള ഇടപെടലുകളെ ഭരിക്കുമെന്നുള്ളതുകൊണ്ട് കയ്പേറിയ പോരാട്ടങ്ങൾക്കറുതിവരും. (സങ്കീർത്തനം 85:10, 11) പാപത്തിന്റെ ഫലങ്ങൾ നീക്കപ്പെടുന്നതുകൊണ്ട് ഒടുവിൽ ദൈവത്തിന്റെ നീതിയുടെ നിലവാരത്തിനൊപ്പം എത്താനും അവനുമായി പൂർണ്ണസമാധാനമനുഭവിക്കാനും കഴിയുന്നത് എത്ര വലിയ സന്തോഷമായിരിക്കും!
ഈ ആവേശകരമായ പ്രത്യാശ വിഷാദം എത്ര തീവ്രമായിത്തീർന്നാലും പോരാടിക്കൊണ്ടിരിക്കാൻ ഒരു വലിയ പ്രചോദനമാണ്. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ പുതിയ ലോകത്തിൽ പൂർണ്ണരാക്കപ്പെടുന്ന മനുഷ്യവർഗ്ഗം വിഷാദരോഗത്തിൻമേൽ സമ്പൂർണ്ണ വിജയം നേടിയിരിക്കും. അതെന്തോരു സുവാർത്തയാണ്! (g87 10/22)
[അടിക്കുറിപ്പുകൾ]
a ഉണരുക! യാതൊരു വിധ ചികിൽസയെയും ശുപാർശചെയ്യുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാൽ സഹായിക്കുന്നതിന് നിലവിലുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നു. ഞങ്ങളുടെ 1981 ഒക്ടോബർ 22-ലെ ലക്കത്തിലുള്ള “ഗുരുതരമായ വിഷാദരോഗത്തെ ആക്രമിക്കൽ—വിദഗ്ദ്ധചികിൽസകൾ” എന്ന ലേഖനം വായിക്കുക. ഗുരുതരമായ വിഷാദരോഗത്തിൽനിന്നും തികച്ചും വ്യത്യസ്തമായ വെറും ദുഃഖങ്ങളെ തരണംചെയ്യുന്നതിന് 1982 ഒക്ടോബർ 8-ലെ “എനിക്ക് സങ്കടങ്ങളെ എങ്ങനെ തരണം ചെയ്യാൻ കഴിയും” എന്ന ലേഖനം കാണുക.
b ഒരു വിഷാദരോഗിയുടെ വിശ്വസ്ത ഉപദേശകൻ അയാളുടെ കുറ്റത്തിന്റെയും വിലയില്ലായ്മയുടെയും ബോധത്തെ വർദ്ധിപ്പിക്കുന്ന വിധിപോലെയുള്ള പ്രസ്താവനകൾ ഒഴിവാക്കുകമാത്രമല്ല, അയഥാർത്ഥമാംവിധം ശുഭാപ്തിവിശ്വാസം പ്രകടമാക്കുകയുമരുത്.
[21-ാം പേജിലെ ചതുരം]
വികല ചിന്താമാതൃകകൾ
എല്ലാമോ അഥവാ നാസ്തിയോ ആയ ചിന്ത: നിങ്ങൾ കാര്യങ്ങളെ കറുത്തതോ വെളുത്തതോ ആയി കാണുന്നു. നിങ്ങളുടെ പ്രവർത്തനം പൂർണ്ണതയില്ലാത്തതായിത്തീരുന്നുവെങ്കിൽ നിങ്ങൾ ഒരു തികഞ്ഞ പരാജയമായി സ്വയം കാണുന്നു.
അമിത സാമാന്യവൽക്കരണം: നിങ്ങൾ ഒറ്റപ്പെട്ട ഒരു നിഷേധാത്മകസംഭവത്തെ ഒരിക്കലും അവസാനിക്കാത്ത ഒരു പരാജയമാതൃകയായി വീക്ഷിക്കുന്നു. ദൃഷ്ടാന്തമായി ഒരു സുഹൃത്തുമായുള്ള ഒരു തർക്കത്തിനുശേഷം ‘എനിക്ക് സ്നേഹിതരെല്ലാം നഷ്ടപ്പെടുകയാണ്. എനിക്ക് യാതൊന്നും ശരിയാകുന്നില്ല’ എന്ന് നിങ്ങൾ നിഗമനം ചെയ്തേക്കാം.
ഗുണകരമായതിനെ അയോഗ്യമാക്കുന്നു: ഗുണകരമായതിനെ “അഗണ്യമെന്ന്” അല്ലെങ്കിൽ “എനിക്കതിനു യോഗ്യതയില്ല” എന്ന് ശഠിച്ചുകൊണ്ട് നിങ്ങൾ അവയെ നിരസിക്കുന്നു. ഒറ്റപ്പെട്ട ഒരു നിഷേധാത്മക വിശദാംശത്തെക്കുറിച്ചു ചിന്തിക്കവേ നിങ്ങളുടെ മുഴുവീക്ഷണവും ഇരുളുന്നു.
നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നു: ആർക്കെങ്കിലും നിങ്ങളോട് ഇഷ്ടമില്ലെന്ന് നിങ്ങൾ സ്വന്തമായി നിഗമനംചെയ്യുന്നു. നിങ്ങൾ തിട്ടപ്പെടുത്താൻ മിനക്കെടുന്നില്ല. അല്ലെങ്കിൽ കാര്യങ്ങൾ എപ്പോഴും മോശമായിരിക്കുമെന്ന് നിങ്ങൾക്ക് പൂർണ്ണബോദ്ധ്യമാണ്.
വലുതാക്കുക, അല്ലെങ്കിൽ നിസ്സാരീകരിക്കുക: നിങ്ങൾ (നിങ്ങളുടെ സ്വന്തം തെറ്റോ മറ്റുള്ളവരുടെ നേട്ടമോ പോലെയുള്ള) കാര്യങ്ങളുടെ പ്രാധാന്യത്തെ ഊതിവീർപ്പിക്കുന്നു. അല്ലെങ്കിൽ നിസ്സാരമെന്നു തോന്നുന്നതുവരെ കാര്യങ്ങളെ (നിങ്ങളുടെ സ്വന്തം അഭിലഷണീയ ഗുണങ്ങളെയോ മറ്റൊരാളുടെ അപൂർണ്ണതകളെയോ) തുച്ഛീകരിക്കുന്നു. നിങ്ങൾ സാധാരണ നിഷേധാത്മകസംഭവങ്ങളിൽനിന്ന് പേടിസ്വപ്നമായ വിപത്തുകൾ ഉണ്ടാക്കിയെടുക്കുന്നു.
വ്യക്തിപരമാക്കൽ: യഥാർത്ഥത്തിൽ നിങ്ങൾക്കു മുഖ്യഉത്തരവാദിത്തമില്ലാത്ത ഏതെങ്കിലും നിഷേധാത്മക ബാഹ്യസംഭവത്തിന് കാരണം നിങ്ങളാണെന്ന് നിങ്ങൾ വിചാരിക്കുന്നു.
ഡേവിഡ് ഡി. ബേൺസ്എം.ഡി. രചിച്ച ഫീലിംഗ് ഗുഡ്—ദ ന്യൂ മൂഡ് തെറാപ്പിയിൽ അധിഷ്ഠിതം.
[20-ാം പേജിലെ ചിത്രം]
നിങ്ങളുടെ വിചാരങ്ങൾ ഒരു വിശ്വസ്തനോടു തുറന്നു പറയുന്നത് ഒരു രോഗശാന്തിപ്രക്രിയ ആയിരിക്കാൻകഴിയും, വലിയ ആശ്വാസവും നൽകും
[23-ാം പേജിലെ ചിത്രം]
ചെറിയ കുരുവികളെ പോലും വിലയുള്ളതായി ദൈവം കരുതുന്നു, അതുകൊണ്ട് നമ്മെ എത്രയേറെ വിലയുള്ളവരായി ദൈവം കരുതുന്നു
-