വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh പേ. 215-പേ. 218 ഖ. 1
  • 1914—ബൈബിൾ പ്രവചനത്തിലെ ഒരു സുപ്രധാന വർഷം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1914—ബൈബിൾ പ്രവചനത്തിലെ ഒരു സുപ്രധാന വർഷം
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • സമാനമായ വിവരം
  • ദൈവരാജ്യം എല്ലാംകൊണ്ടും ശ്രേഷ്‌ഠം
    2006 വീക്ഷാഗോപുരം
  • ദൈവത്തിന്റെ ഗവൺമെൻറ്‌ ഭരണം തുടങ്ങുന്നു
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ദൈവരാജ്യം ഭരിക്കുന്നു!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • തീയതികൾ
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh പേ. 215-പേ. 218 ഖ. 1

അനുബന്ധം

1914—ബൈബിൾ പ്രവചനത്തിലെ ഒരു സുപ്രധാന വർഷം

ശ്രദ്ധേയമായ സംഭവ വികാസങ്ങൾ 1914-ൽ നടക്കുമെന്ന്‌ അതിനു ദശാബ്ദങ്ങൾക്കു മുമ്പുതന്നെ ബൈബിൾ വിദ്യാർഥികൾ പ്രഖ്യാപിക്കുകയുണ്ടായി. അവ എന്തായിരുന്നു, 1914 ഒരു സുപ്രധാന വർഷമാണെന്നുള്ളതിന്‌ എന്തു തെളിവുണ്ട്‌?

ലൂക്കൊസ്‌ 21:24 അനുസരിച്ച്‌ യേശു ഇപ്രകാരം പറഞ്ഞു: ‘ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളയും.’ യഹൂദജനതയുടെ തലസ്ഥാന നഗരിയായിരുന്നു യെരൂശലേം. ദാവീദിന്റെ വംശത്തിലുള്ള രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്‌ അവിടെ ഇരുന്നുകൊണ്ടാണ്‌. (സങ്കീർത്തനം 48:1, 2) എന്നാൽ, ഈ രാജാക്കന്മാർ മറ്റു ദേശീയ നേതാക്കന്മാരിൽനിന്ന്‌ വ്യത്യസ്‌തരായിരുന്നു. കാരണം, ദൈവത്തിന്റെ പ്രതിനിധികളെന്ന നിലയിൽ “യഹോവയുടെ സിംഹാസന”ത്തിലാണ്‌ അവർ ഇരുന്നിരുന്നത്‌. (1 ദിനവൃത്താന്തം 29:23) അതുകൊണ്ട്‌, യെരൂശലേം യഹോവയുടെ ഭരണാധിപത്യത്തിന്റെ പ്രതീകമായിരുന്നു.

എന്നാൽ, ദൈവത്തിന്റെ ഭരണാധിപത്യത്തെ ‘ജാതികൾ ചവിട്ടിക്കളയാൻ’ തുടങ്ങിയത്‌ എപ്പോൾ, എങ്ങനെ ആയിരുന്നു? യെരൂശലേമിനെ ബാബിലോന്യർ കീഴ്‌പെടുത്തിയ പൊ.യു.മു. 607-ലാണ്‌ ഇതു സംഭവിച്ചത്‌. ‘യഹോവയുടെ സിംഹാസനം’ ശൂന്യമാകുകയും ദാവീദിന്റെ വംശത്തിൽപ്പെട്ട രാജാക്കന്മാരുടെ പരമ്പരയ്‌ക്ക്‌ തടസ്സം നേരിടുകയും ചെയ്‌തു. (2 രാജാക്കന്മാർ 25:1-26) ഈ ‘ചവിട്ടിക്കളയൽ’ അനിശ്ചിതമായി തുടരുമായിരുന്നോ? ഇല്ല. എന്തെന്നാൽ യെരൂശലേമിന്റെ അവസാന രാജാവായ സിദെക്കീയാവിനെക്കുറിച്ച്‌ യെഹെസ്‌കേൽപ്രവചനം ഇപ്രകാരം പറഞ്ഞു: “ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും. . . . അതിന്നു അവകാശമുള്ളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.” (യെഹെസ്‌കേൽ 21:26, 27) ദാവീദിന്റെ കിരീടത്തിന്‌ “അവകാശമുള്ളവൻ” യേശുക്രിസ്‌തുവാണ്‌. (ലൂക്കൊസ്‌ 1:32, 33) അതുകൊണ്ട്‌, യേശു രാജാവാകുമ്പോൾ ‘ചവിട്ടിക്കളയൽ’ അവസാനിക്കുമായിരുന്നു.

ശ്രദ്ധേയമായ ആ സംഭവം എന്നു നടക്കുമായിരുന്നു? ജാതികൾ ഒരു നിശ്ചിത കാലത്തേക്കു ഭരിക്കുമെന്ന്‌ യേശു വ്യക്തമാക്കുകയുണ്ടായി. ആ കാലഘട്ടത്തിന്റെ ദൈർഘ്യം കണക്കുകൂട്ടിയെടുക്കാൻ സഹായിക്കുന്ന സുപ്രധാന വിവരങ്ങൾ ദാനീയേൽ 4-ാം അധ്യായത്തിലുണ്ട്‌. ബാബിലോണിലെ നെബൂഖദ്‌നേസർ രാജാവിനുണ്ടായ ഒരു പ്രാവചനിക സ്വപ്‌നത്തെക്കുറിച്ചാണ്‌ അവിടെ പറയുന്നത്‌. ഒരു കൂറ്റൻ വൃക്ഷം വെട്ടിയിടപ്പെടുന്നതായി അദ്ദേഹം കാണുകയുണ്ടായി. വീണ്ടും വളർന്നുതുടങ്ങാനാകാത്തവിധം കുറ്റി ഇരുമ്പും താമ്രവുംകൊണ്ടു ബന്ധിച്ചിരുന്നു. ദൂതൻ ഇങ്ങനെ പ്രഖ്യാപിച്ചു: “അങ്ങനെ . . . ഏഴു കാലംകഴിയട്ടെ.”—ദാനീയേൽ 4:10-16.

ഭരണാധിപത്യത്തെ കുറിക്കാൻ ബൈബിളിൽ വൃക്ഷങ്ങളെ ഉപയോഗിക്കാറുണ്ട്‌. (യെഹെസ്‌കേൽ 17:22-24; 31:2-5) അതുകൊണ്ട്‌, യെരൂശലേമിലെ രാജാക്കന്മാരുടെ ഭരണത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട ദൈവത്തിന്റെ ഭരണാധിപത്യത്തിനു തടസ്സം നേരിടുന്നതിനെയാണ്‌ ഈ പ്രതീകാത്മക വൃക്ഷത്തിന്റെ വെട്ടിയിടൽ സൂചിപ്പിക്കുന്നത്‌. എങ്കിലും, ‘യെരൂശലേമിനെ ചവിട്ടിക്കളയുന്നത്‌’ തത്‌കാലത്തേക്ക്‌ അഥവാ ‘ഏഴു കാലത്തേക്ക്‌’ ആണെന്നു ദർശനം പറയുന്നു. ആ കാലഘട്ടത്തിന്റെ ദൈർഘ്യം എത്രയാണ്‌?

മൂന്നരക്കാലം “ആയിരത്തിരുനൂറ്ററുപതു ദിവസ”ത്തിനു തുല്യമാണെന്ന്‌ വെളിപ്പാടു 12:6, 14 സൂചിപ്പിക്കുന്നു. അതിനാൽ, “ഏഴു കാലം” അതിന്റെ ഇരട്ടി, അഥവാ 2,520 ദിവസം ആയിരിക്കുമല്ലോ. എന്നാൽ യെരൂശലേം വീണ്‌ 2,520 ദിവസം കഴിഞ്ഞിട്ടും ജാതികൾ ദൈവത്തിന്റെ ഭരണാധിപത്യത്തെ ‘ചവിട്ടിക്കളയുന്നത്‌’ നിറുത്തിയില്ല. അപ്പോൾ വ്യക്തമായും, ഈ പ്രവചനത്തിൽ ഉൾപ്പെട്ടിരുന്നത്‌ അതിനെക്കാൾ ദൈർഘ്യമുള്ള ഒരു കാലഘട്ടമായിരുന്നു. “ഒരു ദിവസത്തിന്നു ഒരു സംവത്സരം” എന്നു പറയുന്ന സംഖ്യാപുസ്‌തകം 14:34-ന്റെയും യെഹെസ്‌കേൽ 4:6-ന്റെയും അടിസ്ഥാനത്തിൽ നോക്കിയാൽ “ഏഴുകാലം” 2,520 വർഷം ആണ്‌.

ബാബിലോന്യർ യെരൂശലേമിനെ കീഴടക്കുകയും ദാവീദിന്റെ വംശത്തിലെ രാജാവിനെ രാജസ്ഥാനത്തുനിന്നു നീക്കുകയും ചെയ്‌ത പൊ.യു.മു. 607 ഒക്ടോബറാണ്‌ 2,520 വർഷത്തിന്റെ തുടക്കം. അത്‌ 1914 ഒക്ടോബറിൽ അവസാനിച്ചു. ആ സമയത്ത്‌, “ജാതികളുടെ കാലം” അവസാനിക്കുകയും യേശുക്രിസ്‌തുവിനെ ദൈവം സ്വർഗീയ രാജാവായി അവരോധിക്കുകയും ചെയ്‌തു.a—സങ്കീർത്തനം 2:1-6; ദാനീയേൽ 7:13, 14.

യേശു പ്രവചിച്ചതുപോലെതന്നെ, യുദ്ധം, ക്ഷാമം, ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ ശ്രദ്ധേയമായ ലോകസംഭവങ്ങൾ സ്വർഗീയ രാജാവെന്ന നിലയിലുള്ള അവന്റെ ‘വരവിനെ’ അഥവാ സാന്നിധ്യത്തെ വിളിച്ചറിയിച്ചിരിക്കുന്നു. (മത്തായി 24:3-8; ലൂക്കൊസ്‌ 21:11) ഇത്തരം ലോകസംഭവങ്ങൾ, 1914-ൽ ദൈവത്തിന്റെ സ്വർഗീയ രാജ്യം പിറന്നെന്നും ഈ ദുഷ്ട വ്യവസ്ഥിതിയുടെ ‘അന്ത്യകാലം’ തുടങ്ങിയെന്നും ഉള്ളതിന്റെ ശക്തമായ തെളിവാണ്‌.—2 തിമൊഥെയൊസ്‌ 3:1-5.

ചാർട്ട്‌: യെരുശലേമിന്റെ നാശത്തെത്തുടർന്നുള്ള 2,520 വർഷം ദൈർഘ്യമേറിയ ഒരു കാലഘട്ടമാണ്‌ ഏഴു കാലം അഥവാ ജാതികളുടെ കാലം ആയി കണക്കാക്കുന്നത്‌. 1914 ഒക്‌ടോബറിൽ ആ കാലം അവസാനിച്ചു.

a പൊ.യു.മു. 607 ഒക്ടോബർമുതൽ പൊ.യു.മു. 1 ഒക്ടോബർവരെ 606 വർഷം. പൂജ്യം എന്ന വർഷം ഇല്ലാത്തതിനാൽ, പൊ.യു.മു. 1 ഒക്ടോബർമുതൽ പൊ.യു. 1914 ഒക്ടോബർവരെ 1,914 വർഷം. 606-ഉം 1,914-ഉം കൂട്ടുമ്പോൾ നമുക്ക്‌ 2,520 വർഷം കിട്ടുന്നു. പൊ.യു.മു. 607-ലെ യെരൂശലേമിന്റെ വീഴ്‌ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിലെ “കാലഗണന” (Chronology) എന്ന ഭാഗവും എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു എന്ന പുസ്‌തകത്തിന്റെ 285-ാം പേജും കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക