-
അന്യഭാഷകൾ സംസാരിക്കൽതിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ദൈവം തന്റെ അംഗീകാരം യഹൂദ വ്യവസ്ഥിതിയിൽനിന്ന് പുതുതായി രൂപംകൊണ്ട ക്രിസ്തീയ സഭയിലേക്ക് മാററി എന്നതിന് ഒരു അടയാളമായി അത് ഉതകി. (എബ്രാ. 2:2-4)’ (2) ‘ചുരുങ്ങിയ സമയംകൊണ്ട് അന്താരാഷ്ട്രീയമായി സുവാർത്ത പ്രചരിപ്പിക്കാനുളള ഒരു പ്രായോഗിക മാർഗ്ഗമായിരുന്നു അത്. (പ്രവൃ. 1:8)’
-
-
ത്രിത്വംതിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ
-
-
ത്രിത്വം
നിർവ്വചനം: ക്രൈസ്തവലോകത്തിലെ മതങ്ങളുടെ കേന്ദ്രോപദേശം. അത്താനാസിയോസിന്റെ വിശ്വാസപ്രമാണമനുസരിച്ച് മൂന്ന് ദിവ്യ ആളുകളുണ്ട് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്), അവരിൽ ഓരോരുത്തരും നിത്യനും, ഓരോരുത്തരും സർവ്വശക്തനും ആരും മററുളളവരിൽനിന്ന് വലുതോ ചെറുതോ അല്ലാത്തവനുമാണ് എന്ന് പറയപ്പെടുന്നു. ഓരോരുത്തരും ദൈവമാണ്, എന്നാൽ മൂന്നുപേരും കൂടെ ചേരുമ്പോഴും ഒരു ദൈവമെയുളളു എന്നും പറയപ്പെടുന്നു. ഈ മൂന്ന് “ആളുകൾ വേർപെട്ട, വെവ്വേറെയായ വ്യക്തികളല്ല മറിച്ച് ദിവ്യസാരാംശം അടങ്ങിയ മൂന്നു രൂപങ്ങൾ മാത്രമാണെന്നും ഈ വിശ്വാസപ്രമാണം സംബന്ധിച്ച മററു പ്രസ്താവനകൾ ഊന്നിപ്പറയുന്നു. അപ്രകാരം ചില ത്രിത്വവാദികൾ യേശുക്രിസ്തു ദൈവമാണെന്നും അല്ലെങ്കിൽ യേശുവും പരിശുദ്ധാരൂപിയും യഹോവ തന്നെയാണെന്നുമുളള തങ്ങളുടെ വിശ്വാസം ഊന്നിപ്പറയുന്നു. ഒരു ബൈബിൾ ഉപദേശമല്ല.
ത്രിത്വോപദേശം എവിടെനിന്ന് ഉത്ഭവിച്ചു?
ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “ത്രിത്വമെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേശമോ പുതിയനിയമത്തിൽ കാണപ്പെടുന്നില്ല, യേശുവും അവന്റെ അനുയായികളും: ‘ഇസ്രായേലേ കേൾക്ക: നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്’ (ആവ. 6:4) എന്ന പഴയനിയമത്തിലെ പ്രസ്താവനയെ എതിർക്കാൻ ഉദ്ദേശിച്ചതുമില്ല. . . . ത്രിത്വോപദേശം സാവകാശം അനേക നൂററാണ്ടുകളിലൂടെയും പല ഭിന്നതകളിലൂടെയുമാണ് വികാസം പ്രാപിച്ചത് . . . നാലാം നൂററാണ്ടിന്റെ അവസാനത്തോടെ ത്രിത്വോപദേശം ഏതാണ്ട് ഇന്നോളം നിലനിന്നുപോന്നിട്ടുളള രൂപം കൈക്കൊണ്ടു.”—(1976), മൈക്രോപ്പീഡിയ, വാല്യം X, പേ. 126.
ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം പറയുന്നു: ‘മൂന്നാളുകൾ ചേർന്നുളള ഒരു ദൈവം’ എന്ന നിർദ്ദിഷ്ട രൂപം നാലാം നൂററാണ്ടിനു മുമ്പ് ഉറപ്പായി സ്ഥാപിക്കപ്പെട്ടിരുന്നില്ല, തീർച്ചയായും ക്രിസ്തീയ ജീവിതത്തിലേക്കോ അതിന്റെ വിശ്വാസ പ്രമാണത്തിലേക്കോ സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ത്രിത്വ വിശ്വാസത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കൃത്യമായും ഈ നിർദ്ദിഷ്ട രൂപം തന്നെയാണ്. അപ്പോസ്തലിക പിതാക്കൻമാർക്കിടയിൽ അത്തരമൊരു മനോഭാവത്തോടൊ കാഴ്ചപ്പാടോടൊ വിദൂരത്തിലെങ്കിലും അടുത്തുവരുന്ന യാതൊന്നുമില്ലായിരുന്നു.”—(1967), വാല്യം XIV, പേ. 299.
ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനായിൽ നാം ഇപ്രകാരം വായിക്കുന്നു: “ക്രിസ്ത്യാനിത്വം യഹൂദമതത്തിൽനിന്ന് വന്നിട്ടുളളതാണ്, യഹൂദമതമാകട്ടെ വളരെ കർശനമായി ഏകദൈവത്തിൽ [ദൈവം ഒരാൾ മാത്രമാണെന്ന്] വിശ്വസിച്ചിരുന്നു. യെരൂശലേമിൽ നിന്ന് നിഖ്യായിലേക്ക് നയിച്ച വഴി യാതൊരു പ്രകാരത്തിലും നേരായ ഒന്നായിരുന്നില്ല. നാലാം നൂററാണ്ടിലെ ത്രിത്വവാദം ദൈവത്തിന്റെ സ്വഭാവം സംബന്ധിച്ച ആദിമ ക്രിസ്ത്യാനികളുടെ പഠിപ്പിക്കലിനെ കൃത്യമായി പ്രതിഫലിപ്പിച്ചില്ല; മറിച്ച് അത് ഈ പഠിപ്പക്കലിൽ നിന്നുളള ഒരു വ്യതിചലനമായിരുന്നു.”—(1956), വാല്യം XXVII, പേ. 294L.
നോവേ ഡിക്ഷെനെയർ യൂണിവേഴ്സൽ പറയുന്നതനുസരിച്ച്, “ക്രിസ്തീയസഭകൾ പഠിപ്പിക്കുന്ന മൂന്നു ദിവ്യവ്യക്തികളടങ്ങിയ ത്രിത്വവിശ്വാസത്തിന് ജൻമം നൽകിയ ത്രിത്വഗുണങ്ങളുടെ തത്വജ്ഞാനപരമായ അടിസ്ഥാനം നൽകിയത് പ്ലേറേറാണിക ത്രിത്വവിശ്വാസമാണെന്ന് കാണാം, അതുതന്നെയും പുരാതന ജനതകളുടെ നേരത്തെയുളള ത്രിത്വങ്ങളുടെ പുനർക്രമീകരണം മാത്രമായിരുന്നു. . . . ദിവ്യത്രിത്വം സംബന്ധിച്ച ഈ ഗ്രീക്ക് തത്വചിന്തകന്റെ [പ്ലേറേറാ പൊ. യു. മു. 4-ാം നൂററാണ്ട്] ആശയം എല്ലാ പുരാതന [പുറജാതി] മതങ്ങളിലും കാണാൻ കഴിയും.”—(പാരീസ്, 1865-1870) എം. ലക്കാട്രേ എഡിററ് ചെയ്തത്, വാല്യം 2, പേ. 1467.
ഡിക്ഷനറി ഓഫ് ദി ബൈബിൾ എന്ന തന്റെ ഗ്രന്ഥത്തിൽ ജോൺ എൽ. മക്കൻസി, എസ്സ്. ജെ. പറയുന്നു: “ഏക സ്വഭാവത്തിലുളള മൂന്നാളുകൾ എന്ന ആശയം ‘വ്യക്തി’ ‘സ്വഭാവം’ എന്ന പദങ്ങളുപയോഗിച്ചാണ് നിർവ്വചിക്കപ്പെട്ടിരിക്കുന്നത്, അവയാകട്ടെ ഗ്രീക്ക് തത്വജ്ഞാനത്തിൽനിന്നും എടുത്തിട്ടുളള പദങ്ങളാണ്; വാസ്തവത്തിൽ അവ ബൈബിളിൽ കാണപ്പെടുന്നില്ല. ചില ദൈവശാസ്ത്രജ്ഞൻമാർ ഈ പദങ്ങളും ‘സാരാംശം’ ‘തത്വം’ എന്നിങ്ങനെയുളള മററു പല പദങ്ങളും തെററായി ദൈവത്തിനു ബാധകമാക്കിക്കൊണ്ട് ദീർഘകാലം വാഗ്വാദങ്ങൾ നടത്തിയതിന്റെ ഫലമായിട്ടാണ് ത്രിത്വത്തിനുളള നിർവ്വചനം ഉരുത്തിരിഞ്ഞു വന്നത്.”—(ന്യൂയോർക്ക്, 1965), പേ. 899.
-