വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഥാർഥ സന്തുഷ്ടി—എന്താണതിന്റെ താക്കോൽ?
    വീക്ഷാഗോപുരം—1997 | ഒക്‌ടോബർ 15
    • കൈവരുത്തുമായിരുന്നു. ദൈവത്തിന്റെ അതിശയകരമായ ഗുണങ്ങളെപ്രതി അവനെ ബുദ്ധിശക്തിയോടെ സ്‌തുതിക്കാനും അവന്റെ പരമാധികാരത്തെ പിന്താങ്ങാനും അവർക്കു കഴിഞ്ഞു. യഹോവയുടെ സ്‌നേഹനിർഭരവും ആർദ്രവുമായ പരിപാലനത്തിൽ തുടരാനും അവർക്കു കഴിഞ്ഞു.

      സ്രഷ്ടാവുമായുള്ള ഈ സൗഹൃദവും അവന്റെ നിയമങ്ങളോടുള്ള അനുസരണവും നമ്മുടെ ആദ്യ മാതാപിതാക്കൾക്ക്‌ യഥാർഥ സന്തുഷ്ടി കൈവരുത്തി. (ലൂക്കൊസ്‌ 11:28) ആദാമും ഹവ്വായും അനേക വർഷത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ സന്തുഷ്ടിയുടെ താക്കോൽ കണ്ടെത്താൻ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. സൃഷ്ടിക്കപ്പെട്ട നിമിഷം മുതൽ അവർ സന്തുഷ്ടരായിരുന്നു. ദൈവവുമായി സമാധാനത്തിലായിരിക്കുന്നതും അവന്റെ അധികാരത്തിനു കീഴ്‌പെട്ടിരിക്കുന്നതും അവരെ സന്തുഷ്ടരാക്കി.

      എന്നാൽ, അവർ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ച നിമിഷംതന്നെ ആ സന്തുഷ്ടി അവസാനിച്ചു. മത്സരിച്ചുകൊണ്ട്‌ ആദാമും ഹവ്വായും യഹോവയുമായുള്ള തങ്ങളുടെ ആത്മീയ ബന്ധം വിച്ഛേദിച്ചു. അവർ മേലാൽ ദൈവത്തിന്റെ സുഹൃത്തുക്കൾ ആയിരുന്നില്ല. (ഉല്‌പത്തി 3:17-19) ഏദെൻ തോട്ടത്തിൽനിന്ന്‌ അവർ പുറത്താക്കപ്പെട്ട ദിവസംമുതൽ യഹോവ അവരുമായുള്ള സകല ആശയവിനിമയവും അവസാനിപ്പിച്ചതായി തോന്നുന്നു. അവർക്കു തങ്ങളുടെ പൂർണതയും എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും ഉദ്യാന ഭവനവും നഷ്ടമായി. (ഉല്‌പത്തി 3:23) എന്നാൽ കൂടുതൽ പ്രധാനമായി, ദൈവവുമായുള്ള ബന്ധം അവർക്കു നഷ്ടപ്പെട്ടതുകൊണ്ട്‌ സന്തുഷ്ടിയുടെ താക്കോലും അവർക്കു നഷ്ടമായി.

      തിരഞ്ഞെടുക്കാനുള്ള നമ്മുടെ പ്രാപ്‌തി

      മരിക്കുന്നതിനു മുമ്പ്‌, ആദാമും ഹവ്വായും തങ്ങളുടെ മാനുഷിക സ്വഭാവഗുണങ്ങളും ജന്മസിദ്ധ മനസ്സാക്ഷിയും ആത്മീയതയ്‌ക്കുള്ള പ്രാപ്‌തിയും സന്താനങ്ങളിലേക്കു കൈമാറി. മാനുഷ കുടുംബം മൃഗങ്ങളുടെ നിലയിലേക്ക്‌ അധഃപതിച്ചില്ല. അവയിൽനിന്നു വ്യത്യസ്‌തമായി നമുക്കു സ്രഷ്ടാവുമായി രമ്യതയിലാകാൻ കഴിയും. (2 കൊരിന്ത്യർ 5:18) ദൈവത്തെ അനുസരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ബുദ്ധിശക്തിയുള്ള സൃഷ്ടികളെന്നനിലയിൽ മനുഷ്യർക്കു തുടർന്നും പ്രാപ്‌തിയുണ്ട്‌. അനേക നൂറ്റാണ്ടുകൾക്കു ശേഷം അതു ചിത്രീകരിക്കപ്പെടുകയുണ്ടായി. പുതുതായി രൂപീകരിക്കപ്പെട്ട ഇസ്രായേൽ ജനതയ്‌ക്ക്‌ ജീവനോ മരണമോ തിരഞ്ഞെടുക്കാൻ യഹോവ അവസരം നൽകിയപ്പോഴായിരുന്നു അത്‌. തന്റെ വക്താവിലൂടെ ദൈവം പറഞ്ഞു: “ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.”—ആവർത്തനപുസ്‌തകം 30:15-18.

      യഥാർഥ പറുദീസ നഷ്ടപ്പെട്ടിട്ട്‌ ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും മനുഷ്യർ ശരിയായ തീരുമാനങ്ങളെടുക്കാൻ പ്രാപ്‌തരാണ്‌. പ്രവർത്തനക്ഷമമായ ഒരു മനസ്സാക്ഷിയും ദൈവനിയമങ്ങൾ അനുസരിക്കുന്നതിനുള്ള അടിസ്ഥാന പ്രാപ്‌തിയും നമുക്കുണ്ട്‌. “നമ്മുടെ ഉള്ളിലുള്ള മനുഷ്യ”നെക്കുറിച്ചും “അകമേ”യുള്ള മനുഷ്യനെക്കുറിച്ചും ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 4:16; റോമർ 7:22, NW) ദൈവത്തിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതിനും അവൻ ചിന്തിക്കുന്ന വിധത്തിൽ ചിന്തിക്കുന്നതിനും ആത്മീയരായിരിക്കുന്നതിനും നമുക്കെല്ലാമുള്ള ജന്മസിദ്ധ പ്രാപ്‌തിയുമായി ഈ പ്രയോഗങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.

      നമ്മുടെ ധാർമിക പ്രകൃതത്തെയും മനസ്സാക്ഷിയെയും സംബന്ധിച്ച്‌ അപ്പോസ്‌തലനായ പൗലൊസ്‌ എഴുതി: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുററം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്‌തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.”—റോമർ 2:14, 15.

      താക്കോൽ—ദൈവിക ജ്ഞാനവും അനുസരണവും

      എന്നാൽ ഒരുവൻ ചോദിച്ചേക്കാം, ‘ദൈവത്തെ ആരാധിക്കാനും തത്‌ഫലമായി യഥാർഥ സന്തുഷ്ടി ആസ്വദിക്കാനുമുള്ള ഒരു സ്വാഭാവിക ചായ്‌വ്‌ നമുക്കെല്ലാമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ്‌ അസന്തുഷ്ടി ഇത്രകണ്ട്‌ വ്യാപകമായിരിക്കുന്നത്‌?’ സന്തുഷ്ടരായിരിക്കുന്നതിന്‌

  • സന്തുഷ്ടിയിലേക്കുള്ള പടികൾ
    വീക്ഷാഗോപുരം—1997 | ഒക്‌ടോബർ 15
    • സന്തുഷ്ടിയിലേക്കുള്ള പടികൾ

      1. ആത്മീയതയുടെ ആവശ്യം തിരിച്ചറിഞ്ഞ്‌ അതു നട്ടുവളർത്തുക. യേശു പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” Nw].”—ലൂക്കൊസ്‌ 11:28.

      2. ധനത്തിനും ആഡംബരത്തിനും ഉള്ളതിനെക്കാൾ പ്രാധാന്യം ദൈവാംഗീകാരത്തിനാണെന്നു തിരിച്ചറിയുക. പൗലൊസ്‌ എഴുതി: “അലംഭാവത്തോടുകൂടിയ [“സ്വയംപര്യാപ്‌തതയോടുകൂടിയ,” Nw] ദൈവഭക്തി വലുതായ ആദായം ആകുന്നു. . . . ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”—1 തിമൊഥെയൊസ്‌ 6:6-8.

      3. ബൈബിൾ പരിശീലിത മനസ്സാക്ഷി നട്ടുവളർത്തി അതിനോടു പ്രതികരിക്കാൻ പരിശ്രമിക്കുക.—റോമർ 2:14, 15.

      4. യഹോവയാം ദൈവത്തെ അനുസരിക്കാൻ ദൃഢനിശ്ചയം ചെയ്‌തുകൊണ്ട്‌ അവന്റെ ജനത്തിൽ ഒരുവനായിരിക്കാൻ യോഗ്യത നേടുക. പുരാതന കാലത്തെ ദാവീദ്‌ എഴുതി: “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു [“സന്തുഷ്ടർ,” Nw] തന്നെ.”—സങ്കീർത്തനം 144:15.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക