ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 45-51
തകർന്ന ഹൃദയത്തെ യഹോവ നിരസിക്കില്ല
ബത്ത്-ശേബയുമായുള്ള കൊടിയ പാപം നാഥാൻ പ്രവാചകൻ ദാവീദിന്റെ ശ്രദ്ധയിൽപ്പെടുത്തിയശേഷം ദാവീദ് എഴുതിയതാണ് സങ്കീർത്തനം 51. ദാവീദിന്റെ മനസ്സാക്ഷി അദ്ദേഹത്തെ പിടിച്ചുലച്ചു. താഴ്മയോടെ അദ്ദേഹം കുറ്റസമ്മതം നടത്തി.—2 ശമു. 12:1-14.
ഗുരുതരമായ പാപമാണു ചെയ്തതെങ്കിലും ദാവീദിനു തിരിഞ്ഞുവരാൻ കഴിയുമായിരുന്നു
മാനസാന്തരപ്പെടുകയും തെറ്റു സമ്മതിച്ചുപറയുകയും ചെയ്യുന്നതിനു മുമ്പ് കുറ്റബോധം ദാവീദിനെ അലട്ടിക്കൊണ്ടിരുന്നു
എല്ലുകൾ ഒടിഞ്ഞുനുറുങ്ങിയാലെന്നപോലുള്ള കഠോരവേദനയാണ് ദൈവാംഗീകാരം നഷ്ടപ്പെട്ടപ്പോൾ ദാവീദിന് അനുഭവപ്പെട്ടത്
ദൈവത്തിൽനിന്നുള്ള ക്ഷമയ്ക്കായും ആത്മീയസൗഖ്യത്തിനായും മുമ്പ് ആസ്വദിച്ചിരുന്ന സന്തോഷത്തിനായും ദാവീദ് കാംക്ഷിച്ചു
അനുസരിക്കാനുള്ള മനസ്സൊരുക്കത്തിനുവേണ്ടി ദാവീദ് യഹോവയോടു കരഞ്ഞപേക്ഷിച്ചു
യഹോവ ക്ഷമിക്കുമെന്നു ദാവീദിന് ഉറപ്പായിരുന്നു