ഉത്തമഗീതം
പക്ഷേ അവനെ കണ്ടില്ല.+
2 ഞാൻ എഴുന്നേറ്റ് നഗരത്തിലൂടെ തേടിയലയും.
തെരുവുകളിലും പൊതുസ്ഥലങ്ങളിലും*
എന്റെ പ്രിയനെ ഞാൻ അന്വേഷിക്കട്ടെ.
ഞാൻ അന്വേഷിച്ചു. പക്ഷേ അവനെ കണ്ടില്ല.
3 നഗരത്തിൽ റോന്തു ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു.+
‘എന്റെ പ്രിയനെ നിങ്ങൾ കണ്ടോ’ എന്നു ഞാൻ തിരക്കി.
4 അവരെ കടന്ന് മുന്നോട്ടു നീങ്ങിയതും
എന്റെ പ്രിയനെ ഞാൻ കണ്ടു.
ഞാൻ അവനെ മുറുകെ പിടിച്ചു.
എന്റെ അമ്മയുടെ വീട്ടിൽ,+ എന്നെ പ്രസവിച്ചവളുടെ ഉൾമുറിയിൽ,
കൊണ്ടുചെല്ലുംവരെ ഞാൻ ആ പിടി വിട്ടില്ല.
5 യരുശലേംപുത്രിമാരേ, കാട്ടിലെ ചെറുമാനുകളുടെയും പേടമാനുകളുടെയും പേരിൽ
ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.”+
6 “മീറയുടെയും കുന്തിരിക്കത്തിന്റെയും
വ്യാപാരിയുടെ സകല സുഗന്ധചൂർണങ്ങളുടെയും പരിമളം പരത്തി
പുകത്തൂണുപോലെ വിജനഭൂമിയിൽനിന്ന്* ആ വരുന്നത് എന്താണ്?”+
7 “അതാ! അതു ശലോമോന്റെ മഞ്ചമാണ്.
ഇസ്രായേലിലെ വീരന്മാരിൽ+ 60 പേർ
അതിന് അകമ്പടിയായുണ്ട്.
8 അവർക്കെല്ലാം വാളുണ്ട്.
എല്ലാവരും യുദ്ധപരിശീലനം നേടിയവർ.
രാത്രിയിലെ ഭീകരതകളിൽനിന്ന് രക്ഷ നേടാൻ
അവരെല്ലാം അരയിൽ വാൾ ധരിച്ചിരിക്കുന്നു.”
9 “അതു ശലോമോൻ രാജാവിന്റെ രാജപല്ലക്കാണ്.*
ലബാനോനിലെ മരങ്ങൾകൊണ്ട്+ രാജാവ് തനിക്കായി തീർത്ത പല്ലക്ക്.
ഇരിപ്പിടം പർപ്പിൾ നിറമുള്ള കമ്പിളിരോമംകൊണ്ടുള്ളത്.
ഉൾവശം യരുശലേംപുത്രിമാർ
സ്നേഹപൂർവം അലങ്കരിച്ചതാണ്.”