-
പുറപ്പാട് 38:1-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 കരുവേലത്തടികൊണ്ട് ദഹനയാഗത്തിനുള്ള യാഗപീഠം ഉണ്ടാക്കി. അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു അത്. അതിനു മൂന്നു മുഴം ഉയരവുമുണ്ടായിരുന്നു.+ 2 അതിന്റെ നാലു കോണിലും കൊമ്പുകൾ ഉണ്ടാക്കി. കൊമ്പുകൾ അതിൽനിന്നുതന്നെയുള്ളതായിരുന്നു. എന്നിട്ട് അതു ചെമ്പുകൊണ്ട് പൊതിഞ്ഞു.+ 3 അതിനു ശേഷം, തൊട്ടികൾ, കോരികകൾ, കുഴിയൻപാത്രങ്ങൾ, മുൾക്കരണ്ടികൾ, കനൽപ്പാത്രങ്ങൾ എന്നിങ്ങനെ യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും ഉണ്ടാക്കി. ചെമ്പുകൊണ്ടാണ് അതിന്റെ ഉപകരണങ്ങളെല്ലാം ഉണ്ടാക്കിയത്. 4 കൂടാതെ, യാഗപീഠത്തിന്റെ അരികുപാളിക്കു കീഴെ അതിന്റെ മധ്യഭാഗത്തേക്ക് ഇറങ്ങിയിരിക്കുന്ന രീതിയിൽ ഒരു ജാലവും, അതായത് ചെമ്പുകൊണ്ടുള്ള ഒരു വലയും, ഉണ്ടാക്കി. 5 തണ്ടുകൾ ഇടാൻ ചെമ്പുകൊണ്ടുള്ള ജാലത്തിന് അടുത്ത് യാഗപീഠത്തിന്റെ നാലു കോണിലുമായി നാലു വളയവും വാർത്തുണ്ടാക്കി. 6 അതിനു ശേഷം, കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി, അവ ചെമ്പുകൊണ്ട് പൊതിഞ്ഞു. 7 യാഗപീഠം എടുത്തുകൊണ്ടുപോകാനുള്ള ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ ഇട്ടു. പലകകൾകൊണ്ടുള്ള പൊള്ളയായ ഒരു പെട്ടിയുടെ രൂപത്തിലാണു യാഗപീഠം ഉണ്ടാക്കിയത്.
-