-
നെഹമ്യ 10:38, 39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 ഈ പത്തിലൊന്നു ലേവ്യർ സ്വീകരിക്കുമ്പോൾ അഹരോന്റെ മകനായ പുരോഹിതൻ അവരോടൊപ്പമുണ്ടായിരിക്കണം. ഈ പത്തിലൊന്നിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ഭവനത്തിൽ, സംഭരണശാലയിലെ മുറികളിൽ, കൊടുക്കണം.+ 39 ഇസ്രായേല്യരും ലേവ്യപുത്രന്മാരും ധാന്യവും പുതുവീഞ്ഞും എണ്ണയും+ സംഭാവനയായി കൊണ്ടുവരേണ്ടത്+ ഈ സംഭരണമുറികളിലേക്കാണ്. വിശുദ്ധമന്ദിരത്തിലെ പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതും ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരും കവാടത്തിന്റെ കാവൽക്കാരും ഗായകരും ഉള്ളതും അവിടെയാണ്. നമ്മുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കില്ല.+
-
-
നെഹമ്യ 12:44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
44 ലേവ്യരും+ പുരോഹിതന്മാരും ശുശ്രൂഷ ചെയ്യുന്നതുകൊണ്ട് യഹൂദയിലെ ജനമെല്ലാം വലിയ സന്തോഷത്തിലായിരുന്നു. പുരോഹിതന്മാർക്കും ലേവ്യർക്കും നിയമമനുസരിച്ച് നഗരങ്ങളോടു ചേർന്നുള്ള നിലങ്ങളിൽനിന്ന് കിട്ടേണ്ട ഓഹരി+ ശേഖരിച്ചുവെക്കാനുള്ള ഏർപ്പാട് അന്നു ചെയ്‌തു. സംഭാവനകളും+ ആദ്യഫലങ്ങളും+ പത്തിലൊന്നും*+ സൂക്ഷിക്കുന്ന ആ സംഭരണശാലകളുടെ+ ചുമതല വഹിക്കാൻ ആളുകളെ നിയമിക്കുകയും ചെയ്‌തു.
-