-
ദാനിയേൽ 4:30-32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 അപ്പോൾ, രാജാവ് ഇങ്ങനെ പറഞ്ഞു: “രാജഗൃഹത്തിനും രാജകീയമഹിമയ്ക്കും വേണ്ടി ഞാൻ എന്റെ സ്വന്തം ശക്തിയാലും പ്രഭാവത്താലും പണിത പ്രൗഢഗംഭീരമായ ബാബിലോണല്ലേ ഇത്?”
31 രാജാവ് ഇതു പറഞ്ഞ് നാവെടുക്കുന്നതിനു മുമ്പുതന്നെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു: “നെബൂഖദ്നേസർ രാജാവേ, നിന്നോടു പറയാനുള്ളത് ഇതാണ്: ‘രാജ്യം നിന്റെ കൈയിൽനിന്ന് പോയിരിക്കുന്നു;+ 32 മനുഷ്യരുടെ ഇടയിൽനിന്ന് നിന്നെ ഓടിച്ചുകളയുകയാണ്. കാട്ടുമൃഗങ്ങളോടൊപ്പമായിരിക്കും നിന്റെ താമസം. നിനക്കു തിന്നാൻ കാളയ്‌ക്കു കൊടുക്കുന്നതുപോലെ പുല്ലു തരും. അങ്ങനെ, അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും നീ മനസ്സിലാക്കുന്നതുവരെ ഏഴു കാലം കടന്നുപോകും.’”+
-