12 ദൈവം ജനതകൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുകയും ഇസ്രായേലിൽനിന്ന് ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹൂദയിൽനിന്ന് ചിതറിപ്പോയവരെ ഭൂമിയുടെ നാലു കോണിൽനിന്നും ഒരുമിച്ചുചേർക്കും.+
18 “അക്കാലത്ത് യഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടു ചേർന്നുനടക്കും.+ അവർ വടക്കുള്ള ദേശത്തുനിന്ന്, ഞാൻ നിങ്ങളുടെ പൂർവികർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് ഒരുമിച്ച് വരും.+
11 യഹൂദയിലെയും ഇസ്രായേലിലെയും ജനം ഐക്യത്തിലാകും;+ അവർ ഒന്നിക്കും. അവർ ഒരു നേതാവിനെ തിരഞ്ഞെടുത്ത് ആ ദേശത്തുനിന്ന് പുറത്ത് വരും. ആ ദിവസം ജസ്രീലിന്+ അവിസ്മരണീയമായ ഒന്നായിരിക്കും.