12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബിലോൺരാജാവിനോടും ആ ജനതയോടും അവരുടെ തെറ്റിനു കണക്കു ചോദിക്കും’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ കൽദയരുടെ ദേശത്തെ എന്നേക്കുമായി ഒരു വിജനസ്ഥലവും പാഴിടവും ആക്കും.+
14 അനേകം ജനതകളും മഹാന്മാരായ രാജാക്കന്മാരും+ അവരെ അടിമകളാക്കും.+ അവരുടെ ചെയ്തികൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും ചേർച്ചയിൽ ഞാൻ അവർക്കു പകരം കൊടുക്കും.’”+