-
യഹസ്‌കേൽ 25:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഏദോം യഹൂദാഗൃഹത്തോടു പ്രതികാരദാഹത്തോടെ പ്രവർത്തിച്ചിരിക്കുന്നു. അവരോടു പ്രതികാരം ചെയ്തതിലൂടെ അവർ തങ്ങളുടെ മേൽ വലിയ കുറ്റം വരുത്തിവെച്ചിരിക്കുകയാണ്.+ 13 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഏദോമിനു നേരെയും കൈ നീട്ടും. അവിടെയുള്ള മനുഷ്യരെയും മൃഗങ്ങളെയും കൊന്നുമുടിക്കും. ഏദോമിനെ ഞാൻ നശിപ്പിക്കും.+ തേമാൻ മുതൽ ദേദാൻ വരെ അവർ വാളിന് ഇരയാകും.+
-
-
ആമോസ് 1:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 യഹോവ പറയുന്നത് ഇതാണ്:
‘ഏദോം+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
അവൻ വാളുമായി സ്വന്തം സഹോദരന്റെ പിന്നാലെ ചെന്നു.+
കരുണ കാണിക്കാൻ അവൻ കൂട്ടാക്കിയില്ല.
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
കോപം പൂണ്ട് അവൻ അവരെ നിഷ്കരുണം വലിച്ചുകീറുന്നു.
അവരോടുള്ള അവന്റെ ക്രോധം കെട്ടടങ്ങുന്നില്ല.+
-
-
മലാഖി 1:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 “‘ഞങ്ങൾ തകർന്നുകിടക്കുന്നു. എന്നാലും ഞങ്ങൾ തിരികെ വന്ന് നശിച്ചുകിടക്കുന്നതു പുനർനിർമിക്കും’ എന്ന് ഏദോം പറയുമെങ്കിലും സൈന്യങ്ങളുടെ അധിപനായ യഹോവ ഇങ്ങനെ പറയുന്നു: ‘അവർ പണിയും, പക്ഷേ ഞാൻ അത് ഇടിച്ചുകളയും. അവിടം “ദുഷ്ടതയുടെ നാട്” എന്നും അവിടെയുള്ളവർ “യഹോവ എന്നേക്കുമായി ശപിച്ച ആളുകൾ” എന്നും വിളിക്കപ്പെടും.+
-