-
മർക്കോസ് 14:12-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പെസഹാമൃഗത്തെ അറുക്കുന്ന, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “അങ്ങയ്‌ക്കു പെസഹ ഭക്ഷിക്കാൻ+ ഞങ്ങൾ അത് എവിടെ ഒരുക്കണം?”+ 13 അപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടു പേരോടു പറഞ്ഞു: “നഗരത്തിലേക്കു പോകുക. അവിടെ ഒരാൾ ഒരു മൺകുടത്തിൽ വെള്ളവുമായി നിങ്ങളുടെ നേരെ വരും. അയാളുടെ പിന്നാലെ ചെല്ലുക.+ 14 അയാൾ കയറിപ്പോകുന്ന വീട്ടിൽ ചെന്ന് വീട്ടുകാരനോട്, ‘“എനിക്ക് എന്റെ ശിഷ്യന്മാരുടെകൂടെ പെസഹ ഭക്ഷിക്കാനുള്ള മുറി എവിടെയാണ്” എന്നു ഗുരു ചോദിക്കുന്നു’ എന്നു പറയണം. 15 മുകളിലത്തെ നിലയിൽ വേണ്ട സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ മുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.” 16 അങ്ങനെ, ശിഷ്യന്മാർ നഗരത്തിൽ ചെന്നു. യേശു പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിച്ചു. അവർ പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
-
-
ലൂക്കോസ് 22:7-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പെസഹാമൃഗത്തെ അർപ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി.+ 8 യേശു പത്രോസിനോടും യോഹന്നാനോടും പറഞ്ഞു: “പോയി നമുക്കു പെസഹ ഭക്ഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തുക.”+ 9 അവർ യേശുവിനോട്, “ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത്” എന്നു ചോദിച്ചപ്പോൾ 10 യേശു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ചെല്ലുമ്പോൾ ഒരാൾ ഒരു മൺകുടത്തിൽ വെള്ളവുമായി നിങ്ങളുടെ നേരെ വരും. അയാളുടെ പിന്നാലെ അയാൾ കയറുന്ന വീട്ടിലേക്കു ചെല്ലുക.+ 11 എന്നിട്ട് വീട്ടുടമസ്ഥനോട്, ‘“എനിക്കു ശിഷ്യന്മാരുടെകൂടെ പെസഹ ഭക്ഷിക്കാനുള്ള മുറി എവിടെയാണ്” എന്നു ഗുരു ചോദിക്കുന്നു’ എന്നു പറയുക. 12 അപ്പോൾ അയാൾ മുകളിലത്തെ നിലയിൽ, വേണ്ട സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ മുറി നിങ്ങൾക്കു കാണിച്ചുതരും. അവിടെ പെസഹ ഒരുക്കുക.” 13 അങ്ങനെ അവർ പോയി, യേശു പറഞ്ഞതുപോലെതന്നെ കണ്ടു, പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
-