14 വചനം മനുഷ്യനായിത്തീർന്ന്*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞയാളായിരുന്നു.
11 പിന്നെ ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ പേര് വിശ്വസ്‌തനും+ സത്യവാനും+ എന്നാണ്. അദ്ദേഹം നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു.+