വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • യഹോവ വീണ്ടും ശലോമോനു പ്രത്യക്ഷനാകുന്നു (1-9)

      • രാജാവായ ഹീരാമിനു ശലോമോൻ നൽകുന്ന സമ്മാനം (10-14)

      • ശലോമോന്റെ വിവിധപദ്ധതികൾ (15-28)

1 രാജാക്കന്മാർ 9:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊട്ടാരവും.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 8:1; സഭ 2:4
  • +2ദിന 7:11

1 രാജാക്കന്മാർ 9:2

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:5

1 രാജാക്കന്മാർ 9:3

ഒത്തുവാക്യങ്ങള്‍

  • +ആവ 12:5, 6; 1രാജ 8:28, 29
  • +2ദിന 6:40; 16:9; സങ്ക 132:13

1 രാജാക്കന്മാർ 9:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനിഷ്‌ഠയുള്ള.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:6
  • +സഭ 12:13
  • +സങ്ക 78:70, 72
  • +1ദിന 29:17
  • +2ദിന 7:17, 18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2012, പേ. 7

    8/15/2007, പേ. 12

    5/1/1997, പേ. 5

1 രാജാക്കന്മാർ 9:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:16, 17; 1രാജ 2:4; സങ്ക 89:20, 29

1 രാജാക്കന്മാർ 9:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 11:4; 2ദിന 7:19-22

1 രാജാക്കന്മാർ 9:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പഴഞ്ചൊല്ലിനും.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 18:28; ആവ 4:26; 2ശമു 7:14; 2രാജ 17:22, 23; സങ്ക 89:30-32
  • +2രാജ 25:9, 10; 2ദിന 15:2
  • +ആവ 28:37; സങ്ക 44:14

1 രാജാക്കന്മാർ 9:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ചൂളമടിച്ചുകൊണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:19; യശ 64:11
  • +ആവ 29:24, 25; യിര 22:8, 9

1 രാജാക്കന്മാർ 9:9

ഒത്തുവാക്യങ്ങള്‍

  • +ആവ 28:64; യിര 5:19; 12:7

1 രാജാക്കന്മാർ 9:10

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:37-7:1; 2ദിന 8:1, 2

1 രാജാക്കന്മാർ 9:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:1, 7
  • +1രാജ 5:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2005, പേ. 29

1 രാജാക്കന്മാർ 9:13

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഒന്നിനും കൊള്ളാത്ത ദേശം.”

1 രാജാക്കന്മാർ 9:14

അടിക്കുറിപ്പുകള്‍

  • *

    ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:21

1 രാജാക്കന്മാർ 9:15

അടിക്കുറിപ്പുകള്‍

  • *

    അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യതയനുസരിച്ച്‌, കോട്ടപോലെയുള്ള ഒരു നിർമിതി.

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:37
  • +2ശമു 5:9; 1രാജ 11:27; 2രാജ 12:20
  • +യോശ 19:32, 36
  • +യോശ 17:11; ന്യായ 5:19; 2രാജ 9:27
  • +ന്യായ 1:29
  • +1രാജ 4:6; 5:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/1987, പേ. 28-29

1 രാജാക്കന്മാർ 9:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിവാഹസമ്മാനമായി; സ്‌ത്രീധനമായി.”

ഒത്തുവാക്യങ്ങള്‍

  • +യോശ 16:10
  • +1രാജ 3:1

1 രാജാക്കന്മാർ 9:17

ഒത്തുവാക്യങ്ങള്‍

  • +യോശ 16:1, 3; 2ദിന 8:4-6

1 രാജാക്കന്മാർ 9:18

ഒത്തുവാക്യങ്ങള്‍

  • +യോശ 19:44, 48

1 രാജാക്കന്മാർ 9:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശക്തിപ്പെടുത്തി.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:26

1 രാജാക്കന്മാർ 9:20

ഒത്തുവാക്യങ്ങള്‍

  • +2ദിന 8:7-10
  • +സംഖ 13:29; ആവ 7:1; ന്യായ 1:21

1 രാജാക്കന്മാർ 9:21

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:25

1 രാജാക്കന്മാർ 9:22

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:39

1 രാജാക്കന്മാർ 9:23

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:16; 2ദിന 2:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 19

1 രാജാക്കന്മാർ 9:24

അടിക്കുറിപ്പുകള്‍

  • *

    അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യതയനുസരിച്ച്‌, കോട്ടപോലെയുള്ള ഒരു നിർമിതി.

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:1; 7:8; 2ദിന 8:11
  • +2ശമു 5:9
  • +1രാജ 9:15

1 രാജാക്കന്മാർ 9:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 23:14
  • +2ദിന 8:12, 13
  • +2ദിന 8:16

1 രാജാക്കന്മാർ 9:26

ഒത്തുവാക്യങ്ങള്‍

  • +2ദിന 8:17, 18
  • +ആവ 2:8

1 രാജാക്കന്മാർ 9:27

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:12

1 രാജാക്കന്മാർ 9:28

ഒത്തുവാക്യങ്ങള്‍

  • +ഉൽ 10:29; 1ദിന 29:3, 4; സങ്ക 45:9

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 9:12ദിന 8:1; സഭ 2:4
1 രാജാ. 9:12ദിന 7:11
1 രാജാ. 9:21രാജ 3:5
1 രാജാ. 9:3ആവ 12:5, 6; 1രാജ 8:28, 29
1 രാജാ. 9:32ദിന 6:40; 16:9; സങ്ക 132:13
1 രാജാ. 9:41രാജ 3:6
1 രാജാ. 9:4സഭ 12:13
1 രാജാ. 9:4സങ്ക 78:70, 72
1 രാജാ. 9:41ദിന 29:17
1 രാജാ. 9:42ദിന 7:17, 18
1 രാജാ. 9:52ശമു 7:16, 17; 1രാജ 2:4; സങ്ക 89:20, 29
1 രാജാ. 9:61രാജ 11:4; 2ദിന 7:19-22
1 രാജാ. 9:7ലേവ 18:28; ആവ 4:26; 2ശമു 7:14; 2രാജ 17:22, 23; സങ്ക 89:30-32
1 രാജാ. 9:72രാജ 25:9, 10; 2ദിന 15:2
1 രാജാ. 9:7ആവ 28:37; സങ്ക 44:14
1 രാജാ. 9:82ദിന 36:19; യശ 64:11
1 രാജാ. 9:8ആവ 29:24, 25; യിര 22:8, 9
1 രാജാ. 9:9ആവ 28:64; യിര 5:19; 12:7
1 രാജാ. 9:101രാജ 6:37-7:1; 2ദിന 8:1, 2
1 രാജാ. 9:111രാജ 5:1, 7
1 രാജാ. 9:111രാജ 5:8
1 രാജാ. 9:141രാജ 10:21
1 രാജാ. 9:151രാജ 6:37
1 രാജാ. 9:152ശമു 5:9; 1രാജ 11:27; 2രാജ 12:20
1 രാജാ. 9:15യോശ 19:32, 36
1 രാജാ. 9:15യോശ 17:11; ന്യായ 5:19; 2രാജ 9:27
1 രാജാ. 9:15ന്യായ 1:29
1 രാജാ. 9:151രാജ 4:6; 5:13
1 രാജാ. 9:16യോശ 16:10
1 രാജാ. 9:161രാജ 3:1
1 രാജാ. 9:17യോശ 16:1, 3; 2ദിന 8:4-6
1 രാജാ. 9:18യോശ 19:44, 48
1 രാജാ. 9:191രാജ 4:26
1 രാജാ. 9:202ദിന 8:7-10
1 രാജാ. 9:20സംഖ 13:29; ആവ 7:1; ന്യായ 1:21
1 രാജാ. 9:21ഉൽ 9:25
1 രാജാ. 9:22ലേവ 25:39
1 രാജാ. 9:231രാജ 5:16; 2ദിന 2:18
1 രാജാ. 9:241രാജ 3:1; 7:8; 2ദിന 8:11
1 രാജാ. 9:242ശമു 5:9
1 രാജാ. 9:241രാജ 9:15
1 രാജാ. 9:25പുറ 23:14
1 രാജാ. 9:252ദിന 8:12, 13
1 രാജാ. 9:252ദിന 8:16
1 രാജാ. 9:262ദിന 8:17, 18
1 രാജാ. 9:26ആവ 2:8
1 രാജാ. 9:271രാജ 5:12
1 രാജാ. 9:28ഉൽ 10:29; 1ദിന 29:3, 4; സങ്ക 45:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 9:1-28

രാജാക്കന്മാർ ഒന്നാം ഭാഗം

9 ശലോമോൻ യഹോവയുടെ ഭവനവും രാജാവിന്റെ ഭവനവും*+ താൻ ആഗ്രഹിച്ചതൊക്കെയും+ പണിതുപൂർത്തിയാക്കി. 2 അപ്പോൾ, ഗിബെയോനിൽവെച്ച്‌ പ്രത്യക്ഷനായതുപോലെ+ യഹോവ രണ്ടാം പ്രാവശ്യവും ശലോമോനു പ്രത്യക്ഷനായി. 3 യഹോവ ശലോമോനോടു പറഞ്ഞു: “നീ എന്റെ മുമ്പാകെ നടത്തിയ പ്രാർഥനയും കരുണയ്‌ക്കുവേണ്ടിയുള്ള അപേക്ഷയും ഞാൻ കേട്ടിരിക്കുന്നു. നീ നിർമിച്ച ഈ ഭവനത്തിൽ എന്റെ പേര്‌ എന്നേക്കുമായി സ്ഥാപിച്ചുകൊണ്ട്‌+ ഞാൻ ഇതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ കണ്ണും ഹൃദയവും എപ്പോഴും ഇവിടെയുണ്ടായിരിക്കും.+ 4 നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ ഞാൻ കല്‌പിച്ചതെല്ലാം പാലിച്ചുകൊണ്ട്‌+ എന്റെ മുമ്പാകെ നിഷ്‌കളങ്കമായ* ഹൃദയത്തോടും+ നേരോടും+ കൂടെ നടക്കുകയും എന്റെ ചട്ടങ്ങളും ന്യായവിധികളും അനുസരിക്കുകയും+ ചെയ്‌താൽ 5 നിന്റെ രാജ്യത്തിന്റെ സിംഹാസനം ഞാൻ ഇസ്രായേലിൽ എന്നേക്കുമായി ഉറപ്പിക്കും. അങ്ങനെ, ‘ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’ എന്നു നിന്റെ അപ്പനായ ദാവീദിനോടു വാഗ്‌ദാനം ചെയ്‌തതു ഞാൻ നിവർത്തിക്കും.+ 6 എന്നാൽ നീയും നിന്റെ മക്കളും എന്നെ അനുഗമിക്കുന്നതു നിറുത്തുകയും ഞാൻ ഇന്നു നിന്റെ മുമ്പാകെ വെച്ചിരിക്കുന്ന എന്റെ കല്‌പനകളും നിയമങ്ങളും പാലിക്കാതെ അന്യദൈവങ്ങളെ സേവിച്ച്‌ അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്‌താൽ+ 7 ഇസ്രായേലിനു കൊടുത്ത ദേശത്തുനിന്ന്‌ ഞാൻ അവരെ ഇല്ലാതാക്കും.+ എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ച ഈ ഭവനം എന്റെ കൺമുന്നിൽനിന്ന്‌ നീക്കിക്കളയുകയും ചെയ്യും.+ അങ്ങനെ എല്ലാ ജനങ്ങൾക്കുമിടയിൽ ഇസ്രായേൽ നിന്ദയ്‌ക്കും* പരിഹാസത്തിനും പാത്രമാകും.+ 8 ഈ ഭവനം നാശകൂമ്പാരമായിത്തീരും.+ അതിന്‌ അടുത്തുകൂടി പോകുന്നവർ അത്ഭുതസ്‌തബ്ധരാകുകയും അതിശയത്തോടെ തല കുലുക്കിക്കൊണ്ട്‌,* ‘യഹോവ എന്തിനാണ്‌ ഈ ദേശത്തോടും ഈ ഭവനത്തോടും ഇങ്ങനെ ചെയ്‌തത്‌’ എന്നു ചോദിക്കുകയും ചെയ്യും.+ 9 പിന്നെ അവർ പറയും: ‘അവരുടെ പൂർവികരെ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കുകയും അന്യദൈവങ്ങളുടെ പിന്നാലെ പോയി അവയുടെ മുന്നിൽ കുമ്പിട്ട്‌ അവയെ സേവിക്കുകയും ചെയ്‌തു. അതുകൊണ്ടാണ്‌ യഹോവ ഈ ദുരന്തമെല്ലാം അവരുടെ മേൽ വരുത്തിയത്‌.’”+

10 ശലോമോൻ 20 വർഷംകൊണ്ട്‌ രണ്ടു ഭവനങ്ങൾ, യഹോവയുടെ ഭവനവും രാജാവിന്റെ ഭവനവും, പണിത്‌ പൂർത്തിയാക്കി.+ 11 സോരിലെ രാജാവായ ഹീരാം+ ശലോമോനു ദേവദാരുത്തടിയും ജൂനിപ്പർത്തടിയും ശലോമോന്‌ ഇഷ്ടമുള്ളത്ര സ്വർണവും കൊടുത്തതിനാൽ+ ശലോമോൻ രാജാവ്‌ ഹീരാമിനു ഗലീലാദേശത്ത്‌ 20 നഗരങ്ങൾ കൊടുത്തു. 12 ശലോമോൻ കൊടുത്ത നഗരങ്ങൾ കാണാൻ ഹീരാം സോരിൽനിന്ന്‌ വന്നു. എന്നാൽ അദ്ദേഹത്തിന്‌ അവ ഇഷ്ടപ്പെട്ടില്ല. 13 ഹീരാം ചോദിച്ചു: “എന്റെ സഹോദരാ, ഈ നഗരങ്ങളാണോ താങ്കൾ എനിക്കു തന്നിരിക്കുന്നത്‌?” അതുകൊണ്ട്‌ അവ ഇന്നുവരെ കാബൂൽ ദേശം* എന്ന്‌ അറിയപ്പെടുന്നു. 14 ഇതിനിടെ ഹീരാം ശലോമോന്‌ 120 താലന്തു* സ്വർണം+ കൊടുത്തയച്ചു.

15 യഹോവയുടെ ഭവനവും+ സ്വന്തം ഭവനവും മില്ലോയും*+ യരുശലേമിന്റെ മതിലും ഹാസോരും+ മെഗിദ്ദോയും+ ഗേസെരും+ പണിയാൻവേണ്ടി ശലോമോൻ രാജാവ്‌ നിർബന്ധിതസേവനം+ ചെയ്യിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ: 16 (ഈജിപ്‌തിലെ രാജാവായ ഫറവോൻ ഗേസെരിലേക്കു വന്ന്‌ ആ നഗരം പിടിച്ചെടുത്ത്‌ അതിനു തീയിട്ടു. ആ നഗരത്തിൽ താമസിച്ചിരുന്ന കനാന്യരെ+ കൊന്നുകളയുകയും ചെയ്‌തു. ഫറവോൻ ആ നഗരം ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു+ സമ്മാനമായി* കൊടുത്തു.) 17 ശലോമോൻ രാജാവ്‌ ഗേസെർ, കീഴേ-ബേത്ത്‌-ഹോരോൻ,+ 18 ബാലാത്ത്‌,+ ദേശത്തെ വിജനഭൂമിയിലുള്ള താമാർ, 19 ശലോമോന്റെ സംഭരണനഗരങ്ങൾ, രഥനഗരങ്ങൾ,+ കുതിരപ്പടയാളികൾക്കുവേണ്ടിയുള്ള നഗരങ്ങൾ എന്നിവ പണിതു. യരുശലേമിലും ലബാനോനിലും തന്റെ അധീനതയിലുള്ള എല്ലാ പ്രദേശങ്ങളിലും താൻ ആഗ്രഹിച്ചതെല്ലാം ശലോമോൻ പണിതു.* 20 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരിൽ 21 ഇസ്രായേല്യർക്കു നശിപ്പിക്കാൻ കഴിയാതെ ദേശത്ത്‌ ബാക്കിവന്നവരുടെ വംശജരെ ശലോമോൻ അടിമകളായി നിർബന്ധിതവേലയ്‌ക്ക്‌ എടുത്തു. അത്‌ ഇന്നും അങ്ങനെതന്നെയാണ്‌.+ 22 എന്നാൽ ഇസ്രായേല്യരിൽ ആരെയും ശലോമോൻ അടിമയാക്കിയില്ല.+ അവർ ശലോമോന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും ഉപസേനാധിപന്മാരും, തേരാളികളുടെയും കുതിരപ്പടയാളികളുടെയും പ്രമാണിമാരും ആയിരുന്നു. 23 ശലോമോന്റെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ കാര്യസ്ഥന്മാരുടെ പ്രമാണിമാരായി+ 550 പേരുണ്ടായിരുന്നു. ജോലിക്കാരുടെ ചുമതല അവർക്കായിരുന്നു.

24 ഫറവോന്റെ മകൾ+ ദാവീദിന്റെ നഗരത്തിൽനിന്ന്‌+ ശലോമോൻ അവൾക്കുവേണ്ടി പണിത കൊട്ടാരത്തിലേക്കു വന്നു. അതിനു ശേഷം രാജാവ്‌ മില്ലോ*+ പണിതു.

25 ശലോമോൻ വർഷത്തിൽ മൂന്നു പ്രാവശ്യം,+ താൻ യഹോവയ്‌ക്കു പണിത യാഗപീഠത്തിൽ ദഹനബലികളും+ സഹഭോജനബലികളും അർപ്പിക്കുമായിരുന്നു. യഹോവയുടെ മുമ്പാകെയുള്ള യാഗപീഠത്തിൽ യാഗവസ്‌തുക്കൾ ദഹിപ്പിക്കുകയും* ചെയ്‌തു. അങ്ങനെ ശലോമോൻ ഭവനത്തിന്റെ നിർമാണം പൂർത്തിയാക്കി.+

26 ശലോമോൻ രാജാവ്‌ ഏദോം ദേശത്തെ ചെങ്കടലിന്റെ തീരത്ത്‌, ഏലോത്തിന്‌+ അടുത്ത്‌ എസ്യോൻ-ഗേബരിൽ+ ഒരു കപ്പൽവ്യൂഹം ഉണ്ടാക്കി. 27 ഹീരാം തന്റെ പരിചയസമ്പന്നരായ നാവികരെ ശലോമോന്റെ ദാസന്മാരോടുകൂടെ ആ കപ്പലുകളിൽ അയച്ചു.+ 28 അവർ ഓഫീരിൽ+ പോയി അവിടെനിന്ന്‌ 420 താലന്തു സ്വർണം കൊണ്ടുവന്ന്‌ ശലോമോൻ രാജാവിനു കൊടുത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക