വീഞ്ഞു സൂക്ഷിച്ചിരുന്ന തോൽക്കുടം
സാധാരണയായി ആടുകളുടെയോ കന്നുകാലികളുടെയോ ചർമംകൊണ്ടാണു തോൽക്കുടങ്ങൾ ഉണ്ടാക്കിയിരുന്നത്. ചത്ത മൃഗത്തിന്റെ തലയും പാദങ്ങളും മുറിച്ചുമാറ്റിയശേഷം ഉദരഭാഗത്ത് അല്പംപോലും കീറലുണ്ടാകാതെ അതിന്റെ ചർമം മാംസത്തിൽനിന്ന് വളരെ ശ്രദ്ധയോടെ ഉരിഞ്ഞെടുക്കും. അതു സംസ്കരിച്ചെടുത്തിട്ട് അതിലെ തുറന്നിരിക്കുന്ന ഭാഗങ്ങൾ തുന്നിച്ചേർക്കും. എന്നാൽ തോൽക്കുടത്തിലേക്ക് എന്തെങ്കിലും ഒഴിക്കുന്നതിനും മറ്റും കഴുത്തിന്റെയോ കാലിന്റെയോ ഭാഗം തുന്നാതെ വിട്ടിരുന്നു. എന്നിട്ട് ഈ ഭാഗം എന്തെങ്കിലും വെച്ച് അടയ്ക്കുകയോ ചരടുകൊണ്ട് കെട്ടുകയോ ചെയ്യും. തോൽക്കുടങ്ങളിൽ വീഞ്ഞിനു പുറമേ പാൽ, വെണ്ണ, പാൽക്കട്ടി, എണ്ണ, വെള്ളം എന്നിവയും സൂക്ഷിക്കാറുണ്ടായിരുന്നു.
ബന്ധപ്പെട്ട തിരുവെഴുത്ത്: