വിത്തു വിതയ്ക്കുന്നു
ബൈബിൾക്കാലങ്ങളിൽ, വിത്തു വിതയ്ക്കാൻ പല രീതികളുണ്ടായിരുന്നു. ചില വിതക്കാർ, വിത്തു കൊണ്ടുപോകുന്ന സഞ്ചി ചുമലിൽ തൂക്കി, അരയിൽ കെട്ടിനിറുത്തുമായിരുന്നു. എന്നാൽ മറ്റു ചിലർ അവരുടെ പുറങ്കുപ്പായത്തിന്റെ ഒരു ഭാഗം സഞ്ചിപോലെയാക്കി അതിലാണു വിത്തു കൊണ്ടുപോയിരുന്നത്. എന്നിട്ട് അവർ ആ വിത്തു നല്ലതുപോലെ വീശി എറിയും. വയലുകളുടെ ഇടയിലുള്ള നടപ്പാതകളിലെ മണ്ണു നല്ലവണ്ണം തറഞ്ഞുകിടന്നിരുന്നതുകൊണ്ട് വിത്തു വീഴുന്നതു നല്ല മണ്ണിൽത്തന്നെയാണെന്നു വിതക്കാരൻ ഉറപ്പുവരുത്തണമായിരുന്നു. പക്ഷികൾ വിത്തു കൊത്തിക്കൊണ്ടുപോകാതിരിക്കാൻ എത്രയും പെട്ടെന്ന് അതു മണ്ണ് ഇട്ട് മൂടിയിരുന്നു.
ബന്ധപ്പെട്ട തിരുവെഴുത്ത്: