ചെരിപ്പ്
ബൈബിൾക്കാലങ്ങളിൽ ആളുകൾ പരന്ന ചെരിപ്പുകളാണ് ഉപയോഗിച്ചിരുന്നത്. തുകലോ തടിയോ കടുപ്പവും വഴക്കവും ഉള്ള മറ്റു വസ്തുക്കളോ ഉപയോഗിച്ചുണ്ടാക്കിയിരുന്ന ഈ ചെരുപ്പുകൾ തോൽവാറുകൊണ്ട് കാലിൽ കെട്ടും. ചെരിപ്പ്, ചിലതരം ഇടപാടുകളിൽ ഒരു പ്രതീകമായും ചിലപ്പോൾ ഒരു വാങ്മയചിത്രമായും ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു വിധവയെ ഭർത്തൃസഹോദരധർമമനുസരിച്ച് വിവാഹം കഴിക്കാൻ ഒരാൾ വിസമ്മതിച്ചാൽ ആ വിധവ അദ്ദേഹത്തിന്റെ കാലിൽനിന്ന് ചെരിപ്പ് ഊരാൻ മോശയുടെ നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആളുകൾ നിന്ദയോടെ, “ചെരിപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം” എന്നാണു പറഞ്ഞിരുന്നത്. (ആവ 25:9, 10) ഒരാൾ വസ്തുവകകളും വീണ്ടെടുപ്പവകാശവും മറ്റൊരാൾക്കു കൈമാറുമ്പോൾ അതിന്റെ പ്രതീകമായി സ്വന്തം ചെരിപ്പ് ഊരി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു. (രൂത്ത് 4:7) ഒരാളുടെ ചെരുപ്പിന്റെ കെട്ട് അഴിക്കുന്നതും ചെരുപ്പ് എടുത്തുകൊണ്ട് കൂടെ ചെല്ലുന്നതും പൊതുവേ അടിമകൾ ചെയ്യുന്ന തരംതാഴ്ന്ന പണിയായിട്ടാണു കണ്ടിരുന്നത്. യോഹന്നാൻ സ്നാപകൻ ഈ രീതിയെക്കുറിച്ച് പരാമർശിച്ചത്, താൻ യേശുവിനെക്കാൾ എത്ര താഴ്ന്നവനാണെന്നു സൂചിപ്പിക്കാനായിരുന്നു.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: