എല്ലുകൊണ്ടുള്ള കുഴൽവാദ്യം
ബൈബിൾക്കാലങ്ങളിൽ ഈറ്റകൊണ്ടും മുളകൊണ്ടും മാത്രമല്ല എല്ല്, ആനക്കൊമ്പ് എന്നിവകൊണ്ടുപോലും കുഴൽ ഉണ്ടാക്കിയിരുന്നു. അക്കാലത്ത് ഏറ്റവും പ്രചാരത്തിലിരുന്ന വാദ്യോപകരണങ്ങളിൽ ഒന്നായിരുന്നു ഇത്. വിരുന്നും വിവാഹവും പോലുള്ള സന്തോഷവേളകളിൽ കുഴൽ വായിക്കുന്ന രീതിയുണ്ടായിരുന്നു. (1രാജ 1:40; യശ 5:12; 30:29) ഇത് അനുകരിച്ച് കുട്ടികളും ചിലപ്പോഴൊക്കെ പൊതുസ്ഥലങ്ങളിൽവെച്ച് കുഴൽ വായിച്ചിരുന്നു. ദുഃഖവേളകളിലും ആളുകൾ കുഴൽ ഊതുമായിരുന്നു. വിലപിക്കാൻ കൂലിക്കു വിളിച്ചിരുന്നവരോടൊപ്പം, ദുഃഖസാന്ദ്രമായ സംഗീതം വായിക്കാൻ പലപ്പോഴും കുഴലൂത്തുകാരും കാണും. യരുശലേമിൽ ഉത്ഖനനം നടത്തിയപ്പോൾ മണ്ണിന് അടിയിൽനിന്ന് കിട്ടിയ ഒരു കുഴലിന്റെ ഭാഗമാണു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. റോമാക്കാർ ദേവാലയം നശിപ്പിച്ച കാലത്തെ നാശാവശിഷ്ടങ്ങൾക്കിടയിലാണ് അതു കിടന്നിരുന്നത്. ഏതാണ്ട് 15 സെ.മീ. (6 ഇഞ്ച്) നീളമുള്ള ഈ കുഴൽ സാധ്യതയനുസരിച്ച് പശുവിന്റെ മുൻകാലിലെ എല്ലുകൊണ്ട് ഉണ്ടാക്കിയതാണ്.
കടപ്പാട്:
© www.BibleLandPictures.com/Alamy Stock Photo
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: