എ.ഡി. 33-ലെ പെന്തിക്കോസ്തും സന്തോഷവാർത്തയുടെ വ്യാപനവും
എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ‘ആകാശത്തിനു കീഴെയുള്ള എല്ലാ രാജ്യങ്ങളിൽനിന്നും വന്ന ജൂതന്മാർ യരുശലേമിലുണ്ടായിരുന്നു.’ (പ്രവൃ 2:5) അവരെല്ലാം പല ഭാഷക്കാരായിരുന്നു. എന്നാൽ പരിശുദ്ധാത്മാവ് ലഭിച്ച ക്രിസ്തുശിഷ്യന്മാർക്ക് ആ ഭാഷകൾ സംസാരിക്കാനുള്ള അത്ഭുതകരമായ കഴിവ് കിട്ടി. (പ്രവൃ 2:4, 8) സന്ദർശകരുടെ മാതൃഭാഷകളിൽ അവർ സംസാരിച്ചത് എല്ലാവരെയും അതിശയിപ്പിച്ചുകളഞ്ഞു! 15 വ്യത്യസ്തദേശക്കാരായിരുന്നു ആ സന്ദർശകരെന്നു പ്രവൃ 2:9-11 സൂചിപ്പിക്കുന്നു. വിശ്വാസികളായിത്തീർന്ന അവരിൽ പലരും സ്വന്തനാടുകളിലേക്കു മടങ്ങിപ്പോയപ്പോൾ അവിടെയെല്ലാം സന്തോഷവാർത്ത അറിയിച്ചു എന്നതിനു സംശയമില്ല. ആ പ്രദേശങ്ങളാണ് ഇവിടെ ഭൂപടത്തിൽ കാണിച്ചിരിക്കുന്നത്. അത് അടയാളപ്പെടുത്തിയിരിക്കുന്നതു പ്രവൃ 2:9-11-ൽ പറഞ്ഞിരിക്കുന്ന അതേ ക്രമത്തിലാണ്.—പ്രവൃ 2:41, 44, 47.
ബന്ധപ്പെട്ട തിരുവെഴുത്ത്: