അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ മൂന്നാം മിഷനറിയാത്ര (പ്രവൃ 18:23–21:17) ഏ. എ.ഡി. 52-56
സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്തന്നെയാണു കൊടുത്തിരിക്കുന്നത്
1. സിറിയയിലെ അന്തോക്യയിൽനിന്ന് പൗലോസ് ഗലാത്യയിലും ഫ്രുഗ്യയിലും ചെന്ന് അവിടത്തെ സഭകളിലുള്ള ശിഷ്യന്മാരെ ബലപ്പെടുത്തുന്നു (പ്രവൃ 18:23)
2. പൗലോസ് ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് എഫെസൊസിൽ എത്തുന്നു; അവിടെ ചിലരെ വീണ്ടും സ്നാനപ്പെടുത്തുന്നു, അവർക്കു പരിശുദ്ധാത്മാവ് കിട്ടുന്നു (പ്രവൃ 19:1, 5-7)
3. പൗലോസ് എഫെസൊസിലെ സിനഗോഗിൽ ചെന്ന് പ്രസംഗിക്കുന്നു, എന്നാൽ ചില ജൂതന്മാർ വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല; പൗലോസ് തുറന്നൊസിന്റെ സ്കൂളിലെ ഹാളിൽ ചെന്ന് ദിവസവും പ്രസംഗിക്കുന്നു (പ്രവൃ 19:8, 9)
4. പൗലോസ് എഫെസൊസിൽ നടത്തിയ ശുശ്രൂഷയ്ക്കു പ്രയോജനമുണ്ടാകുന്നു (പ്രവൃ 19:18-20)
5. എഫെസൊസിലെ പ്രദർശനശാലയിൽ വലിയ ലഹളയുണ്ടാകുന്നു (പ്രവൃ 19:29-34)
6. പൗലോസ് എഫെസൊസിൽനിന്ന് മാസിഡോണിയയിലേക്കും അവിടെനിന്ന് ഗ്രീസിലേക്കും പോകുന്നു (പ്രവൃ 20:1, 2)
7. ഗ്രീസിൽ മൂന്നു മാസം താമസിച്ചിട്ട് പൗലോസ് മാസിഡോണിയ വഴി മടങ്ങിപ്പോകുന്നു (പ്രവൃ 20:3)
8. ഫിലിപ്പിയിൽനിന്ന് പൗലോസ് ത്രോവാസിലേക്കു പോകുന്നു; അവിടെവെച്ച് യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു (പ്രവൃ 20:5-11)
9. പൗലോസിന്റെ കൂട്ടാളികൾ കപ്പലിൽ അസ്സൊസിൽ എത്തുന്നു, എന്നാൽ പൗലോസ് കരമാർഗം വന്ന് അവിടെവെച്ച് അവരുമായി കൂടിക്കാണുന്നു (പ്രവൃ 20:13, 14)
10. പൗലോസും കൂട്ടാളികളും കപ്പലിൽ മിലേത്തൊസിൽ എത്തുന്നു; അവിടെവെച്ച് പൗലോസ് എഫെസൊസിൽനിന്നുള്ള മൂപ്പന്മാരുമായി കൂടിക്കാണുന്നു, അവർക്കു കുറെ ഉപദേശങ്ങൾ കൊടുക്കുന്നു (പ്രവൃ 20:14-20)
11. പൗലോസ് ആ മൂപ്പന്മാരോടൊപ്പം പ്രാർഥിക്കുന്നു; അവർ ഇനി ഒരിക്കലും തന്നെ കാണില്ലെന്നു പറയുന്നു; മൂപ്പന്മാർ പൗലോസിന്റെകൂടെ കപ്പലിന്റെ അടുത്തുവരെ ചെല്ലുന്നു (പ്രവൃ 20:36-38)
12. മിലേത്തൊസിൽനിന്ന് പൗലോസും കൂട്ടാളികളും കപ്പലിൽ കോസിലേക്കും അവിടെനിന്ന് രൊദൊസ്, പത്തര എന്നിവിടങ്ങളിലേക്കും പോകുന്നു; പത്തരയിൽനിന്ന് സിറിയയിലേക്കുള്ള കപ്പലിൽ കയറുന്നു; കപ്പൽ സൈപ്രസിന്റെ തെക്കുപടിഞ്ഞാറെ അറ്റത്തോടു ചേർന്ന് യാത്ര ചെയ്ത് സോരിൽ എത്തുന്നു (പ്രവൃ 21:1-3)
13. യരുശലേമിലേക്കു പോകരുതെന്നു സോരിലെ ശിഷ്യന്മാർ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലോസിന് ആവർത്തിച്ച് മുന്നറിയിപ്പു കൊടുക്കുന്നു (പ്രവൃ 21:4, 5)
14. പൗലോസ് കൈസര്യയിൽ എത്തുന്നു; യരുശലേമിൽ ചെല്ലുമ്പോൾ ഉപദ്രവം നേരിടേണ്ടിവരുമെന്ന് അഗബൊസ് പ്രവാചകൻ പൗലോസിനോടു പറയുന്നു (പ്രവൃ 21:8-11)
15. പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞിട്ടും പൗലോസ് യരുശലേമിൽ എത്തുന്നു (പ്രവൃ 21:12-15, 17)