വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w14 7/15 പേ. 28-32
  • ‘നിങ്ങൾ എന്റെ സാക്ഷികൾ ആകും’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘നിങ്ങൾ എന്റെ സാക്ഷികൾ ആകും’
  • 2014 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ദൈവത്തിന്റെ മഹാകാര്യങ്ങൾ”
  • ‘അനേകർക്കുവേണ്ടിയുള്ള മറുവില’
  • ‘സുവിശേഷം അറിയിക്കാൻ ധൈര്യപ്പെടുവിൻ’
  • യേശുക്രിസ്‌തു—ദൈവത്താൽ അയയ്‌ക്കപ്പെട്ടവനോ?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • നാം ഘോഷിക്കേണ്ട സന്ദേശം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • യേശുവിന്റെ സ്‌നേഹനിർഭരമായ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുക
    2013 വീക്ഷാഗോപുരം
  • സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
2014 വീക്ഷാഗോപുരം
w14 7/15 പേ. 28-32
Jehovah’s Witnesses at a convention

‘നിങ്ങൾ എന്റെ സാക്ഷികൾ ആകും’

“(യേശു) അവരോടു: ‘നിങ്ങൾ ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും’ എന്നു പറഞ്ഞു.”—പ്രവൃ. 1:7, 8, സത്യവേദപുസ്‌തകം.

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

  • യേശു തന്റെ നാമത്തിന്റെ അർഥത്തിനു ചേർച്ചയിൽ ജീവിച്ചത്‌ എങ്ങനെ?

  • “നിങ്ങൾ എന്റെ സാക്ഷികൾ ആകും” എന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ട്‌?

  • സാക്ഷീകരണവേലയിൽ വിജയം വരിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

1, 2. (എ) യഹോവയുടെ ഏറ്റവും പ്രമുഖനായ സാക്ഷി ആരാണ്‌? (ബി) എന്താണ്‌ യേശു എന്ന പേരിന്റെ അർഥം, ദൈവപുത്രൻ തന്റെ നാമത്തിനൊത്ത്‌ ജീവിച്ചത്‌ എങ്ങനെ?

“സത്യത്തിനു സാക്ഷിനിൽക്കേണ്ടതിനു ഞാൻ ജനിച്ചു; ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നതും അതിനായിട്ടുതന്നെ.” (യോഹന്നാൻ 18:33-37 വായിക്കുക.) വധഭീഷണി നേരിട്ട വിചാരണവേളയിൽ യേശുക്രിസ്‌തു യെഹൂദ്യയിലെ റോമൻ ഗവർണറോട്‌ പറഞ്ഞ വാക്കുകളാണ്‌ ഇവ. താൻ ഒരു രാജാവാണെന്ന്‌ തൊട്ടുമുമ്പ്‌ യേശു വ്യക്തമാക്കിയിരുന്നു. ഒരു സാക്ഷിയെന്ന നിലയിൽ, “പൊന്തിയൊസ്‌ പീലാത്തൊസിന്റെ മുമ്പാകെ നല്ല സാക്ഷ്യം നൽകിയ ക്രിസ്‌തുയേശുവിന്റെ” ധീരോദാത്തമായ ഈ മാതൃക വർഷങ്ങൾക്കു ശേഷം പൗലോസ്‌ അപ്പൊസ്‌തലൻ പരാമർശിക്കുകയുണ്ടായി. (1 തിമൊ. 6:13) അതെ, വിദ്വേഷപൂരിതമായ സാത്താന്യലോകത്തിൽ “വിശ്വസ്‌തനും സത്യവാനുമായ സാക്ഷി”യായിരിക്കാൻ ചില സമയങ്ങളിൽ ധീരത കൂടിയേ തീരൂ.—വെളി. 3:14.

2 യഹൂദജനതയിലെ ഒരു അംഗമെന്ന നിലയിൽ, യേശു ജനിച്ചതുതന്നെ യഹോവയുടെ ഒരു സാക്ഷിയായിട്ടായിരുന്നു. (യെശ. 43:10) ദൈവം തന്റെ നാമത്തിനായി എഴുന്നേൽപ്പിച്ച എക്കാലത്തെയും ഏറ്റവും മഹാനായ സാക്ഷിയായിത്തീർന്നു അവൻ. തന്റെ ദൈവദത്തനാമത്തിന്റെ അർഥം യേശു ഗൗരവത്തോടെയാണ്‌ കണ്ടത്‌. മറിയ ഗർഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവിനാലാണ്‌ എന്ന്‌ യേശുവിന്റെ വളർത്തുപിതാവായ യോസേഫിനെ അറിയിച്ചശേഷം ദൂതൻ ഇങ്ങനെ പറഞ്ഞു: “അവൾ ഒരു മകനെ പ്രസവിക്കും. അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും എന്നതിനാൽ നീ അവന്‌ യേശു എന്നു പേരിടണം.” (മത്താ. 1:20, 21) യേശു എന്ന പേരിന്റെ നിഷ്‌പത്തി യേശുവ എന്ന എബ്രായ നാമത്തിൽനിന്നാണെന്നും അതിൽ ദിവ്യനാമത്തിന്റെ ഒരു ഹ്രസ്വരൂപം അടങ്ങിയിട്ടുണ്ടെന്നും ബൈബിൾപണ്ഡിതന്മാർ പൊതുവേ അംഗീകരിക്കുന്ന വസ്‌തുതയാണ്‌. ‘യഹോവ രക്ഷയാകുന്നു’ എന്നാണ്‌ ആ പേരിന്റെ അർഥം. തന്റെ നാമത്തിന്റെ അർഥത്തിനു ചേർച്ചയിൽ, യഹോവയുടെ അംഗീകാരം വീണ്ടെടുക്കാനായി പാപങ്ങളെപ്രതി മാനസാന്തരപ്പെടാൻ “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുക”ളെ യേശു സഹായിച്ചു. (മത്താ. 10:6; 15:24; ലൂക്കോ. 19:10) ഈ ലക്ഷ്യത്തിൽ അവൻ ദൈവരാജ്യത്തെക്കുറിച്ച്‌ സതീക്ഷ്‌ണം സാക്ഷീകരിച്ചു. സുവിശേഷരചയിതാവായ മർക്കോസ്‌ ഇങ്ങനെ രേഖപ്പെടുത്തി: ‘യേശു ഗലീലയിൽച്ചെന്ന്‌ ദൈവത്തിൽനിന്നുള്ള സുവിശേഷം പ്രസംഗിച്ചു. അവൻ പറഞ്ഞു: “നിശ്ചയിക്കപ്പെട്ട കാലം പൂർത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു. നിങ്ങൾ മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ.”’ (മർക്കോ. 1:14, 15) യേശു യഹൂദമതനേതാക്കന്മാരെ നിർഭയം കുറ്റംവിധിച്ചു, അവനെ സ്‌തംഭത്തിലേറ്റുന്നതിൽ അത്‌ കലാശിച്ചു.—മർക്കോ. 11:17, 18; 15:1-15.

“ദൈവത്തിന്റെ മഹാകാര്യങ്ങൾ”

3. യേശുവിന്റെ മരണശേഷം മൂന്നാംനാൾ എന്തു സംഭവിച്ചു?

3 പക്ഷേ സംഭവിച്ചത്‌ ഒരു മഹാത്ഭുതമായിരുന്നു! യേശുവിന്റെ മരണത്തിനു ശേഷം മൂന്നാംദിവസം യഹോവ അവനെ ഉയിർപ്പിച്ചു. ഒരു മനുഷ്യനായിട്ടല്ല, മറിച്ച്‌ അമർത്യനായ ഒരു ആത്മസൃഷ്ടിയായി. (1 പത്രോ. 3:18) താൻ ജീവനിലേക്ക്‌ തിരിച്ചുവന്നെന്ന്‌ മനുഷ്യരൂപത്തിൽ പ്രത്യക്ഷനാകുകവഴി കർത്താവായ യേശു അസന്ദിഗ്‌ധമായി തെളിയിച്ചു. പുനരുത്ഥാനംചെയ്‌ത ദിവസംതന്നെ കുറഞ്ഞപക്ഷം അഞ്ചു പ്രാവശ്യം അവൻ വ്യത്യസ്‌ത ശിഷ്യന്മാർക്ക്‌ പ്രത്യക്ഷപ്പെട്ടു.—മത്താ. 28:8-10; ലൂക്കോ. 24:13-16, 30-36; യോഹ. 20:11-18.

4. പുനരുത്ഥാനദിവസം യേശു ഏതു യോഗത്തിന്‌ ആധ്യക്ഷ്യം വഹിച്ചു, തന്റെ ശിഷ്യന്മാർക്കുള്ള എന്ത്‌ ഉത്തരവാദിത്വം അവൻ വ്യക്തമാക്കി?

4 യേശു അഞ്ചാംതവണ പ്രത്യക്ഷപ്പെട്ടത്‌, താൻ ജീവനോടിരിക്കുന്നെന്ന്‌ തന്റെ അപ്പൊസ്‌തലന്മാർക്കും അവരോടൊപ്പം കൂടിവന്നവർക്കും വ്യക്തമാക്കിക്കൊടുക്കാനായിരുന്നു. അവിസ്‌മരണീയമായ ആ സന്ദർഭത്തിൽ അവൻ ദൈവവചനത്തിൽനിന്ന്‌ ഒരു അധ്യയനം എടുക്കുന്നതുപോലെ അവരെ പഠിപ്പിച്ചു. “അവൻ തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കേണ്ടതിന്‌ അവരുടെ മനസ്സുകൾ തുറന്നു.” അങ്ങനെ, ദൈവത്തിന്റെ ശത്രുക്കളുടെ കൈകളാലുള്ള അവന്റെ മരണവും തുടർന്നുള്ള അത്ഭുതാവഹമായ പുനരുത്ഥാനവും തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നെന്ന്‌ അവർ മനസ്സിലാക്കാൻ ഇടയായി. പുനരുത്ഥാനദിവസത്തെ ആ യോഗത്തിന്റെ ഉപസംഹാരത്തിൽ യേശു തന്റെ സദസ്സിന്‌ അവർക്കുള്ള ഉത്തരവാദിത്വം വ്യക്തമാക്കിക്കൊടുത്തു. ‘അവന്റെ നാമത്തിൽ പാപമോചനത്തിനായുള്ള മാനസാന്തരം യെരുശലേമിൽ തുടങ്ങി സകല ജനതകളുടെയും ഇടയിൽ പ്രസംഗിക്കേണ്ടതാകുന്നു’ എന്ന്‌ അവൻ അവരോടു പറഞ്ഞു. തുടർന്ന്‌, “ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികളായിരിക്കണം” എന്നും അവൻ കല്‌പിച്ചു.—ലൂക്കോ. 24:44-48.

5, 6. (എ) “നിങ്ങൾ എന്റെ സാക്ഷികൾ ആകും” എന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഏതു പുതിയ സവിശേഷത യേശുവിന്റെ ശിഷ്യന്മാർ പ്രസിദ്ധമാക്കേണ്ടിയിരുന്നു?

5 അങ്ങനെ, 40 ദിവസങ്ങൾക്കു ശേഷം അവസാനമായി പ്രത്യക്ഷപ്പെട്ടപ്പോൾ, നിങ്ങൾ “യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞു. (പ്രവൃ. 1:8, സത്യവേദപുസ്‌തകം) ലളിതമെങ്കിലും കരുത്തുറ്റ ആ വാക്കുകളിലൂടെ യേശു നൽകിയ കല്‌പനയുടെ അർഥം അവന്റെ അപ്പൊസ്‌തലന്മാർക്ക്‌ മനസ്സിലായിട്ടുണ്ടാകണം. ശിഷ്യന്മാർ യഹോവയുടെ സാക്ഷികളാകുമെന്ന്‌ പറയാതെ “എന്റെ സാക്ഷികൾ ആകും” എന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ടായിരുന്നു? അവർ യഹോവയുടെ സാക്ഷികളാകുമെന്ന്‌ യേശുവിന്‌ പറയാമായിരുന്നു, പക്ഷേ, അവന്റെ ശ്രോതാക്കൾ ഇസ്രായേല്യരും, തന്നിമിത്തം അപ്പോൾത്തന്നെ യഹോവയുടെ സാക്ഷികളും ആയിരുന്നു.

1. Jesus’ first-century disciples preaching; 2. A modern-day disciple of Jesus doing public witnessing; 3. Modern-day disciples showing a woman the jw.org website

യേശുവിന്റെ ശിഷ്യന്മാരെന്ന നിലയിൽ, ഭാവിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം പ്രസിദ്ധമാക്കുന്നതിൽ നാം തുടരുന്നു (5, 6 ഖണ്ഡികകൾ കാണുക)

6 യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഒരു പുതിയ സവിശേഷത യേശുവിന്റെ ശിഷ്യന്മാർ ഇപ്പോൾ പ്രസിദ്ധമാക്കേണ്ടിയിരുന്നു. അത്‌ ഈജിപ്‌റ്റിലെ അടിമത്തത്തിൽനിന്നും പിന്നീട്‌ ബാബിലോണ്യപ്രവാസത്തിൽനിന്നും ഇസ്രായേല്യർക്കു ലഭിച്ച വിടുതലുകളെ അപേക്ഷിച്ച്‌ അത്യന്തം മഹത്തരമായ ഒന്നായിരുന്നു. അടിമത്തത്തിന്റെ അങ്ങേയറ്റം അധമരൂപമായ പാപത്തിന്റെയും മരണത്തിന്റെയും ദാസ്യത്തിൽനിന്നുള്ള വിമോചനത്തിന്‌ യേശുക്രിസ്‌തുവിന്റെ മരണവും പുനരുത്ഥാനവും അടിസ്ഥാനം പ്രദാനം ചെയ്‌തു. എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ പുതുതായി അഭിഷേകം പ്രാപിച്ച ക്രിസ്‌തുശിഷ്യന്മാർ “ദൈവത്തിന്റെ മഹാകാര്യങ്ങൾ” പ്രസിദ്ധമാക്കി. അതു കേട്ട അനേകർ വിശ്വസിച്ചു. അങ്ങനെ, അനേകായിരങ്ങൾ മാനസാന്തരപ്പെട്ട്‌ യഹോവയുടെ രക്ഷാമാർഗം എന്ന നിലയിൽ തന്നിൽ വിശ്വാസം അർപ്പിച്ചപ്പോൾ തന്റെ പേരിന്റെ അർഥത്തിന്‌ ഏറിയ മാനം കൈവരുന്നത്‌ സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്ത്‌ ഇരുന്നുകൊണ്ട്‌ യേശു നിരീക്ഷിക്കാൻ തുടങ്ങി.—പ്രവൃ. 2:5, 11, 37-41.

‘അനേകർക്കുവേണ്ടിയുള്ള മറുവില’

7. എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ ദിവസം അരങ്ങേറിയ സംഭവങ്ങൾ എന്തു തെളിയിച്ചു?

7 യേശുവിന്റെ പൂർണതയുള്ള മനുഷ്യബലിയുടെ മൂല്യം പാപത്തിന്‌ ഒരു പ്രായശ്ചിത്തമായി—ഏറ്റക്കുറച്ചിലില്ലാതെ പാപത്തെ മൂടുന്ന ഒന്നായി—യഹോവ സദയം സ്വീകരിച്ചു എന്ന്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ ദിവസം അരങ്ങേറിയ സംഭവങ്ങൾ തെളിയിച്ചു. (എബ്രാ. 9:11, 12, 24) യേശു വിശദീകരിച്ചതുപോലെ അവൻ വന്നത്‌ “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാ”നും ആയിരുന്നു. (മത്താ. 20:28) യേശുവിന്റെ മറുവിലയിൽനിന്ന്‌ പ്രയോജനം നേടാനിരുന്ന “അനേകർ” മാനസാന്തരപ്പെട്ട യഹൂദന്മാർ മാത്രമായിരുന്നില്ല. പകരം, മറുവില “ലോകത്തിന്റെ പാപം നീക്കിക്കളയുന്ന”തുകൊണ്ട്‌ “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്ന”ത്‌ ദൈവത്തിന്റെ ഹിതമായിരുന്നു.—1 തിമൊ. 2:4-6; യോഹ. 1:29.

8. യേശുവിന്റെ ശിഷ്യന്മാർ എത്ര വ്യാപകമായി സാക്ഷീകരിച്ചു, അത്‌ സാധ്യമായത്‌ എങ്ങനെ?

8 യേശുവിനെക്കുറിച്ച്‌ സാക്ഷീകരിക്കുന്നതിൽ തുടരുന്നതിന്‌ ആവശ്യമായ ധൈര്യം അവന്റെ ആ ആദിമകാല ശിഷ്യന്മാർക്കുണ്ടായിരുന്നോ? തീർച്ചയായും! എന്നാൽ സ്വന്തശക്തികൊണ്ടല്ല അവർ അതു ചെയ്‌തത്‌. യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവ്‌ സാക്ഷീകരിച്ചുകൊണ്ടിരിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 5:30-32 വായിക്കുക.) എ.ഡി. 33-ലെ പെന്തെക്കൊസ്‌തിന്‌ 27 വർഷത്തിനു ശേഷം, “സുവിശേഷത്തിന്റെ സത്യവച”നം “ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ” യഹൂദന്മാരുടെയും വിജാതീയരുടെയും അടുക്കൽ എത്തിച്ചേർന്നു എന്ന്‌ പറയാനായി.—കൊലോ. 1:5, 23.

9. മുൻകൂട്ടിപ്പറഞ്ഞതുപോലെ, ആദിമ ക്രിസ്‌തീയസഭയ്‌ക്ക്‌ എന്തു സംഭവിച്ചു?

9 എന്നാൽ സങ്കടകരമെന്നു പറയട്ടെ, ആദിമ ക്രിസ്‌തീയസഭ കാലാന്തരത്തിൽ ദുഷിപ്പിക്കപ്പെട്ടു. (പ്രവൃ. 20:29, 30; 2 പത്രോ. 2:2, 3; യൂദാ 3, 4) യേശു സൂചിപ്പിച്ചിരുന്നതുപോലെ, ‘ദുഷ്ടനായവൻ’ അഥവാ സാത്താൻ അഭിവർധിപ്പിച്ച അത്തരം വിശ്വാസത്യാഗം പടർന്നുകയറുകയും “യുഗസമാപ്‌തി”യോളം സത്യക്രിസ്‌ത്യാനിത്വത്തെ മറച്ചുനിറുത്തുകയും ചെയ്യുമായിരുന്നു. (മത്താ. 13:37-43) അതിനു ശേഷം യഹോവ മാനവരാശിയുടെ രാജാവായി യേശുവിനെ സിംഹാസനസ്ഥനാക്കുമായിരുന്നു. സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യകാല”ത്തിന്‌ നാന്ദി കുറിച്ചുകൊണ്ട്‌ 1914 ഒക്‌ടോബറിൽ അങ്ങനെ സംഭവിച്ചു.—2 തിമൊ. 3:1.

10. (എ) ആധുനികകാല അഭിഷിക്തക്രിസ്‌ത്യാനികൾ ഏതു സുപ്രധാന വർഷത്തിലേക്കാണ്‌ വിരൽചൂണ്ടിയത്‌? (ബി) 1914 ഒക്‌ടോബറിൽ എന്തു സംഭവിച്ചു, അത്‌ വ്യക്തമായിത്തീർന്നിരിക്കുന്നത്‌ എങ്ങനെ?

10 ചരിത്രത്തിലെ ഒരു നിർണായക ദശാസന്ധിയായിരിക്കും 1914 ഒക്‌ടോബർ എന്ന്‌ ആധുനികകാല അഭിഷിക്തക്രിസ്‌ത്യാനികൾ മുന്നമേ ചൂണ്ടിക്കാണിച്ചു. വെട്ടിയിടപ്പെടുകയും “ഏഴു കാലം” കഴിയുമ്പോൾ വീണ്ടും വളരുകയും ചെയ്യുമായിരുന്ന ഒരു വലിയ വൃക്ഷത്തെക്കുറിച്ചുള്ള ദാനിയേലിന്റെ പ്രവചനത്തെ അധികരിച്ചാണ്‌ അവർ ഇത്‌ പറഞ്ഞത്‌. (ദാനീ. 4:16) ഇതേ കാലഘട്ടത്തെത്തന്നെ “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം” എന്ന്‌ തന്റെ ഭാവിസാന്നിധ്യത്തെയും “യുഗസമാപ്‌തി”യെയും കുറിച്ചുള്ള പ്രവചനത്തിൽ യേശു വിളിച്ചു. 1914 എന്ന ചരിത്രംകുറിച്ച ആ വർഷംമുതൽ ഭൂമിയുടെ പുതിയ രാജാവെന്ന നിലയിൽ ‘(ക്രിസ്‌തുവിന്റെ) സാന്നിധ്യത്തിന്റെ അടയാളം’ എല്ലാവർക്കും കാണാനായിരിക്കുന്നു. (മത്താ. 24:3, 7, 14; ലൂക്കോ. 21:24) അതുകൊണ്ട്‌ അന്നുമുതൽ “ദൈവത്തിന്റെ മഹാകാര്യങ്ങ”ളിൽ, യഹോവ യേശുവിനെ മാനവരാശിയുടെ മേൽ രാജാവായി സിംഹാസനസ്ഥനാക്കിയിരിക്കുന്നു എന്ന വസ്‌തുതയും ഉൾപ്പെടുന്നു.

11, 12. (എ) ലോകയുദ്ധാനന്തരം 1919-ൽ ഭൂമിയുടെ പുതിയ രാജാവ്‌ എന്തു ചെയ്യാൻ തുടങ്ങി? (ബി) 1930-കളുടെ മധ്യംമുതൽ കൂടുതലായ എന്തു സംഭവവികാസം ദൃശ്യമായി? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

11 ഭൂമിയുടെ പുതിയ രാജാവെന്ന നിലയിൽ യേശുക്രിസ്‌തു “മഹതിയാം ബാബിലോ”ണിന്റെ അടിമത്തത്തിൽനിന്ന്‌ തന്റെ അഭിഷിക്താനുഗാമികളെ വിടുവിക്കാൻ ഉടൻ നടപടിയെടുത്തു. (വെളി. 18:2, 4) ലോകയുദ്ധാനന്തരം 1919-ൽ ദൈവത്തിന്റെ രക്ഷാമാർഗത്തെയും സ്ഥാപിതരാജ്യത്തിന്റെ സുവിശേഷത്തെയും കുറിച്ച്‌ ലോകവ്യാപകമായി സാക്ഷ്യം നൽകാനുള്ള ഒരു വാതിൽ തുറന്നുകിട്ടി. സാക്ഷീകരിക്കാനുള്ള ഈ അവസരം അഭിഷിക്തക്രിസ്‌ത്യാനികൾ പ്രയോജനപ്പെടുത്തി. തത്‌ഫലമായി ക്രിസ്‌തുവിന്റെ കൂട്ടവകാശികളായി ആയിരക്കണക്കിന്‌ അഭിഷിക്തർ കൂട്ടിച്ചേർക്കപ്പെട്ടു.

12 തുടർന്ന്‌, ഒരു സാർവദേശീയ “മഹാപുരുഷാരം” ആകുമായിരുന്ന ദശലക്ഷക്കണക്കിന്‌ “വേറെ ആടുക”ളെ ക്രിസ്‌തു കൂട്ടിച്ചേർക്കാൻ തുടങ്ങിയിരുന്നെന്ന്‌ 1930-കളുടെ മധ്യംമുതൽ വ്യക്തമായിത്തീർന്നു. അഭിഷിക്തക്രിസ്‌ത്യാനികളുടെ നേതൃത്വത്തിൻകീഴിൽ, ഈ മഹാപുരുഷാരവും യേശുവിന്റെ സുധീരമാതൃക അനുകരിക്കുകയും രക്ഷയ്‌ക്കായി തങ്ങൾ ദൈവത്തിനും ക്രിസ്‌തുവിനും കടപ്പെട്ടിരിക്കുന്നെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ സാക്ഷീകരണവേലയിൽ സഹിച്ചുനിൽക്കുകയും ക്രിസ്‌തുവിന്റെ മറുവിലയിൽ വിശ്വാസം അർപ്പിക്കുന്നത്‌ തുടരുകയും ചെയ്യുന്നെങ്കിൽ സാത്താന്റെ ലോകത്തെ തച്ചുടയ്‌ക്കാനിരിക്കുന്ന ‘മഹാകഷ്ടത്തെ’ അതിജീവിക്കാനുള്ള അസുലഭപദവി അവർക്കു ലഭിക്കും!—യോഹ. 10:16; വെളി. 7:9, 10, 14.

‘സുവിശേഷം അറിയിക്കാൻ ധൈര്യപ്പെടുവിൻ’

13. യഹോവയുടെ സാക്ഷികളെന്ന നിലയിൽ എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവരാണ്‌, വിജയം വരിക്കുമെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുള്ളവരായിരിക്കാനാകും?

13 യഹോവയാം ദൈവം ചെയ്‌തിരിക്കുന്ന “മഹാകാര്യങ്ങൾ”ക്കും ഭാവി വാഗ്‌ദാനങ്ങൾക്കും സാക്ഷികളായിരിക്കാനുള്ള പദവിയെ നിധിപോലെ കാത്തുസൂക്ഷിക്കുന്നതിൽ നമുക്ക്‌ തുടരാം. അത്തരം സാക്ഷീകരണപ്രവർത്തനം എല്ലായ്‌പോഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്‌. വളരെയധികം നിസ്സംഗതയും പരിഹാസവും ശാരീരികപീഡനവും ഒക്കെ നേരിടേണ്ടിവരുന്ന പ്രദേശങ്ങളിലാണ്‌ നമ്മുടെ അനേകം സഹോദരങ്ങൾ പ്രവർത്തിക്കുന്നത്‌. പൗലോസ്‌ അപ്പൊസ്‌തലനും സഹകാരികളും ചെയ്‌തതുപോലെ നമുക്കും ചെയ്യാൻ കഴിയും. അവൻ പറഞ്ഞു: “നിങ്ങളോട്‌ നമ്മുടെ ദൈവത്തിൽനിന്നുള്ള സുവിശേഷം അറിയിക്കാൻ വലിയ എതിർപ്പുകൾക്കു മധ്യേയും അവന്റെ സഹായത്താൽ ഞങ്ങൾ ധൈര്യപ്പെട്ടു.” (1 തെസ്സ. 2:2) അതുകൊണ്ട്‌, ഒരിക്കലും നാം മടുത്തു പിന്മാറരുത്‌. പകരം, സാത്താന്റെ വ്യവസ്ഥിതി നശിപ്പിക്കപ്പെടവെ, സമർപ്പണത്തിനൊത്ത്‌ ജീവിക്കാൻ നമുക്ക്‌ നിശ്ചയദാർഢ്യമുള്ളവരായിരിക്കാം. (യെശ. 6:11) സ്വന്തം ശക്തികൊണ്ട്‌ നമുക്ക്‌ അത്‌ ചെയ്യാനാകില്ല. മറിച്ച്‌, ആദിമക്രിസ്‌ത്യാനികളുടെ മാതൃക അനുകരിച്ചുകൊണ്ട്‌, പരിശുദ്ധാത്മാവിലൂടെ “അസാമാന്യശക്തി” നൽകേണമേ എന്ന്‌ നമ്മൾ യഹോവയോടു പ്രാർഥിക്കണം.—2 കൊരിന്ത്യർ 4:1, 7 വായിക്കുക; ലൂക്കോ. 11:13.

14, 15. (എ) എ.ഡി. ഒന്നാം നൂറ്റാണ്ടിൽ സമൂഹം ക്രിസ്‌ത്യാനികളെ എങ്ങനെയാണ്‌ വീക്ഷിച്ചിരുന്നത്‌, അവരെക്കുറിച്ച്‌ പത്രോസ്‌ അപ്പൊസ്‌തലൻ എന്തു പറഞ്ഞു? (ബി) യഹോവയുടെ സാക്ഷികളെന്ന നിലയിൽ ദുഷ്‌പെരുമാറ്റത്തിന്‌ ഇരയാകേണ്ടിവന്നാൽ എന്തായിരിക്കണം നമ്മുടെ മനോഭാവം?

14 ഇന്ന്‌ ദശലക്ഷക്കണക്കിന്‌ ആളുകൾ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അവർ “തങ്ങളുടെ പ്രവൃത്തികളാൽ (ദൈവത്തെ) തള്ളിപ്പറയുന്നു. അവർ അറയ്‌ക്കത്തക്കവരും അനുസരണംകെട്ടവരും യാതൊരുവിധ സത്‌പ്രവൃത്തിക്കും കൊള്ളാത്തവരുമത്രേ.” (തീത്തൊ. 1:16) ഒന്നാം നൂറ്റാണ്ടിൽ യഥാർഥക്രിസ്‌ത്യാനികളെ അവരുടെ സമകാലികരിൽ അനേകരും ഒരുപക്ഷേ ബഹുഭൂരിപക്ഷവും ദ്വേഷിച്ചിരുന്നു എന്ന്‌ ഓർക്കുന്നത്‌ നന്നായിരിക്കും. അതുകൊണ്ടാണ്‌ പത്രോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതിയത്‌: “ക്രിസ്‌തുവിന്റെ നാമത്തെപ്രതി നിന്ദിക്കപ്പെടുന്നെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. . . . ദൈവാത്മാവ്‌ നിങ്ങളുടെമേൽ വസിക്കുന്നുവല്ലോ.”—1 പത്രോ. 4:14.

15 ആ നിശ്ശ്വസ്‌തവചനങ്ങൾ ഇന്ന്‌ യഹോവയുടെ സാക്ഷികൾക്ക്‌ ബാധകമാക്കാനാകുമോ? തീർച്ചയായും. കാരണം യേശുവിന്റെ രാജത്വത്തിന്‌ നാം സാക്ഷ്യം വഹിക്കുന്നു. അതുകൊണ്ട്‌ യഹോവയുടെ നാമം വഹിക്കുന്നതുനിമിത്തം ദ്വേഷിക്കപ്പെടുന്നത്‌, “ക്രിസ്‌തുവിന്റെ നാമത്തെപ്രതി നിന്ദിക്കപ്പെടു”ന്നതിന്‌ തുല്യമാണ്‌. എന്തുകൊണ്ടെന്നാൽ, “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; നിങ്ങളോ എന്നെ കൈക്കൊള്ളുന്നില്ല” എന്ന്‌ ക്രിസ്‌തു എതിരാളികളോടു പറഞ്ഞു. (യോഹ. 5:43) അതുകൊണ്ട്‌, സാക്ഷീകരണവേലയിൽ അടുത്ത തവണ എതിർപ്പ്‌ നേരിടുമ്പോൾ ധൈര്യമുള്ളവരായിരിക്കുക. നിങ്ങൾക്ക്‌ ദൈവാംഗീകാരമുണ്ടെന്നും അവന്റെ ആത്മാവ്‌ “നിങ്ങളുടെമേൽ വസിക്കുന്നു”വെന്നും ഉള്ളതിന്റെ തെളിവാണ്‌ അത്തരം മോശമായ പെരുമാറ്റം.

16, 17. (എ) ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ യഹോവയുടെ ജനത്തിന്‌ എന്ത്‌ നല്ല അനുഭവങ്ങൾ ആസ്വദിക്കാനാകുന്നു? (ബി) എന്താണ്‌ നിങ്ങളുടെ ദൃഢനിശ്ചയം?

16 അതേസമയം, ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ നല്ല വർധന ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന്‌ മനസ്സിൽപ്പിടിക്കുക. കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽപ്പോലും ശ്രദ്ധിക്കാൻ മനസ്സു കാണിക്കുന്ന, രക്ഷയുടെ അത്ഭുതകരമായ സന്ദേശം സ്വീകരിക്കുന്ന ആളുകളെ നാം ഇപ്പോഴും കണ്ടെത്താറുണ്ട്‌. അതുകൊണ്ട്‌, താത്‌പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലാനും സമർപ്പണത്തിലേക്കും സ്‌നാനത്തിലേക്കും പുരോഗതി പ്രാപിക്കാൻ സഹായിച്ചുകൊണ്ട്‌ സാധ്യമെങ്കിൽ അവരുമായി ബൈബിളധ്യയനങ്ങൾ നടത്താനും നമുക്ക്‌ ശുഷ്‌കാന്തി കാണിക്കാം. ആറു പതിറ്റാണ്ടിലേറെക്കാലമായി സാക്ഷീകരണവേലയിൽ സതീക്ഷ്‌ണം പ്രവർത്തിക്കുന്ന, സൗത്ത്‌ ആഫ്രിക്കയിലുള്ള സാരീ പറഞ്ഞതുപോലെ നിങ്ങൾക്കും ഒരുപക്ഷേ അനുഭവപ്പെടുന്നുണ്ടാകാം: “യേശുവിന്റെ മറുവിലയാഗത്തിലൂടെ, അഖിലാണ്ഡപരമാധികാരിയായ യഹോവയുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാനാകുന്നതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്‌. അവന്റെ മഹനീയനാമം പ്രസിദ്ധമാക്കാനാകുന്നതിൽ ഞാൻ അതീവസന്തുഷ്ടയാണ്‌.” അവളും ഭർത്താവ്‌ മാർട്ടിനെസും, മൂന്നു മക്കളെയും മറ്റനേകരെയും യഹോവയുടെ ആരാധകരായിത്തീരാൻ സഹായിച്ചു. സാരീ പറയുന്നു: “മറ്റു യാതൊരു പ്രവർത്തനത്തിനും ഇത്രയധികം സംതൃപ്‌തി നേടിത്തരാനാകില്ല. ഈ ജീവദായകവേലയിൽ തുടരുന്നതിന്‌ ആവശ്യമായ ശക്തി തന്റെ പരിശുദ്ധാത്മാവ്‌ മുഖാന്തരം യഹോവ നമുക്കെല്ലാവർക്കും നൽകുന്നു.”

17 നമ്മൾ സ്‌നാനമേറ്റ ക്രിസ്‌ത്യാനികളായാലും ആ ലക്ഷ്യത്തിലേക്ക്‌ പുരോഗമിക്കുന്നവരായാലും, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഭയോടൊത്ത്‌ സഹവസിക്കാനുള്ള പദവിക്ക്‌ കൃതജ്ഞതയുള്ളവരായിരിക്കാൻ നമുക്ക്‌ സകല കാരണങ്ങളുമുണ്ട്‌. അതുകൊണ്ട്‌, സാത്താന്റെ ദുഷിച്ച ലോകത്തിന്റെ കറപുരളാതെ നിങ്ങളെത്തന്നെ ശുദ്ധരായി നിലനിറുത്താൻ കഠിനശ്രമം ചെയ്യുന്നതോടൊപ്പം സമഗ്രസാക്ഷ്യം നൽകുന്നതിലും അഭംഗുരം മുന്നേറുക. അതുവഴി, നാം വഹിക്കുന്ന മഹനീയ നാമത്തിന്റെ ഉടയവനായ, നമ്മുടെ സ്‌നേഹസ്വരൂപനായ സ്വർഗീയപിതാവിന്‌ നിങ്ങൾ പുകഴ്‌ചയേറ്റും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക