വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 1/1 പേ. 14-15
  • ഞാൻ പണം കടം വാങ്ങണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞാൻ പണം കടം വാങ്ങണോ?
  • 2015 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കടം വാങ്ങേണ്ട ആവശ്യമുണ്ടോ?
  • സഹായകമായ ബൈബിൾനിർദേശങ്ങൾ
  • സുഹൃത്തുക്കൾക്കിടയിലെ കടം കൊടുക്കലും വാങ്ങലും
    ഉണരുക!—1999
  • സഹക്രിസ്‌ത്യാനികൾക്ക്‌ പണം കടംകൊടുക്കൽ
    വീക്ഷാഗോപുരം—1992
  • ഞാൻ എന്റെ സഹോദരനോട്‌ വായ്‌പ്പ ചോദിക്കണമോ?
    വീക്ഷാഗോപുരം—1998
  • കടം വരുത്തിവെക്കുന്നതു നല്ലതാണോ?
    ഉണരുക!—1995
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 1/1 പേ. 14-15
മറ്റൊരാളിൽനിന്ന്‌ പണം കടം വാങ്ങുന്ന ഒരാൾ

ഞാൻ പണം കടം വാങ്ങണോ?

“കടം വാങ്ങുമ്പോൾ കല്യാണംപോലെ; മടക്കിക്കൊടുക്കുമ്പോഴോ മുറവിളി.” —ഒരു സ്വാഹിലി പഴഞ്ചൊല്ല്‌.

ഈ പഴമൊഴി കിഴക്കൻ ആഫ്രിക്കയിൽ വളരെ പ്രസിദ്ധമാണ്‌. ലോകമെങ്ങും അനേകർ ഇതേ രീതിയിൽ ചിന്തിക്കുന്നു. ഒരു സുഹൃത്തിൽനിന്നോ മറ്റ്‌ എവിടെനിന്നെങ്കിലുമോ കടം വാങ്ങുന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു? ചിലപ്പോൾ അത്‌ ആവശ്യമാണെന്നു തോന്നിയേക്കാമെങ്കിലും അതൊരു നല്ല രീതിയാണോ? കടം മേടിക്കുന്നതിലെ അപകടങ്ങളും ചതിക്കുഴികളും എന്തൊക്കെയാണ്‌?

മറ്റൊരു സ്വാഹിലി പഴമൊഴി ഈ പ്രശ്‌നത്തിന്റെ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നു: “കടം വാങ്ങുന്നതും കൊടുക്കുന്നതും സുഹൃദ്‌ബന്ധം വഷളാക്കും.” അതെ, കടങ്ങൾ സൗഹൃദങ്ങളെയും ബന്ധങ്ങളെയും തകർത്തേക്കാം. എത്ര മെച്ചമായി ആസൂത്രണം ചെയ്‌താലും എത്ര ആത്മാർഥമായി ശ്രമിച്ചാലും എല്ലായ്‌പോഴും കാര്യങ്ങൾ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. ഉദാഹരണത്തിന്‌, പറഞ്ഞ സമയത്ത്‌ പണം തിരിച്ചുകൊടുത്തില്ലെങ്കിൽ പണം തന്ന വ്യക്തി മുഷിഞ്ഞേക്കാം. നീരസം കൂടിക്കൂടിവന്നേക്കാം. ഉൾപ്പെട്ടിരിക്കുന്നവർ തമ്മിലും അവരുടെ കുടുംബാംഗങ്ങൾ തമ്മിൽപ്പോലും ഉള്ള ബന്ധം വഷളായേക്കാം. പല പ്രശ്‌നങ്ങളുമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, കടം വാങ്ങുന്നത്‌ സാമ്പത്തികപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു എളുപ്പവഴിയായി കാണുന്നതിനുപകരം അവസാനത്തെ പോംവഴിയായി കാണേണ്ടതാണ്‌.

കടം വാങ്ങുന്നത്‌ ദൈവവുമായുള്ള ബന്ധത്തെയും ബാധിച്ചേക്കാം. എങ്ങനെ? വായ്‌പ വാങ്ങിയശേഷം മനഃപൂർവം തിരിച്ചുകൊടുക്കാൻ വിസമ്മതിക്കുന്നത്‌ ദുഷ്ടനായ ഒരു മനുഷ്യനാണെന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 37:21) കൂടാതെ, “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്നും ബൈബിൾ വ്യക്തമാക്കുന്നു. (സദൃശവാക്യങ്ങൾ 22:7) അതുകൊണ്ട്‌, കടം വാങ്ങിയ ആൾ, അത്‌ തിരിച്ചുകൊടുക്കുന്നതുവരെ കടം കൊടുത്ത ആളോടുള്ള കടപ്പാടിൻകീഴിലാണെന്നു തിരിച്ചറിയണം. പിൻവരുന്ന ആഫ്രിക്കൻ പഴമൊഴി ഇക്കാര്യത്തിൽ സത്യമാണ്‌: “നിങ്ങൾ ഒരാളുടെ കാലുകൾ കടം വാങ്ങുന്നെങ്കിൽ അയാൾ പറയുന്നിടത്തേക്കു നിങ്ങൾക്കു പോകേണ്ടിവരും.” ഇതിന്റെ അർഥം, കടത്തിൽ മുങ്ങിയ ഒരു വ്യക്തിക്ക്‌ സ്വന്തം ഇഷ്ടത്തിന്‌ അനുസരിച്ച്‌ കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരിക്കില്ല എന്നാണ്‌.

അതുകൊണ്ട്‌, വായ്‌പ തിരിച്ചുകൊടുക്കുന്ന കാര്യം നാം വളരെ ഗൗരവത്തോടെ കാണണം. അല്ലാത്തപക്ഷം നിരാശ, ഉറക്കമില്ലാത്ത രാത്രികൾ, അമിതജോലിഭാരം എന്നീ പലതരം പ്രശ്‌നങ്ങൾക്ക്‌ അത്‌ വഴിതുറന്നേക്കാം. അതിനുപുറമേ, കുന്നുകൂടിക്കൊണ്ടിരിക്കുന്ന കടങ്ങൾ ഭാര്യാഭർത്താക്കന്മാർക്കിടയിൽ നിസ്സാരകാര്യങ്ങളെച്ചൊല്ലി കലഹങ്ങളുണ്ടാകുന്നതിനും കുടുംബബന്ധങ്ങൾ തകരുന്നതിനുപോലും കാരണമാകുന്നു. കോടതിക്കേസും ജയിൽവാസവും ഒക്കെ വേറെ. “അന്യോന്യമുള്ള സ്‌നേഹമല്ലാതെ നിങ്ങൾ ആരോടും ഒന്നും കടപ്പെട്ടിരിക്കരുത്‌” എന്ന റോമർ 13:8-ലെ ബുദ്ധിയുപദേശം എത്ര അർഥവത്താണ്‌!

കടം വാങ്ങേണ്ട ആവശ്യമുണ്ടോ?

ഈ കാരണങ്ങളാൽ, പണം കടം വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ജാഗ്രതപാലിക്കുന്നത്‌ ഉചിതമാണ്‌. സ്വയം ഇങ്ങനെ ചോദിക്കാം: യഥാർഥത്തിൽ കടം വാങ്ങേണ്ട ആവശ്യമുണ്ടോ? നിങ്ങൾക്കുള്ള വരുമാനമാർഗം നിലനിറുത്താനാണോ കടം വാങ്ങുന്നത്‌? അതോ, വരവിൽ അധികം ചെലവഴിച്ചുകൊണ്ട്‌ ജീവിക്കാനുള്ള ആഗ്രഹമാണോ അതിന്റെ പിന്നിൽ? അങ്ങനെയെങ്കിൽ കുറച്ചെങ്കിലും അത്യാഗ്രഹം ഉൾപ്പെട്ടിട്ടുണ്ടോ? ഒട്ടുമിക്ക സാഹചര്യങ്ങളിലും, കടം വാങ്ങി കടപ്പാടിലാകുന്നതിനെക്കാൾ ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നതായിരിക്കും നല്ലത്‌.

എന്നിരുന്നാലും, ചിലപ്പോൾ പോംവഴിയില്ലെന്നു തോന്നിയേക്കാവുന്ന ചില അത്യാവശ്യസന്ദർഭങ്ങൾ ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യത്തിൽപോലും, കടം വാങ്ങാൻ തീരുമാനിക്കുന്ന ഒരു വ്യക്തി പിൻവരുന്ന തത്ത്വങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കണം. ഇത്‌ എങ്ങനെ ചെയ്യാം?

ഒന്നാമതായി, ഒരാൾക്ക്‌ മറ്റുള്ളവരെക്കാൾ സാമ്പത്തികസ്ഥിതിയുണ്ടെന്ന്‌ തോന്നുന്നതുകൊണ്ടുമാത്രം അദ്ദേഹത്തെ മുതലെടുക്കാൻ ശ്രമിക്കരുത്‌. കാശുണ്ടെന്ന്‌ നമ്മൾ കരുതുന്ന ഒരാൾക്ക്‌ നമ്മെ സാമ്പത്തികമായി സഹായിക്കാൻ കടപ്പാടുണ്ടെന്ന്‌ ചിന്തിക്കാനും പാടില്ല. അത്തരം ഒരാൾക്ക്‌ പണം തിരിച്ചുകൊടുക്കാൻ നമുക്ക്‌ ബാധ്യതയില്ലെന്നും നാം കരുതരുത്‌. സാമ്പത്തികഭദ്രതയുണ്ടെന്ന്‌ നമുക്ക്‌ തോന്നുന്നവരോട്‌ അസൂയപ്പെടുന്നതും ഒഴിവാക്കേണ്ടതാണ്‌.—സദൃശവാക്യങ്ങൾ 28:22.

അടുത്തതായി, കടം വാങ്ങിയ പണം പറഞ്ഞ സമയത്തുതന്നെ തിരികെ കൊടുക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക. എപ്പോൾ തിരിച്ചുകൊടുക്കണമെന്ന്‌ കടം തന്നയാൾ പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, നിങ്ങൾതന്നെ അത്‌ എപ്പോൾ കൊടുക്കണമെന്നു തീരുമാനിച്ച്‌ കൃത്യസമയത്തുതന്നെ കൊടുക്കുക. ഇരുഭാഗത്തും തെറ്റിദ്ധാരണ ഒഴിവാക്കാൻ കരാർ എഴുതി സൂക്ഷിക്കുന്നതാണ്‌ ഉചിതം. (യിരെമ്യാവു 32:9, 10) സാധിക്കുമെങ്കിൽ, വാങ്ങിയ പണം തന്നയാൾക്ക്‌ നേരിട്ട്‌ തിരികെ കൊടുക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക്‌ അദ്ദേഹത്തോട്‌ നേരിട്ട്‌ നന്ദി പറയാൻ അവസരം ലഭിക്കും. വിശ്വസ്‌തമായി പണം തിരിച്ചുകൊടുക്കുന്നത്‌ നല്ല ബന്ധങ്ങളിലേക്കു നയിക്കും. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വാക്ക്‌ ഉവ്വ്‌ എന്നത്‌ ഉവ്വ്‌ എന്നും ഇല്ല എന്നത്‌ ഇല്ല എന്നും ആയിരിക്കട്ടെ.” (മത്തായി 5:37) അതോടൊപ്പം സുവർണനിയമം എപ്പോഴും മനസ്സിൽപിടിക്കുക: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ.”—മത്തായി 7:12.

സഹായകമായ ബൈബിൾനിർദേശങ്ങൾ

കടം വാങ്ങാനുള്ള ആഗ്രഹത്തിന്‌ എതിരെ ലളിതമായ ഒരു നിർദേശം ബൈബിൾ നൽകുന്നു: “ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു ആദായംതന്നെ.” (1 തിമൊഥെയൊസ്‌ 6:6) മറ്റു വാക്കുകളിൽ പറഞ്ഞാൽ ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടുന്നതാണ്‌ കടം വാങ്ങുന്നതു മൂലമുള്ള പരിണതഫലങ്ങളിൽനിന്നു രക്ഷനേടുന്നതിനുള്ള ഏറ്റവും നല്ല മാർഗം. എന്നിരുന്നാലും, ആഗ്രഹിക്കുന്നതെന്തും അപ്പോൾത്തന്നെ നേടുക എന്ന ചിന്താഗതിയുള്ള ഇന്നത്തെ ലോകത്തിൽ, ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടുകയെന്നത്‌ അത്ര എളുപ്പമല്ല. അവിടെയാണ്‌ “ദൈവഭക്തി”യുടെ പ്രാധാന്യം. ഏതു വിധത്തിൽ?

ഏഷ്യയിലെ ഒരു ക്രിസ്‌തീയദമ്പതികളുടെ കാര്യമെടുക്കുക. സ്വന്തമായി വീടുള്ളവരെ അവർ ചെറുപ്പത്തിൽ അത്ഭുതത്തോടെ നോക്കിയിരുന്നു. അങ്ങനെ, തങ്ങളുടെ സമ്പാദ്യവും ബാങ്കിൽനിന്നും ബന്ധുക്കളുടെ കൈയിൽനിന്നും കടം മേടിച്ച പണവും ചേർത്ത്‌ ഒരു വീടുണ്ടാക്കാൻ അവർ തീരുമാനിച്ചു. മാസംതോറും തിരിച്ച്‌ അടയ്‌ക്കേണ്ട തുക പെട്ടെന്നുതന്നെ അവർക്ക്‌ ഒരു ഭാരമായിത്തുടങ്ങി. അവർ കൂടുതൽ ജോലി ഏറ്റെടുത്തതുകൊണ്ട്‌ ദിവസവും കൂടുതൽ സമയം ജോലി ചെയ്യേണ്ടതായിവന്നു, അങ്ങനെ കുട്ടികളുമൊത്ത്‌ ചെലവഴിക്കാൻ തീരെ സമയം ഇല്ലാതെയായി. ഭർത്താവ്‌ ഇങ്ങനെ പറയുന്നു: “ഉറക്കമില്ലായ്‌മ, സമ്മർദം, ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ചേർന്ന്‌ ഒരു വലിയ ഭാരം ചുമക്കുന്നതുപോലെ എനിക്ക്‌ അനുഭവപ്പെട്ടു. അത്‌ എന്നെ ശ്വാസംമുട്ടിച്ചു.”

“ഭൗതികവസ്‌തുക്കളെ ബൈബിളിന്റെ വീക്ഷണത്തിൽ കാണുന്നത്‌ ഒരു സംരക്ഷണമാണ്‌.”

അങ്ങനെയിരിക്കെ, 1 തിമൊഥെയൊസ്‌ 6:6-ലെ വാക്കുകൾ ഓർത്തപ്പോൾ അവർ തങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി വീട്‌ വിൽക്കാൻ തീരുമാനിച്ചു. ഒടുവിൽ അവരുടെ ഭാരം മാറിക്കിട്ടാൻ രണ്ടു വർഷമെടുത്തു. സ്വന്തം അനുഭവത്തിൽനിന്ന്‌ ഈ ദമ്പതികൾ എന്താണ്‌ പഠിച്ചത്‌? അവർ ഇങ്ങനെ പറയുന്നു: “ഭൗതികവസ്‌തുക്കളെ ബൈബിളിന്റെ വീക്ഷണത്തിൽ കാണുന്നത്‌ ഒരു സംരക്ഷണമാണ്‌.”

ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ സ്വാഹിലി പഴമൊഴി അനേകർക്കും സുപരിചിതമാണ്‌. എന്നാൽ ആളുകൾ കടം വാങ്ങുന്ന ശീലം നിറുത്തിയിട്ടില്ല. നാം പരിചിന്തിച്ച ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ, ‘ഞാൻ പണം കടം വാങ്ങണോ?’ എന്ന്‌ ഗൗരവപൂർവം ചിന്തിക്കുന്നത്‌ ബുദ്ധിയല്ലേ? ▪ (w14-E 12/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക