വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp17 നമ്പർ 6 പേ. 12-14
  • ബൈബിൾ—എന്തുകൊണ്ട്‌ ഇത്രയധികം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ—എന്തുകൊണ്ട്‌ ഇത്രയധികം?
  • 2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിളിന്റെ മൂലപ്രതി
  • ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരം
  • ലാറ്റിൻ വൾഗേറ്റ്‌
  • പുതിയ ഭാഷാന്തരങ്ങൾ പെരുകുന്നു
  • “സെപ്‌റ്റുവജിന്റ്‌” അന്നും ഇന്നും പ്രയോജനപ്രദം
    2002 വീക്ഷാഗോപുരം
  • ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം ഒന്ന്‌
    വീക്ഷാഗോപുരം—1997
  • പാഠം 5—വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യഹോവ ആശയവിനിമയത്തിന്റെ ദൈവം
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp17 നമ്പർ 6 പേ. 12-14
എഴുതിയതും അച്ചടിച്ചതും ഇലക്‌ട്രോണിക്‌ രൂപത്തിലും ഉള്ള വിവിധതരം ബൈബിളുകൾ

ബൈബിൾ—എന്തുകൊണ്ട്‌ ഇത്രയധികം?

ബൈബിളിന്‌ ഇത്രയധികം ഭാഷാന്തരങ്ങളും പരിഭാഷകളും ഉള്ളത്‌ എന്തുകൊണ്ട്‌? ഇത്തരത്തിലുള്ള പുതിയ ഭാഷാന്തരങ്ങളെ ബൈബിൾ മനസ്സിലാക്കുന്നതിനുള്ള സഹായമായിട്ടാണോ അതോ തടസ്സമായിട്ടാണോ നിങ്ങൾ കാണുന്നത്‌? അവയുടെ തുടക്കത്തെക്കുറിച്ച്‌ പഠിക്കുന്നത്‌ ഇക്കാര്യങ്ങൾ ജ്ഞാനപൂർവം വിലയിരുത്താൻ നിങ്ങളെ സഹായിക്കും.

ആദ്യംതന്നെ, ബൈബിൾ എഴുതിയെന്ന്‌ ആരാണെന്നും അത്‌ എപ്പോൾ എഴുതിയെന്നും നോക്കാം.

ബൈബിളിന്റെ മൂലപ്രതി

സാധാരണയായി ബൈബിളിനെ നമുക്കു രണ്ടു ഭാഗങ്ങളായി തിരിക്കാം. ആദ്യഭാഗത്തിൽ 39 പുസ്‌തകങ്ങളുണ്ട്‌. “ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകൾ” ആണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌. (റോമർ 3:2) ഇത്‌ എഴുതുന്നതിനായി വിശ്വസ്‌തരായ മനുഷ്യരെ ദൈവം തന്റെ ആത്മാവിനാൽ പ്രചോദിപ്പിച്ചു. എഴുത്തു പൂർത്തിയാക്കുന്നതിനായി ബി.സി. 1513 മുതൽ ബി.സി. 443 വരെയുള്ള ഏതാണ്ട്‌ 1,100 വർഷം എടുത്തു. ഭൂരിഭാഗം പുസ്‌തകങ്ങളും എബ്രായ ഭാഷയിലാണ്‌ എഴുതിയത്‌. അതുകൊണ്ട്‌ ഇതിനെ എബ്രായതിരുവെഴുത്തുകൾ എന്നു വിളിക്കുന്നു. പഴയ നിയമം എന്ന മറ്റൊരു പേരും ഇതിനുണ്ട്‌.

രണ്ടാം ഭാഗത്തിൽ 27 പുസ്‌തകങ്ങളുണ്ട്‌. അതും “ദൈവവചനം” തന്നെയാണ്‌. (1 തെസ്സലോനിക്യർ 2:13) ക്രിസ്‌തുയേശുവിന്റെ വിശ്വസ്‌തരായ ശിഷ്യന്മാർക്ക്‌ തന്റെ ആത്മാവിനെ നൽകിയാണ്‌ ദൈവം ഇത്‌ എഴുതിച്ചത്‌. ഇതിന്റെ എഴുത്തു പൂർത്തിയാക്കുന്നതിന്‌ എ.ഡി. 41 മുതൽ എ.ഡി. 98 വരെയുള്ള 60 വർഷം മാത്രമേ എടുത്തുള്ളൂ. ഭൂരിഭാഗം എഴുത്തുകളും ഗ്രീക്ക്‌ ഭാഷയിലായിരുന്നതുകൊണ്ട്‌ ഇതിനെ ഗ്രീക്കുതിരുവെഴുത്തുകൾ എന്നു വിളിക്കുന്നു. പുതിയ നിയമം എന്നും ഇത്‌ അറിയപ്പെടുന്നു.

അങ്ങനെ ഈ 66 പുസ്‌തകങ്ങൾ കൂടിച്ചേർന്ന്‌ മനുഷ്യവർഗത്തിനുള്ള ദൈവത്തിന്റെ സന്ദേശം അടങ്ങുന്ന സമ്പൂർണബൈബിൾ പൂർത്തിയായി. അങ്ങനെയെങ്കിൽ ബൈബിളിന്റെ മറ്റു ഭാഷാന്തരങ്ങൾ വന്നത്‌ എന്തുകൊണ്ട്‌? പ്രധാനപ്പെട്ട മൂന്നു കാരണങ്ങൾ ചുവടെ.

  • ആളുകൾക്ക്‌ അവരുടെ മാതൃഭാഷയിൽ ബൈബിൾ വായിക്കുന്നതിന്‌.

  • പകർപ്പെഴുത്തുകാർ വരുത്തിയ പിശകുകൾ നീക്കി ബൈബിളിന്റെ മൂലപാഠം പുനഃസ്ഥാപിക്കുന്നതിന്‌.

  • ആധുനികഭാഷയിലേക്കു പരിഷ്‌കരിക്കുന്നതിന്‌.

ആദ്യകാലത്തെ രണ്ടു ഭാഷാന്തരങ്ങളിൽ മുൻപേജിൽ പറഞ്ഞ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്നു കാണുക.

ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരം

യേശുവിനു 300 വർഷം മുമ്പ്‌ ജൂതപണ്ഡിതന്മാർ എബ്രായതിരുവെഴുത്തുകൾ ഗ്രീക്കിലേക്കു പരിഭാഷ ചെയ്യാൻ തുടങ്ങി. ഇതാണ്‌ പിൽക്കാലത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ എന്ന്‌ അറിയപ്പെട്ടത്‌. അതിന്റെ ആവശ്യം എന്തായിരുന്നു? കാരണം അക്കാലത്ത്‌ പല ജൂതന്മാരും എബ്രായ ഭാഷയ്‌ക്കു പകരം ഗ്രീക്കാണ്‌ ഉപയോഗിച്ചിരുന്നത്‌. അവരെ സഹായിക്കുന്നതിനാണ്‌ “വിശുദ്ധലിഖിതങ്ങൾ” ഗ്രീക്കിലേക്കു പരിഭാഷ ചെയ്‌തത്‌.—2 തിമൊഥെയൊസ്‌ 3:15.

കൂടാതെ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരം ഗ്രീക്ക്‌ ഭാഷ സംസാരിക്കുന്ന ജൂതരല്ലാത്ത ദശലക്ഷക്കണക്കിന്‌ ആളുകളെയും ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നതെന്ന്‌ മനസ്സിലാക്കാൻ സഹായിച്ചു. എങ്ങനെ? അതെക്കുറിച്ച്‌ പ്രൊഫസർ ഡബ്ല്യൂ. എഫ്‌. ഹൊവാർഡ്‌ ഇങ്ങനെ പറഞ്ഞു: “ഒന്നാം നൂറ്റാണ്ടിന്റെ പകുതിക്കുവെച്ചുതന്നെ ഈ ഭാഷാന്തരം ക്രൈസ്‌തവസഭയുടെ ബൈബിളായിത്തീർന്നു. ‘തിരുവെഴുത്ത്‌ ഉപയോഗിച്ച്‌ യേശു മിശിഹയാണെന്നു തെളിയിച്ചുകൊണ്ട്‌’ അവരുടെ മിഷനറിമാർ സിനഗോഗുകൾതോറും യാത്ര ചെയ്‌തു.” (പ്രവൃത്തികൾ 17:3, 4; 20:20) ഇതാണ്‌ യേശുവിനെ മിശിഹയായി അംഗീകരിക്കാതിരുന്ന ജൂതന്മാർക്ക്‌ “സെപ്‌റ്റുവജിന്റിൽ താത്‌പര്യം നഷ്ടപ്പെട്ടതിന്റെ” കാരണങ്ങളിൽ ഒന്ന്‌ എന്ന്‌ ബൈബിൾപണ്ഡിതനായ എഫ്‌. എഫ്‌. ബ്രൂസ്‌ അഭിപ്രായപ്പെടുന്നു.

യേശുവിന്റെ ശിഷ്യന്മാർക്ക്‌ ഗ്രീക്കുതിരുവെഴുത്തുകളുടെ പുസ്‌തകങ്ങൾ പടിപടിയായി ലഭിച്ചപ്പോൾ അവർ അത്‌ എബ്രായതിരുവെഴുത്തുകളുടെ സെപ്‌റ്റുവജിന്റ്‌ പരിഭാഷയോടൊപ്പം കൂട്ടിച്ചേർത്തു. അങ്ങനെയാണ്‌ അത്‌ നമ്മൾ ഇന്നു കാണുന്ന സമ്പൂർണബൈബിളായിത്തീർന്നത്‌.

ലാറ്റിൻ വൾഗേറ്റ്‌

ബൈബിൾ പൂർത്തിയായി ഏതാണ്ട്‌ 300 വർഷങ്ങൾക്കു ശേഷം മതപണ്ഡിതനായ ജെറോം ബൈബിളിന്റെ ഒരു ലത്തീൻഭാഷാന്തരം പുറത്തിറക്കി. അത്‌ പിൽക്കാലത്ത്‌ ലാറ്റിൻ വൾഗേറ്റ്‌ എന്ന്‌ അറിയപ്പെട്ടു. ലത്തീൻഭാഷയിൽ പല ഭാഷാന്തരങ്ങൾ അന്ന്‌ നിലവിലിരിക്കെ ഈ പുതിയ പരിഭാഷയുടെ ആവശ്യകത എന്തായിരുന്നു? “തെറ്റായ പരിഭാഷകളും പ്രകടമായ പിശകുകളും” നേരെയാക്കുക, “അനാവശ്യമായ കൂട്ടിച്ചേർക്കലും വിട്ടുകളയലും” ശരിയാക്കുക എന്നിവയായിരുന്നു ജെറോമിന്റെ ലക്ഷ്യം എന്ന്‌ അന്താരാഷ്‌ട്ര പ്രാമാണിക ബൈബിൾ വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു.

ജെറോം പല പിശകുകൾ തിരുത്തുകതന്നെ ചെയ്‌തു. അങ്ങനെയിരിക്കെയാണ്‌ പള്ളി അധികാരികൾ ഏറ്റവും വലിയ ഒരു അന്യായം പ്രവർത്തിച്ചത്‌! ലാറ്റിൻ വൾഗേറ്റ്‌ മാത്രമാണ്‌ ഒരേയൊരു അംഗീകൃത ഭാഷാന്തരമെന്ന്‌ അവർ പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളോളം അങ്ങനെതന്നെ തുടരുകയും ചെയ്‌തു! വൾഗേറ്റ്‌ ഭാഷാന്തരം സാധാരണക്കാരായ ആളുകളെ ബൈബിൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനു പകരം ബൈബിളിനെ ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു പുസ്‌തകമാക്കിത്തീർത്തു. ലത്തീൻഭാഷ ക്രമേണ കാലഹരണപ്പെട്ടുപോയതാണ്‌ കാരണം.

പുതിയ ഭാഷാന്തരങ്ങൾ പെരുകുന്നു

ഇതിനിടെ എ.ഡി. 5-ാം നൂറ്റാണ്ടായപ്പോഴേക്കും ബൈബിളിന്റെ മറ്റു ഭാഷാന്തരങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. പ്രശസ്‌തമായ സുറിയാനി പ്‌ശീത്താ അതിന്‌ ഒരു ഉദാഹരണമാണ്‌. എന്നാൽ 14-ാം നൂറ്റാണ്ടായപ്പോഴാണ്‌ സാധാരണക്കാരായ ആളുകൾക്ക്‌ അവരുടെ ഭാഷയിൽ തിരുവെഴുത്തുകൾ ലഭിച്ചുതുടങ്ങിയത്‌.

14-ാം നൂറ്റാണ്ടിന്റെ ഒടുവിൽ, ഇംഗ്ലണ്ടിലെ ജോൺ വിക്ലിഫ്‌, അസ്‌തമിച്ചുപോയ ആ ഭാഷയുടെ പിടിയിൽനിന്ന്‌ ബൈബിളിനെ മോചിപ്പിക്കാൻ ശ്രമം തുടങ്ങി. അങ്ങനെ തന്റെ നാട്ടിലെ സാധാരണക്കാർക്കു മനസ്സിലാകുന്ന ഇംഗ്ലീഷ്‌ ഭാഷയിൽ അദ്ദേഹം ബൈബിൾ പുറത്തിറക്കി. ഇതോടൊപ്പം, ജോഹാൻ ഗുട്ടൻബെർഗിന്റെ അച്ചടിസംവിധാനങ്ങൾ, ബൈബിളിന്റെ പുതിയ ഭാഷാന്തരങ്ങൾ യൂറോപ്പിലുടനീളം നിലവിലിരുന്ന പല ഭാഷകളിൽ പുറത്തിറക്കാനും വിതരണം ചെയ്യാനും ബൈബിൾപണ്ഡിതന്മാർക്ക്‌ വഴി തുറന്നുകൊടുത്തു.

അങ്ങനെ ഇംഗ്ലീഷ്‌ ഭാഷാന്തരങ്ങൾ വർധിച്ചപ്പോൾ, ഒരേ ഭാഷയിൽത്തന്നെ വ്യത്യസ്‌തഭാഷാന്തരങ്ങൾ പുറത്തിറക്കേണ്ടതുണ്ടോ എന്നു നിരൂപകർ ചോദ്യമുയർത്തി. 18-ാം നൂറ്റാണ്ടിലെ ജോൺ ലൂയിസ്‌ എന്ന ഇംഗ്ലീഷ്‌ പുരോഹിതൻ അതെക്കുറിച്ച്‌ ഇങ്ങനെ എഴുതി: “വർഷങ്ങൾ കഴിയുന്തോറും ഭാഷകൾ കാലഹരണപ്പെടുകയും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട്‌ പഴയ ഭാഷാന്തരങ്ങൾ പരിശോധിച്ച്‌ പുതുതലമുറ സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാഷയ്‌ക്കു ചേർച്ചയിൽ അത്‌ പരിഷ്‌കരിക്കണം.”

ഇന്ന്‌, പഴയ ഭാഷാന്തരങ്ങളുടെ കൃത്യത പരിശോധിച്ച്‌ ഉറപ്പുവരുത്താൻ കഴിയുന്ന മെച്ചമായ സ്ഥാനത്താണ്‌ ബൈബിൾപണ്ഡിതന്മാർ. അവർക്ക്‌ പുരാതന ബൈബിൾഭാഷകളെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ട്‌. മാത്രമല്ല, ഈ അടുത്ത കാലത്ത്‌ കണ്ടെത്തിയ പുരാതന ബൈബിൾ കൈയെഴുത്തുപ്രതികളുടെ ശേഖരവും കൈമുതലായുണ്ട്‌. ഇവ ബൈബിളിന്റെ മൂലപാഠം എന്താണ്‌ അർഥമാക്കുന്നതെന്നു കൃത്യമായി മനസ്സിലാക്കാൻ അവരെ സഹായിക്കുന്നു.

അതുകൊണ്ട്‌ പുതിയ ബൈബിൾഭാഷാന്തരങ്ങൾക്കു വളരെ മൂല്യമുണ്ട്‌. എന്നാൽ അവയിൽ ചിലതിനെക്കുറിച്ച്‌ നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം.a ദൈവത്തോടുള്ള സ്‌നേഹത്താൽ പ്രേരിതമായാണ്‌ ഒരു ബൈബിൾഭാഷാന്തരം പരിഷ്‌കരിക്കുന്നതെങ്കിൽ, അവരുടെ ആ പരിശ്രമം നമുക്ക്‌ എല്ലാവർക്കും പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല.

നിങ്ങളുടെ ഭാഷയിലുള്ള ബൈബിൾ ഓൺലൈനിലോ മൊബൈലിലോ വായിക്കുന്നതിന്‌ www.jw.org എന്ന വെബ്‌സൈറ്റിലെ പ്രസിദ്ധീകരണങ്ങൾ > ബൈബിൾ എന്നതിനു കീഴിൽ നോക്കുക.

a ഈ മാസികയുടെ 2008 മെയ്‌ 1 ലക്കത്തിലുള്ള “നല്ല ബൈബിൾ പരിഭാഷ എങ്ങനെ തിരഞ്ഞെടുക്കാം” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

ദൈവത്തിന്റെ പരിശുദ്ധനാമം ബൈബിളിൽ

യേശുവിന്റെ കാലത്തെ സെപ്‌റ്റുവജിന്റ  കൈയെഴുത്തുപ്രതിയിൽ ദൈവനാമം

യേശുവിന്റെ കാലത്തെ സെപ്‌റ്റുവജിന്റ്‌ കൈയെഴുത്തുപ്രതിയിൽ ദൈവനാമം

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ബൈബിളിൽ അതിന്റെ എബ്രായതിരുവെഴുത്തുകളിലും ഗ്രീക്കുതിരുവെഴുത്തുകളിലും യഹോവ എന്ന പരിശുദ്ധനാമം ഉപയോഗിച്ചിരിക്കുന്നു. മിക്ക ആധുനികബൈബിളുകളും ഈ പേരിനു പകരം “കർത്താവ്‌” എന്നാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇതിന്റെ കാരണമായി ചില പരിഭാഷകർ പറയുന്നത്‌, ദൈവത്തിന്റെ പേരിനെ കുറിക്കുന്ന ചതുരക്ഷരി (YHWH) എബ്രായതിരുവെഴുത്തുകളുടെ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ പരിഭാഷയിൽ ഒരിക്കലും ഇല്ലായിരുന്നു എന്നാണ്‌. അത്‌ ശരിയാണോ?

യേശുവിന്റെ കാലത്തെ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരത്തിന്റെ ചില ഭാഗങ്ങൾ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കണ്ടെടുത്തു. എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച്‌ എഴുതിയിട്ടുള്ള ദൈവനാമം അതിൽ കാണുന്നുണ്ട്‌. അതുകൊണ്ട്‌, സാധ്യതയനുസരിച്ച്‌ പകർപ്പെഴുത്തുകാർ പിന്നീട്‌ ദൈവനാമം മാറ്റി പകരം അവിടെ “കർത്താവ്‌” എന്നതിന്റെ ഗ്രീക്കുപദം (കിരിയോസ്‌) ഉപയോഗിച്ചതായിരിക്കും. എന്നാൽ ദൈവത്തിന്റെ പേര്‌ ആദ്യമുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം ഉണ്ടെന്നു പുതിയ ലോക ഭാഷാന്തരം ഉറപ്പുവരുത്തിയിരിക്കുന്നു.

ബൈബിളിന്‌ മാറ്റം വന്നിട്ടുണ്ടോ?

യശയ്യയുടെ ചാവുകടൽ ചുരുൾ

2,000 വർഷം പഴക്കമുള്ള യശയ്യയുടെ ചാവുകടൽ ചുരുൾ. ഇന്നത്തെ ബൈബിളിലുള്ളതുമായി ഇതിനു കാര്യമായ ഒരു വ്യത്യാസവുമില്ല

പകർപ്പെഴുത്തുകാർ തെറ്റുകൾ വരുത്തിയിട്ടുണ്ട്‌ എന്നതിൽ സംശയമില്ല. എന്നാൽ ആ തെറ്റുകളൊന്നും ബൈബിളിലെ ആശയങ്ങൾക്കു മാറ്റം വരുത്തിയിട്ടില്ല. “പ്രധാനപ്പെട്ട ഒരു ക്രിസ്‌തീയവിശ്വാസവും ഉറപ്പില്ലാത്ത ഏതെങ്കിലും ബൈബിൾഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല.”—നമ്മുടെ ബൈബിളും പുരാതന കൈയെഴുത്തുപ്രതികളും (ഇംഗ്ലീഷ്‌).

പകർപ്പെഴുത്തുകാരിൽ ഏറ്റവും കൃത്യതയുള്ളവർ ജൂതന്മാരായിരുന്നു. “ക്രിസ്‌തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടുകളിലെ ജൂതശാസ്‌ത്രിമാർ അങ്ങേയറ്റം കൃത്യതയോടെ എബ്രായബൈബിൾ പാഠങ്ങൾ വീണ്ടുംവീണ്ടും പകർത്തിയെഴുതി.”—ചാവുകടൽ ചുരുളുകൾ—ഒരു പുനർവിചിന്തനം (ഇംഗ്ലീഷ്‌).

ഉദാഹരണത്തിന്‌, മുമ്പ്‌ ലഭ്യമായിരുന്ന കൈയെഴുത്തുപ്രതികളെക്കാൾ 1,000 വർഷംകൂടെ പഴക്കമുള്ളതാണ്‌ യശയ്യയുടെ ചാവുകടൽ ചുരുളുകൾ. ഇവ തമ്മിൽ എന്തു വ്യത്യാസമാണുള്ളത്‌? “വളരെ അപൂർവമായി മാത്രമേ ഒരു വാക്കു ചേർക്കുകയോ കളയുകയോ ചെയ്‌തിട്ടുള്ളൂ.”—ബൈബിളിന്റെ ചരിത്രം (ഇംഗ്ലീഷ്‌).

അക്ഷരങ്ങളും വാക്കുകളും പദപ്രയോഗങ്ങളും അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയതുപോലുള്ള തെറ്റുകൾ ഇന്ന്‌ എളുപ്പത്തിൽ കണ്ടെത്താനും തിരുത്താനും കഴിയും. “പുതിയ നിയമത്തിന്റെ കൃത്യത ഉറപ്പുവരുത്താൻ ഇന്ന്‌ ധാരാളം വിവരങ്ങൾ ലഭ്യമാണ്‌. ഇന്നു ലോകത്തുള്ള, ഒരു പുരാതന സാഹിത്യകൃതിയുടെയും കൃത്യത ഇതുപോലെ ഉറപ്പുവരുത്താനാകില്ല.”—പുസ്‌തകങ്ങളും ചർമലിഖിതങ്ങളും (ഇംഗ്ലീഷ്‌).

“സംശയമുള്ള വിശ്വാസികൾക്ക്‌ ആത്മവിശ്വാസം പകരുന്നതാണ്‌ ഈജിപ്‌തിൽനിന്നുള്ള, ബൈബിളിന്റെ അതിപുരാതനമായ പപ്പൈറസ്‌ ലിഖിതങ്ങൾ. പലരും പല നൂറ്റാണ്ടുകളായി ഇവ പകർത്തിയെഴുതി. അങ്ങനെ ഒടുവിൽ യൂറോപ്പിലെ അച്ചടിശാലകളിൽ ഈ ആധുനികകാലത്ത്‌ അവ എത്തിച്ചേർന്നു. ഇവയും ആ ലിഖിതങ്ങളും തമ്മിൽ ഏറെക്കുറെ ഒരു വ്യത്യാസവുമില്ലെന്നു പറയാനാകും.”—ബൈബിളിന്റെ ചരിത്രം (ഇംഗ്ലീഷ്‌).

ബൈബിളിന്‌ മാറ്റം വന്നിട്ടുണ്ടോ? ഒരിക്കലുമില്ല!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക