വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആളുകൾ പ്രാർഥിക്കുന്നത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)—2016 | നമ്പർ 1
    • മുഖ്യലേഖനം | പ്രാർഥന—എന്താണ്‌ പ്രയോജനം?

      ആളുകൾ പ്രാർഥിക്കുന്നത്‌ എന്തുകൊണ്ട്‌?

      “ഞാനൊരു വലിയ ചൂതാട്ടക്കാരനായിരുന്നു. എനിക്ക്‌ ഭാഗ്യം ലഭിക്കണേ എന്നായിരുന്നു എന്റെ പ്രാർഥന. പക്ഷെ, ഇതുവരെ എനിക്ക്‌ അത്‌ ലഭിച്ചിട്ടില്ല.”—സാമുവൽ,a കെനിയ.

      “സ്‌കൂളിലായിരുന്നപ്പോൾ പല പ്രാർഥനകളും ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്‌. അങ്ങനെ മനഃപാഠമാക്കിയ പ്രാർഥനകൾ ഉരുവിടുക മാത്രമായിരുന്നു ഞങ്ങൾ ആകെക്കൂടെ ചെയ്‌തിരുന്നത്‌.”—തെരേസ, ഫിലിപ്പീൻസ്‌.

      “പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഞാൻ പ്രാർഥിക്കും. എന്റെ പാപങ്ങൾ ക്ഷമിച്ചുകിട്ടാനും നല്ല ഒരു ക്രിസ്‌ത്യാനിയാകാനും ഞാൻ പ്രാർഥിക്കാറുണ്ട്‌.”—മഗ്‌ഡെലിൻ, ഘാന.

      1. ചൂതാട്ടമേശയ്‌ക്ക്‌ അരികിലിരുന്ന്‌ പ്രാർഥിക്കുന്ന ഒരു വ്യക്തി; 2. സ്‌കൂളിൽ പ്രാർഥിക്കുന്ന ഒരു പെൺകുട്ടി; 3. പ്രാർഥിക്കുന്ന ഒരു സ്‌ത്രീ

      പല കാരണങ്ങളെച്ചൊല്ലി ആളുകൾ പ്രാർഥിക്കാറുണ്ടെന്ന്‌ സാമുവൽ, തെരേസ, മഗ്‌ഡെലിൻ എന്നിവരുടെ അഭിപ്രായങ്ങൾ തെളിയിക്കുന്നു. ചില പ്രാർഥനകൾ മറ്റുള്ളവയെ അപേക്ഷിച്ച്‌ നല്ല ഉദ്ദേശ്യങ്ങൾക്കു വേണ്ടിയായിരിക്കാം. ചിലർ ഹൃദയം ഉരുകിയാണ്‌ പ്രാർഥിക്കുന്നത്‌. മറ്റു ചിലരാകട്ടെ, ഉള്ളിൽത്തട്ടാതെ വെറുതെ വാചകങ്ങൾ ഉരുവിടുന്നു. എന്തായാലും, കോടിക്കണക്കിന്‌ വരുന്ന ആളുകൾക്ക്‌ പ്രാർഥിക്കേണ്ടതിന്റെ ആവശ്യം അനുഭവപ്പെടുന്നുണ്ട്‌. സ്‌കൂൾപരീക്ഷയിൽ ജയിക്കുന്നതിനോ ഇഷ്ടപ്പെട്ട സ്‌പോർട്‌സ്‌ ടീം വിജയിക്കുന്നതിനോ കുടുംബജീവിതത്തിൽ ദൈവത്തിന്റെ മാർഗനിർദേശങ്ങൾക്കോ അല്ലെങ്കിൽ ഇതുപോലുള്ള പല കാര്യങ്ങൾക്കോ വേണ്ടിയായിരിക്കാം അവർ പ്രാർഥിക്കുന്നത്‌. ഇനി, മതങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾപോലും പതിവായി പ്രാർഥിക്കാറുണ്ടെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.

      ആകട്ടെ, നിങ്ങൾ പ്രാർഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ, എന്തിനൊക്കെ വേണ്ടിയാണ്‌? പ്രാർഥിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘പ്രാർഥിക്കുന്നതുകൊണ്ട്‌ എന്താണ്‌ പ്രയോജനം? ആരെങ്കിലും എന്റെ പ്രാർഥന കേൾക്കുന്നുണ്ടോ?’ ഒരു എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പ്രാർഥന ഒരു ചികിത്സപോലെയാണ്‌. . . അത്‌, ഒരു പ്രശ്‌നത്തെ താത്‌കാലികമായി നിങ്ങളുടെ മനസ്സിൽനിന്ന്‌ മാറ്റിക്കളയുന്നു”. ചില വൈദ്യശാസ്‌ത്രവിദഗ്‌ധർക്കും ഇതേ അഭിപ്രായമാണുള്ളത്‌. അവർ ഇതിനെ ഒരു “പകരചികിത്സയായി” കണക്കാക്കുന്നു. അങ്ങനെയെങ്കിൽ, പ്രാർഥിക്കുന്ന ആളുകൾ അർഥമില്ലാത്ത കാര്യങ്ങൾ ഒരു ചടങ്ങെന്നവണ്ണം ആവർത്തിക്കുകയാണോ അതോ തുടർച്ചയായി പ്രാർഥിക്കുന്നതുകൊണ്ട്‌ കുറഞ്ഞപക്ഷം അല്‌പം രോഗശമനമെങ്കിലും ലഭിക്കുന്നുണ്ടോ?

      കേവലം ഒരു രോഗചികിത്സപോലെയല്ല, അതിലുമധികം കാര്യങ്ങൾ പ്രാർഥനയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന്‌ ബൈബിൾ പറയുന്നു. ശരിയായ വിധത്തിലും ശരിയായ കാര്യങ്ങൾക്കുവേണ്ടിയും ഉള്ള പ്രാർഥനകൾ ഒരുവൻ ശ്രദ്ധിക്കുന്നുണ്ടെന്നും ബൈബിൾ വ്യക്തമാക്കുന്നു. ഇത്‌ ശരിയാണോ? ഇതിനുള്ള തെളിവുകൾ നമുക്ക്‌ പരിശോധിക്കാം. (w15-E 10/01)

      a ചില പേരുകൾക്ക്‌ മാറ്റം വരുത്തിയിട്ടുണ്ട്‌.

  • നമ്മുടെ പ്രാർഥന ആരെങ്കിലും കേൾക്കുന്നുണ്ടോ?
    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)—2016 | നമ്പർ 1
    • യേശു കണ്ണുകളുയർത്തി പ്രാർഥിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കുന്ന ശിഷ്യന്മാർ

      മുഖ്യലേഖനം | പ്രാർഥന—എന്താണ്‌ പ്രയോജനം?

      നമ്മുടെ പ്രാർഥന ആരെങ്കിലും കേൾക്കുന്നുണ്ടോ?

      ആരും കേൾക്കാനില്ലാത്തതിനാൽ വെറുതെ സമയം പാഴാക്കലാണ്‌ പ്രാർഥന എന്ന്‌ ചിലർ വിചാരിക്കുന്നു. മറ്റു ചിലരാകട്ടെ, പ്രാർഥിക്കാറുണ്ടെങ്കിലും തങ്ങൾക്ക്‌ ഉത്തരം ലഭിച്ചിട്ടില്ല എന്നോർത്ത്‌ പരിതപിക്കുന്നു. ഒരു നിരീശ്വരവാദി തന്റെ സങ്കൽപ്പത്തിലുള്ള ദൈവത്തോട്‌ “എന്റെ പ്രാർഥനയ്‌ക്ക്‌ ചെറുതായെങ്കിലും ഒന്ന്‌ ഉത്തരം തരേണമേ” എന്ന്‌ പ്രാർഥിച്ചു. എന്നാൽ ദൈവം “മിണ്ടിയതേയില്ല” എന്ന്‌ അദ്ദേഹം പറഞ്ഞു.

      ഒരു ദൈവമുണ്ടെന്നും ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടെന്നും ബൈബിൾ ഉറപ്പുനൽകുന്നു. വളരെക്കാലംമുമ്പ്‌ ദൈവം തന്റെ ജനത്തോട്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌: “നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു (ദൈവം) നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും.” (യെശയ്യാവു 30:19) “നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം” എന്ന്‌ മറ്റൊരു ബൈബിൾവാക്യവും പറയുന്നു.—സദൃശവാക്യങ്ങൾ 15:8.

      യേശു തന്റെ പിതാവിനോട്‌ പ്രാർഥിക്കുകയും അതിന്‌ “ഉത്തരം ലഭിക്കുകയും ചെയ്‌തു.”—എബ്രായർ 5:7

      അത്‌ മാത്രമല്ല, ചിലർ പ്രാർഥിച്ചപ്പോൾ ദൈവം അവരുടെ പ്രാർഥന കേട്ടതായുള്ള രേഖയും ബൈബിളിൽ അടങ്ങിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌ യേശു, “തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു. . . അപേക്ഷ” കഴിക്കയും “ഉത്തരം ലഭിക്കുകയും ചെയ്‌തു” എന്ന്‌ ഒരു ബൈബിൾവാക്യം പറയുന്നു. (എബ്രായർ 5:7) മറ്റു ചില ഉദാഹരണങ്ങൾ ദാനീയേൽ 9:21-ലും 2 ദിനവൃത്താന്തം 7:1-ലും കാണാനാകും.

      അങ്ങനെയെങ്കിൽ, പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കുന്നില്ല എന്ന്‌ ചിലർക്ക്‌ തോന്നുന്നത്‌ എന്തുകൊണ്ടാണ്‌? മറ്റ്‌ ദൈവങ്ങളോടോ പൂർവികരോടോ പ്രാർഥിക്കുന്നതിനു പകരം യഹോവയോട്‌ മാത്രമേ പ്രാർഥിക്കാവൂ എന്നാണ്‌ ബൈബിൾ പറയുന്നത്‌.a കൂടാതെ, “തിരുഹിതപ്രകാരം” അതായത്‌ ദൈവം അംഗീകരിക്കുന്ന കാര്യങ്ങൾക്കുവേണ്ടിയായിരിക്കണം നമ്മൾ പ്രാർഥിക്കേണ്ടതെന്നും അത്‌ പറയുന്നു. ഈ വിധത്തിൽ പ്രാർഥിക്കുമ്പോൾ ദൈവം ‘കേൾക്കും’ എന്നും ബൈബിൾ ഉറപ്പുനൽകുന്നു. (1 യോഹന്നാൻ 5:14) അതുകൊണ്ട്‌, നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ഇഷ്ടത്തെക്കുറിച്ചും അറിയേണ്ടതുണ്ട്‌.

      പ്രാർഥന എന്നത്‌ മതപരമായ ചടങ്ങ്‌ മാത്രമല്ലെന്നും ദൈവം നമ്മുടെ പ്രാർഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നുണ്ടെന്നും അനേകർ വിശ്വസിക്കുന്നു. കെനിയയിൽ താമസിക്കുന്ന ഐസക്ക്‌ പറയുന്നു: “ബൈബിളിനെക്കുറിച്ച്‌ മനസ്സിലാക്കാൻ എന്നെ സഹായിക്കണേ എന്ന്‌ ഞാൻ പ്രാർഥിച്ചതേയുള്ളൂ. അല്‌പസമയത്തിനുള്ളിൽ ഒരാൾ എന്റെ അടുത്തുവന്ന്‌ ബൈബിൾ പഠിപ്പിക്കാമെന്ന്‌ പറഞ്ഞു. “ഫിലിപ്പീൻസുകാരിയായ ഹിൽഡ പുകവലി നിറുത്താൻ ആഗ്രഹിച്ചിരുന്നു. അതിനായി ശ്രമിച്ച്‌ പലതവണ പരാജയപ്പെട്ടപ്പോൾ “എന്തുകൊണ്ട്‌ ഇക്കാര്യത്തെക്കുറിച്ച്‌ ദൈവത്തോട്‌ പ്രാർഥിച്ചുകൂടാ?” എന്ന്‌ അവളുടെ ഭർത്താവ്‌ ചോദിച്ചു. അത്‌ കൊള്ളാമെന്ന്‌ ഹിൽഡയ്‌ക്ക്‌ തോന്നി. “എന്റെ പ്രാർഥനയ്‌ക്ക്‌ ദൈവം ഉത്തരം നൽകിയ വിധം എന്നെ അതിശയിപ്പിച്ചു. പുകവലിയോടുള്ള താത്‌പര്യം പതുക്കെപ്പതുക്കെ കുറഞ്ഞുവന്നു. ഒടുവിൽ എനിക്ക്‌ അത്‌ നിറുത്താനും കഴിഞ്ഞു” എന്ന്‌ ഹിൽഡ പറയുന്നു.

      നിങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ നിങ്ങളെ സഹായിക്കാൻ ദൈവത്തിന്‌ താത്‌പര്യമുണ്ടോ, പ്രത്യേകിച്ചും അത്‌ ദൈവത്തിന്റെ ഇഷ്ടത്തോട്‌ ചേർച്ചയിലായിരിക്കുമ്പോൾ?

      (w15-E 10/01)

      a ബൈബിൾ പറയുന്നതനുസരിച്ച്‌ ദൈവത്തിന്റെ പേര്‌ യഹോവ എന്നാണ്‌.

  • പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)—2016 | നമ്പർ 1
    • മുഖ്യലേഖനം | പ്രാർഥന—എന്താണ്‌ പ്രയോജനം?

      പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

      തന്റെ സുഹൃത്താകാൻ ദൈവം നിങ്ങളെ ക്ഷണിക്കുന്നു.

      ഒരു നല്ല ബന്ധം സ്ഥാപിക്കാൻ സുഹൃത്തുക്കൾ ആശയവിനിമയം നടത്തുന്നു. അതുപോലെ, ദൈവം തന്നോട്‌ സംസാരിക്കാൻ നിങ്ങളെയും ക്ഷണിക്കുന്നു. ദൈവം ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കൽവന്നു പ്രാർഥിക്കും. ഞാൻ നിങ്ങളുടെ പ്രാർഥന ശ്രവിക്കും.” (യിരെമ്യാവു 29:12, പി.ഒ.സി.) അങ്ങനെ, ദൈവത്തോട്‌ നിങ്ങളുടെ സംസാരം തുടരുമ്പോൾ നിങ്ങൾ ‘ദൈവത്തോട്‌ അടുത്തു ചെല്ലും; അവൻ നിങ്ങളോട്‌ അടുത്തു’ വരികയും ചെയ്യും. (യാക്കോബ്‌ 4:8) ദൈവം “തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു” എന്ന്‌ ബൈബിൾ ഉറപ്പുനൽകുന്നു. (സങ്കീർത്തനം 145:18) നമ്മൾ എത്രത്തോളം ദൈവത്തോട്‌ പ്രാർഥിക്കുന്നുവോ അത്രത്തോളം ദൈവവുമായുള്ള ബന്ധവും തഴച്ചുവളരും.

      “യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും. . . സമീപസ്ഥനാകുന്നു.”—സങ്കീർത്തനം 145:18

      നിങ്ങളെ സഹായിക്കാൻ ദൈവം ആഗ്രഹിക്കുന്നു.

      യേശു പറഞ്ഞു: “മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ആരെങ്കിലും അവനു കല്ല്‌ കൊടുക്കുമോ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ. . . നിങ്ങൾക്ക്‌ അറിയാമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്ക്‌ നന്മകൾ എത്രയധികം നൽകും!” (മത്തായി 7:9-11) അതെ, ദൈവം ‘നിങ്ങളെക്കുറിച്ചു കരുതലുള്ളവനും’ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവനും ആയതിനാൽ പ്രാർഥിക്കാനായി നിങ്ങളെ ക്ഷണിക്കുന്നു. (1 പത്രോസ്‌ 5:7) നിങ്ങളുടെ പ്രശ്‌നങ്ങൾപോലും പ്രാർഥനയിൽ തന്നെ അറിയിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു: “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പിയർ 4:6.

      മനുഷ്യന്‌ ദൈവവുമായുള്ള ബന്ധം ആവശ്യമാണ്‌.

      കോടിക്കണക്കിന്‌ ആളുകൾക്ക്‌ പ്രാർഥിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുന്നതായി മനുഷ്യരുടെ പ്രകൃതത്തെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്‌ധർ കണ്ടെത്തിയിരിക്കുന്നു. ഈ ഗണത്തിൽ അജ്ഞേയവാദികളും (ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാനാവില്ലെന്ന്‌ കരുതുന്നവർ), എന്തിന്‌ ചില നിരീശ്വരവാദികൾപോലും ഉൾപ്പെടുന്നു.a ഇതെല്ലാം കാണിക്കുന്നത്‌ ദൈവവുമായുള്ള ബന്ധം ഉണ്ടായിരിക്കത്തക്ക വിധത്തിലാണ്‌ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്നാണ്‌. ഇതുതന്നെയാണ്‌ “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ” എന്ന്‌ പറഞ്ഞപ്പോൾ യേശുവും അർഥമാക്കിയത്‌. (മത്തായി 5:3) ആ ആവശ്യം നിവർത്തിക്കാനുള്ള ഒരു മാർഗം ദൈവത്തോട്‌ പതിവായി ആശയവിനിമയം ചെയ്യുക എന്നതാണ്‌.

      പ്രാർഥിക്കാനുള്ള ദൈവത്തിന്റെ ക്ഷണം നമ്മൾ സ്വീകരിക്കുന്നെങ്കിൽ എന്തെല്ലാം പ്രയോജനങ്ങൾ പ്രതീക്ഷിക്കാനാകും?

      (w15-E 10/01)

      a 2012-ൽ ഒരു ഗവേഷണകേന്ദ്രം (Pew Research Center) ഐക്യനാടുകളിലുള്ള നിരീശ്വരവാദികളെയും അജ്ഞേയവാദികളെയും ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 11 ശതമാനത്തോളം പേർ മാസത്തിലൊരിക്കലെങ്കിലും പ്രാർഥിക്കുന്നതായി വെളിപ്പെടുത്തി.

      പ്രാർഥനയിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

      നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പ്രാർഥനയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന്‌ ബൈബിൾ പറയുന്നു. പിൻവരുന്ന കാര്യങ്ങൾ പ്രാർഥനയിൽ ഉൾപ്പെട്ടേക്കാം:

      • പാപങ്ങളുടെ ഏറ്റുപറച്ചിൽ “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല.”—സങ്കീർത്തനം 32:5.

      • നന്ദി നൽകൽ ‘യഹോവെക്കു സ്‌തോത്രം (“നന്ദി”, NW) നൽകുന്നത്‌ . . . നല്ലത്‌.’—സങ്കീർത്തനം 92:1-3.

      • സ്‌തുതി അർപ്പിക്കൽ “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്‌ത്തും; അവന്റെ സ്‌തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.”—സങ്കീർത്തനം 34:1.

      • മാർഗനിർദേശങ്ങൾക്കായുള്ള അപേക്ഷകൾ “നിന്റെ കല്‌പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.”—സങ്കീർത്തനം 119:35.

      • ശക്തിക്കായുള്ള അപേക്ഷകൾ ‘എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തരേണമേ.’—സങ്കീർത്തനം 86:16.

  • പ്രാർഥനകൊണ്ട്‌ എന്താണ്‌ ഗുണം?
    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)—2016 | നമ്പർ 1
    • രോഗിയായ അമ്മയ്‌ക്കുവേണ്ടി പ്രാർഥിക്കുന്ന ഒരു സ്‌ത്രീ

      മുഖ്യലേഖനം | പ്രാർഥന—എന്താണ്‌ പ്രയോജനം?

      പ്രാർഥനകൊണ്ട്‌ എന്താണ്‌ ഗുണം?

      ഏതൊരു കാര്യത്തിനും ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്‌, ‘ഞാൻ ഈ കാര്യം ചെയ്യുന്നതുകൊണ്ട്‌ എനിക്ക്‌ എന്ത്‌ പ്രയോജനം’ എന്ന്‌ നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ, പ്രാർഥനയുടെ കാര്യത്തിലും ഇങ്ങനെ ചിന്തിച്ചാൽ അത്‌ സ്വാർഥതയായിരിക്കുമോ? ആയിരിക്കണമെന്നില്ല. പ്രാർഥിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന്‌ ചിന്തിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌.

      കേവലം, മതപരമായ ഒരു ചടങ്ങായിട്ടോ അല്ലെങ്കിൽ മനസ്സിന്‌ അല്‌പം സുഖം തരുന്ന കാര്യമായിട്ടോ അല്ല, പകരം പ്രാർഥനയ്‌ക്ക്‌ അതിനെക്കാൾ പ്രാധാന്യമുണ്ട്‌ എന്നതിന്റെ തെളിവുകൾ മുൻലേഖനങ്ങളിൽ നമ്മൾ ചിന്തിച്ചു. യഥാർഥത്തിൽ, സത്യദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുകതന്നെ ചെയ്യുന്നു. ശരിയായ വിധത്തിലും ഉചിതമായ കാര്യങ്ങൾക്ക്‌ വേണ്ടിയും ആണ്‌ പ്രാർഥിക്കുന്നതെങ്കിൽ ദൈവം തീർച്ചയായും ശ്രദ്ധിക്കും. ശരിക്കും പറഞ്ഞാൽ, ദൈവത്തിന്റെ അടുക്കലേക്ക്‌ ചെല്ലാൻ ദൈവം നമ്മളെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. (യാക്കോബ്‌ 4:8) അങ്ങനെയെങ്കിൽ, പ്രാർഥനയെ ജീവിതത്തിന്റെ ഭാഗമാക്കുന്നവർക്ക്‌ എന്തെല്ലാം പ്രയോജനങ്ങളാണ്‌ പ്രതീക്ഷിക്കാനാകുക? ചില പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന്‌ നമുക്ക്‌ നോക്കാം.

      മനസ്സമാധാനം.

      പ്രശ്‌നങ്ങളും വെല്ലുവിളികളും ജീവിതത്തെ വരിഞ്ഞുമുറുക്കുമ്പോൾ ഉത്‌കണ്‌ഠകൾ നിങ്ങളെ കീഴടക്കാറുണ്ടോ? എങ്കിൽ, ‘ഇടവിടാതെ പ്രാർഥിക്കാനും’ നമ്മുടെ ‘അപേക്ഷകൾ ദൈവത്തെ അറിയിക്കാനും’ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സലോനിക്യർ 5:17; ഫിലിപ്പിയർ 4:6) അങ്ങനെ, പ്രാർഥനയിലൂടെ നിങ്ങൾ ദൈവത്തിലേക്ക്‌ തിരിയുന്നെങ്കിൽ “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളു”മെന്ന്‌ ബൈബിൾ ഉറപ്പുനൽകുന്നു. (ഫിലിപ്പിയർ 4:7) നമ്മുടെ പ്രയാസങ്ങൾ സ്വർഗീയപിതാവിന്റെ മുമ്പാകെ പകരുമ്പോൾ വലിയ മനസ്സമാധാനം നമുക്ക്‌ ലഭിക്കും. “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും”എന്നാണ്‌ സങ്കീർത്തനം 55:22 പറയുന്നത്‌.

      “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും” —സങ്കീർത്തനം 55:22

      ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഇത്തരം സമാധാനം അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. ദക്ഷിണ കൊറിയയിലെ ഹീറാൻ പറയുന്നു: “എനിക്ക്‌ ജീവിതത്തിൽ അനേകം പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ദൈവത്തോട്‌ അതെക്കുറിച്ച്‌ പ്രാർഥിച്ചുകഴിയുമ്പോൾ ഒരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും. ആ പ്രശ്‌നത്തെ സഹിച്ച്‌ നിൽക്കാനുള്ള ശക്തി എനിക്ക്‌ അങ്ങനെ ലഭിക്കും.” ഫിലിപ്പീൻസിൽ താമസിക്കുന്ന സിസില്യ ഇങ്ങനെ പറയുന്നു: “എന്റെ കുട്ടികളെയും അമ്മയെയും കുറിച്ച്‌ ഓർക്കുമ്പോൾ എനിക്ക്‌ വലിയ ഉത്‌കണ്‌ഠയാണ്‌. അമ്മയാണെങ്കിലോ എന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലും. എന്നാൽ, ദൈവത്തോട്‌ പ്രാർഥിക്കുന്നതിനാൽ ഉത്‌കണ്‌ഠകൾ കുറയ്‌ക്കാൻ എനിക്ക്‌ സാധിക്കുന്നു. കാരണം, എന്നെ സഹായിക്കാൻ യഹോവയുണ്ടെന്ന്‌ എനിക്ക്‌ അറിയാം.”

      പ്രശ്‌നങ്ങൾ നേരിടുമ്പോൾ ആശ്വാസവും ബലവും.

      ദുരിതപൂർണമായ സാഹചര്യങ്ങളാലോ ജീവനുപോലും ഭീഷണി ഉയർത്തിയേക്കാവുന്ന പ്രശ്‌നങ്ങളാലോ കടുത്ത പിരിമുറുക്കം അനുഭവിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ, ‘സർവാശ്വാസത്തിന്റെയും ദൈവം’ നിങ്ങൾക്ക്‌ വലിയ മനസ്സമാധാനം നൽകും. ‘ഏതു കഷ്ടതയിലുമുള്ളവരെയും ആശ്വസിപ്പിക്കാൻ’ ദൈവത്തിന്‌ കഴിയുമെന്ന്‌ ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 1:3, 4) ഉദാഹരണത്തിന്‌, യേശു അതീവ ദുഃഖിതനായിരുന്ന ഒരു സാഹചര്യത്തിൽ ‘മുട്ടുകുത്തി പ്രാർഥിച്ചു.’ എന്തായിരുന്നു ഫലം? ഉടൻതന്നെ, “സ്വർഗത്തിൽനിന്ന്‌ ഒരു ദൂതൻ പ്രത്യക്ഷനായി അവനെ ബലപ്പെടുത്തി.” (ലൂക്കോസ്‌ 22:41, 43) മറ്റൊരു വിശ്വസ്‌തമനുഷ്യനായിരുന്നു നെഹെമ്യാവ്‌. ഒരു സന്ദർഭത്തിൽ, ദൈവത്തിന്റെ വേല നിറുത്താൻ ആവശ്യപ്പെട്ടുകൊണ്ട്‌ ദുഷ്ടരായ ആളുകൾ അവനെ ഭീഷണിപ്പെടുത്തിയപ്പോൾ “ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ” എന്ന്‌ നെഹെമ്യാവ്‌ പ്രാർഥിച്ചു. അപ്പോൾ, ധൈര്യം വീണ്ടെടുക്കാനും പ്രവർത്തനം തുടരാനും ദൈവം അവനെ സഹായിച്ചതായി തുടർന്നുള്ള സംഭവങ്ങൾ പറയുന്നു. (നെഹെമ്യാവു 6:9-16) ഇനി, പ്രാർഥിച്ചപ്പോൾ ഉത്തരം ലഭിച്ചതിനെക്കുറിച്ച്‌ ഘാനയിലെ റെജിനാൾഡ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “പ്രാർഥിക്കുമ്പോൾ, വിശേഷിച്ചും ഏറ്റവും ബുദ്ധിമുട്ട്‌ നിറഞ്ഞ സാഹചര്യങ്ങളിൽ, ‘പേടിക്കേണ്ട’ എന്ന്‌ പറഞ്ഞ്‌ എന്നെ സമാധാനിപ്പിക്കാനും എനിക്ക്‌ വേണ്ട സഹായം ചെയ്‌തുതരാനും കഴിയുന്ന ഒരു വ്യക്തിയോട്‌ എന്റെ വിഷമങ്ങൾ പങ്കുവെച്ചല്ലോ എന്നത്‌ എന്നെ വളരെയധികം ആശ്വസിപ്പിക്കുന്നു.” അതെ, നമ്മൾ പ്രാർഥിക്കുമ്പോൾ ദൈവത്തിന്‌ നമ്മളെ ആശ്വസിപ്പിക്കാനാകും!

      ദൈവത്തിൽനിന്നുള്ള ജ്ഞാനം.

      നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ നമ്മളെയും പ്രിയപ്പെട്ടവരെയും ആജീവനാന്തം ബാധിച്ചേക്കാം. അങ്ങനെയെങ്കിൽ, നമുക്ക്‌ എങ്ങനെ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ കഴിയും? ബൈബിൾ പറയുന്നു: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോട്‌ യാചിച്ചുകൊണ്ടേയിരിക്കട്ടെ; അപ്പോൾ അത്‌ അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനല്ലോ ദൈവം.” (യാക്കോബ്‌ 1:5) ജ്ഞാനത്തിനായി ദൈവത്തോട്‌ പ്രാർഥിക്കുന്നെങ്കിൽ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട്‌ ബുദ്ധിപൂർവമായ തീരുമാനങ്ങളെടുക്കാൻ ദൈവം നമ്മെ സഹായിക്കും. അതുകൊണ്ട്‌, പരിശുദ്ധാത്മാവിന്റെ സഹായത്തിനുവേണ്ടി നമുക്ക്‌ പ്രത്യേകാൽ അപേക്ഷിക്കാം. കാരണം, “സ്വർഗസ്ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം നൽകും!” എന്ന ഉറപ്പ്‌ യേശു നമുക്ക്‌ നൽകിയിട്ടുണ്ട്‌.—ലൂക്കോസ്‌ 11:13

      പ്രാർഥിക്കുന്ന ഒരു വ്യക്തി

      “ശരിയായ തീരുമാനമെടുക്കാനുള്ള മാർഗനിർദേശത്തിനായി ഞാൻ യഹോവയോട്‌ നിരന്തരം പ്രാർഥിച്ചു.”—ക്വാബെനോ, ഘാന

      പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തപ്പോൾ യേശുവിനുപോലും പിതാവിന്റെ സഹായം ആവശ്യമാണെന്ന്‌ തോന്നി. 12 അപ്പൊസ്‌തലന്മാരെ തെരഞ്ഞെടുക്കുന്നതിനു മുമ്പ്‌ ഒരു “രാത്രി മുഴുവൻ അവൻ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരു”ന്നതായി ബൈബിൾ പറയുന്നു.—ലൂക്കോസ്‌ 6:12.

      യേശുവിനെപ്പോലെ, ഇന്ന്‌ അനേകരും ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കേണമേ എന്ന്‌ പ്രാർഥിച്ചപ്പോൾ ദൈവം ഉത്തരം നൽകിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഫിലിപ്പീൻസുകാരിയായ റെജീനയ്‌ക്ക്‌ പ്രയാസകരമായ അനേകം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അവളുടെ ഭർത്താവ്‌ മരിച്ചു. അതോടെ, കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്വം അവളുടെ ചുമലിലായി. താമസിയാതെ അവൾക്ക്‌ ജോലിയും നഷ്ടപ്പെട്ടു. കൂടാതെ, കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ പല പ്രശ്‌നങ്ങളും നേരിട്ടു. ഈ സാഹചര്യത്തിൽ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ അവളെ സഹായിച്ചത്‌ എന്താണ്‌? അവൾ പറയുന്നു: “അപ്പോഴൊക്കെ പതിവായ പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുകയാണ്‌ ഞാൻ ചെയ്‌തത്‌.” ഘാനയിൽ താമസിക്കുന്ന ക്വാബെനോ ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിച്ചതിനെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “നിർമാണമേഖലയിൽ നല്ല ശമ്പളമുണ്ടായിരുന്ന ഒരു ജോലി എനിക്ക്‌ നഷ്ടപ്പെട്ടു.” ഇനി എന്ത്‌ ചെയ്യണമെന്നതിനെക്കുറിച്ച്‌ പല കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പറയുന്നു: “ശരിയായ തീരുമാനമെടുക്കാനുള്ള മാർഗനിർദേശത്തിനായി ഞാൻ യഹോവയോട്‌ നിരന്തരം പ്രാർഥിച്ചു. അങ്ങനെ, എന്റെ ആത്മീയവും ഭൗതികവും ആയ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ജോലി കണ്ടെത്താൻ എനിക്ക്‌ കഴിഞ്ഞു. അതിന്‌ എന്നെ സഹായിച്ചത്‌ യഹോവയാണെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.” അതുകൊണ്ട്‌, ദൈവവുമായുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങൾ വരുമ്പോൾ മുട്ടിപ്പായി പ്രാർഥിക്കുന്നതിലൂടെ നിങ്ങൾക്കും ദൈവത്തിന്റെ വഴിനടത്തിപ്പ്‌ അനുഭവിച്ചറിയാനാകും.

      പ്രാർഥനയിലൂടെ നേടാൻ കഴിയുന്ന ഏതാനും ചില കാര്യങ്ങളാണ്‌ നമ്മൾ ഇവിടെ ചർച്ച ചെയ്‌തത്‌. (കൂടുതൽ ഉദാഹരണങ്ങൾക്ക്‌, “പ്രാർഥനയുടെ പ്രയോജനങ്ങൾ” എന്ന ചതുരം കാണുക) ഈ പ്രയോജനങ്ങൾ നിങ്ങൾക്കും ലഭിക്കാൻ ആദ്യം ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ഇഷ്ടത്തെക്കുറിച്ചും അറിയേണ്ടതുണ്ട്‌. അത്‌ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ബൈബിൾ പഠിക്കുന്നതിന്‌ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികളെ സമീപിക്കുക.a “പ്രാർത്ഥന കേൾക്കുന്ന” ദൈവവുമായി അടുക്കാനുള്ള ആദ്യപടിയായിരിക്കും അത്‌.—സങ്കീർത്തനം 65:2.▪ (w15-E 10/01)

      a കൂടുതൽ വിവരങ്ങൾക്ക്‌ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ www.jw.org എന്ന ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കുകയോ ചെയ്യുക.

      പ്രാർഥനയുടെ പ്രയോജനങ്ങൾ

      മനസ്സമാധാനം “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലിപ്പിയർ 4:6, 7.

      ദൈവത്തിൽനിന്നുള്ള ആശ്വാസം “മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവുമായി, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെടുമാറാകട്ടെ. . . നമ്മുടെ കഷ്ടതകളിലൊക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:3, 4.

      ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനുള്ള മാർഗനിർദേശം “ആകയാൽ നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോട്‌ യാചിച്ചുകൊണ്ടേയിരിക്കട്ടെ; അപ്പോൾ അത്‌ അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനല്ലോ ദൈവം.”—യാക്കോബ്‌ 1:5.

      പ്രലോഭനങ്ങളെ ചെറുത്ത്‌ നിൽക്കാനുള്ള സഹായം “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുവിൻ.”—ലൂക്കോസ്‌ 22:40.

      പാപങ്ങൾക്കായുള്ള ക്ഷമ “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്‌ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.”—2 ദിനവൃത്താന്തം 7: 14.

      മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മാർഗം “നീതിമാന്റെ പ്രാർഥന ഫലിക്കുന്നു എന്നതിനാൽ അതിനു വലിയ ശക്തിയുണ്ട്‌.”—യാക്കോബ്‌ 5:16.

      പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കുമ്പോഴുളള പ്രോത്സാഹനം “യഹോവ അവനോടു (ശലോമോനോട്‌) അരുളിച്ചെയ്‌തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർഥനയും യാചനയും ഞാൻ കേട്ടു.”—1 രാജാക്കന്മാർ 9:3.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക