വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g17 നമ്പർ 4 പേ. 3-7
  • നിങ്ങളുടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാണോ?
  • ഉണരുക!—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • 1 കുടുംബഭദ്രതയ്‌ക്കുള്ള ആഗ്രഹം
  • 2 ‘കൂടുതലുള്ളതാണ്‌ മെച്ചം’ എന്ന വിശ്വാസം
  • 3 മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമം
  • 4 ആത്മസംതൃപ്‌തിക്കും സ്ഥാനത്തിനും വേണ്ടി
  • സമനിലയുള്ളവരായിരിക്കാൻ പഠിക്കുക
  • 1 നിങ്ങളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിയുക
  • 2 ഉപഭോക്തൃസംസ്‌കാരത്തിന്റെ സ്വാധീനം കുറയ്‌ക്കുക
  • 3 ജോലിക്ക്‌ പരിധികൾ വെക്കുക
  • 4 കുടുംബത്തോടൊപ്പം സമയം ചെലവിടുക
  • നിങ്ങളുടെ ജോലി ആസ്വദിക്കുക
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • നിങ്ങളുടെ ജോലി ആസ്വദിക്കുക
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക്‌ നിങ്ങളുടെ കുടുംബത്തെ കാത്തു സൂക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുക
    വീക്ഷാഗോപുരം—1993
  • നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
കൂടുതൽ കാണുക
ഉണരുക!—2017
g17 നമ്പർ 4 പേ. 3-7
രാത്രി വളരെ വൈകി ജോലി ചെയ്യുന്ന ഒരാൾ

മുഖ്യലേഖനം

നിങ്ങളുടെ ജീവിതം തിരക്കിട്ടുള്ള ഒരു ഓട്ടമാണോ?

നിങ്ങൾക്ക്‌ എപ്പോഴും തിരക്കാണോ? അങ്ങനെയെങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. “എല്ലായിടത്തും എല്ലാവരും തിരക്കിലാണെന്നു തോന്നുന്നു” എന്ന്‌ സാമ്പത്തികശാസ്‌ത്രം (ഇംഗ്ലീഷ്‌) എന്ന മാസിക റിപ്പോർട്ട്‌ ചെയ്യുന്നു.

മുഴുവൻ സമയ ജോലിക്കാരുടെ ഇടയിൽ 2015-ൽ ഒരു സർവേ നടത്തി. എട്ടു രാജ്യങ്ങളിലായി നടത്തിയ ആ സർവേയിൽ പങ്കെടുത്ത പലരും ജോലിസ്ഥലത്തെയും വീട്ടിലെയും കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്‌ വളരെ ബുദ്ധിമുട്ടാണെന്നു പറഞ്ഞു. എന്തായിരുന്നു കാരണം? ജോലിസ്ഥലത്തെയോ വീട്ടിലെയോ ഉത്തരവാദിത്വങ്ങൾ, കുതിച്ചുയരുന്ന ജീവിതച്ചെലവുകൾ, ദൈർഘ്യമേറിയ ജോലിദിവസങ്ങൾ എന്നിവയായിരുന്നു അവയിൽ ചിലത്‌. ഉദാഹരണത്തിന്‌, ഐക്യനാടുകളിൽ മുഴുവൻ സമയ ജോലിക്കാർ ആഴ്‌ചയിൽ ശരാശരി 47 മണിക്കൂർ ജോലി ചെയ്യുന്നു. അതിൽ അഞ്ചിൽ ഒരാൾ 60 മണിക്കൂറോ അതിലേറെയോ ജോലി ചെയ്യുന്നുണ്ടത്രേ!

36 രാജ്യങ്ങളിൽ നടത്തിയ മറ്റൊരു സർവേയിൽ പങ്കെടുത്ത 25 ശതമാനത്തിലധികം ആളുകൾക്ക്‌ അവരുടെ വിശ്രമസമയത്തുപോലും വളരെ തിരക്ക്‌ അനുഭവപ്പെട്ടതായി പറഞ്ഞു. ഇതുപോലെ പലപല പ്രവർത്തനങ്ങൾ കുത്തിത്തിരുകിയ ഒരു പട്ടിക കുട്ടികളെപ്പോലും ബാധിച്ചേക്കാം.

സമയം അനുവദിക്കുന്നതിലധികം കാര്യങ്ങൾ തുടർച്ചയായി ചെയ്യാൻ ശ്രമിച്ചാൽ നമ്മൾ വല്ലാതെ സമ്മർദത്തിലാകും. നമ്മൾ തിരക്കിന്റെ ഇരകളായെന്നു വരാം. എന്നാൽ സമനിലയുള്ള ഒരു ജീവിതം നയിക്കാൻ നമുക്കു കഴിയുമോ? ഈ കാര്യത്തിൽ നമ്മുടെ വീക്ഷണങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും ലക്ഷ്യങ്ങൾക്കും ഒക്കെയുള്ള പങ്ക്‌ എന്താണ്‌? അനേകരും ഒരുപാട്‌ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നതിന്റെ നാലു കാരണങ്ങൾ ആദ്യമായി പരിശോധിക്കാം.

1 കുടുംബഭദ്രതയ്‌ക്കുള്ള ആഗ്രഹം

“ആഴ്‌ചയിൽ ഏഴു ദിവസവും എനിക്ക്‌ ജോലിത്തിരക്കാണ്‌. എന്റെ കുട്ടികൾക്ക്‌ ഏറ്റവും മികച്ചതു കൊടുക്കാനാണ്‌ ഞാൻ ഇത്രയ്‌ക്കു കഷ്ടപ്പെടുന്നത്‌. ചെറുപ്പത്തിൽ എനിക്കില്ലായിരുന്ന സാധനങ്ങൾ അവർക്കെങ്കിലും കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.” ഗ്യാരി എന്ന പിതാവിന്റെ വാക്കുകളാണ്‌ ഇത്‌. ലക്ഷ്യങ്ങളൊക്കെ കൊള്ളാം. എന്നാൽ ഏതു കാര്യങ്ങൾക്ക്‌ മുൻതൂക്കം കൊടുക്കണമെന്ന്‌ അറിയുന്നത്‌ പ്രധാനമാണ്‌. ചില പഠനങ്ങൾ കാണിക്കുന്നത്‌ പണത്തിനും വസ്‌തുവകകൾക്കും ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും സന്തോഷവും സംതൃപ്‌തിയും ആരോഗ്യവും താരതമ്യേന കുറവാണ്‌ എന്നാണ്‌.

സാധനങ്ങൾകൊണ്ടു മുറി നിറഞ്ഞിട്ടും മുഖം വാടിയിരിക്കുന്ന കുട്ടി

വസ്‌തുവകകൾക്കു പ്രാധാന്യം കൊടുക്കുന്ന കുടുംബത്തിൽ വളരുന്ന കുട്ടികൾക്കു സന്തോഷം കുറവാണ്‌

കുട്ടികളുടെ ഭാവി വിജയത്തിനുള്ള തത്രപ്പാടിൽ ചില മാതാപിതാക്കളും മക്കളും ജീവിതം പലപല കാര്യങ്ങൾകൊണ്ട്‌ തിരക്കു പിടിച്ചതാക്കിയിരിക്കുന്നു. ലക്ഷ്യങ്ങൾ നല്ലതാണെങ്കിലും അത്തരം മാതാപിതാക്കളും മക്കളും ഒരുപാട്‌ ദുരിതം അനുഭവിക്കുന്നു എന്ന്‌ ഒന്നാമത്‌ കുടുംബം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

2 ‘കൂടുതലുള്ളതാണ്‌ മെച്ചം’ എന്ന വിശ്വാസം

വരുന്ന പുതിയപുതിയ സാധനങ്ങൾ വാങ്ങിച്ചില്ലെങ്കിൽ നമുക്ക്‌ എന്തൊക്കെയോ നഷ്ടമാകുമെന്ന്‌ വരുത്തിത്തീർക്കാൻ പരസ്യലോകം ശ്രമിക്കുന്നു. സാമ്പത്തികശാസ്‌ത്രം (ഇംഗ്ലീഷ്‌) എന്ന മാസിക പറയുന്നു: ‘വിപണി നിറയെ സാധനങ്ങളായതുകൊണ്ട്‌ എന്തു വാങ്ങണം, എന്തു കഴിക്കണം, എന്തു കാണണം എന്നൊക്കെ ഒട്ടും സമയം പാഴാക്കാതെ തീരുമാനിക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു.’

സാങ്കേതികവിദ്യയിലുള്ള മുന്നേറ്റം ജോലിക്കാർക്കു ധാരാളം ഒഴിവുസമയം കിട്ടാൻ ഇടയാക്കുമെന്നാണ്‌ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു പ്രമുഖ സാമ്പത്തികവിദഗ്‌ധൻ പറഞ്ഞത്‌. എന്നാൽ അദ്ദേഹത്തിന്‌ തെറ്റി! ന്യൂയോർക്കുകാർ (ഇംഗ്ലീഷ്‌) എന്ന മാസികയുടെ എഴുത്തുകാരിയായ എലിസബത്ത്‌ കോൾബേർട്ട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “പുതിയപുതിയ സാധനങ്ങളുടെ ആവശ്യം” തോന്നിയിട്ട്‌ ആളുകൾ “നേരത്തേ (ജോലി) നിറുത്തുന്നതിനു പകരം” അവ വാങ്ങാനായി കൂടുതൽ സമയം ജോലി ചെയ്യുന്നു.

3 മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമം

തൊഴിലുടമയുടെ മുഖം കറുക്കാതിരിക്കാൻ ചില തൊഴിലാളികൾ മരിച്ച്‌ പണിയെടുക്കുന്നു. സമയം കഴിഞ്ഞിട്ടും കുറച്ചുകൂടി ജോലി ചെയ്യാൻ ഒരാൾ തയ്യാറല്ലെങ്കിൽ അയാൾ എന്തോ തെറ്റു ചെയ്യുന്നതുപോലെയാണ്‌ ചില സഹപ്രവർത്തകരുടെ പെരുമാറ്റം. സാമ്പത്തിക അരക്ഷിതാവസ്ഥ ഉള്ളതുകൊണ്ട്‌ ആളുകൾ ഏതു സമയത്തും എത്ര നേരവും ജോലി ചെയ്യാൻ തയ്യാറാകുന്നു.

പല കുടുംബങ്ങളും നിലത്തുനിൽക്കാൻ നേരമില്ലാതെ കാര്യങ്ങൾ ചെയ്യുന്നതു കാണുമ്പോൾ ചില മാതാപിതാക്കളെങ്കിലും സമ്മർദത്തിലായേക്കാം. അവരെപ്പോലെ ജീവിച്ചില്ലെങ്കിൽ തങ്ങളായിട്ട്‌ കുട്ടികൾക്ക്‌ എന്തോ ‘നഷ്ടപ്പെടുത്തിക്കളയുകയാണെന്ന്‌’ പല മാതാപിതാക്കളും വിചാരിക്കുന്നു.

4 ആത്മസംതൃപ്‌തിക്കും സ്ഥാനത്തിനും വേണ്ടി

ഐക്യനാടുകളിൽ താമസിക്കുന്ന ടിം പറയുന്നു: “എനിക്ക്‌ എന്റെ ജോലി വലിയ ഇഷ്ടമായിരുന്നു. ജോലി സമയത്ത്‌ കഠിനമായി ഞാൻ അധ്വാനിച്ചു. ഞാൻ ആരാണെന്നു തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു.”

ടിമ്മിനെപ്പോലെ, സ്വന്തം പ്രതിച്ഛായയ്‌ക്കും ജോലിത്തിരക്കിനും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നു ചിന്തിക്കുന്നവരാണ്‌ പലരും. അതിന്റെ ഫലം? മുമ്പ്‌ പറഞ്ഞ എലിസബത്ത്‌ കോൾബേർട്ട്‌ പറയുന്നു: “തിരക്കുള്ള ജീവിതം ഇന്നു സമൂഹത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു.” അവർ കൂട്ടിച്ചേർക്കുന്നു: “നിങ്ങൾക്ക്‌ എത്ര തിരക്കുണ്ടോ നിങ്ങൾ അത്രയും പ്രധാനപ്പെട്ട ആളാണെന്നു തോന്നും.”

സമനിലയുള്ളവരായിരിക്കാൻ പഠിക്കുക

പരിശ്രമത്തെയും അധ്വാനശീലത്തെയും ബൈബിൾ പ്രശംസിച്ചു പറയുന്നു. (സുഭാഷിതങ്ങൾ 13:4) അതുപോലെതന്നെയാണു സമനിലയെക്കുറിച്ചും ബൈബിൾ പറയുന്നത്‌. “ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടിക്കാനുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത്‌ ഒരുപിടി വിശ്രമമാണ്‌.”—സഭാപ്രസംഗകൻ 4:6.

സമനിലയുള്ള ഒരു ജീവിതം മാനസികവും ശാരീരികവും ആയ ആരോഗ്യത്തിനു പ്രധാനമാണ്‌. എന്നാൽ ജോലിസമയം വെട്ടിക്കുറയ്‌ക്കുക എന്നത്‌ നടക്കുന്ന കാര്യമാണോ? തീർച്ചയായും. അതിനുള്ള നാലു നിർദേശങ്ങൾ ഇതാ:

1 നിങ്ങളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിയുക

സാമ്പത്തികഭദ്രതയെക്കുറിച്ച്‌ ഒരു പരിധിവരെ ചിന്തിക്കുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ സാമ്പത്തികഭദ്രതയ്‌ക്ക്‌ എത്ര പണം വേണം? വിജയത്തിന്റെ അളവുകോൽ എന്താണ്‌? ഒരാളുടെ വരുമാനമോ സ്വത്തോ വെച്ചാണോ അത്‌ അളക്കുന്നത്‌? മറ്റൊരു വശം, അധികവിശ്രമവും അധികവിനോദവും പോലും നമ്മളെ വല്ലാത്ത തിരക്കിലാക്കിയേക്കാം.

മുമ്പ്‌ പറഞ്ഞ ടിം പറയുന്നു: “ഞാനും ഭാര്യയും ഞങ്ങളുടെ ജീവിതത്തെക്കുറിച്ച്‌ ആഴമായി ചിന്തിച്ചു. ലളിതജീവിതം നയിക്കാൻ തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങളും പുതിയ ലക്ഷ്യങ്ങളും അടങ്ങുന്ന ഒരു ചാർട്ട്‌ ഉണ്ടാക്കി. മുമ്പെടുത്ത തീരുമാനങ്ങളുടെ ഫലങ്ങളെക്കുറിച്ചും ഇപ്പോൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളിൽ എത്താൻ ഇനി എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്‌തു.”

2 ഉപഭോക്തൃസംസ്‌കാരത്തിന്റെ സ്വാധീനം കുറയ്‌ക്കുക

“കണ്ണിന്റെ മോഹം” നിയന്ത്രിക്കാൻ ബൈബിൾ ഉപദേശിക്കുന്നു. (1 യോഹന്നാൻ 2:15-17) എന്നാൽ ആ ആഗ്രഹങ്ങളെ ഊതിക്കത്തിക്കുന്നതാണ്‌ ഇന്നത്തെ പരസ്യങ്ങൾ. അതിന്റെ ഫലമായി ആളുകൾ വലിയ വില കൊടുത്ത്‌ ധാരാളം സമയം വിനോദപരിപാടികളിൽ ഏർപ്പെടുന്നു. ചിലർ അധികസമയം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. എല്ലാ പരസ്യങ്ങളും ഒഴിവാക്കാൻ പറ്റില്ല എന്നതു ശരിയാണ്‌. എന്നാൽ അത്‌ കാണുന്നത്‌ നിയന്ത്രിക്കാൻ പറ്റും. നിങ്ങൾക്ക്‌ ശരിക്കും ആവശ്യമുള്ളതെന്തെന്ന്‌ ചിന്തിച്ചു നോക്കുക.

നിങ്ങളുടെ കൂട്ടുകാർക്ക്‌ നിങ്ങളെ ശക്തമായി സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന കാര്യം മറക്കരുത്‌. അവർ എപ്പോഴും വസ്‌തുവകകൾ വാരിക്കൂട്ടാൻ വെമ്പലുള്ളവരാണോ, വിജയം അളക്കുന്നത്‌ അതിന്റെ പേരിലാണോ? അങ്ങനെയെങ്കിൽ നല്ല ലക്ഷ്യങ്ങളുള്ള കൂട്ടുകാരെ കണ്ടുപിടിക്കുന്നതായിരിക്കും ബുദ്ധി. “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും” എന്നാണ്‌ ബൈബിൾ പറയുന്നത്‌.—സുഭാഷിതങ്ങൾ 13:20.

3 ജോലിക്ക്‌ പരിധികൾ വെക്കുക

നിങ്ങളുടെ ജോലിയെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും തൊഴിലുടമയോടു പറയുക. വല്ലപ്പോഴും അവധിയെടുക്കുന്നതിൽ കുറ്റബോധം തോന്നേണ്ടതില്ല. ജീവിക്കാൻ ഒരു ജോലി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ജോലിക്കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും അതതു സ്ഥാനത്തു നിറുത്തുന്നവരും ഇടയ്‌ക്കൊക്കെ അവധി എടുക്കുന്നവരും മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്‌: തങ്ങൾ ജോലിസ്ഥലത്ത്‌ ഇല്ലെങ്കിലും ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല എന്ന്‌.”

മുമ്പ്‌ പറഞ്ഞ ഗ്യാരി, സാമ്പത്തികമായി കുഴപ്പമില്ലാത്ത സ്ഥിതിയിലാണ്‌. അതുകൊണ്ട്‌ ജോലിസമയം കുറയ്‌ക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം പറയുന്നു: “ജീവിതം ലളിതമാക്കുന്നതിനെക്കുറിച്ച്‌ ഞാൻ കുടുംബാംഗങ്ങളോടു സംസാരിച്ചു. ക്രമേണ ഞങ്ങൾ അങ്ങനെ ചെയ്യാൻ തുടങ്ങി. ഓരോ ആഴ്‌ചയും ഏതാനും ദിവസങ്ങൾ മാത്രം ജോലി ചെയ്യുന്നതിനെക്കുറിച്ച്‌ എന്റെ തൊഴിലുടമയോടു സംസാരിച്ചു. അദ്ദേഹം അതിനു സമ്മതിച്ചു.”

4 കുടുംബത്തോടൊപ്പം സമയം ചെലവിടുക

ഭർത്താവും ഭാര്യയും ഒരുമിച്ച്‌ സമയം ചെലവഴിക്കണം. കുട്ടികൾക്കും മാതാപിതാക്കളോടൊപ്പം ആയിരിക്കാൻ സമയം കിട്ടണം. അതുകൊണ്ട്‌ തിരക്കുള്ള കുടുംബങ്ങളുടെ താളത്തിനൊത്ത്‌ നീങ്ങാൻ ശ്രമിക്കരുത്‌. ഗ്യാരിക്ക്‌ പറയാനുള്ളത്‌ ഇതാണ്‌, “വിശ്രമിക്കാനായി കുറച്ചു സമയം മാറ്റിവെക്കൂ. അത്ര പ്രാധാന്യമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കൂ.”

കുടുംബം ഒരുമിച്ചായിരിക്കുമ്പോൾ ടി.വി-യോ മൊബൈലോ മറ്റ്‌ ഉപകരണങ്ങളോ നിങ്ങൾക്കിടയിൽ വേലിക്കെട്ടുകൾ തീർക്കാതിരിക്കട്ടെ. ഒരു നേരമെങ്കിലും കുടുംബം ഒരുമിച്ചു ഭക്ഷണം കഴിക്കുക. എല്ലാവരോടും വർത്തമാനം പറയാൻ ആ അവസരം ഉപയോഗിക്കുക. ഈ ചെറിയ ഉപദേശം മാതാപിതാക്കൾ അനുസരിച്ചാൽ അവരുടെ കുട്ടികൾ സന്തോഷമുള്ളവരും മിടുക്കരായ സ്‌കൂൾ കുട്ടികളും ആകും.

ഭക്ഷണസമയത്ത്‌ ഉള്ളുതുറന്നു സംസാരിക്കുന്ന ഒരു കുടുംബം

ഭക്ഷണവേളകളിൽ കുടുംബം ഒരുമിച്ചു വർത്തമാനം പറയുക

ചുരുക്കത്തിൽ, നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: “ജീവിതത്തിൽ എന്തു നേടാനാണു ഞാൻ ശ്രമിക്കുന്നത്‌? എന്റെ കുടുംബത്തിന്‌ എന്തു ലഭിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്‌?” കൂടുതൽ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ഒരു ജീവിതമാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ പ്രായോഗികമെന്നു തെളിഞ്ഞിരിക്കുന്ന ബൈബിളിലെ ജ്ഞാനമൊഴികൾക്കു ചേർച്ചയിൽ മുൻഗണനകൾ വെക്കുക.

സാങ്കേതികവിദ്യയും വല്ലാത്ത തിരക്കും

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ഒരു കുട്ടി

സ്‌മാർട്ട്‌ ഫോണുകളും ടാബുകളും തിരക്കു കൂട്ടുകയാണോ കുറയ്‌ക്കുകയാണോ ചെയ്‌തിരിക്കുന്നത്‌? ഉത്തരം അത്‌ ഉപയോഗിക്കുന്ന വിധമനുസരിച്ചിരിക്കും.

ജോലിസ്ഥലത്ത്‌: മൊബൈൽ ഫോണുകൾ ഉള്ളതുകൊണ്ട്‌ ജോലിക്കാർക്ക്‌ എപ്പോൾ, എവിടെ ജോലി ചെയ്യണം എന്നൊക്കെ വളരെ എളുപ്പത്തിൽ തീരുമാനിക്കാനാകുന്നു. എന്നാൽ അവയ്‌ക്കു അവരുടെ ജോലിഭാരം കൂട്ടാനും കഴിയും. കാരണം ജോലിക്കാർ വിളിപ്പുറത്തുണ്ടല്ലോ.

വീട്ടിൽ: പല കാര്യങ്ങൾ വീട്ടിലിരുന്ന്‌ സമയലാഭത്തോടെ ചെയ്‌തുതീർക്കാൻ മൊബൈൽ ഫോണുകൾ സഹായിച്ചേക്കാം. എങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കുന്ന നല്ല സമയങ്ങൾ കവർന്നെടുക്കുന്ന വില്ലന്മാരാണ്‌ ഈ ഉപകരണങ്ങൾ. പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കുട്ടികൾക്ക്‌ ഉപകരണങ്ങളുമായി മത്സരിക്കേണ്ടി വരുന്നു. ചില പഠനങ്ങൾ കാണിക്കുന്നത്‌ തങ്ങൾക്കു ശ്രദ്ധ ലഭിക്കാതെ വരുമ്പോൾ കുട്ടികൾ നിരാശിതരാകാനും സ്വഭാവവൈകല്യങ്ങൾ പ്രകടിപ്പിക്കാനും സാധ്യതയുണ്ടെന്നാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക