-
ആവർത്തനം 13:1-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “നിങ്ങൾക്കിടയിൽനിന്ന് ഒരു പ്രവാചകനോ സ്വപ്നം വ്യാഖ്യാനിച്ച് ഭാവി പറയുന്നവനോ വന്ന് ഒരു അടയാളം തരുകയോ ലക്ഷണം പറയുകയോ ചെയ്യുന്നെന്നിരിക്കട്ടെ. 2 ആ അടയാളമോ ലക്ഷണമോ പോലെ സംഭവിക്കുകയും ആ വ്യക്തി നിങ്ങളോട്, ‘വരൂ,’ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ‘അന്യദൈവങ്ങളുടെ പിന്നാലെ പോയി നമുക്ക് അവയെ സേവിക്കാം’ എന്നു പറയുകയും ചെയ്താൽ 3 ആ പ്രവാചകന്റെയോ സ്വപ്നദർശിയുടെയോ വാക്കുകൾക്കു ചെവി കൊടുക്കരുത്.+ കാരണം നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ സ്നേഹിക്കുന്നുണ്ടോ+ എന്ന് അറിയാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.+ 4 നിങ്ങളുടെ ദൈവമായ യഹോവയെയാണു നിങ്ങൾ അനുഗമിക്കേണ്ടത്; ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്; ദൈവത്തിന്റെ കല്പനകളാണു നിങ്ങൾ പാലിക്കേണ്ടത്; ദൈവത്തിന്റെ വാക്കുകൾക്കാണു നിങ്ങൾ ചെവി കൊടുക്കേണ്ടത്; ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്; ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്.+ 5 ആ പ്രവാചകനെ അല്ലെങ്കിൽ സ്വപ്നദർശിയെ നിങ്ങൾ കൊന്നുകളയണം.+ കാരണം ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവരുകയും അടിമവീട്ടിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്ത നിങ്ങളുടെ ദൈവമായ യഹോവയെ ധിക്കരിക്കാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ച വഴി വിട്ടുമാറാനും അയാൾ നിങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഇടയിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.+
-