-
യശയ്യ 56:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തെ സ്‌നേഹിക്കാനും+
ദൈവത്തിന്റെ ദാസരാകാനും വേണ്ടി
ദൈവത്തിന്റെ അടുത്ത് വന്നിരിക്കുന്ന അന്യദേശക്കാരെയെല്ലാം,
അതെ, ശബത്ത് അശുദ്ധമാക്കാതെ അത് ആചരിക്കുകയും
എന്റെ ഉടമ്പടിയോടു പറ്റിനിൽക്കുകയും ചെയ്യുന്ന അന്യദേശക്കാരെയെല്ലാം,
7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവരും,+
എന്റെ പ്രാർഥനാലയത്തിൽ അവർക്കും ആഹ്ലാദം നൽകും.
അവരുടെ സമ്പൂർണദഹനയാഗങ്ങളും ബലികളും എന്റെ യാഗപീഠത്തിൽ ഞാൻ സ്വീകരിക്കും.
എന്റെ ഭവനം സകല ജനതകളുടെയും പ്രാർഥനാലയം എന്ന് അറിയപ്പെടും.”+
-
-
സെഖര്യ 8:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 സൈന്യങ്ങളുടെ അധിപനായ യഹോവയെ അന്വേഷിക്കാനും+ യഹോവയുടെ കരുണയ്ക്കുവേണ്ടി യാചിക്കാനും ആയി അനേകം ആളുകളും ശക്തരായ രാജ്യങ്ങളും യരുശലേമിൽ വരും.’
23 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘അന്നു ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള പത്തു പേർ+ ഒരു ജൂതന്റെ വസ്‌ത്രത്തിൽ* പിടിച്ച്, അതിൽ മുറുകെ പിടിച്ച്, ഇങ്ങനെ പറയും: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു+ ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.”’”+
-