6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു.
8 “പകരം, ‘ഇസ്രായേൽഗൃഹത്തിലെ പിൻതലമുറക്കാരെ വടക്കുള്ള ദേശത്തുനിന്നും, ഓടിച്ചുവിട്ട എല്ലാ ദേശത്തുനിന്നും വിടുവിച്ച് തിരികെ കൊണ്ടുവന്ന യഹോവയാണെ!’ എന്ന് അവർ പറയുന്ന കാലം വരും. അവർ അവരുടെ സ്വന്തം ദേശത്ത് താമസിക്കും.”+