വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp22 നമ്പർ 1 പേ. 6-7
  • 1 | വേർതിരിവ്‌ കാണിക്കാതിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1 | വേർതിരിവ്‌ കാണിക്കാതിരിക്കുക
  • 2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ പഠിപ്പിക്കുന്നത്‌:
  • അർഥം:
  • നിങ്ങൾക്കു ചെയ്യാനാകുന്നത്‌:
  • തീ ത്തൊസ്‌—“നിങ്ങളുടെ താത്‌പര്യങ്ങൾക്കു വേണ്ടിയുള്ള ഒരു കൂട്ടുവേലക്കാരൻ”
    വീക്ഷാഗോപുരം—1998
  • ബൈബിൾ പുസ്‌തക നമ്പർ 56—തീത്തൊസ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • 3 | വെറുപ്പും പകയും മനസ്സിൽനിന്നുതന്നെ കളയുക
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp22 നമ്പർ 1 പേ. 6-7
കറുത്ത വർഗക്കാരനായ ഒരു വ്യക്തി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു വെള്ളക്കാരന്റെ ഫോട്ടോയും വെള്ളക്കാരനായ ഒരു വ്യക്തി ചിരിച്ചുകൊണ്ടിരിക്കുന്ന കറുത്ത വർഗക്കാരന്റെ ഫോട്ടോയും പിടിച്ചിരിക്കുന്നു. പിന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ആളുകളുടെ ഫോട്ടോകളും കാണാം.

വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?

1 | വേർതിരിവ്‌ കാണിക്കാതിരിക്കുക

ബൈബിൾ പഠിപ്പിക്കുന്നത്‌:

‘ദൈവം പക്ഷപാതമുള്ളവനല്ല. ദൈവത്തെ ഭയപ്പെട്ട്‌ ശരിയായതു പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.

അർഥം:

ദേശത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ സംസ്‌കാരത്തിന്റെയോ അടിസ്ഥാനത്തിലല്ല ദൈവമായ യഹോവa നമ്മളെ വിലയിരുത്തുന്നത്‌. പകരം നമ്മുടെ ഉള്ളാണ്‌ ദൈവം നോക്കുന്നത്‌. അതാണല്ലോ പ്രധാനവും. “കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന്‌ ഉള്ളിലുള്ളതു കാണുന്നു” എന്നാണ്‌ ബൈബിൾ പറയുന്നത്‌.—1 ശമുവേൽ 16:7.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌:

ആളുകളുടെ മനസ്സു വായിക്കാനുള്ള കഴിവില്ലെങ്കിലും ദൈവത്തെപ്പോലെ പക്ഷപാതമില്ലാതെ അഥവാ, വേർതിരിവില്ലാതെ അവരോട്‌ ഇടപെടാൻ നമുക്കു ശ്രമിക്കാം. ഒരു വ്യക്തിയെ കാണുമ്പോൾ, ‘ഓ, അയാൾ ആ കൂട്ടത്തിൽപ്പെട്ട ആളാണ്‌ അല്ലേ’ എന്നു ചിന്തിക്കുന്നതിനു പകരം അദ്ദേഹത്തെ ഒരു വ്യക്തിയായി കാണാൻ ശ്രമിക്കുക. ജാതിയുടെയോ ദേശത്തിന്റെയോ ഒക്കെ പേരിൽ നമ്മൾ ആരെക്കുറിച്ചെങ്കിലും മോശമായിട്ടാണു ചിന്തിക്കുന്നതെങ്കിൽ ആ ചിന്തകൾ മാറ്റാനുള്ള സഹായത്തിനായി പ്രാർഥിക്കുക. (സങ്കീർത്തനം 139:23, 24) പക്ഷപാതം കാണിക്കാതിരിക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുന്നെങ്കിൽ ആ പ്രാർഥന യഹോവ ഉറപ്പായും കേൾക്കും, നിങ്ങളെ സഹായിക്കുകയും ചെയ്യും.—1 പത്രോസ്‌ 3:12.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.

“ഒരു വെള്ളക്കാരന്റെകൂടെയിരുന്ന്‌ ഭക്ഷണം കഴിക്കുന്നതുപോയിട്ട്‌ ഞാൻ അവരോട്‌ ഇതുവരെ സമാധാനത്തിലൊന്ന്‌ സംസാരിച്ചിട്ടുപോലുമില്ലായിരുന്നു. . . . ശരിക്കും ഞാൻ ലോകമെങ്ങുമുള്ള ഒരു സഹോദരകുടുംബത്തിന്റെ ഭാഗമായി മാറിയിരുന്നു.”—ടൈറ്റസ്‌

അനുഭവം—ടൈറ്റസ്‌

വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞു

ടൈറ്റസ്‌.

കറുത്തവർഗക്കാരെ അടിച്ചമർത്തുന്ന നിയമങ്ങൾക്കെതിരെ പ്രതികരിച്ചിരുന്ന ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു ടൈറ്റസ്‌. അദ്ദേഹത്തിന്റെ ഉള്ളുനിറയെ പകയും വെറുപ്പും ആയിരുന്നു. ടൈറ്റസ്‌ പറയുന്നു: “കറുത്തവർക്ക്‌ പ്രവേശനമില്ലാത്ത ഹോട്ടലുകളിലും ബാറുകളിലും ഞങ്ങൾ വെറുതെ കയറിച്ചെല്ലും, പ്രശ്‌നമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ. . . . ആരെങ്കിലുമായി പ്രശ്‌നമുണ്ടായാൽ, ഒരു കാര്യത്തിൽ എനിക്കു നിർബന്ധമുണ്ടായിരുന്നു, ആദ്യത്തെ അടി പൊട്ടിക്കുന്നതു ഞാനായിരിക്കണം.”

യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ടൈറ്റസ്‌ പതിയെ മാറാൻ തുടങ്ങി. ബൈബിൾ വായിച്ചപ്പോൾ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിൽ മാറ്റങ്ങൾ വന്നു. പ്രത്യേകിച്ചും ഒരു നല്ല ഭാവിയെക്കുറിച്ചുള്ള വാഗ്‌ദാനം അതായത്‌, “മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല” എന്ന വാഗ്‌ദാനം അദ്ദേഹത്തെ സ്‌പർശിച്ചു.—വെളിപാട്‌ 21:3, 4.

ആദ്യമൊക്കെ തന്റെ ഉള്ളിൽനിന്ന്‌ വെറുപ്പും പകയും മാറ്റാൻ ടൈറ്റസിന്‌ എളുപ്പമായിരുന്നില്ല. അദ്ദേഹം പറയുന്നു: “എന്റെ ചിന്തകൾക്കും പെരുമാറ്റത്തിനും മാറ്റം വരുത്താൻ ശരിക്കും പാടായിരുന്നു.” പക്ഷേ ദൈവം പക്ഷപാതമില്ലാത്തവനാണെന്നു പറയുന്ന പ്രവൃത്തികൾ 10:34, 35-ലെ വാക്കുകൾ അദ്ദേഹത്തിന്റെ കണ്ണു തുറപ്പിച്ചു.

എന്തായിരുന്നു പ്രയോജനം? ടൈറ്റസ്‌ പറയുന്നു: “യഹോവയുടെ സാക്ഷികൾക്കിടയിലെ സ്‌നേഹം കണ്ടപ്പോൾ എനിക്ക്‌ ഒരു കാര്യം ഉറപ്പായി, ഇവരുടേതാണ്‌ സത്യമതമെന്ന്‌. ദേശമോ നിറമോ നോക്കിയല്ല അവർ സ്‌നേഹിക്കുന്നത്‌. ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്‌നാനമേൽക്കുന്നതിനു മുമ്പുതന്നെ സഭയിലെ വെള്ളക്കാരനായ ഒരാൾ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ഭക്ഷണത്തിനു വിളിച്ചു. ഒരു സ്വപ്‌നം കാണുന്നതുപോലെയാണ്‌ എനിക്കു തോന്നിയത്‌. കാരണം ഒരു വെള്ളക്കാരന്റെകൂടെയിരുന്ന്‌ ഭക്ഷണം കഴിക്കുന്നതുപോയിട്ട്‌ ഞാൻ അവരോട്‌ ഇതുവരെ സമാധാനത്തിലൊന്ന്‌ സംസാരിച്ചിട്ടുപോലുമില്ലായിരുന്നു. പക്ഷേ അതു സ്വപ്‌നമായിരുന്നില്ല. ശരിക്കും ഞാൻ ലോകമെങ്ങുമുള്ള ഒരു സഹോദരകുടുംബത്തിന്റെ ഭാഗമായി മാറിയിരുന്നു.”

2009 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 28-29 പേജുകളിൽ ടൈറ്റസിന്റെ ജീവിതകഥ മുഴുവൻ വായിക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക