മുകളിലത്തെ മുറി
ഇസ്രായേലിലെ ചില വീടുകൾക്കു രണ്ടാംനിലയുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അകത്തുനിന്നോ പുറത്തുനിന്നോ ഒരു ഏണിവെച്ചാണ് അവിടേക്കു കയറിയിരുന്നത്. ചിലർ അതിനായി വീടിനുള്ളിൽ തടികൊണ്ടുള്ള ഗോവണിപ്പടികൾ പണിതിരുന്നു. രണ്ടാം നിലയിലേക്കു പുറത്തുകൂടെ കൽപ്പടികൾ കെട്ടുന്ന രീതിയും ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരോടൊപ്പം അവസാനത്തെ പെസഹ ആഘോഷിച്ചതും കർത്താവിന്റെ സന്ധ്യാഭക്ഷണം തുടർന്നും ആചരിക്കാൻ നിർദേശിച്ചതും ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലുള്ള വിശാലമായൊരു മേൽമുറിയിൽവെച്ചായിരിക്കാം. (ലൂക്ക 22:12, 19, 20) എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ഏതാണ്ട് 120 ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ അവർ സാധ്യതയനുസരിച്ച് യരുശലേമിലെ ഒരു വീടിന്റെ മുകളിലത്തെ മുറിയിലായിരുന്നു.—പ്രവൃ 1:15; 2:1-4.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: