വസ്ത്രത്തിന്റെ മേൽമടക്ക്
ബൈബിൾക്കാലങ്ങളിൽ ഇസ്രായേല്യർ ധരിച്ചിരുന്നതു നെഞ്ചുഭാഗം നല്ല അയവുള്ള പുറങ്കുപ്പായങ്ങളാണ്. അരപ്പട്ടയുടെ മീതെ ആ പുറങ്കുപ്പായത്തിന്റെ ഒരു ഭാഗം തൂങ്ങിക്കിടക്കുന്ന രീതിയിൽ അതു ധരിക്കാം. ആളുകൾ അതു മടക്കിപ്പിടിച്ച് അതിനുള്ളിൽ ധാന്യവും പണവും മറ്റു വസ്തുക്കളും കൊണ്ടുപോകുന്ന രീതിയുണ്ടായിരുന്നു. നല്ല വലുപ്പമുള്ള ആ മടക്കിനുള്ളിൽ ചിലപ്പോൾ കുഞ്ഞുങ്ങളെയും ആട്ടിൻകുട്ടികളെയുംപോലും വെച്ചിരുന്നു. (പുറ 4:6, 7; സംഖ 11:12; 2രാജ 4:39; ഇയ്യ 31:33; യശ 40:11) ലൂക്ക 6:38-ൽ “നിങ്ങളുടെ മടിയിലേക്ക്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിങ്ങളുടെ മാർവിടത്തിലേക്ക് (നെഞ്ചിലേക്ക്)” എന്നാണെങ്കിലും സാധ്യതയനുസരിച്ച് ഇവിടെ അതു കുറിക്കുന്നത്, അരപ്പട്ടയ്ക്കു മുകളിലേക്കു തൂങ്ങിക്കിടക്കുന്ന കുപ്പായഭാഗത്തെയാണ്. ആളുകൾ സാധനം വാങ്ങുമ്പോൾ ചില കച്ചവടക്കാർ അത് അവരുടെ പുറങ്കുപ്പായത്തിന്റെ ഈ മടക്കിലേക്ക് ഇട്ടുകൊടുത്തിരുന്നു. ഈ രീതിയെയായിരിക്കാം “മടിയിലേക്ക് ഇട്ടുതരും” എന്ന പദപ്രയോഗം കുറിക്കുന്നത്.
ബന്ധപ്പെട്ട തിരുവെഴുത്ത്: