വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/15 പേ. 3
  • നേരിട്ടുള്ള ഒരു ക്ഷണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നേരിട്ടുള്ള ഒരു ക്ഷണം
  • 2015 നമ്മുടെ രാജ്യശുശ്രൂഷ
  • സമാനമായ വിവരം
  • ഒരു പ്രത്യേക ക്ഷണം
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • ഫലപ്രദമായ ഒരു പ്രചാരണപരിപാടി
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • ഏപ്രിൽ 2-ന്‌ ആരംഭിക്കുന്ന ക്ഷണക്കത്ത്‌ വിതരണം
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • സ്‌മാരകക്ഷണക്കത്ത്‌ വിതരണം—മാർച്ച്‌ 1 മുതൽ
    2013 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
2015 നമ്മുടെ രാജ്യശുശ്രൂഷ
km 7/15 പേ. 3

നേരിട്ടുള്ള ഒരു ക്ഷണം

1. സമ്മേളനത്തിനുള്ള പ്രചാരണവേല എന്ന്‌ തുടങ്ങും?

1 സ്വന്തം വീട്ടുകാർക്കോ സഹൃത്തുക്കൾക്കോ ഒരു പ്രത്യേക വിരുന്ന്‌ നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനായി തയ്യാറാകാൻ വളരെയധികം സമയവും ചെലവും ഉണ്ട്‌. അതിനായി ക്ഷണിക്കുന്നതിൽ നിങ്ങൾ വളരെ ഉത്സാഹമുള്ളവരും ആയിരിക്കും. സമാനമായി, വരാനിരിക്കുന്ന സമ്മേളനത്തിൽ ആത്മീയ സദ്യ ഒരുക്കാനായി വളരെയധികം ശ്രമം ചെയ്‌തിരിക്കുന്നു. സമ്മേളനം തുടങ്ങുന്നതിന്‌ മൂന്ന്‌ ആഴ്‌ച മുമ്പുതന്നെ ക്ഷണക്കത്ത്‌ വിതരണം ചെയ്യാനുള്ള പദവി യഹോവ നൽകിയിരിക്കുന്നു. ഉത്സാഹത്തോടെ ഇത്‌ വിതരണം ചെയ്യാനായി നമുക്ക്‌ എന്തു സഹായമാണുള്ളത്‌?

2. പ്രചാരണവേലയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ നമ്മെ സ്വാധീനിക്കുന്നത്‌ എന്താണ്‌?

2 ഈ സമ്മേളനത്തിലൂടെ യഹോവ പ്രദാനം ചെയ്യുന്ന പരിപുഷ്ടിപ്പെടുത്തുന്ന നിർദേശങ്ങൾ വ്യക്തിപരമായി നാം എത്രമാത്രം പ്രയോജനപ്പെടുത്തുന്നുവോ അതായിരിക്കും ഈ പ്രചാരണവേലയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ നമ്മെ സ്വാധീനിക്കുക. (യെശ. 65:13, 14) നമ്മുടെ വാർഷിക പ്രചാരണവേല ഫലപ്രദമാണെന്ന്‌ ഓർക്കുക. (“അത്‌ ഫലം ഉളവാക്കുന്നു” എന്ന ചതുരം കാണുക.) നമ്മൾ ക്ഷണിക്കുന്ന കുറെ പേർ സമ്മേളനത്തിന്‌ ഹാജരാകുമെങ്കിലും മറ്റു ചിലർ വരില്ല. ആളുകൾ എങ്ങനെ പ്രതികരിച്ചാലും, പ്രചാരണവേലയിലുള്ള നമ്മുടെ കഠിനമായ ശ്രമം യഹോവയ്‌ക്കു മഹത്വം കരേറ്റുകയും അവന്റെ ഔദാര്യത്തെ ഉയർത്തിക്കാട്ടുകയും ചെയ്യും.—സങ്കീ. 145:3, 7; വെളി. 22:17.

3. ക്ഷണക്കത്ത്‌ എങ്ങനെയായിരിക്കും വിതരണം ചെയ്യുക?

3 ഈ ക്ഷണക്കത്ത്‌ സഭയുടെ പ്രദേശത്ത്‌ പരസ്യസാക്ഷീകരണത്തിൽ വിതരണം ചെയ്യണമോ ആളില്ലാ ഭവനങ്ങളിൽ വെക്കണമോ എന്നുള്ളത്‌ മൂപ്പന്മാരുടെ സംഘം തീരുമാനിക്കേണ്ടതാണ്‌. വാരാന്തത്തിൽ ക്ഷണക്കത്തിനോടൊപ്പം ഉചിതമെങ്കിൽ മാസികകളും സമർപ്പിക്കാം. ഈ വേലയിൽ നാം ഉത്സാഹത്തോടെ പങ്കെടുക്കുകയും യഹോവ പ്രദാനം ചെയ്‌ത ആത്മീയ വിരുന്നിൽ അനേകർക്കു കൂടിവരാൻ കഴിഞ്ഞതിലും നമ്മൾ എത്ര സന്തോഷമുള്ളവർ ആയിരിക്കും!

നിങ്ങൾ എന്തു പറയും?

തുടക്കത്തിലെ അഭിവാദനത്തിനു ശേഷം നിങ്ങൾക്ക്‌ ഇപ്രകാരം പറയാം: “ഒരു പ്രധാനപ്പെട്ട സംഭവത്തോടു ബന്ധപ്പെട്ട്‌ ആഗോളമായി ഈ ക്ഷണക്കത്ത്‌ വിതരണം ചെയ്യുന്നതിൽ ഞങ്ങൾ ഏർപ്പെട്ടിരിക്കയാണ്‌. ദിവസവും സമയവും പരിപാടി നടക്കുന്ന സ്ഥലവും ക്ഷണക്കത്തിൽ അച്ചടിച്ചിട്ടുണ്ട്‌.”

അത്‌ ഫലം ഉളവാക്കുന്നു

  • വർഷങ്ങൾക്കു മുമ്പ്‌ ഒരു സഹോദരി ക്ഷണക്കത്ത്‌ വിതരണത്തിൽ പങ്കെടുത്തപ്പോൾ തന്റെ ശ്രമം ഫലകരമാകുമോ എന്ന്‌ ഉത്‌കണ്‌ഠപ്പെട്ടു. ‘ആളുകൾ ശരിക്കും ഇതിനോടു പ്രതികരിച്ച്‌ സമ്മേളനത്തിനു ഹാജരാകുമോ?’ എന്നും അവൾ ചിന്തിച്ചു. ശനിയാഴ്‌ച രാവിലെ സമ്മേളനത്തിൽ ഒരു സിക്കുകാരൻ തന്റെ തൊട്ടടുത്ത്‌ ഇരിക്കുന്നത്‌ അവൾ നിരീക്ഷിച്ചു, അദ്ദേഹത്തെ പരിചയപ്പെട്ടു. ഒരു ക്ഷണക്കത്ത്‌ കിട്ടിയിട്ടാണ്‌ അദ്ദേഹം വന്നത്‌. അദ്ദേഹത്തിനുണ്ടായിരുന്ന അനേകം ചോദ്യങ്ങൾക്ക്‌ സഹോദരി ഉത്തരം നൽകി. താൻ പരിപാടികൾ ആസ്വദിച്ചെന്നും അവിടെ കണ്ടവരുടെ ചമയവും നടത്തയും തന്നിൽ മതിപ്പ്‌ ഉളവാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന്‌ അതേദിവസംതന്നെ തൊട്ടടുത്തിരുന്ന ഒരു ദമ്പതികളുമായിട്ടും സഹോദരി സംഭാഷണത്തിൽ ഏർപ്പെട്ടു. അവരും ക്ഷണക്കത്ത്‌ കിട്ടിയിട്ടാണ്‌ വന്നത്‌. സമ്മേളനം അവർ നന്നായി ആസ്വദിച്ചു, ഞായറാഴ്‌ച വരാനും അവർ തീരുമാനിച്ചു. നമ്മുടെ വാർഷിക പ്രചാരണവേല എത്ര പ്രധാനമാണെന്ന്‌ സഹോദരി അപ്പോൾ മനസ്സിലാക്കി.

  • ഈ അടുത്തിടെ നടന്ന ഒരു സമ്മേളനത്തിൽ, സാധാരണ മുൻനിരസേവകരായിരുന്ന ഒരു ഭാര്യയും ഭർത്താവും പ്രായമേറിയ ഒരു ദമ്പതികളെ പരിചയപ്പെട്ടു. അവർ ആദ്യമായാണ്‌ സമ്മേളനത്തിനു വരുന്നത്‌. “നിങ്ങളെ ആരാണ്‌ ക്ഷണിച്ചത്‌?” എന്ന്‌ മുൻനിരസേവകർ ചോദിച്ചു. അവരുടെ മറുപടി ഇതായിരുന്നു, ഒരു ദിവസം വീട്ടിൽ എത്തിയപ്പോൾ ക്ഷണക്കത്ത്‌, വാതിലിന്റെ അടിയിൽനിന്ന്‌ കിട്ടി. അതു വായിച്ചിട്ട്‌ പിറകിലുണ്ടായിരുന്ന കൂപ്പൺ പൂരിപ്പിച്ച്‌ അയയ്‌ക്കുകപോലും ചെയ്‌തു. സമ്മേളനത്തിനുവന്ന മറ്റു പ്രതിനിധികൾ ഉച്ചഭക്ഷണം ഈ ദമ്പതികളുമായി പങ്കുവെച്ചു. അവർ പരിപാടികൾ ആസ്വദിച്ചു. പിറ്റേദിവസം വരാനും തീരുമാനം എടുത്തു. അവരെ വീണ്ടും സന്ദർശിക്കാൻ ക്രമീകരിക്കുകയും ചെയ്‌തു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക