ഗീതം 13
ഒരു കൃതജ്ഞതാസ്‌തോത്രം
1. സ്‌തുത്യനാം യാഹേ, കൃപാനിധിയേ,
നിങ്കലുയർത്തുന്നു ശബ്ദം ഞങ്ങൾ.
പ്രാർഥന കേൾപ്പോനേ, കുമ്പിടുന്നു;
ഞങ്ങളെ നിൻ കാവലിൽ ഏൽപ്പിപ്പൂ.
ദോഷികളാം ഞങ്ങൾ കേണിടുന്നു,
പാപങ്ങൾക്കായ് ക്ഷമ നൽകേണമേ.
വാങ്ങി നിൻ പുത്രരക്തം ഞങ്ങളെ,
കാംക്ഷിപ്പൂ നിന്നോടു പഠിച്ചിടാൻ.
2. നിൻ പ്രബോധന പ്രകാശത്തിന്നായ്
നിൻ ക്ഷണം നേടുന്നോർ ധന്യരല്ലോ.
നിന്നാലയത്തിൽ വസിക്കാൻ മോഹം,
നിൻ മൊഴിയാൽ നീ നടത്തിടണേ.
ശക്തമാം നിന്റെ ഭുജത്താൽ ഞങ്ങൾ,
ധീരരായ് നിന്നിടും നിൻ സേവയിൽ.
രക്ഷയിൻ നാഥാ, നിന്നക്ഷയമാം
രാജ്യത്തെ വാഴ്‌ത്തി, ഘോഷിക്കും ഞങ്ങൾ.
3. നിൻ കാവൽ ഏറെ മോദം തരട്ടെ;
ഭൂവിൽ നിറയട്ടെ നിന്റെ സ്‌തുതി.
നിൻ രാജ്യമെത്തും നിൻ നന്മയുമായ്,
രോഗം, മൃത്യു, ദുഃഖം പാടേ നീങ്ങും.
ദുഷ്ടതയെല്ലാം നിൻ പുത്രൻ നീക്കും,
അനുഗൃഹീത സൃഷ്ടിയാർപ്പിടും.
ഭേരി മുഴക്കി നമുക്കു പാടാം:
‘രാജരാജനാം യാഹിന്നു സ്‌തുതി!’
(സങ്കീ. 65:2, 4, 11; ഫിലി. 4:6 എന്നിവയും കാണുക.)